'വിലപ്പെട്ട' സാധനങ്ങൾ പ്രവർത്തകർ അതിവേഗം മാറ്റി; ഓഫീസുകൾ സ്വമേധയാ ഒഴിഞ്ഞു; പിന്നാലെ 'ജാഗ്രത' വീണ്ടെടുത്ത് കേരള പൊലീസ്; ഓഫീസുകൾ 'സീൽ ചെയ്യൽ' തുടങ്ങിയത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് ഒരു ദിനം പിന്നിടുമ്പോൾ; നടപടിയിലെ കാലതാമസം ദോഷം ചെയ്യുമെന്ന് കേന്ദ്ര ഏജൻസികൾ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും സംസ്ഥാനത്ത് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിൽ വിമർശനം ഉയർന്നതോടെ 'ജാഗ്രത' വീണ്ടെടുത്ത് കേരള പൊലീസ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തുവന്ന് ഒരു ദിവസം പിന്നിട്ടതോടെയാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നതിനുള്ള നടപടികളിലേക്ക് പൊലീസ് കടക്കുന്നത്.
പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ പൂട്ടുന്നതടക്കമുള്ള നടപടികളിലേക്ക് മറ്റു സംസ്ഥാനങ്ങൾ കടന്നിട്ടും കേരളത്തിൽ തീരുമാനമെടുക്കാത്തതാണ് വിമർശനത്തിനിടയാക്കിയത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ഉൾപ്പെടെ നടപടികളിലുണ്ടാകുന്ന കാലതാമസം ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് കേന്ദ്ര ഏജൻസികൾക്കുള്ളത്.
സന്നദ്ധ സംഘടനകളുടെ ഓഫിസുകളും പോപ്പുലർ ഫ്രണ്ട് ഉപയോഗിക്കുന്നതായി വിവരമുണ്ട്. നടപടികൾ വൈകുന്നതിനിടെ ചില ഓഫിസുകൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്വമേധയാ ഒഴിഞ്ഞിരുന്നു. ഈ ഓഫിസുകളിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളടക്കം പ്രവർത്തകർ സുരക്ഷിതമായി മാറ്റുകയും ചെയ്തു. നിരോധനം വന്നിട്ടും സംഘടന പ്രവർത്തകർക്ക് യഥേഷ്ടം വസ്തുവകകൾ അടക്കം നീക്കം ചെയ്യാനുള്ള അവസരം ലഭിച്ചു.
ആലുവയിലെ പെരിയാർ വാലി ട്രസ്റ്റ് സീൽ ചെയ്യുന്നതിന് വ്യാഴാഴ്ച രാത്രിയോടെ ഉദ്യോഗസ്ഥർ എത്തി. പറവൂർ തഹസിൽദാർ, എൻഐഎ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പൊലീസ് നടപടി തുടങ്ങിയത്. എറണാകുളം ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ് ആലുവയിലെ പെരിയാർ വാലി ട്രസ്റ്റ്.
പിഎഫ്ഐയുടെ ഓഫീസുകൾ സീൽ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള സർക്കുലർ ഇതിനോടകം പുറത്തിറങ്ങി. പോപ്പുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടേയും ഓഫീസുകൾ കണ്ടെത്തി സീൽ ചെയ്യാനാണ് നിർദ്ദേശം. ജില്ലകളക്ടറുടെ ഉത്തരവോടെയാകും സീൽ ചെയ്യുക. അക്കൗണ്ടുകൾ മരവിപ്പിക്കാനും പിഎഫ്ഐ പ്രവർത്തകരെ നിരീക്ഷിക്കാനും ഡിജിപിയുടെ നിർദേശമുണ്ട്.
നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ, വസ്തുവകകൾ എന്നിവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിർദ്ദേശം ഡിജിപി അനിൽ കാന്ത് നൽകിയത്.
പോപ്പുലർ ഫ്രണ്ടിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങളും വസ്തുവകകകളും ഉപയോഗിക്കുന്നത് തടയാൻ വേണ്ട നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘടനയ്ക്കും നേതാക്കൾക്കും സാമ്പത്തിക സഹായം ലഭിക്കുന്ന മാർഗങ്ങൾ തടയും. ഇതിനായി ജില്ലാ മജിസ്ട്രേറ്റുമായി ചേർന്ന് തുടർ നടപടിയെടുക്കും. നടപടികൾ ക്രമസമാധാന വിഭാഗം എഡിജിപിയും മേഖലാ ഐജിമാരും റേഞ്ച് ഡി ഐ ജി മാരും നിരീക്ഷിക്കും
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം വന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും സംസ്ഥാനത്ത് കാര്യമായ നടപടികളിൽ ഇല്ലാത്തത് കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. നടപടികൾ കരുതലോടെ മതിയെന്ന നിർദേശമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് രാവിലെ നൽകിയതെന്നാണ് സൂചന. ഡിജിപിയുടെ നേതൃത്വത്തിൽ എസ്പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലും പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളാണ് പ്രധാനമായും ചർച്ചയായത്. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
ജാഗ്രത തുടരാനും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരെ നീരീക്ഷിക്കാനും യോഗത്തിൽ തീരുമാനമായി. രാത്രിയോടെ ഡിജിപി സർക്കുലർ ഇറക്കിയശേഷമാണ് നടപടി ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ മാത്രമേ ഓഫിസുകൾ സീൽ ചെയ്യുന്ന നടപടികൾ പൂർണതോതിൽ ഉണ്ടാകൂ എന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പൂട്ടേണ്ട ഓഫിസുകളുടെയും മരവിപ്പിക്കേണ്ട ബാങ്ക് അക്കൗണ്ടുകളുടേയും പട്ടിക നേരത്തെ തയാറാക്കിയ കേന്ദ്ര ഏജൻസികൾ കേന്ദ്ര തീരുമാനം വന്നയുടനെ നടപടികൾ ആരംഭിച്ചു. എന്നാൽ സംസ്ഥാന പൊലീസ് ഈ നടപടികൾ വ്യാഴാഴ്ച രാവിലെയും തുടങ്ങിയിരുന്നില്ല. പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക തലത്തിലുള്ള ഓഫിസുകളെ സംബന്ധിച്ച് ലോക്കൽ പൊലീസിനു കാര്യമായ വിവരം ലഭിച്ചതുമില്ല.
തിരുവനന്തപുരം കല്ലമ്പലത്ത് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ യുഎപിഎ നിയമപ്രകാരം ഇന്ന് അറസ്റ്റിലായിരുന്നു. പിഎഫ്ഐ ഏരിയ പ്രസിഡന്റ് പുതുശ്ശേരി സ്വദേശി നസീം, സംഘടന പ്രവർത്തകൻ അബ്ദുൽ സലിം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനത്തിന് പിന്നാലെ സംഘടനയുടെ പതാക അഴിച്ചുമാറ്റുന്നതിനിടെ പിഎഫ്ഐ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതിനാണ് കേസ്.
പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ അറസ്റ്റ് ചെയ്യും. പിഎഫ്ഐ നിരോധനത്തിൽ പ്രതിഷേധിച്ച് ഇടുക്കിയിലെ ബാലൻ പിള്ള സിറ്റിയിൽ പ്രതിഷേധ പ്രകടനം നടത്തിയ ഏഴ് പേർക്കെതിരെയും പൊലീസ് ഇന്ന് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.
അതേസമയം പിഎഫ്ഐ ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 155 പേർ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി. ഇതുവരെ 352 കേസുകൾ രജിസ്റ്റർ ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- കുഞ്ഞുവാവയെ കൂട്ടിയിട്ട് വരാമെന്ന പ്രതീക്ഷയിൽ ഇന്നലെ സ്കൂളിൽ പോലും പോയില്ല; കാറിൽ സഞ്ചരിക്കുന്നതിനിടെ അമ്മയും അച്ഛനും പറഞ്ഞുകൊണ്ടിരുന്നതും വാവയെ കുറിച്ചുതന്നെ; എല്ലാ സന്തോഷവും പൊടുന്നനെ ഇല്ലാതാക്കി തീഗോളം; കണ്ണൂരിലെ ദുരന്തത്തിൽ പാടേ ഒറ്റയ്ക്കായി പോയി ശ്രീപാർവതി
- എൻജിനിൽ തീ; അബുദാബി-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി എന്ന് മാധ്യമങ്ങൾ; സംഭവം അതല്ലെന്ന് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ്; ഫ്ളെയിം ഔട്ടാകുക എന്നാൽ എഞ്ചിൻ തനിയെ ഓഫാകുക എന്നർത്ഥം; തീ കൊണ്ടുള്ള കളി തെറ്റിയത് ഇങ്ങനെ
- അങ്കമാലി- എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യത്തിലേക്ക്; പാതയ്ക്കായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയത് 100 കോടി; കർണാടകത്തിനും തമിഴ്നാടിനും പുറമേ വന്ദേഭാരത് എക്സ്പ്രസ് വൈകാതെ കേരളത്തിലും എത്തും; സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണം; കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്
- ഫാത്തിമയെ കാത്തിരുന്ന കല്യാണവീട്ടിലേക്ക് എത്തിയത് മരണവാർത്ത ; ഒപ്പനത്താളവും കളിചിരിയും നിറയേണ്ട വീട്ടിൽ ഉയരുന്നത് കൂട്ടക്കരച്ചിൽ മാത്രം; കൂടപ്പിറപ്പിനെ നഷ്ടമായ വേദനയിൽ വിങ്ങി കല്യാണപ്പെണ്ണ്; പഴയങ്ങാടി വാഹനാപകടത്തിൽ മരിച്ച ഫാത്തിമയ്ക്ക് വിട നൽകി ജന്മനാട്
- ആർഎസ് എസ് ആസ്ഥാനമായ നാഗ്പൂരിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിന് ഉജ്ജ്വല വിജയം; ഗഡ്കരിയുടെയും ഫഡ്നവിസിന്റെയും നാട്ടിൽ കോൺഗ്രസ് ജയിച്ചുകയറിയത് 56 വർഷത്തിന് ശേഷം; മഹാരാഷ്ട്ര എംഎൽസി തിരഞ്ഞെടുപ്പിൽ നാലിൽ ഒരു സീറ്റിൽ മാത്രം ബിജെപി; ഇതൊരു തുടക്കം മാത്രമെന്ന് മഹാവികാസ് അഗാഡി സഖ്യം
- 'മുല മുറിച്ച് ആണായവളെ ലിംഗം മുറിക്കാത്ത പുരുഷൻ ചതിച്ചുവെന്ന്' ഹേറ്റ് കാമ്പയിൻ; ഇവിടെ അച്ഛൻ ഗർഭിണിയാവുന്നു, അമ്മ അച്ഛനാവുന്നു; ട്രാൻസ്മാൻ സഹദും ട്രാൻസ് വുമൻ സിയയും കുഞ്ഞിനായുള്ള കാത്തിരിപ്പിൽ; ഗർഭിണിയായത് ട്രാൻസ്മാൻ; ഇന്ത്യയിൽ ആദ്യത്തെ ട്രാൻസ്മാൻ പ്രഗ്നൻസി ചർച്ചയാവുമ്പോൾ
- സംവിധായകൻ പ്രിയദർശന്റേയും ലിസിയുടേയും മകൻ സിദ്ധാർഥ് വിവാഹിതനായി; വധു അമേരിക്കൻ സ്വദേശിനിയായ വിഷ്വൽ പ്രൊഡ്യൂസർ മെർലിൻ; ചെന്നൈയിലെ ഫ്ളാറ്റിൽ തീർത്തും ലളിതമായി വിവാഹ ചടങ്ങുകൾ; മകന്റെ വിവാഹത്തിനായി വീണ്ടും ഒരുമിച്ചു പ്രിയദർശനും ലിസിയും; നാത്തൂൻ റോളിൽ തിളങ്ങി കല്യാണി പ്രിയദർശനും
- പെട്രോളിനും ഡീസലിനും ഒരു ലിറ്ററിന് കൂടുക രണ്ടു രൂപ; ഇന്ധനവില ഏറ്റവും ഉയർന്ന സംസ്ഥാനമായി കേരളം മാറും; 500 രൂപയ്ക്ക് മുകളിലുള്ള വിദേശമദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിക്കും; സാമൂഹിക സുരക്ഷാ സെസിന്റെ പേർ ജനങ്ങളെ കൊള്ളയടിക്കാൻ ധനമന്ത്രിയുടെ പച്ചക്കൊടി; ഇന്ധന വിലയിലെ വർധനവ് പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമാക്കും
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍