Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹെൽമറ്റില്ലാതെ ബൈക്കിലെത്തിയതിന് മുഖമടച്ച് അടികൊടുത്തത് രാമാനന്ദൻ നായരുടെ പ്രായം പോലും കണക്കിലെടുക്കാതെ; കാക്കിയുടെ കയ്യൂക്ക് പെരുവഴിയിലെ പാവങ്ങളുടെ മേൽ കുതിരകയറാനല്ലെന്ന് ചടയമംഗലം പ്രൊബേഷണൽ എസ്ഐ ഷജീമിനെ പഠിപ്പിക്കാനുറച്ച് പൊലീസും; കുട്ടിക്കാനം കെഎപി ബറ്റാലിയനിലേക്ക് സ്ഥലം മാറ്റിയത് കഠിനപരിശീലനത്തിന്

ഹെൽമറ്റില്ലാതെ ബൈക്കിലെത്തിയതിന് മുഖമടച്ച് അടികൊടുത്തത് രാമാനന്ദൻ നായരുടെ പ്രായം പോലും കണക്കിലെടുക്കാതെ; കാക്കിയുടെ കയ്യൂക്ക് പെരുവഴിയിലെ പാവങ്ങളുടെ മേൽ കുതിരകയറാനല്ലെന്ന് ചടയമംഗലം പ്രൊബേഷണൽ എസ്ഐ ഷജീമിനെ പഠിപ്പിക്കാനുറച്ച് പൊലീസും; കുട്ടിക്കാനം കെഎപി ബറ്റാലിയനിലേക്ക് സ്ഥലം മാറ്റിയത്  കഠിനപരിശീലനത്തിന്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: വാഹന പരിശോധനക്കിടെ നടുറോഡിൽ വെച്ച് വയോധികനെ മർദിച്ച എസ്ഐക്ക് സ്ഥലം മാറ്റം. ചടയമംഗലം പ്രൊബേഷണൽ എസ്ഐ ഷജീമിന് കുട്ടിക്കാനം കെഎപി ബറ്റാലിയലിലേക്കാണ് മാറ്റം. കഠിനപരിശീലനത്തിനാണ് സ്ഥലം മാറ്റം. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടിയെടുക്കുമെന്ന് കൊല്ലം റൂറൽ എസ്‌പി അറിയിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. 69കാരനായ രാമാനന്ദൻ നായർ ആണ് മർദനത്തിനിരയായത്. രാമാനന്ദനെ മുഖത്തടിക്കുകയും വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും ചെയ്തു.

രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇവരെ കൈക്കാണിച്ച് നിർത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് ആയിരം രൂപ പിഴയടയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്‌ഐ. ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനിൽ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല. തുടർന്നാണ് ഇരുവരെയും പൊലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയത്.

ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പൊലീസ് ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻ നായരെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിർത്തു. താൻ ബൈക്കിന് പിറകിൽ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദൻ നായർ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണൽ എസ്‌ഐ. ഷജീം വയോധികനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്. സംഭവം വാർത്തയായതോടെ കൊല്ലം റൂറൽ എസ്‌പി. അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

സംഭവത്തിൽ മുൻഡിജിപി ജേക്കബ് പുന്നൂസ് തന്റെ ശക്തമായ പ്രതികരണംഫേസ്‌ബുക്കിൽ കുറിച്ചു. നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥൻ അടിച്ചത്.വൃദ്ധരുടെ കരണത്തടിച്ചല്ല പ്രൊബേഷനിലുള്ളവർ ജോലി പഠിക്കേണ്ടത്. ഇപ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിൽ ദുഃഖിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥൻ അടിച്ചത്. ഈ കൗമുദി വാർത്ത വായിച്ചശേഷം മനോരമ ചാനലിലെ വീഡിയോയും കണ്ടു. വാഹന പരിശോധനക്കിടയിൽ ഇത്തരം വ്യാജ ശൗര്യവും പരാക്രമവും അനാവശ്യവും ക്രൂരവും ആണ്. പൊലീസിന് ചീത്തപ്പേരുണ്ടാക്കാനേ അതുകൊണ്ടു സാധിക്കൂ. നിരായുധനും ദരിദ്രനുമായ ഒരു വൃദ്ധനോട് ഇങ്ങനെ പെരുമാറുന്നത് അഹങ്കാരം മൂത്ത് നിയമപാലകൻ മനസ്സുകൊണ്ട് നിയമലംഘകൻ ആകുമ്പോഴാണ്. ജനങ്ങൾക്കു പൊലീസിലുള്ള വിശ്വാസമാണ് ഇത്തരം പ്രവർത്തികൾ കൊണ്ടു നഷ്ടമാകുന്നത്. ഇതുപോലുള്ള പ്രവണതകൾ മുളയിലേ നുള്ളണം. വൃദ്ധരുടെ കരണത്തടിച്ചല്ല പ്രൊബേഷനിലുള്ളവർ ജോലി പഠിക്കേണ്ടത്. ഇപ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിൽ ദുഃഖിക്കുന്നു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP