മറുനാടൻ വാർത്ത വൈറൽ ആയപ്പോൾ രക്ഷപ്പെട്ടത് സജീവൻ സ്വാമിയുടെ ജീവൻ; ഗംഗയിൽ 'ജലസമാധി'യ്ക്ക് ശ്രമിച്ച സജീവൻ സ്വാമിയെ ഗംഗയുടെ തീരത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കി അലഹബാദ് പൊലീസ്; ഇന്നു വൈകീട്ടുള്ള ബംഗളൂരു വിമാനത്തിൽ കയറ്റിവിടുന്ന സ്വാമി രാത്രിയോടെ കൊച്ചിയിലെത്തും; രാഹുലിനെ പ്രധാനമന്ത്രിയാക്കാനുള്ള പൂജയും തിരഞ്ഞെടുപ്പ് പ്രവചന ഫലവും പൊളിഞ്ഞതോടെ ഗംഗയിൽ ജലസമാധിക്ക് ഇറങ്ങിയ സജീവൻ സ്വാമിയുടെ കഥയുടെ ശുഭാന്ത്യം ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: മറുനാടൻ വാർത്ത വൈറൽ ആയപ്പോൾ സജീവൻ സ്വാമിയുടെ ജീവൻ രക്ഷപ്പെട്ടു. മറുനാടൻ ഇന്നലെ നൽകിയ സജീവൻ സ്വാമിയുടെ ഗംഗാ ജലസമാധി വാർത്ത വൈറൽ ആയതിനെ തുടർന്ന് വന്ന ഉന്നത ഇടപെടലുകളെ തുടർന്ന് ജലസമാധി ശ്രമം തടഞ്ഞു അലഹബാദ് പൊലീസാണ് സജീവൻ സ്വാമിയെ രക്ഷിച്ചത്. മറുനാടൻ വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ അലഹബാദ് പൊലീസിൽ സ്വാമിയുടെ ജലസമാധി ശ്രമം തടയണമെന്ന് ആവശ്യപ്പെട്ടു പരാതിയും നൽകിയിരുന്നു. ഇതോടെ പൊലീസ് ജാഗ്രത പാലിക്കുകയും വൈകീട്ട് അഞ്ചു മണിയോടെ ഗംഗയിലേക്ക് പുറപ്പെട്ട സ്വാമിയെ അറസ്റ്റ് ചെയ്ത് സുരക്ഷിതനായി സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.
കേന്ദ്രത്തിൽ യുപിഎ അധികാരത്തിൽ വരുമെന്ന പ്രവചനവും പൂജയും പിഴച്ചതിന്റെ പേരിൽ പ്രാണത്യാഗം ചെയ്യാൻ തീരുമാനിച്ച് ഗംഗയിൽ ജലസമാധിക്ക് ഇറങ്ങാൻ തുനിഞ്ഞ സ്വാമിയെ അലഹബാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത ഉടൻ സ്വാമിയെ സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോഴും സ്വാമി അലഹബാദ് പൊലീസ് കസ്റ്റഡിയിൽ തന്നെയാണ്. ഇന്നു വൈകീട്ട് നാലേമുക്കാലിനുള്ള ബംഗളൂരു വിമാനത്തിൽ സ്വാമിയെ അലഹബാദ് പൊലീസ് ബംഗളൂരുവിലേക്ക് അയക്കും. ബംഗളൂരുവിൽ നിന്ന് രാത്രി ഒമ്പതരയ്ക്കുള്ള കൊച്ചി വിമാനത്തിൽ സ്വാമിയെ കൊച്ചിയിൽ എത്തിക്കുകയും ചെയ്യും. തനിക്ക് കുഴപ്പമൊന്നും ഇല്ലെന്നും പൊലീസ് ആണ് ജലസമാധി ശ്രമം തടഞ്ഞതെന്നും സജീവൻ സ്വാമി മറുനാടൻ മലയാളിയോട് പറഞ്ഞു. ഇരിങ്ങാലക്കുട നിന്ന് ഭാര്യയും ബന്ധുക്കളും വിളിച്ചിരുന്നുവെന്നും ജലസമാധി ശ്രമം തടയപ്പെട്ടതിൽ വീട്ടുകാർ ആശ്വാസം കൊള്ളുകയാണെന്നും സജീവൻ സ്വാമി പറഞ്ഞു. ജലസമാധിയിൽ നിന്ന് പിന്മാറാൻ എ.എൻ.രാധാകൃഷ്ണൻ വലിയ സമ്മർദ്ദം ചെലുത്തിയതായും സ്വാമി പറഞ്ഞു.
ഇന്നലെ ഗംഗയുടെ തീരത്ത് നിന്ന് മറുനാടനെ വിളിച്ചാണ് സജീവൻ സ്വാമി ആത്മാഹുതി ചെയ്യാനുള്ള തീരുമാനം അറിയിച്ചത്. പ്രാണത്യാഗത്തിന്റെ വാർത്തയറിഞ്ഞു പ്രാണത്യാഗ ശ്രമത്തിൽ നിന്ന് സ്വാമിയെ പിന്തിരിപ്പിക്കാൻ ആരാധകരുടെ ഭാഗത്ത് നിന്നും നിരന്തരം ശ്രമവും വന്നിരുന്നു. അതേസമയം ആത്മാഹുതിയുടെ തീയതിയും സമയവും ചോദിച്ച് ഒട്ടനവധി കോളുകൾ സ്വാമിയെ തേടിയെത്തുകയും ചെയ്തിരുന്നു. വാക്കു പാലിക്കുന്നതിന്റെ ഭാഗമാണ് ഈ പ്രാണത്യാഗം എന്നാണ് സ്വാമി ഇന്നലെ പറഞ്ഞത്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി മൂകാംബികയ്ക്കടുത്ത് താൻ നടത്തിയ പൂജ ഫലിച്ചില്ലെങ്കിൽ, യുപിഎ കേന്ദ്രത്തിൽ അധികാരത്തിൽ വന്നില്ലെങ്കിൽ, രാഹുൽ പ്രാധാനമന്ത്രിയായില്ലെങ്കിൽ ആത്മാഹുതി നടത്തും എന്ന് മുൻപ് പ്രഖ്യാപിച്ച കാര്യവും ഓർമ്മപ്പെടുത്തിയാണ് പ്രാണത്യാഗ തീരുമാനം സ്വാമി ഉറപ്പിച്ചത്. അതിനായി വീട്ടുകാരെ പോലും അറിയിക്കാതെ സ്വാമി അലഹബാദിനു ഒറ്റയ്ക്ക് പുറപ്പെടുകയായിരുന്നു.
പ്രവചനം പിഴച്ചതിന്റെ പേരിൽ ആത്മാഹുതി ചെയ്യണം എന്ന് പറഞ്ഞു ഒരായിരം പേരെങ്കിലും തന്നെ വിളിച്ചിട്ടുണ്ട് എന്നും സ്വാമി പറഞ്ഞിരുന്നു. പക്ഷെ ആത്മാഹുതി ചെയ്യരുതെന്ന് ആരാധകർ സ്വാമിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. . സ്വാമിയെ അറിയുന്നവർ പ്രാണത്യാഗത്തിൽ നിന്ന് സ്വാമിയെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. പക്ഷെ ഇത് തന്റെ സ്വന്തം തീരുമാനമാണെന്നും ഇങ്ങിനെ കുറച്ച് കാലം ഭൂമിയിൽ ജീവിച്ചിരുന്നിട്ട് കാര്യമെന്താണ് എന്നുമാണ് സ്വാമി മറുനാടനോട് ഇന്നലെ ചോദിച്ചത്. യുപിഎ അധികാരത്തിൽ വന്നില്ലെങ്കിൽ, രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയില്ലെങ്കിൽ മെയ് 31 നു മുൻപ് പ്രാണത്യാഗം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത് എന്നാണ് സ്വാമി പറഞ്ഞത്.
മെയ് 31 നു ഇനിയും സമയമുണ്ട് അതിനാൽ 31 മുൻപ് ഗംഗയിൽ ആത്മാഹുതി ചെയ്യും. എന്റെ ശക്തിയുടെ മുന്നിൽ ഞാൻ തോറ്റിരിക്കുന്നു. ഇത്രയും കാലം ശക്തിയെ വച്ചാണ് ഞാൻ ജീവിച്ചത്. എവിടെയും വെച്ച് തോൽക്കുമ്പോൾ നീ വന്നോളൂ എന്നാണ് അതിന്റെ ഉത്തരം. അതാണ് ഞാൻ ചെയ്യുന്നത്. ആരെയും തോൽപ്പിക്കാനല്ല. ആരോടും വാശിയുമില്ല. കോൺഗ്രസ് അധികാരത്തിൽ വരുമെന്നും രാഹുൽ പ്രധാനമന്ത്രിയാകുമെന്നും പ്രഖ്യാപിച്ച് നടത്തിയ പൂജയും പ്രവചനങ്ങളും പിഴച്ചതിന്റെ പേരിലുള്ള പ്രാണത്യാഗമാണ് താൻ ചെയ്യുന്നതെന്നും ഇത് അനിവാര്യമാണെന്നും സ്വാമി പറഞ്ഞിരുന്നു. . പ്രവചനങ്ങളും പൂജയുമൊക്കെ എപ്പോഴും ഫലസിദ്ധി നൽകാറില്ലല്ലോ എന്ന ചോദ്യത്തിനു പൂജയും പ്രവചനവും പിഴച്ചതിന്റെ പേരിൽ ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് സ്വാമി മറുപടി നൽകിയത്. .
മെയ് 18 നു ലോക്സഭാ തിരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് തന്റേതായ പ്രവചനം നടത്താനും മാധ്യമ പ്രവർത്തകർക്കായി ഒരു ഡിന്നർ ഏർപ്പെടുത്താനും സ്വാമി തീരുമാനിച്ചിരുന്നു. പക്ഷെ ഡിന്നറിനുള്ള ക്ഷണം നൽകിയപ്പോൾ ഡിന്നറിന്റെ മെനു സ്വാമി പരസ്യമാക്കി. ജോണി വാക്കറും, ബിയറും, നോൺ വെജിറ്ററേനിയൻ വിഭവങ്ങളുമടങ്ങിയ വമ്പൻ മെനുവാണ് സ്വാമി പ്രസിദ്ധപ്പെടുത്തിയത്. അതോടെ പ്രസ് ക്ലബ് ഈ വാർത്താ സമ്മേളനം റദ്ദ് ചെയ്യുകയും സ്വാമിയുടെ ഡിന്നർ പാർട്ടിയിൽ ജോണി വാക്കർ അടക്കമുള്ള മദ്യങ്ങൾ അപ്രത്യക്ഷമാകുകയും ചെയ്തു. ജോണി വാക്കർ ഉൾപ്പെടെയുള്ള മദ്യം നൽകി പാർട്ടി നടത്തിയാൽ കേസ് എടുക്കുമെന്ന് പൊലീസും സ്വാമിയെ അറിയിച്ചിരുന്നു. എക്സൈസും ഈ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഇതോടെയാണ് മദ്യപാർട്ടി നടത്താനുള്ള തീരുമാനം സ്വാമി പിൻവലിച്ചത്
. പക്ഷെ വലിയ മാധ്യമ വാർത്തകളാണ് സ്വാമിയുടെ മദ്യപാർട്ടിക്ക് എതിരെ വന്നത്. മാധ്യമപ്രവർത്തകർക്ക് മദ്യ പാർട്ടി നടത്താനുള്ള സ്വാമിയുടെ തീരുമാനം വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. ഈ മദ്യപാർട്ടിയും അതുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വഴിയുമാണ് കേരളത്തിൽ സ്വാമി പെട്ടെന്ന് പ്രസിദ്ധനായി മാറിയത്. പക്ഷെ കേന്ദ്രത്തിൽ യുപിഎ വരുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും സ്വാമി ഉറച്ചു വിശ്വസിച്ചിരുന്നു. ഈ പ്രവചനം പാളിപ്പോയതും പൂജ പരാജയപ്പെട്ടതുമാണ് സ്വാമിയെ പ്രാണത്യാഗത്തിന് തന്നെ പ്രേരിപ്പിക്കുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കേന്ദ്രത്തിൽ യുപിഎ അധികാരത്തിൽ വരാനും രാഹുൽ പ്രധാനമന്ത്രിയാകാനും വേണ്ടി മൂകാംബികയ്ക്കടുത്തുള്ള സ്ഥലത്ത് തന്റെ നേതൃത്വത്തിൽ പൂജ നടത്തിയത് എന്നാണ് മറുനാടനോട് സ്വാമി പറഞ്ഞിരുന്നത്.
പക്ഷെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ സ്വാമിയുടെ രണ്ടു പ്രവചനങ്ങളും പാളിപ്പോയിരുന്നു. കേന്ദ്രത്തിൽ യുപിഎയും കേരളത്തിൽ യുഡിഎഫ്-എൽഡിഎഫ് തുല്യ രീതിയിൽ വരുമെന്നുമായിരുന്നു സ്വാമി പ്രവചിച്ചത്. കേന്ദ്രത്തിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുകയും കേരളത്തിൽ യുഡിഎഫ് ലോക്സഭാ സീറ്റുകൾ തൂത്തുവാരുകയും ചെയ്തു. ഇത് രണ്ടും സ്വാമിക്ക് തിരിച്ചടിയായി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മുതൽ സ്വാമിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ആക്രമണങ്ങൾ വന്നു തുടങ്ങിയിരുന്നു. മറ്റൊരുവനെ ഇല്ലാതാകുമ്പോൾ സ്വയം ഇല്ലാതാകുന്നത് തിരിച്ചറിയാത്തവരാണ് നമ്മൾ എന്ന ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ആണ് സ്വാമി അവസാനം നടത്തിയിരിക്കുന്നത്. ഇത് തന്നെ സ്വാമി നേരിടുന്നഅസ്വസ്ഥതകളുടെ സൂചനയുമാണ്. അതിനു താഴെ എഡോ സാമീ...താൻ തൂങ്ങി മരിക്കാതിന്റെ കാരണം ഒന്ന് പോസ്റ്റിക്കൂടെ... സോറി..ആ കാരണം ഒന്ന് അരുളുമാറാകണമേ സ്വാമിൻ തുടങ്ങിയ കമന്റുകളാണ് വന്നിരുന്നത്. ഇത്തരം സൈബർ അറ്റാക്കിങ് ആണ് സ്വാമിയെ ഗംഗയുടെ തീരത്ത് എത്തിച്ചത്.
ഗംഗാ തീരത്ത് എന്ന് പറഞ്ഞു മറുനാടന് സ്വാമി ഇന്നലെ അയച്ച വാട്ട്സ് അപ്പ്സ് സന്ദേശം:
ഇന്ത്യയിലെ ആദ്യത്തെ അത്ഭുതം സിപിഎമ്മുകാരനായ സഖാവ് സ്വാമി കോൺഗ്രസ് കാർക്ക് വേണ്ടി പ്രാണ ത്യാഗം ചെയ്യുന്നു. ഇത് എന്തൊരത്ഭുതം. ഞാൻ സജീവൻ സ്വാമി. ഞാൻ തപസ്സ് ചെയ്തു സിദ്ധി നേടിയത് കർമ്മം ചെയ്യുവാനാണ് ഏതു പാർട്ടികാർ എന്റെ അരികിൽ എത്തിയാലും ഞാൻ അവർക്ക് ആവശ്യപ്പെടുന്ന രീതിയിൽ പൂജകൾ ചെയ്തുകൊടുത്തിട്ടുണ്ട് അവർക്കെല്ലാം അവരുടെ ആഗ്രഹ പ്രകാരം കർമ്മ ഫലം ലഭിക്കുകയും ചെയ്തിട്ടുണ്ട് .ആ കാലങ്ങളിലെല്ലാം അവർ എന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട് ഞാൻ തപസ്സ് ചെയ്ത് സിദ്ധി നേടിയശേഷം എന്റെ അരികിൽ ആദ്യമായി രാഷ്ട്രീയക്കാർ കർമ്മത്തിനെത്തിയത് ബിജെപിക്കാരാണ്.
ഇന്ന് കോൺഗ്രസ് ആവശ്യപെട്ടതുപോലെ തന്നെയാണ് അന്ന് ബിജെപിക്കാരും എന്നോട് ആവശ്യപ്പെട്ടത് കർണ്ണാടകയിൽ ബിജെപി അധികാരത്തിൽ വരണം, യെഡിയൂരപ്പ മുഖ്യമന്ത്രി ആവണം . ഞാൻ അന്നത്തെബിജെപിക്കാർക്ക് ഉറപ്പ് കൊടുത്തു എന്റെ കർമ്മത്തിലൂടെ ബിജെപി അധികാരത്തിൽ വരും. യെഡിയൂരിയപ്പ മുഖ്യമന്ത്രിയായിരിക്കും. 41 ദിവസത്തെ പൂജകൾക്ക് ശേഷം ബിജെപി അധികാരത്തിൽ വന്നു യെഡിയൂരിയപ്പ മുഖ്യമന്ത്രിയായി അന്നു ബിജെപിക്കാർക്ക് ഞാൻ എല്ലാമായിരുന്നു. ഇന്ന് കോൺഗ്രസ്സ്കാർക്ക് കർമ്മം ചെയ്തു അതിന് പൂർണ്ണ ഫലം ലഭിക്കാതെവരികയും എന്റെ പ്രവചനം തെറ്റുകയും ചെയ്തപ്പോൾ എന്റെ പ്രാണത്യാഗത്തിന് മുറവിളി കൂട്ടുന്ന ബിജെപിക്കാരെ ഞാൻ കാണുന്നത്.
ഞാൻ വാക്ക് തെറ്റിക്കുന്നില്ല. മെയ് 31 തീരുന്നതിനു മുൻപ് ഞാൻ പ്രാണത്യാഗം ചെയ്തിരിക്കും. എനിക്ക് എന്റെ ഭാര്യയേയും മക്കളേയും എന്റെ അച്ഛനേയും അമ്മയേയും സ്നേഹിച്ച് ജീവിച്ച് കൊതിതീരാതെയാണ് ഞാൻ പ്രാണത്യാഗം ചെയ്യുന്നത്. എന്റെ പ്രാണത്യാഗത്തിനുശേഷം എന്റെ പ്രിയപ്പെട്ടവരാരെയും നിങ്ങളാരും ഉപദ്രവിക്കരുതെന്ന് ഞാൻ താഴ്മയോടെ അപേക്ഷിക്കുന്നു.
ഒന്നുകൂടി മനസ്സിലാക്കുക ഞാൻ ചെയ്ത കർമ്മം ഞാൻ ഒറ്റയ്ക്കല്ല ചെയ്തത് 90 ബ്രാഹ്മണന്മാർ 39 ഹോമകുണ്ഡങ്ങളിലായി അവർ പഠിച്ച വേദ മന്ത്രങ്ങൾ ച്ചൊല്ലി മഹാ ഹോമമായി നടത്തിയതാണ് . ഹോമങ്ങളിലോ വേദ മന്ത്രങ്ങളിലോ ഒന്നും പിഴവ് സംഭവിച്ചിട്ടില്ല. എന്റെ പ്രവചനത്തിൽ മാത്രമാണ് തെറ്റുകൾ സംഭവിച്ചത്. കർമ്മത്തിനായി വന്ന കോൺഗ്രസ്സ്കാരോട് ഞാൻ പറഞ്ഞിരുന്നു. മോദിജി ഒരു സാധാരണ മനുഷ്യനല്ല ഒരു അവധാര പുരുഷനാണെന്നും മോദിജിക്ക് ചുറ്റുമുള്ളവർ മഹാ സിദ്ധന്മാരും യോഗികളും നാഗ സ്വാമിമാരുടേയും അനുഗ്രഹങ്ങളാൽ വജ്രത്തിനു തുല്ല്യമായ ഓറവലയമുള്ള ഒരു മനുഷ്യനാണ് മോദിജി എന്ന് ഞാനവർക്ക് മുന്നറിയിപ്പ് കൊടുത്തിട്ടും വീണ്ടും അവരുടെ നിർബദ്ധ പ്രകാരമാണ് ഞാൻ ഈ കർമ്മം ഏറ്റെടുത്തത് .
കർമ്മം ഏറ്റെടുത്തശേഷം എനിക്ക് അവർക്കൊപ്പം നിൽക്കുവാനേ കഴിയൂ അതുതന്നെയാണ് അതിന്റെ സത്യവും. ഞാൻ ആത്മാർഥമായി കർമ്മം ചെയ്യുമെന്ന് അവർക്ക് ഉറപ്പ് കൊടുത്തത് കർമ്മ ഫലം ലഭിച്ചില്ലെങ്കിൽ ഞാൻ പ്രാണത്യാഗം ചെയ്യുമെന്ന വാക്കാകുന്നു അവർക്ക കൊടുത്ത ഉറപ്പ് അതാണ് എനിക്ക് പറ്റിയ ഏറ്റവും വലിയതെറ്റ്. അതിന്റെ ഫലമാണ് പ്രാണത്യാഗത്തിലൂടെ ഞാൻ അനുഭവിക്കാൻ പോകുന്നത്.ഏത്പാർട്ടിക്ക് വേണ്ടിയായാലും വേദമന്ത്രങ്ങൾ ഉച്ഛരിച്ച് ഈശ്വരനെ വിളിച്ച് പൂജ ചെയ്തതിന്റെ പേരിൽ പ്രാണത്യാഗം ചെയ്യേണ്ടി വന്ന ലോകത്തിലെ ആദ്യത്തെ സ്വാമി ഞാനായിരിക്കും.
അനർഘ നിർഗള
പ്രവാഹമേ ഗംഗേ
അനന്തശക്തി
സ്വരൂപിണീ
സർവ്വ ജ്യോതിർ പ്രദായിനീ
യുഗരചനാ മന്ത്ര
സാന്ദ്രമാമീ വീഥിയിൽ അതിദ്രുത ചലിതമെൻ ചരണ യുഗ്മങ്ങളും
'അമ്മേ ജഗത് മാതേ സർവ്വ ശക്തി പ്രദായിനീ
സ്വീകരിച്ചാലുമെൻ പ്രാണനെ അഹം സ്വയം സമർപ്പയാമീ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്