കോട്ടയം ജില്ല നാളിത് വരെ കാണാത്ത കാസർകോട്ടെ വസ്ത്രസ്ഥാപന ഉടമയ്ക്കെതിരെ ഗാന്ധിനഗർ സ്റ്റേഷനിൽ കേസ്; മജീദിന്റെ ഫോട്ടോയെടുത്ത് തട്ടിപ്പുകാരനെന്നു വാർത്ത നൽകി എസ്ഐ; 'നിന്റെ നിലയും വിലയുമൊക്കെ ഇല്ലാതാക്കുമെന്നും' ഭീഷണി; ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത് 11 ദിവസം; അനിയൻ കാട്ടിയ സാമ്പത്തിക ക്രമക്കേടിന് തന്നെ ക്രൂശിച്ചതിന് എതിരെ പോരാടാൻ ഉറച്ച് മജീദ്
ആർ പീയൂഷ്
കാസർകോട് : കാസർകോട്ടെ വസ്ത്രസ്ഥാപന ഉടമ അബ്ദുള്ള മജീദിനെ കോട്ടയത്ത് സഹോദരൻ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതയുടെ പേരിൽ പൊലീസ് രണ്ടാംപ്രതിയാക്കി കേസെടുത്തു ജയിലിൽ അടച്ചു. ജീവിതത്തിൽ കോട്ടയം കാണാത്ത കാസർകോട് എസ്പി നഗർ സ്വദേശി അബ്ദുള്ള മജീദിന് പ്രതികളെ നേരിട്ടോ അല്ലാതെയോ അറിയില്ല. അനിയൻ കോട്ടയം സ്വദശികളുമായി ഉണ്ടായ തർക്കത്തിൽ മജീദിനെ പ്രതി ചേർത്തങ്കിലും ഒരു അന്വഷേണവും നടത്തിയിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ് വീടും കുടുംബവുമായി അകന്നു കഴിയുന്ന അനുജൻ ഫിർദൗസ് മുഹമ്മദ് കഴിഞ്ഞ വർഷം വസ്ത്രത്തിന്റെ മൊത്തവ്യാപാരത്തിന്റെ പുതിയ സ്ഥാപനം ആരംഭിച്ചുവെന്നും കുറച്ചു സാധങ്ങൾ എടുക്കണം എന്നും അറിയിച്ചു ബന്ധപ്പെട്ടിരുന്നു.
ജി.എസ്.ടി അംഗീകാരം ഉണ്ടെങ്കിൽ കുറച്ചു സാധനങ്ങൾ എടുക്കാം എന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ തരത്തിലുള്ള ഷർട്ടുകളുടെ 1000 എണ്ണം പണം നൽകി വാങ്ങിച്ചിരുന്നു. അതും ട്രാൻസ്പോർട് ബില്ലും ഉൾപ്പെടുത്തിയാണ് വാങ്ങിച്ചത്. ഇതിൽ ഗുണനിലവാരം കുറഞ്ഞതിന്റെ പേരിൽ 500 എണ്ണം മടക്കി അയക്കുകയും ചെയ്തു. ഇതിന്റെ ബില്ലുകളും രേഖകളും ഉണ്ട്. ഈ കച്ചവടത്തിൽ ഒരു സെയിൽസ്മാൻ എന്നതിലുപരി ഒരു ബന്ധവും അനുജനുമായി ഉണ്ടായിരുന്നില്ല. മാത്രമല്ല തിരിച്ചയച്ച 500 എണ്ണത്തിന്റെ പണവുും തിരികെ ലഭിക്കാനുണ്ട്.
ഇതിനിടയിലാണ് ജനുവരി 15 ന് കോട്ടയം പൊലീസ് കാസർകോട് പൊലീസിന്റെ സഹായത്തോടെ പിടിച്ചുകൊണ്ടുപോകുകയും ലോക്കപ്പിലിട്ട് മാനസികമായി പീഡിപ്പിക്കുകയും ജയിലിലടക്കുകയും ചെയ്തത്. 11 ദിവസമാണ് ജയിലിൽ കിടക്കേണ്ടി വന്നത്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാർ സമ്മർദ്ദം ചെലുത്തിയെങ്കിലും തട്ടിപ്പിൽ പങ്കാളിയാകാത്തതിനാൽ മജീദ് തായ്യാറായില്ല. അതിനിടെ പണം കിട്ടാൻ മറ്റ് മാർഗ്ഗമുണ്ടെന്നുംഇവനെ വെറുതെ വിട്ടില്ലെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയതായി മജീദ് പറയുന്നു.
തുടർന്നു എസ്ഐ മജീദിന്റെ ഫോട്ടോയെടുത്ത് മാധ്യമങ്ങളിൽ തട്ടിപ്പ്കാരനെന്നു കാണിച്ചു വാർത്ത നൽകുകയായിരുന്നു. ഫോട്ടോയെടുക്കുമ്പോൾ നിന്റെ നിലയും വിലയുമൊക്കെ ഇല്ലാതാക്കുമെന്നും പറഞ്ഞുകൊണ്ടിരുന്നു. പീന്നിട് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ സ്കൂളിൽ പഠിക്കുന്ന തന്റെ മക്കൾക്കും കുടുംബാംഗങ്ങൾക്കും തീർത്താൽ തീരാത്ത മാനക്കേടുണ്ടാക്കി എന്നും മജീദ് പറയുന്നു. അന്യായമായി കസ്റ്ററ്റഡിയിലെടുത്ത് ജയിലിലടച്ചതിനെതിരെ മജീദ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,രാജ്മോഹൻ ഉണ്ണിത്താൻ എം പി ,എൻ എ നെല്ലിക്കുന്ന് എം എൽ എ, ഡി ജി പി കേരള, കാസർകോട് ജില്ലാ പൊലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് കംപ്ലൈന്റ് അഥോറിറ്റി എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്.
സ്വീകർത്താവ്.
ബഹു: സംസ്ഥാന മുഖ്യമന്ത്രി
സെക്രട്ടറിയേറ്റ്,
തിരുവനന്തപുരം. 695 010
സാർ,
വിഷയം: കള്ളകേസുണ്ടാക്കി അന്യായമായി അറസ്റ്റ് ചെയ്ത് കേസെടുത്ത് ജയിലിലടച്ചത് സംബന്ധിച്ച് :-
15.01.2020 ന് വൈകുന്നേരം കാസർകോട് ടൗൺ സ്റ്റേഷൻ സിഐ.അബ്ദുറഹിം കാസർകോട് റെഡിമെയ്ഡ് വസ്ത്ര വ്യപാരം നടത്തുന്ന എന്നെ ടെലഫോൺ നമ്പറിൽ വിളിച്ച് നിങ്ങൾ എവിടെയാണ് ഉള്ളതെന്ന് അന്വേഷിക്കുകയും, ഞാൻ കടയിലാണുള്ളതെന്നും പറയുകയും, നിമിഷങ്ങൾക്കകം റഹീം സാർ കടയിൽ വന്ന് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയും, അവിടെയുണ്ടായിരുന്ന കോട്ടയത്ത് നിന്നും വന്നെന്ന് പറഞ്ഞ് രണ്ട് പൊലീസുകാരെ ഏൽപിക്കുകയും ചെയ്തു .തദവസരത്തിൽ ഞാൻ ചോദിച്ചു എന്ത് കാരണത്താലാണ് എന്നെ ഇവിടെ കൊണ്ട് വന്നത്, അപ്പോഴാണ് പറയുന്നത് കോട്ടയം ജില്ലയിലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എനിക്കതിരെ ഒരു പരാതിയുണ്ട്, അവിടെ പോയി ഒപ്പിട്ട് വന്നാൽ മതിയെന്ന്, കോട്ടയം ജില്ലാ നാളിന്നു വരെ കാണാത്ത തനിക്കെങ്ങിനെയാണ് അവിടെ കേസുണ്ടായതെന്ന് അന്വേഷിച്ചപ്പോൾ അതൊക്കെ അവിടെ എത്തിയിട്ട് പറയാമെന്നും ഇപ്പോൾ തന്നെ പോകണമെന്നും പറഞ്ഞപ്പോൾ ഞാൻ എന്റെ വാഹനത്തിൽ തന്നെ പോകാമെന്ന് പറയുകയും രണ്ട് പൊലീസുകാരും എന്റെ കടയിലെ ഒരു ചെറുപ്പക്കാരനെയും കൂടെ കൂട്ടി കോട്ടയത്ത് നിന്ന് വന്ന പൊലീസുകാരുടെ കൂടെ യാത്ര തിരിക്കുകയും 16 ആം തിയ്യതി രാവിലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തതിന് ശേഷം, സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഒരു വസ്ത്രാലയുവുമായി ബന്ധപ്പെട്ട് അനുജൻ ഫിർദൗസ് നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരിൽ എന്റെ പേരും കൂട്ടി ചേർത്ത് ലൈല പി.എ. എന്ന സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്നെ കാസർകോട് നിന്നും പിടിച്ച് കൊണ്ട് വന്നതെന്ന് അറിയിച്ചു , ഞാൻ എന്റെ സത്യവസ്ഥ എല്ലാം പറഞ്ഞിട്ടും ഒന്നും കേൾക്കാൻ കൂട്ടാക്കാതെ ഒരു അന്വഷേണവും നടത്താതെ ഒരു ദിവസം മുഴുവൻ ലോക്കപ്പിലിട്ട് മാനസികമായി പീഡിപ്പിച്ചു . കേസിൽ എന്ന പ്രതിയാകുനുള്ള പ്രഥമിക അന്വഷേണം പോലും നടത്താതെ ഒരാൾ പരാതി നൽകിയെന്ന പേരിൽ കസ്റ്റഡിയിൽ എടുക്കുകയും ലോക്കപ്പിലാകുക എന്നുള്ളത് എന്ത് നീതിയാണ്,ഇങ്ങനെയൊരു കേസ് ഉണ്ടെങ്കിൽ എന്നിക്ക് അറിയേണ്ടേ ? 17.02.2020 ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത് എന്നെ 11 ദിവസം തടവിലാക്കി. പരാതിക്കാർ എസ ഐ നൽകിയ നിർദ്ദേശം ഇങ്ങനെയായിരുന്നു , ഇവനെ നാറ്റിച്ചാൽ പണം ലഭിക്കുമെന്നും അറിയിച്ചപ്പോൾ ഫോട്ടോയെടുത്തു ഒരു തട്ടിപ്പുകാരനായി പത്ര മാധ്യമങ്ങളിൽ വാർത്തകൾ നൽകുകയും ചെയ്തു ,
ഇതോടെ ജീവിതം ദുരിത പൂർണ്ണമാകുകയും. വിവാഹപ്രായമായ മകളുടെ ജീവിതത്തെ പോലും ബാധികുകയും ചെയ്തു , മക്കൾക്ക് സ്കൂള്‍ കളിൽനിന്നും പരിഹാസ കുത്തുവാക്കുകകൾ കേൾക്കാൻ ഇട വരിക വഴി മാനസികമായ പിരിമുറുക്കമുണ്ടാകുകയും ചെയ്തോതോടെ ആത്മഹത്യ പോലും ചിന്തിച്ചു , കഴിഞ്ഞ 15 വർഷമായി നടത്തി വരുന്ന കച്ചവടം തകരുകയും ചെയ്തു .
എന്റെ ജീവിത സാഹചര്യം ആകെ താറുമാറാകുകയും, മാനസികമായി തകരുകയും ചെയ്ത ഒരവസരത്തിലാണ്, നാളിന്ന് വരെ ഒരു പെറ്റികേസിൽ പോലും പ്രതിയാകാത്ത എന്നെ സഹോദരൻ ചെയ്ത തെറ്റിന്റെ പേരിൽ ജയിലിൽ അടക്കപ്പെട്ടത് ,നാളിത് വരെ കോട്ടയം ജില്ല സന്ദർശിക്കുക പോലും ചെയ്യാത്ത ഒരാളുടെ പേരിൽ വ്യാജ പരാതി നൽകിയപ്പോൾ യാതൊരു വിധ പ്രാഥമികാന്വേഷണം പോലും നടത്താതെ കേസെടുത്ത് ജയിലിൽ അടച്ച് പത്ര ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തി ജീവിതം തകർക്കാൻ കൂട്ട് നിന്ന കോട്ടയം ഗാന്ധിനഗർ പൊലീസ് ഉദ്യോഗസ്ഥന്മാർക്കും, സഹോദരൻ ചെയ്ത സാമ്പത്തിക ഇടപാടിന്റെ പേരിൽ എന്റെ പേര് കൂട്ടി ചേർത്ത് പരാതി നൽകിയവർക്കും എതിരെ ശക്തമായ നിയമ നടപടികൾ കൈകൊള്ളണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.
അനുഭാവപൂർവ്വമായ നടപടിയുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തോടെ,
അബ്ദുൽ മജീദ്
ഫാഷൻ ക്ലബ്
പ്രസ് ക്ലബ് ജെൻഷൻ
കാസർകോട്
ഫോൺ നമ്പർ
7403333334
04994223033
ഈ പരാതിയുടെ പകർപ്പുകൾ താഴെ പറയുന്ന ഉദ്യോഗസ്ഥർക്കും അയച്ചു നല്കയിട്ടുണ്ട് .
1, രമേശ് ചെന്നിത്തല ,പ്രതിപക്ഷ നേതാവ് ,തിരുവനന്തപുരം ,
2 ,രാജ്മോഹൻ ഉണ്ണിത്താൻ എം പി കാസർകോട്
3 ,എൻ എ നെല്ലിക്കുന്ന് എം എൽ എ കാസർകോട്
4, ഡി ജി പി കേരള, തിരുവനന്തപുരം
5 , കാസർകോട് ജില്ലാ പൊലീസ് മേധാവി ,കാസർകോട്
6 , മനുഷ്യാവകാശ കമ്മിഷൻ, കേരളം തിരുവനന്തപുരം
7 ,പൊലീസ് കംപ്ലൈന്റ് അഥോറിറ്റി ,എറണാകുളം
8 ,എല്ലാ പത്ര -ദൃശ്യ മാധ്യമങ്ങൾക്കും
Stories you may Like
- ഹമാസിനെ വിമർശിച്ച മുജാഹിദ് നേതാവ് അബ്ദുൽ മജീദ് സ്വലാഹിയെ അഭിനന്ദിച്ച് കാസ
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- അഞ്ചു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 42കാരൻ അറസ്റ്റിൽ
- കോതമംഗലം ഇഞ്ചൂരിലെ പെൺകുട്ടിയെ കണ്ടെത്തിയത് ഇങ്ങനെ
- മൂന്ന് പേർ മാത്രമാണോ കേരളത്തിൽനിന്ന് ഐസിസിൽ ചേർന്നത്?
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍