എവിടെയും എപ്പോഴും ഏതുനേരത്തും വരാൻ റെഡി; എവിടെ ജോലിക്ക് വന്നാലും അവിടം ക്ലീനാക്കിയേ മടങ്ങൂ; 1306 അടി ഉയരത്തിലുള്ള വെട്ടുമലയിൽ നിന്ന് മൂന്ന് കോടിയുടെ കഞ്ചാവ് ചെടികൾ തീയിട്ട് നശിപ്പിച്ച് മടങ്ങിയെത്തിയത് ഭവാനി പുഴ നീന്തിക്കടന്ന്; ആദിവാസി ബാലികയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ പ്രതികളെ അകത്താക്കിയത് വെറും 12 മണിക്കൂറിൽ; കഞ്ചാവ്-മദ്യ-പെൺവാണിഭ മാഫിയകളെ വിറപ്പിച്ച് അട്ടപ്പാടിയെ ക്ലീനാക്കിയ സ്മാർട്ട് എഎസ്പി സുജിത് ദാസിന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയോ?
മറുനാടൻ മലയാളി ബ്യൂറോ
അട്ടപ്പാടി: കഞ്ചാവ്-മദ്യ-ചന്ദന-പെൺവാണിഭ മാഫിയകളെ കിടുകിടാ വിറപ്പിച്ച യുവ ഐപിഎസ് ഓഫീസർ സുജിത് ദാസിന് അപ്രതീക്ഷിത സ്ഥലംമാറ്റം. അഗളി എഎസ്പി സ്ഥാനത്ത് നിന്നാണ് സുജിത് ദാസിനെ മാറ്റിയത്. പുതിയ പോസ്റ്റിങ് തലസ്്ഥാനത്ത് നെടുമങ്ങാട് എഎസ്പി.യായി. 'ഞാൻ ഒരുസ്ഥലത്ത് ജോലിക്ക് വന്നാൽ അവിടം ക്ലീനാക്കിയേ മടങ്ങാറുള്ളു...നാടിന് വേണ്ടി ചെയ്യാവുന്നതെല്ലാം എത്രയും വേഗം, നീതി വൈകാതെ ചെയ്യുക..അതാണ് എന്റെ നയം', സുജിത് ദാസ് തന്റെ കൂട്ടുകാരോട് സ്ഥിരം പറയാറുള്ള വാചകം.
അട്ടപ്പാടിയിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ വാഴില്ലെന്നാണ് ആദിവാസി സാമൂഹിക ക്ഷേമപ്രവർത്തകർ പറയുന്നത്. അഗളി സബ്ഡിവിഷനിൽ എഎസ്പി ആയി ജോയിൻ ചെയ്ത് ചുരുങ്ങിയ കാലം കൊണ്ട്, അതായതത്, 4 മാസവും 15 ദിവസവും കൊണ്ട് അട്ടപ്പാടിയുടെ ഹൃദയം കീഴടക്കി സുജിത് ദാസ്. അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തിൽ വനം കഞ്ചാവ് -മദ്യ മാഫിയ സന്തോഷിക്കുമ്പോൾ, പാവപ്പെട്ട ആദിവാസികളും അവർക്ക് വേണ്ടി ജീവിതം അർപ്പിച്ച സാമൂഹിക പ്രവർത്തകരും കരച്ചിലിന്റെ വക്കിലാണ്. അട്ടപ്പാടിയിലെ ഉൾവനങ്ങളിലായി കഞ്ചാവ് മാഫിയ നട്ടുവളർത്തിയ കഞ്ചാവ് തോട്ടങ്ങൾ മൂന്ന് ഘട്ടങ്ങളിലായി 17 ഓളം ഏക്കർ സ്ഥലത്തെ കഞ്ചാവ് തോട്ടമാണ് സുജിത് ദാസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചത്. നശിപ്പിച്ച കഞ്ചാവ് ചെടികൾ വിപണിയിൽ ഏകദേശം മൂന്നരക്കോടിയിലധികം വിലവരുന്നതാണ്. സുജിത് ദാസിന്റെ സ്ഥലംമാറ്റത്തിന് പിന്നിൽ കഞ്ചാവ്- മദ്യ- ചന്ദനമാഫിയകളുടെ സമ്മർദ്ദഫലമായുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ആരോപണം.
ആദിവാസികളുടെ രക്ഷകൻ
അഗളി എഎസ്പി എന്ന നിലയിൽ ആദിവാസികളുടെ പൊതുപ്രശ്നങ്ങളിലെല്ലാം സുജിത് ദാസ് ഇടപെട്ടിരുന്നു. വിശപ്പ് തീർക്കാൻ അരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരുസംഘം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തോടെയാണ് എഎസ്പിയായി സുജിത് ദാസിനെ അഗളിയിലേക്ക് നിയോഗിച്ചത്. നേരത്തെ ഇവിടെ ഡിവൈഎസ്പിക്കായിരുന്നു ചുമതല. 16 പേർ പിടിയിലായ മധുകൊലക്കേസിന്റെ അന്വേഷണച്ചുമതലയും സുജിത് ദാസിനായിരുന്നു.
അട്ടപ്പാടി ഊരുകളിലെ യുവാക്കളുടെ കായിക വളർച്ചയ്ക്ക് വേണ്ടി 38 ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിലൂടെയാണ് സുജിത് ദാസ് അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഈ ടൂർണമെന്റിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപതോളം യുവപ്രതിഭകളെ പരിശീലിപ്പിക്കുകയും മികച്ച താരങ്ങളെ വാർത്തെടുക്കുകയും ചെയ്തു. അട്ടപ്പാടിയിലെ മുഴുവൻ ഊരുകളിലും സന്ദർശിക്കാൻ സമയം കണ്ടെത്തുന്ന ഈ ഉദ്യോഗസ്ഥൻ നാട്ടുകാർക്ക് ദൈവത്തെ പോലെയായിരുന്നു.
ഊരുകളിലെ ആവശ്യങ്ങൾ മനസ്സിലാക്കി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നിർദ്ദേശങ്ങൾ നൽകാനും സുജിത് ദാസ് ശ്രദ്ധിച്ചിരുന്നു. സ്വർണ ഗദ്ദ, ഇടവാണി, മേലെ ഭൂതിയാർ, താഴെ ഭൂതിയാർ, മൂലകൊമ്പ്, ഉമ്മത്താംപടി, മേലെ ചൂട്ടറ, താഴെ ചൂട്ടറ എന്നീ ഊരുകളെയെല്ലാം ഒന്നിച്ച് കൂട്ടി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് പൊതു അദാലത്ത് നടത്തി. ഈ ഊരുകളുടെ പരാതികൾ അതിവേഗത്തിൽ തീർപ്പാക്കാൻ പൊതു അദാലത്തുകൊണ്ട് കഴിഞ്ഞു.
കഞ്ചാവ് മാഫിയയുടെ പേടിസ്വപ്നം
എവിടെയും, എപ്പോഴും, ഏതുസമയത്തും എത്താൻ സുജിത് ദാസ് റെഡി. അത് ആദിവാസികളുടെ പ്രശ്നത്തിലായാലും കഞ്ചാവ് -മദ്യ -പെൺവാണിഭ-ചന്ദന മാഫിയയ്ക്ക് കടിഞ്ഞാണിടാനായാലും സുജിത് മുൻപന്തിയിലുണ്ടാവും. യുവ പൊലീസുകാരെ ഉൾപ്പെടുത്തി ക്രൈം ഡിറ്റക്ഷൻസ് ക്വാഡ് രൂപീകരിക്കുകയായിരുന്നു ആദ്യനടപടി. കുറ്റകൃത്യങ്ങൾ തടയാനും പ്രതികളെ പെട്ടെന്ന് പിടികൂടാനും, പ്രമാദമായ പീഡനക്കേസിലെ പ്രതികളെ പിടികൂടാനും ഓപ്പറേഷനുകൾ.
കഴിഞ്ഞ മാസം, അട്ടപ്പാടി വനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് രണ്ടു കോടിയോളം രൂപയുടെ കഞ്ചാവു ചെടികളാണ് നശിപ്പിച്ചത്. ആനവായ് വനമേഖലയിലെ മേലെ തുടുക്കി ഊരിലെ ആദിവാസികളുടെ കൃഷിയിടത്തിനു സമീപം കാടിനകത്ത് 25 സെന്റ് സ്ഥലത്താണു വിളവെടുപ്പിനു പാകമായ 1200 കഞ്ചാവു ചെടികൾ കണ്ടെത്തിയത്. വെട്ടുമല എന്നറിയപ്പെടുന്ന ഇവിടെ 50 തടങ്ങളിൽ 25 മുതൽ 30 വരെ ചെടികൾ നട്ടുവളർത്തിയ നിലയിലായിരുന്നു. ആറു മാസം വളർച്ചയെത്തിയ ചെടികൾക്ക് എട്ടടി വരെ ഉയരമുണ്ടായിരുന്നു.
സുജിത് ദാസും എഎസ്പിയുടെ സ്ക്വാഡും തണ്ടർബോൾട്ടുമാണു കഞ്ചാവു കണ്ടെത്തി നശിപ്പിച്ചത്. ആറിനു പുലർച്ചെ മൂന്നരയോടെ ഇടവാണി മല വഴി വനത്തിൽ പ്രവേശിച്ച സംഘം ഓടക്കടവ്, ദുഡുമുട്ടി, പട്ടിപ്പനചോല, ചിന്നക്കടവ്, എല്ലകണ്ടിമല, ഗലസി വഴി ദുർഘടമായ വനപാതയിലൂടെ 12 കിലോമീറ്റർ കാൽനടയായെത്തിയാണു തോട്ടം കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 1306 അടി ഉയരത്തിലാണു വെട്ടുമല. ചെടികൾ വെട്ടി തീയിട്ടു നശിപ്പിച്ചു താഴെ തൊടുക്കി വഴി ഭവാനിപ്പുഴ നീന്തികടന്നാണു സംഘം തിരിച്ചെത്തിയത്. നേരത്തെ മാവോയിസ്റ്റുകൾ അഗ്നിക്കിരയാക്കിയ താഴെ തൊടുക്കി ഫോറസ്റ്റ് ക്യാംപ് ഷെഡിന്റെ പരിധിയിലാണു വെട്ടുമല. ഒരു മാസത്തിനിടെ അഗളി എഎസ്പിയും സംഘവും അട്ടപ്പാടി വനത്തിലെ കുള്ളാട്, സത്യകല്ല് എന്നിവിടങ്ങളിൽ നിന്നും 6000 കഞ്ചാവ് ചെടികൾ നശിപ്പിച്ചിരുന്നു. മാവോയിസ്റ്റ് റെയ്ഡിന്റെ ഭാഗമായുള്ള പട്രോളിങ്ങിനിടയിലാണു പൊലീസ് കഞ്ചാവ് തോട്ടങ്ങൾ നശിപ്പിച്ചത്.
പീഡനക്കേസിലെ പ്രതികളെ അകത്താക്കിയത് 12 മണിക്കൂറിൽ
പീഡനകേസിലെ 11 പ്രതികളെ 12 മണിക്കൂർ കൊണ്ടാണ് സുജിത് ദാസും സംഘവും പിടികൂടിയത്. അട്ടപ്പാടിയിൽ 12 കാരി ആദിവാസി പെൺകുട്ടി കൂട്ടലൈംഗിക ചൂഷണത്തിന് വിധേയയായ സംഭവത്തിനു പിന്നിൽ സെക്സ് റാക്കറ്റിന്റെ കൈകൾ ഉണ്ടോയെന്ന സംശയം ഉയർന്നിരുന്നു. ഇരയാക്കപ്പെട്ട പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയ ഇന്ദുമതിയെന്ന 18-കാരിയോടൊപ്പം മറ്റ് രണ്ട് പെൺകുട്ടികളും ഒപ്പം ഉണ്ടായിരുന്നു. കേസന്വേഷണത്തിന്റെ ചുമതലയേറ്റ സുജിത് ദാസ് പരാതി കിട്ടി രണ്ടുദിവസത്തിനുള്ളിൽ കാണാതായ കുട്ടിയെ കണ്ടെത്തി.12 പ്രതികളെയും 12 മണിക്കൂറിനുള്ളിൽ പിടികൂടി. ആറ് കേസുകളാണ് ഈ സംഭവത്തിൽ ചുമത്തിയത്.
സെക്സ് റാക്കറ്റിന് കടിഞ്ഞാണിടാനുള്ള തീവ്രയത്നത്തിനിടയാണ് സുജിത് ദാസിനെ തേടി സ്ഥലംമാറ്റം എത്തിയത്. മദ്യലോബിക്കും പേടിസ്വപ്നമായിരുന്നു ഈ യുവ ഐപിഎസ് ഓഫീസർ. അട്ടപ്പാടിയിൽ 36 കേസുകളിലായി 391 ലിറ്റർ മദ്യം പിടികൂടിയിട്ടുണ്ട്. 44 പ്രതികളെയും 24 വാഹനങ്ങളും പിടികൂടാനും സാധിച്ചിട്ടുണ്ട്. 30 കിലോ ചന്ദനവും 13.500 കിലോ കഞ്ചാവും പിടികൂടി വലിയൊരു ശുദ്ധീകരണത്തിലായിരുന്നു സുജിത് ദാസ്. ഏറ്റവുമൊടുവിൽ മാവോയിസ്റ്റുകളുടെ പിന്നാലെയായിരുന്നു ഓട്ടം.
സ്ഥലം മാറ്റം രാഷ്ട്രീയ നീക്കമോ?
സുജിത് ദാസിന്റെ സ്ഥലംമാറ്റം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ആദിവാസി സാമൂഹിക ക്ഷേമ പ്രവർത്തകർ ആരോപിക്കുന്നത്. ആദിവാസികൾക്ക് നീതി കിട്ടാൻ ഇത്തരം ഉദ്യോഗസ്ഥർ ആവശ്യമാണെന്ന് ട്രൈബൽ സോഷ്യൽ വർക്കറായ ശിവാനി പറഞ്ഞു. നാലുമാസം കൊണ്ട് ആട്ടപ്പാടിയെ ശുദ്ധീകരിച്ച ഈ ഉദ്യോഗസ്ഥനെ മാറ്റിയത് രാഷ്ട്രീയ നീക്കമാണെന്നും അവർ ആരോപിച്ചു. കുറച്ചുനാൾ കൂടി എഎസ്പി സുജിത് ദാസ് ഇവിടെയുണ്ടായിരുന്നെങ്കിൽ, അട്ടപ്പാടി രക്ഷപ്പെട്ടേനെയെന്ന് ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ് മുരുകേഷ് പറഞ്ഞു.
സുജിത് ദാസിനെ മടക്കിക്കൊണ്ടുവരണമെന്നാണ് ഇവരെല്ലാംെ ഏകസ്വരത്തിൽ ആവശ്യപ്പെടുന്നത്. എഎസ്പിയായി സുജിത് ദാസ് ചുമതലയേറ്റ്ത് മുതൽ കഞ്ചാവ് വേട്ടയ്ക്കും മറ്റും മുൻയെടുക്കുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഈർഷ്യ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ മറ്റൊരാൾ ചെയ്യുമ്പോഴുള്ള ഈർഷ്യ. ഏതായാലും അട്ടപ്പാടിയെ ലഹരിമുക്തമാക്കാനും, പെൺവാണിഭത്തിൽ നിന്ന് രക്ഷിക്കാനും തുറന്ന പോരാട്ടം നയിച്ച നിർഭയനായ ഉദ്യോഗസ്ഥനെ പടികടത്തുന്നതിൽ മാഫിയകൾ തൽക്കാലംവിജയിച്ചിരിക്കുകയാണ്.
Stories you may Like
- സിദ്ദീഖിന്റെ മൃതദേഹം ഉപേക്ഷിക്കാൻ അട്ടപ്പാടി തിരഞ്ഞെടുത്തത് ഷിബിലി
- കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ കാർ ചെറുതുരുത്തിയിൽ കണ്ടെത്തി
- ജോലിയിൽ തുടരാൻ കെ വിദ്യ വ്യാജരേഖയുമായി കഴിഞ്ഞമാസവും കരിന്തളം കോളജിലെത്തി
- അട്ടപ്പാടി സർക്കാർ കോളേജിൽ കെ. വിദ്യ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന് പൊലീസ്
- പൊലീസ് കസ്റ്റഡിയിൽ കെ വിദ്യക്ക് ദേഹാസ്വാസ്ഥ്യം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്