കാതടപ്പിക്കുന്ന വലിയ ശബ്ദത്തോടെയുള്ള മിന്നൽ വേഗത; റോഡരികിൽ നിന്നവരൊക്കെ പേടിച്ചു ഓടിമാറിയത് എന്ത് സംഭവിക്കുന്നു എന്നറിയാതെ; വേഗതയുടെ ശക്തിയിൽ റോഡരികിൽ വച്ചിരുന്ന ചെറിയ ബോർഡ് നിരങ്ങിമാറി; ലംബോർഗിനിയും പോർഷെയും നിരത്ത് വിറപ്പിച്ചു പാഞ്ഞപ്പോൾ ഞെട്ടിവിറച്ച് നാട്ടുകാർ; എറണാകുളം - കോട്ടയം റൂട്ടിൽ മാത്രമല്ല ഏറ്റുമാനൂർ - പാലാ റൂട്ടിലും താരങ്ങൾ മത്സരയോട്ടം നടത്തിയതായി നാട്ടുകാരുടെ വെളിപ്പെടുത്തൽ; സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ എൻഫോഴ്സ്മെന്റ് സംഘം നടപടി തുടങ്ങി
ആർ പീയൂഷ്
കോട്ടയം: ആഡംബരക്കാറിൽ താരങ്ങൾ കോട്ടയം - എറണാകുളം റോഡിൽ മത്സരയോട്ടം നടത്തി എന്ന വാർത്ത വന്നതിന് പിന്നാലെ ഏറ്റുമാനൂർ - പാലാ റോഡിലും മത്സരയോട്ടം നടത്തിയതായി നാട്ടുകാർ. ഏറ്റുമാനൂർ - പാലാ റോഡിലെ പുന്നത്തുറ കവലയിൽ വച്ച് കാറുകൾ കണ്ടെന്നും അമിത വേഗതയും ശബ്ദവും കേട്ട് പേടിച്ച് ഓടി മാറിയെന്നുമാണ് നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാണ് കാറുകൾ അമിത വേഗതയിൽ ഇതുവഴി ചീറിപ്പാഞ്ഞത്. ആരുടെ കാറാണ് എന്ന് ആർക്കും മനസ്സിലായിരുന്നില്ല. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് താരങ്ങളുടെ കാറുകളായിരുന്നു എന്ന് മനസ്സിലായത് എന്ന് നാട്ടുകാരിലൊരാൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതോടെ താരങ്ങൾ മത്സരയോട്ടം നടത്തിയതാണ് എന്ന് ഉറപ്പായി.
'കാതടപ്പിക്കുന്ന വലിയ ശബ്ദത്തോടെ മിന്നൽ വേഗതയിലാണ് കാറുകൾ പാഞ്ഞത്. പള്ളിയിൽ പോയി തിരികെ പോകുന്നതിനിടയിലാണ് കാറുകൾ കണ്ടത്. വേഗതയും ശബ്ദവും കേട്ട് റോഡിൽ നിന്നും ഓടിമാറുകയായിരുന്നു. ശക്തമായ കാറ്റടിച്ച് റോഡു സൈഡിൽ വച്ചിരുന്ന ഒരു ചെറിയ ബോർഡ് നിരങ്ങിമാറുകയും ചെയ്തു.' സംഭവത്തിന് ദൃക്സാക്ഷിയായ നാട്ടുകാരിലൊരാൾ മറുനാടനോട് പറഞ്ഞത് ഇങ്ങനെയാണ്.
പാലാ റോഡിൽ ലോക്ക് ഡൗൺ സമയത്ത് കാറുകൾ മത്സരയോട്ടം നടത്തിയതായി മോട്ടോർ വാഹന വകുപ്പിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇവിടെ പാഞ്ഞെത്തിയെങ്കിലും വാഹനങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ റോഡിൽ സ്ഥിരമായി മത്സരയോട്ടം നടത്താറുള്ളതായി നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ മോട്ടോർ വാഹന വകുപ്പിന് യാതൊരു തെളിവുകളും ഇവിടെ നിന്നും ലഭിക്കാറില്ല. പാലാ റോഡിൽ കിടങ്ങൂരിൽ സ്പീഡ് റഡാർ ക്യാമറയുണ്ടെങ്കിലും കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പ്രവർത്തന രഹിതമായതാണ്. കെൽട്രോണിന് മോട്ടോർ വാഹനവകുപ്പ് അറ്റകുറ്റപ്പണി നടത്താൻ നിർദ്ദേശം നൽകിയെങ്കിലും ഇതുവരെയും നന്നാക്കിയിട്ടില്ല. കുടിശ്ശിക തുക നിലനിൽക്കുന്നതിനാലാണ് അറ്റകുറ്റപ്പണി നടത്താത്തതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ താരങ്ങൾ നടത്തിയ മത്സരയോട്ടത്തിന് തെളിവുകൾ ഇല്ല.
അതേ സമയം റോഡിന് ഇരുവശവുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ തെളിവുകൾ ലഭിക്കും. പുന്നത്തുറ കവലയിലെ റീച്ച് എക്സ്പ്രസ് സൂപ്പർമാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമായ തെളിവ് ലഭിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. കൂടാതെ വെട്ടിമുകൾ സെന്റ്മേരീസ് പള്ളിയുടെ മുന്നിൽ അടുത്തിടെയുണ്ടായ സംഘർഷത്തെതുടർന്ന് ആറോളം പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടായിരുന്നു. അവരുടെ മുന്നിൽ കൂടിയാണ് കാറുകൾ പറപറന്നത്. പൊലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ ചോദിച്ചാൽ കൃത്യമായ വിവരം ലഭിക്കുമെന്നും നാട്ടുകാർ പറയുന്നു.
അതേ സമയം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. സ്പീഡ് റഡാർ ക്യാമറകളുടെ അഭാവമാണ് ഇത്തരത്തിലുള്ളവർ രക്ഷപെടാൻ കാരണമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം പറയുന്നു. കിടങ്ങൂരിലെയും വടയാറിലെയും ക്യാമറകൾ പ്രവർത്തനം നിലച്ചിട്ട് ഇതുവരെയും നന്നാക്കിയിട്ടില്ല. കൂടാതെ കോട്ടയം ജില്ലയിൽ പുതുതായി ക്യാമറകൾ സ്ഥാപിക്കാൻ പ്രൊപ്പോസൽ നൽകിയിട്ട് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. അതിനാലാണ് ഈ റോഡുകൾ മത്സരയോട്ടങ്ങൾക്ക് തിരഞ്ഞെടുക്കുന്നത്. മറുനാടൻ മലയാളിക്ക് ലഭിച്ച വിവരങ്ങൾ എൻഫോഴ്മെന്റ് ആർ.ടി.ഒ ടോജോ എം തോമസിനും വെഹിക്കിൾ ഇൻസ്പെക്ടർ മഹേഷിനും കൈമാറിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം അമിത വേഗതയാണെങ്കിൽ നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് സംഘം പരിശോധന തുടങ്ങിയിരിക്കുകയാണ്.
രണ്ട് ദിവസം മുൻപാണ് കോട്ടയം-ഏറ്റുമാനൂർ-കൊച്ചി റൂട്ടിൽ ത്രസിപ്പിക്കുന്ന കാറോട്ടവുമായി താരങ്ങൾ നിരത്തിലിറങ്ങിയത്. കറുത്തനിറത്തിൽ മുന്നിൽ ഓടുന്ന കാർ പൃഥ്വിരാജ് ഓടിക്കുന്ന ലംബോർഗിനിയാണ്. തൊട്ടുപിന്നിൽ തന്നെ ദുൽഖർ സൽമാൻ തന്റെ പ്രിയപ്പെട്ട പോർഷെയുമായി ഉണ്ട്. ഇരുവരുടെയും മുഖങ്ങൾ വീഡിയോയിൽ കാണുന്നില്ലെങ്കിലും കാറുകൾ കാണാം. ലംബോർഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോർഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി.ജെ.യുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുൽഖറിന്റെ തന്നെ സൂപ്പർ കാർ ഓടിക്കുന്നതായി വീഡിയോയിൽ കാണാം.
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ. ഏറ്റവും വിലപിടിപ്പുള്ള കാറായ ലംബോർഗിനിയുടെ പേരിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയ താരം കൂടിയാണ് പൃഥ്വിരാജ്. താരങ്ങൾ കാറുമായി പുറത്തിറങ്ങിയാൽ അത് ക്യാമറയിൽ പകർത്താനുള്ള തിടുക്കമാണ് ആരാധകർക്ക്. ബൈക്കിൽ സ്പീഡിൽ പോയ യുവാക്കളാണ് വീഡിയോ പകർത്തിയിരിക്കുന്നത്. താരങ്ങളുടെ മുഖം വ്യക്തമായില്ലെങ്കിലും അത് പൃഥ്വിയും ദുൽഖറും ആണെന്നാണ് വീഡിയോ പകർത്തിയ യുവാക്കൾ പറയുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ അമിത വേഗതയിലല്ല കാറുകൾ റോഡിയൂടെ പോയത് എന്നാണ് കണ്ടെത്തൽ. കാറുകൾ സഞ്ചരിച്ച എറണാകുളം- ഏറ്റുമാനൂർ പാതയിൽ ഒരിടത്തും സ്പീഡ് ക്യാമറകൾ ഇല്ല. കോട്ടയം ജില്ലയിൽ കോടിമാതാ, ചങ്ങനാശ്ശേരി, പാലാ റൂട്ടിൽ കിടങ്ങൂർ, വൈക്കത്തിന് പോകുന്ന വഴി വടയാർ എന്നിവിടങ്ങളിലാണ് നിലവിൽ സ്പീഡ് റഡാർ ക്യാമറകൾ ഉള്ളത്. ജില്ലയിൽ ആകെ ഒരു ഇന്റർസെപ്റ്റർ വാഹനം മാത്രമേ ഉള്ളൂ. ഈ വാഹനങ്ങൾ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ഇവയിലൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല എന്നാണ് വാഹനങ്ങൾ സഞ്ചരിച്ചത് എന്ന് വ്യക്തവുമല്ല. അതിനാൽ ഈ വാഹനങ്ങൾ സ്പീഡ് ലിമിറ്റ് ലംഘിച്ചിട്ടുണ്ടോ എന്ന് അറിയാൻ കഴിയില്ല. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന ദൃക്സാക്ഷികളുടെ വെളിപ്പെടുത്തലിൽ വാഹനങ്ങൾ അമിത വേഗതയിലായിരുന്നു എന്ന് തന്നെ മനസ്സിലാക്കാൻ കഴിയും.
Stories you may Like
- സച്ചിന്റെ പുതിയ കൂട്ട് ആഡംബര കാറായ ലംബോർഗിനി ഉറുസ് എസ് യുവി
- ഇന്ത്യൻ ശതകോടീശ്വരൻ വികാസ് ഒബ്റോയ്ക്കെതിരെ നരഹത്യയ്ക്ക് അന്വേഷണം
- അപകടത്തിന് പിന്നാലെ മരവിച്ച നിലയിൽ നടി ഗായത്രി ജോഷി റോഡരികിൽ?
- കജോളിന്റെ നായകനായി പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍