പോപ്പുലർ ഫ്രണ്ട് , എസ്.ഡി.പി.ഐ പ്രവർത്തകർ ഐ.എസ് ക്യാമ്പിലെത്തിയതിന് സ്ഥിരീകരണം; സിറിയയിലേക്ക് പോകുന്നതിനിടെ തുർക്കിയിൽ പിടിയിലായ കണ്ണൂർ കാഞ്ഞിരോട് സ്വദേശി ഷാജഹാൻ ഇക്കാര്യം എൻ ഐ എയ്ക്ക് മൊഴി നല്കി; 17 മലയാളികൾ കൂടി ഐ.എസിൽ ചേർന്നതായും ഇവർ ഇറാഖ്, സിറിയ, അഫ്ഗാൻ ഭാഗങ്ങളിലാണെന്നും മുൻ തേജസ് ജീവനക്കാരന്റെ മൊഴി; സംഘടന മതിയാകാതെ വരുന്നവർക്ക് അവരവരുടെ വഴിയെന്ന് എളമരം നസിറുദ്ദീൻ
എം പി റാഫി
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് (പി.എഫ്.ഐ), എസ്.ഡി.പി.ഐ പ്രവർത്തകർ പല ഘട്ടങ്ങളിലായി ഭീകര സംഘടനയായ ഐ.എസിൽ (ഇസ്ലാമിക് സ്റ്റേറ്റ് ) ചേരാൻ പോയതായും ഇതിൽ മൂന്ന് പേർ സിറിയയിൽ ഐ.എസ് ക്യാമ്പിലെത്തിയതായും വെളിപ്പെടുത്തൽ.
കഴിഞ്ഞ മാസം ഐ.എസിൽ ചേരുന്നതിന് സിറിയയിലേക്ക് പോകുന്നതിനിടെ തുർക്കിയിൽ വെച്ച് പിടിയിലായ കണ്ണൂർ കാഞ്ഞിരോട് സ്വദേശിയും പി.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവർത്തകനുമായ വല്ലുക്കണ്ടി ഷാജഹാൻ(32)നെ എൻ.ഐ.എ ചോദ്യം ചെയ്തപ്പോഴാണ് പുതിയ വിവരങ്ങൾ ലഭിച്ചത്. ഇക്കാര്യം ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യ, ഡൽഹി ബ്യൂറോയാണ് റിപ്പോർട്ട് ചെയ്തത്. 17 മലയാളികൾ കൂടി ഐ.എസിൽ ചേർന്നതായും ഇവർ ഇറാഖ്, സിറിയ, അഫ്ഗാൻ ഭാഗങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐ.എസിൽ ചേരാൻ പോയതായും ഇതിൽ പലരും സിറിയയിൽ എത്തിയതായും കേരളത്തിലെ ഇന്റലിജൻസ്, എൻ.ഐ.എ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ഇതിൽ ചിലർ തിരിച്ചെത്തി നാട്ടിൽ കഴിയുന്നവരാണെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. ജൂലൈ ആദ്യ വാരത്തിൽ തുർക്കിയിൽ നിന്ന് കയറ്റിവിട്ട ഷാജഹാനെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെച്ച് ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾ സജീവ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്നു. റൈറ്റ് തിങ്കേഴ്സ് അടക്കമുള്ള ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും ഷാജഹാൻ സജീവമായിരുന്നു. ഷാജഹാന്റെ അതിതീവ്രമായ പല സോഷ്യൽ മീഡിയാ പോസ്റ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പല പോസ്റ്റുകളും നിലവിൽ ഡിലീറ്റ് ചെയ്ത നിലയിലാണ്.
ഷാജഹാനുമായി അടുത്ത ബന്ധമുള്ള കണ്ണൂർ സ്വദേശികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് ഐ.എസിൽ എത്തിയിട്ടുള്ളത്. ഇതിൽ ഏതാനും പേർ സിറിയൻ അതിർത്തിയിലെത്തി തിരിച്ചു വന്നവരാണെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. മിദ്ലാജ്, റാഷിദ്, അബ്ദുൽ റസാഖ്, അബ്ദുൽ ഖയ്യൂം, റിഷാൽ എന്നിവർ സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങളും പറയുന്നു. ഇവരെ കൂടാതെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മനാഫ്, സമീർ, ഷജിൽ എന്നിവർ സിറിയയിൽ എത്തിയതായും ഷാജഹാൻ ചോദ്യം ചെയ്യലിൽ പറഞ്ഞു.
ഇതിൽ സമീർ കൊല്ലപ്പെട്ടതായും സംശയിക്കുന്നു. മറ്റ് രണ്ടു പേർ സിറിയയിലുണ്ടെന്നാണ് നിഗമനം. ഐ.എസിൽ എത്തിയ മനാഫിന്റെ നിർദ്ദേശം അനുസരിച്ചായിരുന്നു ഷാജഹാൻ അടക്കമുള്ളവർ സിറിയയിലേക്ക് പോകാൻ ശ്രമിച്ചത്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് കനകമലയിൽ നിന്നും എൻ.ഐ.എ അറസ്റ്റ് ചെയ്ത തിരൂർ വൈലത്തൂർ സ്വദേശി സഫുവാനുമായുള്ള പരിചയത്തിലാണ് ഷാജഹാൻ എൻ.ഡി.എഫ് , പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാകുന്നത്. ഇരുവരും തേജസ് ദിനപത്രത്തിൽ ജീവനക്കാരായിരുന്നു. രണ്ടാം തവണയാണ് കഴിഞ്ഞ മാസം ഷാജഹാൻ തുർക്കി വഴി സിറിയയിലെ ഐസിസ് ക്യാമ്പിലേക്ക് പോകാൻ ശ്രമിച്ചത്. തുർക്കി, ഇറാൻ വിസ ലഭിക്കുന്നതിനും അന്വേഷിക്കുന്നതിനുമായി 2016ൽ ഷാജഹാൻ മലേഷ്യയിൽ പോയിരുന്നു. ഇവിടെ നിന്നും മടങ്ങിയെത്തി, ദുബായി വഴി കടക്കാനുള്ള ആലോചനയും ഇടക്ക് നടത്തി. പിന്നീട് മനാഫിന്റെ നിർദ്ദേശ പ്രകാരം ഈ വർഷം ഫെബ്രുവരിയിലാണ് ഷാജഹാനും ഭാര്യയും തുർക്കിയിലേക്ക് ആദ്യം പോയത്. ശേഷം സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അവിടെ വെച്ച് പിടികൂടി നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. വിവിധ സുരക്ഷാ ഏജൻസികൾ ഷാജഹാനെ ചോദ്യം ചെയ്തെങ്കിലും ടൂറിസ്റ്റായി എത്തിയതാണെന്നാണ് പറഞ്ഞിരുന്നത്. ഇതിനാൽ കേസ് ചാർജ് ചെയ്തിരുന്നില്ല. അതേ സമയം ഷാജഹാൻ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണ വലയത്തിലായിരുന്നു. ഷാജഹാൻ പോകുന്ന സ്ഥലങ്ങളും സോഷ്യൽ മീഡിയയിൽ ബന്ധപ്പെട്ടിരുന്നവരുമെല്ലാം നിരീക്ഷണ പരിതിയിലുണ്ടായിരുന്നു. മാത്രമല്ല, കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ എത്തി ആഴ്ചതോറും ഒപ്പിടണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു.
ആദ്യമൊക്കെ ഒപ്പ് ഇടാൻ പതിവായി എത്തിയിരുന്നെങ്കിലും പീന്നീട് ഇയാൾ വരാതെയായി. ഇതിനിടെ രണ്ടാമതും സിറിയയിലേക്ക് കടക്കാനുള്ള ശ്രമം നടത്തി. വ്യാജ പാസ്പോർട്ട് തരപ്പെടുത്തിയായിരുന്നു ഷാജഹാന്റെ ശ്രമം. എന്നാൽ സിറിയൻ അതിർത്തിയിൽ വെച്ച് ഷാജഹാൻ പിടിക്കപ്പെടുകയായിരുന്നു. തുടർന്ന് ഇന്ത്യൻ ഏജൻസികൾ നാട്ടിലെത്തിച്ചു. നിലവിൽ ഷാജഹാൻ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. സിറിയയിലേക്ക് കടക്കാനായി തുർക്കിയിലെത്തിയപ്പോൾ ഷാജഹാനോടൊപ്പം അബ്ദുൽ ഖയ്യൂം, റസാഖ്, ഷജിൽ എന്നിവരും ഉണ്ടായിരുന്നു. സംഘം അതിർത്തിയിൽ ഫ്ളാറ്റിൽ താമസിച്ചു. ഇവിടെയുണ്ടായ ആക്രമണത്തിൽ നി്ന്ന് ഇവർ രക്ഷപ്പെടുകയായിരുന്നു.
ഈ സംഘത്തിൽ സജിലിന് മാത്രമാണ് സിറിയയിൽ കടക്കാൻ സാധിച്ചത്. മനാഫ്, സമീർ എന്നിവർ നേരത്തേ സിറിയയിൽ എത്തിയവരാണ്.പോപ്പുലർഫ്രണ്ട് കാഞ്ഞിരോട് ഏരിയാ ഭാരവാഹി ആയിരുന്നു ഷാജഹാൻ. മറ്റുള്ളവരും പി.എഫ്.ഐയുടെ സജീവ പ്രവർത്തകരും പ്രദേശിക നേതാക്കളുമായിരുന്നു. എന്നാൽ ഇവർ ഇപ്പോൾ സംഘടനയിൽ പ്രവർത്തിക്കുന്നില്ലെന്നാണ് പി.എഫ്.ഐ നേതാക്കൾ നൽകുന്ന വിശദീകരണം.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ഇവരുമായി ബന്ധമുള്ളവരുമായ മൂന്ന് പേർക്കെതിരെ നേരത്തേ കേരളത്തിൽ ഐ.എസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കണ്ണൂർ സ്വദേശി മൻസീദ്, മലപ്പുറം വൈലത്തൂർ സ്വദേശി സഫുവാൻ എന്നിവർ കനക മലയിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തവരാണ്. പിന്നീട് ഇരുവരെയും സംഘടനയിൽ നിന്ന് നേതൃത്വം പുറത്താക്കിയിരുന്നു. മറ്റൊന്ന് കൊല്ലപ്പെട്ട കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയാണ്. തീവ്ര സലഫി ആശയക്കാരനായ സജീർ പി.എഫ്.ഐ, എസ്.ഡി.പി.ഐ അനുഭാവിയായിരുന്നു. ഇതു കൂടാതെ പാലക്കാട് നിന്നും അൽ ഖാഇദയിൽ ചേർന്ന അബൂത്വാഹിർ തേജസ് ജീവനക്കാരനും എൻ.ഡി.എഫ്, പി.എഫ്.ഐ പ്രവർത്തകനുമായിരുന്നു.
അറസ്റ്റിലായ ഷാജഹാനിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തേ നാട്ടിൽ തിരിച്ചെത്തിയ പി.എഫ്.ഐ പ്രവർത്തകരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തതായാണ് വിവരം. കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലെത്തിയ മിക്കവരും തീവ്ര സലഫി ആശയ പശ്ചാത്തലമുള്ളവരായിരുന്നു. എന്നാൽ പത്തിൽ അധികം എൻ.ഡി.എഫ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഐ എസ് തീവ്രവാദ ബന്ധമാണ് പുറത്തായിരിക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം മറുനാടൻ മലയാളിയോട് പ്രതികരിച്ചതിങ്ങനെ: 'ഇത്തരത്തിലുള്ള വാർത്തകൾ വന്നു എന്നല്ലാതെ പൂർണമായൊരു വിവരം കയ്യിൽ ഇല്ല. ഞങ്ങൾ ഇന്ത്യാ രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനാ എന്ന നിലക്ക് ഇവിടെ തന്നെ ധാരാളം പ്രവർത്തനങ്ങൾ ഉണ്ട്. ഇത്തരം വിഷയങ്ങളിൽ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. സംഘടന മതിയാകാതെ വരുന്നവർക്ക് അവരവരുടെ വഴി എന്നല്ലാതെ, ഈ സംഘടനയിൽ നിന്ന് കൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ പാടില്ല. അത് അനുവദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. സംഘടനാ ചട്ടക്കൂടിൽ നിൽക്കാൻ പറ്റാത്തവരാണ് മറ്റ് പലതും തേടി പോകുന്നത്. ഖുർആനും ഹദീസും പഠിച്ച് ഇസ്ലാമിനെ മനസിലാക്കുന്നതിന് പകരം ഇത്തരക്കാർ ഇന്റർനെറ്റിലൂടെയാണ് ഇസ്ലാമിനെ പഠിക്കുന്നത്. ഇതിനെതിരെ, സംഘടന ഇതുവരെ കൊടുത്ത ബോധവൽക്കരണങ്ങൾ ശക്തിപ്പെടുത്തും' - നസറുദ്ദീൻ എളമരം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍