എന്റെ മോളുടെ അക്കൗണ്ടിലുണ്ടായിരുന്ന പണമെങ്കിലും തിരിച്ചു തരില്ലേ സാറൻ മാരെ... ഞങ്ങൾ അത്രകണ്ട് ദരിദ്രരാണ്..; മോഷ്ടാവിന്റെ സഹോദരിയുടെ എ.ടി.എം കാർഡിലെ പണവും പൊലീസുകാരൻ പിൻവലിച്ചു; പിതാവിന്റെ വാക്കു കേട്ട് ലജ്ജിച്ചു തലതാഴ്ത്തി സഹപ്രവർത്തകർ; സസ്പെൻഷനിലായ തളിപ്പറമ്പിലെ പൊലീസുകാരനെ രക്ഷിക്കാനും നീക്കം
മറുനാടൻ മലയാളി ബ്യൂറോ
തളിപറമ്പ്: പിടിയിലായ മോഷ്ടാവിൽ നിന്നും തട്ടിയെടുത്ത എ.ടി.എം കാർഡുപയോഗിച്ച് പൊലീസുകാരൻ കൂട്ടുകാർക്കൊപ്പം മദ്യാഘോഷവും നടത്തി. ചൊക്ളി ഒളവിലം സ്വദേശി മനോജ് കുമാറിന്റെ എ.ടി.എം കാർഡ് തട്ടിയെടുത്ത കേസിൽ പിടിയിലായ തളിപറമ്പ് പുളി പറമ്പ് സ്വദേശി ഗോകുലിന്റെ ദേഹപരിശോധനയ്ക്കിടെയാണ് യുവാവിന്റെ സഹോദരിയുടെ എ.ടി.എം കാർഡ് പൊലിസിന് ലഭിച്ചത്. മനോജ് കുമാറിൽ നിന്ന് തട്ടിയെടുത്ത എ.ടി.എം കാർഡുപയോഗിച്ച് ആറു തവണകളായി ഗോകുൽ തന്റെ സഹോദരിയുടെ അക്കൗണ്ടിലേക്ക് അൻപതിനായിരം രൂപ നിക്ഷേപിച്ചിരുന്നു.
ഏപ്രിൽ രണ്ടിന് ഗോകുൽ തളിപറമ്പ് പൊലിസിന്റെ പിടിയിലാവുകയും മുന്നിന് റിമാന്റിലാവുകയും ചെയ്തു. ഗോകുൽ അൻപതിനായിരം രൂപ പല തവണകളായി സഹോദരിയുടെ അക്കൗണ്ടിൽ നിഷേപിക്കുന്നതിന് മുൻപ് അവരുടെ അക്കൗണ്ടിൽ വെറും 138 രൂപ മാത്രമാണുണ്ടായിരുന്നത്. പിന്നീട് ഫ്ളിപ്പ് കാർട്ടിൽ നിന്നും 638 രൂപ റീഫണ്ടായി വന്നു. സഹോദരൻ നിക്ഷേപിച്ച അൻപതിനായിരം രൂപ ഉൾപ്പെടെ ഇതോടെ 50, 776 രൂപയായി നിക്ഷേപമുയർന്നു. മനോജ് കുമാറിൽ നിന്ന് ഗോകുൽ തട്ടിയെടുത്ത അൻപതിനായിരം മാത്രമല്ല സഹോദരിയുടെ സ്വന്തമായ 776 രൂപയിൽ നിന്ന് 740 രൂപയും സിവിൽ പൊലിസ് ഓഫീസറായ ശ്രീകാന്ത് തട്ടിയെടുത്തു. കഴിഞ്ഞ ഏഴു മുതൽ പതിമൂന്നാം തീയ്യതി വരെയായിരുന്നു ഗോകുലിന്റെ സഹോദരിയുടെ അക്കൗണ്ടിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തത്.
നിർധന കുടുംബമാണ് ഗോകുലിന്റെ സഹോദരിയുടെയത് ഗോകുലിന്റെ സഹോദരിയുടെ എ.ടി.എം കാർഡുപയോഗിച്ച് തളിപറമ്പ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ശ്രീകാന്ത് ബീവറേജ് ഔട്ട്ലെറ്റിൽ നിന്നും രണ്ടായിരം രൂപയുടെ മദ്യം വാങ്ങിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഇതു കൂടാതെ തളിപറമ്പ് ദേശീയ പാതയിലെ മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതും തട്ടിയെടുത്ത എ ടി എം കാർഡുപയോഗിച്ചായിരുന്നു. ഗോകുലിന്റെ പിതാവ് കഴിഞ്ഞ ദിവസം തളിപറമ്പ് പൊലിസ് സ്റ്റേഷനിലെത്തി പറഞ്ഞ വാക്കുകൾ ശ്രീകാന്തിന്റെ സഹപ്രവർത്തകരായ പൊലീസുകാരുടെ തലകുനിപ്പിക്കുന്നതായിരുന്നു. എന്റെ മോൻ തട്ടിയെടുത്ത് മോളുടെ അക്കൗണ്ടിൽ നിക്ഷേപിച്ച പണത്തിൽ നിന്ന് ഒരു രൂപ പോലും എനിക്ക് വേണ്ട പക്ഷെ എന്റെ മോളുടെ അക്കൗണ്ടിലുണ്ടായിരുന്ന പണമെങ്കിലും തിരിച്ചു തരില്ലേ സാറൻ മാരെ... ഞങ്ങൾ അത്രകണ്ട് ദരിദ്രരാണ് എന്ന വാക്കുകളാണ് പൊലിസുകാരെ ലജ്ജിപ്പിച്ചത്.
ഇതിനിടെ കവർച്ചാ കേസിലെ പ്രതിയുടെ എ.ടി.എം കാർഡുപയോഗിച്ച് പണം തട്ടിയ കുറത്തിന് അന്വേഷണ വിധേയമായി സസ്പെൻഷനിലായ സിവിൽ പൊലീസ് ഓഫിസർ ശ്രീകാന്തിനെ രക്ഷിക്കുന്നതിനായി അണിയറ നീക്കങ്ങൾ ശക്തമായിരിക്കുകയാണെന്ന സൂചനയുണ്ട്. ഗോകുലിനെ അറസ്റ്റു ചെയ്ത സംഘത്തിൽ ശ്രീകാന്തുമുണ്ടായിരുന്നു. ഗോകുലിനെ കസ്റ്റഡിയിലെടുത്തപ്പോൾ സഹോദരിയുടെ എ.ടി.എം കാർഡ് ശ്രീകാന്ത് തന്ത്രപൂർവ്വം കൈക്കലാക്കുകയായിരുന്നു. തുടർന്ന് സഹോദരിയെ ഫോണിലൂടെ വിളിച്ച് എ.ടി.എമ്മിന്റെ പിൻ നമ്പർ വാങ്ങിയാണ് ഇയാൾ ആരുമറിയാതെ പണം പിൻവലിച്ചത്. തന്റെ അക്കൗണ്ടിൽ നിന്നും തുടർച്ചയായി പണം പിൻവലിച്ചതായുള്ള സന്ദേശം ശ്രദ്ധയിൽപ്പെട്ട സഹോദരി തന്റെ മകൾ മുഖേനെ തളിപറമ്പ് പൊലിസിൽ തന്നെ പരാതി നൽകുകയായിരുത്തു.
ഇതേ തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകാന്ത് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായത്. തളിപറമ്പ് ഡി.വൈ.എസ്പി അന്വേഷണം നടത്തി കണ്ണൂർ റൂറൽ പൊലിസ് മേധാവി നവനീത് ശർമ്മയ്ക്ക് റിപ്പോർട്ട് കൈമാറുകയായിരുന്നു. തുടർന്ന് ശ്രീകാന്തിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.എന്നിട്ടും പ്രഥമ വിവര റിപ്പോർട്ടിൽ ശ്രീകാന്തിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ല. ഗോകുൽമറ്റൊരാളുടെ എ.ടി.എം കാർഡ് നിർത്തിയിട്ട വാഹനത്തിൽ നിന്നും തടിയെടുത്ത് പണം മോഷ്ടിക്കുകയായിരുന്നു. ഗോകുലിൽ നിന്ന് അയാളുടെ സഹോദരിയുടെ എ ടി എം കാർഡ് തട്ടിയെടുത്ത് പൊലിസുകാരൻ ശ്രീകാന്ത് നടത്തിയതും സമാനമായ കുറ്റകൃത്യമാണ്.
എന്നാൽ പൊലിസുകാരന്നയ ശ്രീകാന്തിനെതിരെ മോഷണ കുറ്റം ചുമത്താതെ വിശ്വാസവഞ്ചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പ്രതിയുടെ പേർ രേഖപ്പെടുത്താത്ത എഫ്.ഐ.ആറിൽ ആരോ അൻപതിനായിരം രൂപ പിൻവലിച്ച് വിശ്വാസവഞ്ചന നടത്തിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിശ്വാസവഞ്ചനക്കും മോഷണത്തിനും സമാനമായ ശിക്ഷയാണ് ലഭിക്കുകയെന്നതാണ് ഇതിന് പൊലീസ് നൽകുന്ന വിശദീകരണം. പൊതുജനസേവകനായ ഒരാൾ വിശ്വാസ വഞ്ചന നടത്തിയാൽ ഐ.എ.സി. 409 വകുപ്പാണ് ചുമത്തേണ്ടത്. ഈ വകുപ്പ് ചുമത്തിയ കേസിൽ കുറ്റകൃത്യം തെളിഞ്ഞാൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാമെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത് അന്വേഷണത്തിന്റെ ഘട്ടത്തിൽ വകുപ്പ് മാറ്റി 409 വകുപ്പ് ചുമത്താൻ കഴിയും.
എന്നാൽ തങ്ങളുടെ സഹപ്രവർത്തകനായ ഒരാൾക്കെതിരെ ഇത്തരമൊരു വകുപ്പ് ചുമത്താൻ പൊലീസ് തയ്യാറാകുമോയെന്ന കാര്യം സംശയമാണ്. നേരത്തെ തളിപറമ്പിൽ തന്നെ നടന്ന പൊലിസുകാർ മണൽലോറി മറിച്ചു വിറ്റ കേസും പിന്നീട് തേയ്ച്ചു മായ്ച്ചുകളയുകയായിരുന്നു. തളിപറമ്പ് സ്റ്റേഷനിലെ പൊലീസ് ഓഫീസർമാർ ഈ കേസ് അന്വേഷിക്കരുതെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. തങ്ങൾ പിടികുടിയ മണൽലോറി ആക്രി കടയിൽ മറിച്ചു വിറ്റ പാരമ്പര്യമുള്ള പൊലീസുകാരാണ് തളിപ്പറമ്പിലേത്. ഇത്തരം അമ്പലം വിഴുങ്ങികളെ കേസ് അന്വേഷണം ഏൽപ്പിക്കാതെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു കൊടുക്കണമെന്ന ആവശ്യവും നാട്ടുകാരിൽ ശക്തമാണ്.
Stories you may Like
- എടിഎം കൗണ്ടറിൽ സഹായിക്കാനെത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജൂവലറി മോഷണം: സഫിയയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
- മലപ്പുറത്തെ ജൂവലറിയിൽനിന്നും മോഷണത്തിന് പിടിയിലാകുന്ന രണ്ടാം പർദക്കാരി
- തിരുവനന്തപുരത്ത് നിന്നും 100 പവൻ മോഷ്ടിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍