37 കാരൻ 23 കാരിയെ വിവാഹം കഴിച്ചത് 8 വയസ്സ് കുറച്ച് പറഞ്ഞ്; സ്ത്രീധനം വേണ്ടെന്ന് പറഞ്ഞിട്ടും 20 പവൻ നൽകി വിവാഹവും; തൊലിവെളുപ്പ് കുറവാണെന്നും സ്ത്രീധനമായി പണം നൽകിയില്ലെന്നും പറഞ്ഞ് അമ്മായി അമ്മയുടെയും ഭർത്താവിന്റെയും പീഡനം; താക്കോൽ വായിൽ കുത്തിയിറക്കിയും കരിങ്കല്ല് കൊണ്ട് മുഖത്തിടിച്ചും മർദ്ദനം; കുറുപ്പംപടി പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കാത്തത് വെട്ടുകത്തി കൊണ്ട് വെട്ടിയില്ലല്ലോ എന്ന വിചിത്രന്യായത്തിൽ
ആർ പീയൂഷ്
കൊച്ചി: സ്ത്രീധനത്തിന്റെ പേരു പറഞ്ഞ് വീട്ടമ്മയെ ഭർത്താവും ഭർതൃമാതാവും പീഡിപ്പിക്കുന്നതായി പരാതി. കൊമ്പനാട് ക്രാരിയേലിക്കരയിൽ കൊച്ചുകുടിയിൽ വീട്ടിൽ ജോബിയുടെ ഭാര്യ ബിനിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീധനമായി പണം നൽകിയില്ലെന്നും നിറം കുറവാണെന്നും പറഞ്ഞ് ഭർത്താവും ഭർതൃമാതാവും കൊടിയ പീഡനമാണ് നടത്തുന്നതെന്നാണ് ബിനിയുടെ പരാതി. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി കുറുപ്പംപടി പൊലീസിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പൊലീസിനെ ഭർതൃവീട്ടുകാർ സ്വാധീനിച്ചുവെന്നും ബിനി ആരോപിക്കുന്നു.
2016 ലാണ് ബിനിയും ജോബിയും വിവാഹം കഴിക്കുന്നത്. വിവാഹം ആലോചിച്ച് ജോബി വീട്ടിലെത്തിയപ്പോൾ 29 വയസ്സാണെന്നായിരുന്നു പറഞ്ഞത്. എന്നാൽ വിവാഹം രജിസ്ട്രേഷൻ നടത്താൻ പഞ്ചായത്തിലെത്തിയപ്പോഴാണ് ജോബിക്ക് 37 വയസ്സാണ് എന്ന് ബിനി അറിയുന്നത്. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിയും മുൻപേ തന്നെ ജോബി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൂടാതെ പരപുരുഷ ബന്ധം ആരോപിച്ച് മർദ്ദിക്കുകയും ചെയ്യും. ഒരു വർഷം കഴിഞ്ഞപ്പോൾ ബിനി ഗർഭിണിയായി. രണ്ടര മാസമായപ്പോൾ മദ്യപിച്ചെത്തിയ ജോബി അടി വയറ്റിൽ തൊഴിച്ചതിനെ തുടർന്ന് ഗർഭം അലസി പോയി. കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു.
പിന്നീട് നാട്ടുകാരും ബന്ധുക്കളും ഇടപെട്ട് രമ്യതയിലെത്തുകയും വീണ്ടും ഇയാൾക്കൊപ്പം താമസം തുടരുകയുമായിരുന്നു. എന്നാൽ വീണ്ടും സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് ഭർത്താവും ഭർതൃമാതാവും ഉപദ്രവം തുടങ്ങി. അങ്ങനെ 2018 ൽ വീണ്ടും ബിനി ഗർഭിണിയായി. നാലരമാസം പിന്നിട്ടപ്പോൾ 15-12-2018 ൽ ഇരുവരും ചേർന്ന് ബിനിയെ മർദ്ദിക്കുകയും വാതിൽ അടച്ചു പൂട്ടി താക്കോൽ വായിൽ കുത്തികയറ്റുകയും ചെയ്തു. മുഖത്ത് ആഞ്ഞടിക്കുകയും മരക്കഷ്ണം കൊണ്ട് പൊതിരെ തല്ലുകയുമുണ്ടായി. മർദ്ദനത്തിൽ അവശയായതിനെ തുടർന്ന് പെരുമ്പാവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഗർഭിണിയായതിനാലും ശരീരത്ത് ക്രൂരമായ മർദ്ദനമേറ്റതിനാലും അവിടെ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ചു ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞശേഷം പൊലീസ് സ്റ്റേഷനിൽ വച്ച് നടന്ന ഒത്തു തീർപ്പിനെ തുടർന്ന് വീണ്ടും ഇയാൾക്കൊപ്പം തന്നെ പോയി. എന്നാൽ വീട്ടിലെത്തിയ പ്പോൾ ഭർത്താവിന്റെ പിതാവിന്റെ അനുജൻ ജേക്കബ് മദ്യപിച്ചെത്തുകയും ബിനിയെ മർദ്ദിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാരെ വിളിച്ചു വരുത്തി ബിനി പൊലീസിൽ പരാതി നൽകിയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
2019 മെയ് ഏഴിന് ബിനി ഒരു പെൺ കുഞ്ഞിന് ജന്മം നൽകി. ആറുമാസത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ നടന്ന ഒത്തു തീർപ്പ് ചർച്ചയ്ക്കൊടുവിൽ വീണ്ടും ഭർതൃഗൃഹത്തിലേക്ക് ബിനിയും കുഞ്ഞും മടങ്ങി. എന്നാൽ വീണ്ടും സ്ത്രീധനത്തിന്റെ പോരു പറഞ്ഞും കുഞ്ഞിന് കിട്ടിയ സ്വർണം കുറഞ്ഞു പോയി എന്നും പറഞ്ഞ് പീഡനം തുടർന്നു. ഭർത്താവ് യാതൊരു സംരക്ഷണവും നൽകുന്നില്ലാ എന്നും ഒരു വസ്ത്രം പോലും വാങ്ങി തരുകയില്ല. വീട്ടിൽ ആഹാരം ഉണ്ടാക്കിയാൽ ഭർതൃ മാതാവ് അത് ഒളിപ്പിച്ചു വയ്ക്കുമെന്നും തനിക്ക് തരാറില്ലെന്നും ബിനി പറയുന്നു. കഴിഞ്ഞ മാസം 29 ന് രാത്രിയിൽ വീണ്ടും ഭർത്താവും ഭർതൃ മാതാവും ചേർന്ന് ബിനിയെ മർദ്ദിക്കുകയും കുഞ്ഞിന് മരുന്നരച്ചു കൊടുക്കുന്ന കല്ലുപയോഗിച്ച് മുഖത്ത് ഇടിക്കുകയും ചെയ്തു. കണ്ണിലും പുറത്തും വാരിയെല്ലിലും അടിച്ചു. മർദ്ദനത്തിൽ അവശയായ ശേഷം ബിനി തന്നെ കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ തനിക്ക് മർദ്ദനമേറ്റ വിവരം വിളിച്ചറിയിച്ചു. തുടർന്ന് അവിടെ നിന്നും ജോയി എന്ന പേരുള്ള പൊലീസുദ്യോഗസ്ഥൻ എത്തുകയും ചെയ്തു. മൂക്കിൽ നിന്നും ചോര വരികയും ശ്വാസം മുട്ടുകയും ചെയ്ത തന്നെ ആശുപത്രിയിലാക്കാൻ ഈ ഉദ്യോഗസ്ഥൻ തയ്യാറായില്ല എന്നും ബിനി പറയുന്നു. പിന്നീട് വീട്ടുകാരെ വിവരം അറിയക്കുകയും അവർ വന്ന് ബിനിയെ കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു.
കുറുംപ്പംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നിസാര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തനിക്കേറ്റ പീഡനം മുഴുവൻ പറഞ്ഞിട്ടും കൊലക്കുറ്റത്തിന് കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് ഭർത്താവിന്റെ സിപിഎം ബന്ധമാണെന്നും ബിനി പറയുന്നു. വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയെങ്കിൽ മാത്രമേ കൊലക്കുറ്റത്തിന് കേസെടുക്കൂ എന്ന് പൊലീസ് പറഞ്ഞതായും ബിനി മറുനാടൻ മലയാളിയോട് പറഞ്ഞു. തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പോയി ആത്മഹത്യ ചെയ്യുമെന്നും അവർ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍