വില്ലേജ് ഓഫീസർമാർ മദ്യപിച്ച് അഴിഞ്ഞാടിയത് മാവോയിസ്റ്റ് ഭീക്ഷണി നിലനിൽക്കുന്ന അതീവസുരക്ഷാ പ്രദേശത്തെ പൊലീസ് വയർലെസ് സ്റ്റേഷനിൽ; മദ്യസേവയും സത്ക്കാരവും ഒരുക്കിയത് വസ്തു അനധികൃതമായി പതിച്ചു നൽകിയതിന് പ്രത്യുപകാരമായി; ആഘോഷത്തിന്റെ ചെലവെല്ലാം വില്ലേജ് ഓഫീസർമാർക്കായി വഹിച്ചത് പാലക്കാട്ടുകാർ; കൈക്കൂലിക്കാർ എന്ന് പേരുകേട്ട വില്ലേജ് ഓഫീസർമാർക്കെതിരെ നടപടി വൈകിപ്പിക്കുന്നതായി ആക്ഷേപം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ തിരുവനന്തപുരം പൊന്മുടി ഹില്ലിലെ പൊലീസ് വയർലെസ് റിപ്പീറ്റർ സ്റ്റേഷനിലാണ് പൊലീസ് ഏമാന്മാരുടെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കുമായി ബാർ ആൻഡ് ഹോട്ടൽ പ്രവർത്തിച്ചത് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. മാവോയിസ്റ്റ്, തീവ്രവാദ ഭീക്ഷണികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉടനീളം പൊലീസിന് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുമ്പോഴാണ് ഒരു രാത്രിയും പകലും വയർലെസ് സ്റ്റേഷൻ ബാറായി മാറിയത്.
മൂന്നു പ്രദേശത്തെ വയർലെസ് കമ്മ്യൂണിക്കേഷൻ മുഴുവനായി നിയന്ത്രിക്കുന്ന പ്രദേശമാണ് പൊന്മുടി ഹില്ലിലെ റിപ്പീറ്റർ വയർലെസ് സ്റ്റേഷൻ. അതുകൊണ്ട് തന്നെ ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലെന്നുമാത്രമല്ല കർശന നിരീക്ഷണമുള്ള സ്ഥലം കൂടിയായാണ് ഇവിടം. ഇത്തരത്തിൽ മാവോയിസ്റ്റ് ഭീക്ഷണി നിലനിൽക്കുന്ന സ്റ്റേഷനിൽ പൊലീസുകാരും വില്ലേജ് ഓഫീസർമാരും ചേർന്ന് മദ്യസേവയും അഴിഞ്ഞാട്ടവും നടത്തിയിട്ട് അത് നിസ്സാരവൽക്കരിക്കാനാണ് ചില ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥർ നീക്കം നടത്തുന്നത്.
അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറി മദ്യപിക്കാൻ സൗകര്യം ഒരുക്കിക്കൊടുക്കുകയും കൂടെയിരുന്ന് മദ്യപിക്കുകയും ചെയ്ത രണ്ട് പൊലീസുകാരെ മാത്രം സസ്പെന്റ് ചെയ്ത് കമ്യൂണിക്കേഷൻ സെന്ററിന്റെ ചുമതലയുള്ള എസ്സ് ഐമാരെ രക്ഷിക്കാനും ഉന്നതങ്ങളിൽ ഇടപെടൽ സജീവമായിരിക്കുന്നു.സംഭവത്തിൽ ഉൾപ്പെട്ട എസ് ഐമാരായ റെജി, അനിൽകുമാർ എന്നിവർക്കെതിരെ ടെലികമ്മ്യൂണിക്കേഷൻ എസ്പി നടപടിക്ക് ശുപാർശ ചെയ്തിട്ടും നടപടി ഉണ്ടായിട്ടില്ല. എന്നാൽ പൊലീസ് ഉദ്ദ്യോഗസ്ഥർ ചെയ്തതിനെക്കാൾ ഗുരുതരമായ കുറ്റം ചെയ്തിരിക്കുന്നത് തിരുവല്ലം വില്ലേജ് ഓഫീസർ മനോജ്, വർക്കല ചെമ്മരുത്തി വില്ലേജ് ഓഫീസർ ജോജോ സത്യദാസ് എന്നിവരാണ്.
അതീവ സുരക്ഷാമേഖലയിൽ അതിക്രമിച്ചുകയറൽ,പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിക്കൽ,അശ്ലീലപദപ്രയോഗങ്ങളിലൂടെ കണ്ടുനിന്നവരെ അപമാനിക്കൽ,സ്ഥലത്തെത്തിയ എസ്സ്പിയുടെ കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തൽ എന്നിങ്ങനെ ഗുരുതരമായ കുറ്റങ്ങൾ ചെയ്ത രണ്ട് വില്ലേജ് ഓഫീസർമാർ ഇപ്പോഴും സെയ്ഫ് സോണിലാണ്. ഇവർക്കെതിരെ വകുപ്പുതല നടപടിയെടുക്കാൻ കളക്ടർ കാലതാമസം വരുത്തുന്നത് ജീവനക്കാരുടെ സംഘനയിൽ തന്നപ്രതിഷേധത്തിനും ആക്ഷേപത്തിനും കാരണമായിട്ടുണ്ട്.നാളെ മജിസ്ട്രറ്റിന്റെ അധികാരം വരെ ലഭിച്ച് പൊതുജനങ്ങൾക്കായി നിയമപരമായി പ്രവർത്തിക്കേണ്ട രണ്ട് റവന്യൂ ഉദ്ദ്യോഗസ്ഥരാണ് സംഭവത്തിലെ താരങ്ങളായ വില്ലേജ് ഓഫീസർമാർ.കഴിഞ്ഞ ദിവസം പൊന്മുടിയിൽ നടന്ന സംഭവത്തിൽ 5 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊതുസ്ഥലത്ത് ഇരുന്നുള്ള മദ്യപാനം എന്ന നിസ്സാരകുറ്റം ചാർജ് ചെയ്ത് അവരെ കൊണ്ട് പെറ്റി അടപ്പിച്ച് ഒഴിവാക്കാനാണ് പൊലീസിന്റെ ശ്രമം.എന്നാൽ സംഭവം വാർത്തയായതോടെ ഡിജിപി വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്.സംഭവത്തിൽ വിശദമായ റിപ്പോർട്ടും ഇതുവരെ പൊലീസ് സ്വീകരിച്ച നടപടിയും സംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് ഡിജിപിയുടെ നിർദ്ദേശം.രണ്ട് വില്ലേജ് ഓഫീസർമാർക്ക്, അവർ വഴിവിട്ട് ചെയ്തുകൊടുത്ത സഹായത്തിനുള്ള ചെലവ് നടത്താനാണ് പൊന്മുടിയിൽ മദ്യസൽക്കാരം ഒരുക്കിയത്.അറസ്റ്റിലായ വില്ലേജ് ഓഫീസർമാരിൽ ഒരാൾ പാലക്കാട് വർഷങ്ങളായി വില്ലേജ് ഓഫീസർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.വില്ലേജ് ഓഫീസർമാരുടെ പാലക്കാട്ടുള്ള സുഹൃത്തുക്കളായ ഇബ്നു, നാസർ, ഉണ്ണിക്കൃഷ്ണൻ എന്നിവരെയും സംഭവത്തിൽ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു.
റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ഉള്ള ഇവരാണ് വില്ലേജ് ഓഫീസർമാർക്കായി ചെലവ് നടത്തിയത് എന്നതും എസ്പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കൈക്കൂലിക്കാർ എന്ന് വകുപ്പിൽ തന്നെ അറിയപ്പെടുന്നവരാണ് അറസ്റ്റിലായ രണ്ട് വില്ലേജ് ഓഫീസർമാരെന്നും പറയപ്പെടുന്നു.ഒരു വില്ലേജ് ഓഫീസർ കോൺ്ഗ്രസ്സ് നേതാവുകൂടിയാണ്.വില്ലേജ് ഓഫീസ്ര്മാർക്ക് കൈക്കൂലിയായി പാലക്കാട് നിന്നെത്തിയവർ പണം നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും റവന്യൂ ഉദ്ദ്യോഗസ്ഥർ നീക്കം നടത്തുന്നുണ്ട്. തിരുവനന്തപുരം റൂറൽ,കൊല്ലം സിറ്റി,കൊല്ലം റൂറൽ എന്നിവിടങ്ങളിലെയും പൊലീസിന്റെ സംസ്ഥാനതലത്തിലെയും വയർലെസ് സന്ദേശങ്ങൾ പൊന്മുടി റിപ്പീറ്റർ വയർലെസ് സ്റ്റേഷൻ വഴിയാണ് കടന്നുപോകുന്നത്.
ഈ സ്ഥലത്താണ് പൊലീസ് ആസ്ഥാനത്തെ ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്ദ്യോഗസ്ഥർക്കും അവർ നിർദ്ദേശിക്കുന്നവർക്കും മദ്യപിച്ച് ആഘോഷിക്കാൻ സ്ഥിരം വേദി നൽകാറുള്ളത്.കുടംബമായി പൊന്മുടിയിലെത്തുന്നവരുടെ വാഹനങ്ങൾ പോലും തടഞ്ഞു നിർത്തി മദ്യപിച്ചിട്ടുണ്ടോ,വാഹനത്തിൽ മദ്യം ഉണ്ടോ,വാഹനത്തിൽ ഇരുന്ന് മദ്യപിക്കുന്നോ എന്നിങ്ങനെയുള്ള പരിശോധന നടത്തുന്ന പൊലീസ് ഏമാന്മാരാണ് ഇത്തരം പൊതുശല്യത്തിലും മദ്യപകേന്ദ്രം ഒരുക്കുന്നതിനും ഒത്താശ ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം.
Stories you may Like
- അനധികൃത സ്വത്ത് സമ്പാദന കേസിൽ മന്ത്രി കെ.പൊന്മുടിക്ക് മൂന്ന് വർഷം തടവും പിഴയും
- തെക്കൻ കേരളത്തിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വള്ളത്തിൽ
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- 'അധിക കടമെടുപ്പിന് കേരളത്തെ അനുവദിച്ചാൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും'
- മദ്യപിച്ച് ലക്കുക്കെട്ട് ആർഎസ്എസ് ഓഫീസ് ചുവരിൽ മൂത്രമൊഴിച്ചു; പ്രവർത്തകരെ തല്ലി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍