ഏറ്റവും മികച്ച മാനവ വിഭവശേഷിയും മികച്ച ഗതാഗത സംവിധാനങ്ങളും; ഭൂമിശാസ്ത്രപരമായ അനുകൂല ഘടകങ്ങൾക്കൊപ്പം ജനാധിപത്യ സമൂഹം എന്ന മെച്ചവും; കൊവിഡ് കാലത്തിന് ശേഷം ഇന്ത്യയിലേക്ക് ഉദ്പാദന കേന്ദ്രങ്ങൾ മാറ്റാൻ ലക്ഷ്യമിട്ട് ആഗോള ഭീമന്മാർ; കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന ആരോപണങ്ങളെ തുടർന്ന് സുരക്ഷിത കേന്ദ്രങ്ങൾ അന്വേഷിച്ച് കമ്പനികൾ; വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തി ലോകത്തെ നമ്പർ വൺ രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ മോദി സർക്കാരും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോവിഡിന് ശേഷമുള്ള കാലഘട്ടം ഇന്ത്യൻ വ്യവസായ രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് വഴിവെക്കുമെന്ന് റിപ്പോർട്ടുകൾ. കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന കിംവദന്തികൾ നിലനിൽക്കെ ചൈനയിൽ നിന്നും തങ്ങളുടെ ഉദ്പാദന കേന്ദ്രങ്ങൾ ഇന്ത്യയിലേക്ക് മാറ്റുന്നത് സംബന്ധച്ച് അമേരിക്കൻ കമ്പനികൾ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികൾ ആലോചന തുടങ്ങിയിട്ടുണ്ട്. ചൈനയിലെ അതേ മാനവവിഭവശേഷി ഇന്ത്യയിൽ ലഭിക്കുമെന്നതും വ്യോമ-സമുദ്ര ഗതാഗത സംവിധാനങ്ങളുടെ മെച്ചവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇന്ത്യക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഭരണകൂടത്തിന് കഴിഞ്ഞാൽ രാജ്യത്തേക്ക് ഒഴുകിയെത്തുക വൻ തൊഴിൽ സാധ്യതകളാണ്. രാജ്യത്ത് ഉൽപാദന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി ആയിരത്തോളം കമ്പനികൾ കേന്ദ്ര സർക്കാരുമായി നിർദ്ദേശങ്ങൾ പങ്കുവെച്ചതായാണ് അറിയുന്നത്.
ലോത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണവൈറസിന് പിന്നിൽ ചൈനയാണെന്ന് മിക്ക രാജ്യങ്ങളും ആരോപിക്കുന്നുണ്ട്. ഇതോടെയാണ് ചൈനയിലെ പ്രവർത്തനം നിർത്താൻ മിക്ക കമ്പനികളും ആലോചിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വിദേശ കമ്പനികൾ ഇന്ത്യയിലേക്ക് വന്നുതുടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഈ സമയത്ത് രാജ്യത്തെ ഉൽപാദന കേന്ദ്രങ്ങളിൽ കാര്യമായ വിദേശ നിക്ഷേപം നടത്തിയില്ല. ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ് എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ശ്രമിക്കുന്നുണ്ട്. ഈ മേഖലകളിൽ പ്രാദേശിക, ആഗോള വിപണികളിൽ ഉൽപ്പാദിപ്പിക്കുന്നതിന് ചൈനയ്ക്ക് പകരമായി ഇന്ത്യയെ സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ഇന്ത്യ.
ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ ഉൽപാദന കേന്ദ്രങ്ങൾ ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നതിനുള്ള സാധ്യതയെക്കുറിച്ച് വളരെക്കാലമായി ആലോചിക്കുന്നുണ്ട്. അമേരിക്കൻ കമ്പനികൾ തന്നെയാണ് ഇതിൽ മുന്നിലുള്ളത്. കൊറോണ വൈറസ് മഹാമാരി ഇപ്പോൾ ഈ നീക്കത്തിന്റെ വേഗം കൂട്ടിയിരിക്കുന്നു. അങ്ങനെയാണെങ്കിൽ, അടുത്ത ഉൽപാദന ലക്ഷ്യസ്ഥാനമായി ഇന്ത്യ ഇതിൽ നിന്ന് നേട്ടമുണ്ടാക്കിയേക്കാം എന്നാണ് മിക്കവരുടെയും നിരീക്ഷണം. കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ യുഎസ് ആസ്ഥാനമായുള്ള 300 ഓളം കമ്പനികൾ തങ്ങളുടെ ഉത്പാദന കേന്ദ്രം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നു. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള അതേ ശ്രമങ്ങൾ തുടരുമെന്ന് പ്രതീക്ഷിച്ച് യുഎസ് ആസ്ഥാനമായുള്ള ഒരു അഭിഭാഷക സംഘമാണ് താൽപര്യം എടുത്തുകാട്ടിയത്.
കൊറോണയ്ക്ക് ശേഷം ഇന്ത്യ സമ്പത്മേഖലയിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തും എന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. ഇതിനായി സജീവ ശ്രമങ്ങൾ നടത്തുന്നുണ്ട്. രാജ്യത്ത് മൊബൈൽ ഫോൺ നിർമ്മാണം വർധിപ്പിക്കുന്നതിനായി മൊത്തം 48,000 കോടി രൂപയുടെ ആനുകൂല്യങ്ങൾക്കായി മൂന്ന് പദ്ധതികളാണ് കേന്ദ്ര സർക്കാർ മാർച്ചിൽ കൊണ്ടുവന്നത്. ആപ്പിൾ, സാംസങ്, ഓപ്പോ, വിവോ എന്നിവയുൾപ്പെടെയുള്ള മികച്ച സ്മാർട് ഫോൺ കമ്പനികളെ അവരുടെ മുഴുവൻ ശൃംഖലയും ഇന്ത്യയിൽ സ്ഥാപിക്കുന്നതിനാണ് ഈ ആനുകൂല്യങ്ങൾ നൽകിയത്. ഇന്ത്യയെ അവരുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റുക എന്നതായിരുന്നു ആശയം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കോർപ്പറേറ്റ് നികുതി 25.17 ശതമാനമായി കുറച്ചിരുന്നു. പുതിയ നിർമ്മാതാക്കൾക്ക് ബാധകമായ നികുതി സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഏറ്റവും താഴ്ന്ന നിരക്കായ 17 ശതമാനമായി കുറച്ചു. വിവിധ മേഖലകളിലെ ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിലാണ് കേന്ദ്രം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യ അവസരത്തിനൊരുങ്ങുമ്പോൾ തന്നെ കമ്പനികളും പരിവർത്തനത്തിനായി ശ്രമിക്കുന്നുണ്ട്. നിക്ഷേപ പ്രമോഷൻ സെൽ, കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാരുകൾ തുടങ്ങിവരോട് വിവിധ തലങ്ങളിലുള്ള ആയിരത്തോളം കമ്പനികൾ നിലവിൽ ചർച്ചയിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ കമ്പനികളിൽ നിന്ന് 300 ഓളം കമ്പനികളെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വക്താവ് പറഞ്ഞു.
കമ്മ്യൂണിസ്റ്റ് ഭീമന്റെ മടയിൽ നിന്ന് തങ്ങളുടെ തലയെടുത്തു മാറ്റാനുള്ള സുവർണ്ണാവസരമായാണ് കമ്പനികൾ ഇതിനെ കാണുന്നതത്രെ. പദ്ധതി നടപ്പിലായാൽ ഇന്ത്യയിൽ ലക്ഷങ്ങളുടെ തൊഴിൽ അവസരങ്ങളാണ് വരാൻ പോകുന്നത്. എന്നാൽ, ഇന്ത്യയിൽ നിലവിലുള്ള സാഹചര്യം കമ്പനികൾക്ക് അത്രമേൽ ആകർഷകമല്ലെന്നും അതുകൊണ്ട് യുഎസ്ഐഎസ്പിഎഫിന്റെ അഭിപ്രായത്തിൽ സർക്കാർ പരിഷ്കരണം ത്വരിതപ്പെടുത്തണമെന്നാണ്. കൂടാതെ തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ സുതാര്യത വേണമെന്നും അവർ പറഞ്ഞു. സുതാര്യതയാണ് സുപ്രധാനം. തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കാതെ പരസ്പരം കൂടിയാലോചിച്ച് എടുക്കുമെന്ന നയം കൊണ്ടുവരുന്നത് അമേരിക്കൻ ബിസിനസ് ഭീമന്മാരെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ വളരെ ഉപകാരപ്പെടുമെന്ന് യുഎസ്ഐഎസ്പിഎഫ് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ എടുത്ത പല തീരുമാനങ്ങളും പ്രാദേശിക താത്പര്യങ്ങൾക്ക് ഊന്നൽ നൽകുന്നവയാണ്. ഡേറ്റാ ലോക്കലൈസേഷന്റെയും ഇകൊമേഴ്സിന്റെയും കാര്യത്തിൽ ഇതു കാണാമെന്നും അവർ പറഞ്ഞു.
ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാതിരിക്കുക, ഇവിടെ പണമിറക്കുന്ന കമ്പനികളെ വിശ്വാസത്തിലെടുത്ത ശേഷം മാത്രം നിയമങ്ങൾ കൊണ്ടുവരിക തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകണമെന്ന് യുഎസ്ഐഎസ്പിഎഫ് പറയുന്നു. ഈ കമ്പനികളെ എങ്ങനെ ആകർഷിക്കാമെന്ന കാര്യം നമ്മൾ അറിഞ്ഞിരിക്കണം. സ്ഥലമെടുത്തു നൽകുന്നതു മുതൽ കസ്റ്റംസ് നിയന്ത്രണങ്ങൾ വരെയുള്ള നിരവധി കാര്യങ്ങളിൽ മാറ്റം വരണം. ആഗോളതലത്തിൽ സാധനങ്ങൾ നിർമ്മിച്ച് എത്തിച്ചു കൊടുക്കുന്ന ചങ്ങലയുടെ കണ്ണിയാകുകയാണ് എന്ന ബോധത്തോടെ വേണം കാര്യങ്ങൾ നീക്കാൻ. ഇവ വളരെ പ്രാധാന്യമർഹിക്കുന്നു. നിരവധി നിയമങ്ങൾ പരിഷ്കരിച്ചാൽ മാത്രമെ ഇതു സാധ്യമാകൂ. അങ്ങനെ ചെയ്താൽ ഇന്ത്യയിൽ പുതിയതായി എന്തുമാത്രം തൊഴിലവസരങ്ങളാണ് ഉണ്ടാകുക എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അമേരിക്കയുടെ മുൻ അസിസ്റ്റന്റ് വ്യാപാര പ്രതിനിധി മാർക്ക് ലിൻസ്കൊട്ടും യുഎസ്ഐഎസ്പിഎഫും കമ്പനികളുമായി ഇതേപ്പറ്റി ചർച്ചകൾ നടക്കുകയാണ്. ഇന്ത്യ എന്തു ചെയ്യണമെന്ന കാര്യത്തിൽ കമ്പനികൾക്കു പറയാനുള്ളത് കേൾക്കുകായണിപ്പോൾ. കയറ്റുമതി വർധിപ്പിക്കുക എന്നതിന് ഊന്നൻ നൽകിയായിരിക്കും അവരുടെ നിലപാടുകൾ. അമേരിക്കയും ഇന്ത്യയും തമ്മിൽ ഒരു ഫ്രീ ട്രെയ്ഡ് കരാറിൽ (എഫ്ടിഎ) ഒപ്പുവയ്ക്കുക എന്നതായിരിക്കും പ്രാഥമിക നടപടികളിലൊന്ന് എന്നാണ് അഗി വിശ്വസിക്കുന്നത്.
ചൈനിയിൽ നിന്ന് വിലകുറഞ്ഞ വസ്തുക്കൾ വരുന്നുവെന്ന പരാതി ഇന്ത്യയ്ക്കുണ്ടെങ്കിൽ എഫ്ടിഎ ഒപ്പു വയ്ക്കുകയാണ് വേണ്ടതെന്നും നേരത്തെ തന്നെ അദ്ദേഹം പറഞ്ഞിരുന്നു. ചൈനീസ് ഉൽപന്നങ്ങളുടെ വരവു നിയന്ത്രിക്കുകയും അമേരിക്കയ്ക്ക് ഇന്ത്യയിൽ സ്വാഗതം നൽകുകയും ചെയ്യാം. പകരം ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കൻ വിപണി തുറന്നു കിട്ടുകയും ചെയ്യും. ജിഎസ്പി (Generalized System of Preferences (GSP) പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യാം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്