'മുംബൈ, പാക് അധിനിവേശ കശ്മീർ പോലെ'; വായിൽ തോന്നിയത് കോതയ്ക്ക് പാട്ടാക്കുന്ന കങ്കണ റണൗട്ടിന് വിവാദ പ്രസ്താവനയിൽ കൈപൊള്ളി; നടിക്കെതിരെ വ്യാപക പ്രതിഷേധവുമായി ശിവസേന; മുംബൈയിൽ പ്രവേശിച്ചാൽ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് സേനാ നേതാക്കൾ; കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് സഞ്ജയ് റാവുത്ത്; മുംബൈയിൽ വിമാനം ഇറങ്ങുന്ന സമയം അറിയിക്കാം, ധൈര്യമുള്ളവർ തടയാൻ വരട്ടേയെന്ന് വെല്ലുവിളിയുമായി കങ്കണയും

മറുനാടൻ ഡെസ്ക്
മുംബൈ: വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു കൊണ്ട് തുടർച്ചയായി വിവാദത്തിൽ ചാടിയ ബോളിവുഡ് നടി കങ്കണ റണൗട്ടിന് ഒടുവിൽ ശരിക്കും കൈപൊള്ളി. 'മുംബൈ, പാക് അധിനിവേശ കശ്മീർ പോലെ'യാണെന്ന വിവാദ പ്രസ്താവന നടത്തിയതാണ് കങ്കണ വിവാദത്തിൽ ചാടിയിരിക്കുന്നത്. നടിക്കെതിരെ മുംബൈ വാസികളുടെ പ്രതിഷേധം അലയടിക്കുകയാണ്. ശിവസേനയും കങ്കണക്കെതിരെ പരസ്യമായി രംഗത്തെത്തി. ഇതോടെ വെല്ലുവിളിയുമായി നടിയും രംഗത്തെത്തി. വിവാദത്തിൽ കൈപൊള്ളുമെന്ന അവസ്ഥ വന്നതോടെ നടിയെ പിന്തുണച്ച ബിജെപിയും പതിയെ പിൻവാങ്ങുകയാണ്.
തിന്നുന്ന പാത്രത്തിൽ തുപ്പുന്ന താരം പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് നേരത്തെ പ്രതികരിച്ചിരുന്നു. മുംബൈ പൊലീസിനെച്ചൊല്ലി ശിവസേനാ നേതാവ് സഞ്ജയ് റാവുത്തുമായി വാക്പോര് തുടരുന്നതിനിടെയാണ് താൻ സെപ്റ്റംബർ ഒമ്പതിന് മുംബൈയിൽ തിരിച്ചെത്തുമെന്ന് കങ്കണ പ്രഖ്യാപിച്ചത്. മുംബൈ പൊലീസിൽ വിശ്വാസമില്ലെങ്കിൽ കങ്കണ മുംബൈയിലേക്ക് തിരിച്ചു വരേണ്ട എന്ന സഞ്ജയ് റാവുത്തിന്റെ പ്രസ്താവനയെ പരസ്യ ഭീഷണിയായി ചിത്രീകരിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം. 'മുംബൈയിലേക്ക് തിരിച്ചു വരരുതെന്ന് പലരും ഭീഷണിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് സെപ്റ്റംബർ ഒമ്പതിന് മുംബൈയിലേക്കു പോകാൻ ഞാൻ തീരുമാനിച്ചു. അവിടെ വിമാനമിറങ്ങുന്ന സമയം അറിയിക്കാം. ധൈര്യമുള്ളവർ തടയാൻ വരട്ടേ'- ഹിമാചൽ പ്രദേശിലെ മണാലിയിലെ വസതിയിൽനിന്ന് ട്വിറ്റർ സന്ദേശത്തിൽ കങ്കണ പറഞ്ഞു.
മുംബൈ നഗരം പാക് അധീന കശ്മീരിന് സമാനമായി തോന്നുവെന്നുവെന്ന കങ്കണയുടെ പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് തുടക്കംകുറിച്ചത്. മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തെ കങ്കണ താലിബാനുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന നേതാക്കൾ കങ്കണയ്ക്കെതിരേ തുടർച്ചയായ വിമർശനങ്ങൾ ഉന്നയിച്ചത്. തിന്നുന്ന പാത്രത്തിൽ തുപ്പുകയാണവർ. അവരുടെ മനോനില ശരിയല്ല. മുംബൈയിലേക്കു വരുന്നതിനു പകരം അവർ പാക് അധീന കശ്മീരിലേക്ക് പോയ്ക്കോട്ടെ. രണ്ടു ദിവസം പാക് അധീന കശ്മീരിൽ പോയി താമസിക്കാൻ കേന്ദ്രസർക്കാർ കങ്കണയെ സഹായിക്കണം. സർക്കാർ തയ്യാറല്ലെങ്കിൽ അതിനുള്ള ചെലവു വഹിക്കാൻ ഞങ്ങൾ ഒരുക്കമാണ്-ടെലിവിഷൻ ചാനലിനോട് സംസാരിക്കവേ റാവുത്ത് പറഞ്ഞു.
നിങ്ങൾ താമസിക്കുന്ന, നിങ്ങൾക്ക് പേരും പ്രശസ്തിയും തന്ന നഗരത്തെയാണ് നിങ്ങൾ അവഹേളിക്കുന്നത്. ആ നഗരത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ജീവൻ ബലികഴിക്കാൻ തയ്യാറായി നിൽക്കുന്ന പൊലീസുകാരെയാണ് അപമാനിക്കുന്നത്. ഇത്തരം ഭാഷയിൽ ആരും സംസാരിക്കാൻ പാടില്ല - റാവുത്ത് പറഞ്ഞു. മുംബൈ നഗരത്തെപ്പറ്റി കങ്കണ നടത്തിയ അഭിപ്രായ പ്രകടനത്തോട് ബിജെപി. യോജിക്കുന്നില്ലെന്ന് പാർട്ടി നേതാവ് ആഷിഷ് ഷെലാർ പറഞ്ഞു. മുംബൈയിലെയും മഹാരാഷ്ട്രയിലെയും ജനങ്ങളെ മര്യാദ പഠിപ്പിക്കാൻ കങ്കണ ശ്രമിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കങ്കണയ്ക്കെതിരേ ഭീഷണി ശക്തമായതോടെ വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. മുംബൈയിൽ പ്രവേശിച്ചാൽ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശിവസേന എംഎൽഎ പ്രതാപ് സർനായികിനെതിരേ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. സംഭവത്തിൽ നടപടിയെടുത്ത് എംഎൽഎയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്ര ഡിജിപിക്ക് കത്തയക്കുമെന്നും രേഖ ശർമ്മ വ്യക്തമാക്കി.
അതേസമയം, ട്വിറ്ററിൽ കളിക്കുന്നതിനുപകരം തനിക്കെതിരായ തെളിവുകളോടെ പൊലീസിനെയും സർക്കാരിനെയും സമീപിക്കുകയാണ് വേണ്ടതെന്ന് റാവുത്ത് പറഞ്ഞു. മുംബൈ പൊലീസിനെ ആക്ഷേപിക്കുന്നവർക്ക് എതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് റാവുത്ത് ആവശ്യപ്പെട്ടു. പൊലീസിന്റെ മനോവീര്യം തകർക്കുന്ന പ്രസ്താവനകൾ ആണിത്. ഇത്തരം മാനസിക രോഗികളെ ആരോഗ്യവകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് കൈകാര്യം ചെയ്യണം. കങ്കണ ആദ്യം പാക് അധിനിവേശ കശ്മീരിൽ പര്യടനം നടത്തി അവിടുത്തെ സ്ഥിതിഗതികൾ മനസ്സിലാക്കണം. മുംബൈ പൊലീസിനെ ആക്ഷേപിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുംബൈയെ പാക് അധിനിവേശ കശ്മീർ എന്നുവിളിക്കുന്നവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് മുംബൈയിലും സംസ്ഥാനത്തും വോട്ട് ചോദിക്കാൻ അവകാശമില്ല-റാവുത്ത് പറഞ്ഞു.
മഹാരാഷ്ട്രയോ മുംബൈയോ സുരക്ഷിതമല്ലെന്ന് കരുതുന്നവർക്ക് സംസ്ഥാനത്ത് ജീവിക്കാൻ അവകാശമില്ലെന്ന് എൻസിപിക്കാരനായ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. സ്കോട്ട്ലാൻഡ് യാർഡ് പൊലീസിനൊപ്പം പ്രകീർത്തിക്കപ്പെട്ടിട്ടുള്ള സേനയാണ് മുംബൈ പൊലീസ്. മുംബൈ ഉൾപ്പെടെ മുഴുവൻ സംസ്ഥാനവും പൊലീസിന്റെ കൈകളിൽ സുരക്ഷിതമാണ്-ദേശ്മുഖ് പറഞ്ഞു.
സംസ്ഥാന സർക്കാരിനെയും മുംബൈ പൊലീസിനെയും കരിവാരിത്തേക്കാൻ ബിജെപിയുടെ കയ്യിലെ ചട്ടുകമായി പ്രവർത്തിക്കുകയാണ് കങ്കണയെന്ന് കോൺഗ്രസ് സംസ്ഥാന വക്താവ് സച്ചിൻ സാവന്ത് ആരോപിച്ചു. മുംബൈ നഗരത്തെ പാക് അധിനിവേശ കശ്മീരുമായി താരതമ്യം ചെയ്യുക വഴി 13 കോടി മഹാരാഷ്ട്രക്കാരെയാണ് കങ്കണ അപമാനിച്ചിരിക്കുന്നതെന്ന് സാവന്ത് ആരോപിച്ചു. കങ്കണയുടെ പ്രസ്താവനകളെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാന ബിജെപിയും നിരുപാധികം മാപ്പു പറയണമെന്നും സാവന്ത് ആവശ്യപ്പെട്ടു.
കങ്കണയുടെ അധിക്ഷേപകരമായ പ്രസ്താവനകളെ പാർട്ടി പിന്തുണയ്ക്കുന്നില്ലെന്ന് ബിജെപി എംഎൽഎ രാം കദം പറഞ്ഞു. എന്നാൽ വലിയ ആളുകളെ സംരക്ഷിക്കാൻ മുംബൈ പൊലീസിനെ ദുരുപയോഗിക്കുകയാണെന്ന് ആരോപിച്ചു. ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള സിനിമാക്കാരുടെയും വലിയ രാഷ്ട്രീയക്കാരുടെയും പേരുകൾ വെളിപ്പെടുത്താൻ തയാറാണ് കങ്കണയെന്നും സർക്കാർ ഭയപ്പെടുന്നുണ്ടോയെന്നും കദം ചോദിച്ചു. കങ്കണയുടെ പരാമർശങ്ങളുമായി പാർട്ടിയെ ബന്ധിപ്പിക്കരുതെന്ന് ബിജെപി നേതാവ് ആശിഷ് ഷേലാർ പറഞ്ഞു.
Stories you may Like
- കങ്കണ റണ്ണൗത്ത് ആരെയും കൂസാത്ത പെൺപുലി
- ശിവസേനയുടെ അടിവേരിളക്കാൻ കങ്കണ ബിജെപിയിലേക്കോ എന്നുറ്റു നോക്കി രാഷ്ട്രീയ കേന്ദ്രങ്ങളും
- സൂപ്പർ സ്റ്റാറുകളേ രക്തം പരിശോധിക്കൂ... ഡ്രഗ് അഡിറ്റുകൾ അല്ലെന്ന് തെളിയിക്കൂ!
- കങ്കണയുടെ സ്വകാര്യ ജീവിതത്തിലും അടിമുടി വിവാദങ്ങൾ
- മുംബൈയിൽ നിന്ന് മടങ്ങിയിട്ടും ശിവസേനയോടുള്ള കലിപ്പടങ്ങാതെ കങ്കണ
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾ
- ഷൊർണ്ണൂരിൽ ശശി കട്ടക്കലിപ്പിൽ; പൊന്നാനിയിലെ പോസറ്റർ ശ്രീരാമകൃഷ്ണനേയും വിമതനാക്കി; അമ്പലപ്പുഴയിൽ സുധാകരനും പിണക്കത്തിൽ; കരുതലോടെ ഐസക്കും; കുന്നത്തനാട്ടിലെ വിൽപ്പനയും റാന്നിയിലെ വച്ചു മാറ്റവും കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയെ തഴഞ്ഞതും 'പിണറായി ബുദ്ധിയോ'? തരൂരിൽ ജമീല എത്തുമ്പോൾ സിപിഎമ്മിൽ പ്രതിസന്ധി ഇങ്ങനെ
- കെജി മാരാരേയും രാമൻപിള്ളയേയും പിന്തുണച്ച കരുണാകര ബുദ്ധിയെ വീഴ്ത്തിയ ഹംസ; ആർ എസ് എസുകാരൻ പൊതു സ്വതന്ത്രനായിട്ടും വീഴാത്ത ഇടതുകോട്ട; 13ൽ 12ലും ജയം ചുവപ്പന്മാർക്ക്; മുഹമ്മദ് റിയാസ് മത്സരിക്കാൻ എത്തുന്നത് വികെസിക്ക് രണ്ടാമൂഴം നൽകാതെ; പിണറായിയുടെ മരുമകന് പാർട്ടി നൽകുന്നത് കോലീബിക്കും നേടാനാകാത്ത ബേപ്പൂർ
- 90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ
- ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം
- കെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടും
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്