കുമ്മനത്തിന് സ്വീകരണം നൽകിയാൽ പിണറായിയുടെ പൊലീസ് വെറുതേ ഇരിക്കുമോ? അതും സുകുമാരൻ നായരോട് കലിച്ചിരിക്കുമ്പോൾ! വമ്പന്മാർ ചൂതാട്ടം നടത്തുന്ന അനേകം വൻകിട ക്ലബ്ബുകൾ കേരളത്തിൽ ഉള്ളപ്പോൾ മന്നം ക്ലബ്ബിൽ മാത്രം റെയ്ഡ് നടത്തി പൊലീസ്; എക്സൈസ് റെയ്ഡിൽ ഒന്നും കിട്ടാതെ വന്നപ്പോൾ പൊലീസ് എത്തി വമ്പന്മാരെ പിടികൂടിയത് ചൂതാട്ടത്തിന്റെ പേരിൽ: എൻഎസ്എസിന്റെ കലിപ്പു കൂട്ടാൻ തിരുവനന്തപുരത്തു നിന്നും ഒരു റെയ്ഡ് വിവാദം കൂടി
എം മനോജ് കുമാർ
തിരുവനന്തപുരം: തിരഞ്ഞെടുപ്പാണ് വേണ്ടാത്തത് ഒന്നും കാണിക്കരുത്. റെയ്ഡ് എന്ന പേരിൽ ഇന്നലെ രാത്രി തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ മന്നം മെമോറിയൽ നാഷണൽ ക്ലബിൽ കടന്ന് കയറിയ കന്റോൺമെന്റ് പൊലീസ് ക്ലബ് അധികൃതരോട് പറഞ്ഞത് ഇതാണ്. കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരത്തെ ലോക്സഭാ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് ക്ലബ് അംഗങ്ങൾ മുൻകൈ എടുത്ത് ക്ലബിൽ സ്വീകരണം നൽകിയത്. ഇത് തലസ്ഥാനത്തെ ഭരണകക്ഷിരാഷ്ട്രീയ നേതാക്കൾക്കും സുഖിച്ചില്ല. ഇതോടെയാണ് മന്നം ക്ലബ്ബിൽ പൊലീസു കയറിയത്. എൻഎസ്എസിന്റെ കീഴിലുള്ള ക്ലബ്ബിലെ റെയ്ഡ് ഇതോടെ രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. എൻഎസ്എസ് സ്ഥാപനത്തിലെ റെയ്ഡിന്റെ പേരിൽ രാഷ്ട്രീയ വിവാദവും മുറുകുന്നുണ്ട്.
കുമ്മനത്തിന് നൽകിയ സ്വീകരണം തന്നെയാമ് റെയിഡിന് പിന്നിലെ പ്രകോപനം എന്നാണ് സൂചന. ഈ സൂചന ശരിവയ്ക്കുന്ന വാക്കുകളാണ് ഭീഷണിയുടെ പേരിൽ പൊലീസിൽ നിന്നും വന്നതും. ക്ലബിൽ ചീട്ടുകളി നടക്കുന്നുണ്ട് എന്ന് പറഞ്ഞു കോൾ വന്നു എന്ന് പറഞ്ഞാണ് ഇന്നലെ രാത്രി എൻഎസ്എസുമായി സജീവബന്ധം പുലർത്തുന്ന മന്നം നാഷണൽ ക്ലബിൽ പൊലീസ് കടന്നു കയറിയത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ എൻഎസ്എസും ഇടത് സർക്കാരും തമ്മിൽ അകലുകയും രാഷ്ട്രീയ ഉരസൽ നടക്കുകയും ചെയ്യുമ്പോഴാണ് ഇന്നലെ രാത്രി റെയ്ഡ് എന്ന പേരിൽ കന്റോൺമെന്റ് പൊലീസ് ക്ലബ് അധികൃതരെ വിറപ്പിച്ചത്.
ബാർ ലൈസൻസ് നിലവിലുള്ള ക്ലബിലാണ് ചീട്ടുകളിയുടെ പേരിൽ പൊലീസ് കടന്നുകയറിയത്. ക്ലബിന്റെ പേര് മനഃപൂർവം മോശമാക്കാൻ ഉദ്ദേശിച്ചുള്ള റെയിഡ് എന്നാണ് ക്ലബ് വൃത്തങ്ങൾ കരുതുന്നത്. ചീട്ടുകളിയുടെ പേരിൽ 37 പേരെ നാഷണൽ ക്ലബിൽ നിന്ന് അറസ്റ്റ് ചെയ്തതും കാശ് പിടിച്ചെടുക്കുകയും ചെയ്തതാണ് ക്ലബ് അധികൃതർക്ക് നാണക്കേട് ഉണ്ടാക്കിയത്. റെയിഡിന്റെ കാര്യം മറുനാടൻ മലയാളിയോട് കന്റോൺമെന്റ് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത 37 പേരെ ഇന്നലെ രാത്രി തന്നെ ജാമ്യത്തിൽ പുറത്തുവിടുകയും പണം പിടിച്ചെടുക്കുകയും ചെയ്തതായി കന്റോൺമെന്റ് എസ്ഐ പറഞ്ഞു.
കുമ്മനം രാജശേഖരന് കഴിഞ്ഞയാഴ്ചയാണ് മന്നം മെമോറിയൽ നാഷണൽ ക്ലബിൽ സ്വീകരണം നൽകിയത്. ക്ലബിലെ ഉത്തരവാദപ്പെട്ട ഭാരവാഹികൾ പങ്കെടുത്തില്ലെങ്കിലും ക്ലബ് അംഗങ്ങൾ മിക്കവരും സ്വീകരണത്തിൽ പങ്കെടുത്തിരുന്നു. ക്ലബ് അംഗങ്ങളുടെ മേൽനോട്ടത്തിലാണ് കുമ്മനത്തിനു സ്വീകരണം ഒരുക്കിയത്. ഇതാണ് പൊടുന്നനെ സർക്കാരിനെ പ്രകോപിപ്പിച്ചത്. എൻഎസ്എസുമായി സർക്കാർ ഇടഞ്ഞു നിൽക്കുകയും എൻഎസ്എസിന്റെ സമുദായ അംഗങ്ങൾ മാത്രം അംഗങ്ങൾ ആയതുമായ ക്ലബിൽ പൊലീസ് കടന്നുകയറി വിരട്ടിയതുമാണ് വിവാദമായത്. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മന്നം മെമോറിയൽ ക്ളബിൽ നടന്ന പൊലീസ് റെയിഡ് അതുകൊണ്ട് തന്നെ രാഷ്ട്രീയ മാനങ്ങൾ ഉൾക്കൊള്ളുന്നതുമായി. ശ്രീമൂലം ക്ളബ്, ട്രിവാൻഡ്രം ക്ളബ് തുടങ്ങിയ വൻകിട ക്ലബുകൾ എല്ലാം നിലനിൽക്കെയാണ് എല്ലാ ക്ലബുകളെയും ഒഴിവാക്കി മന്നം മെമോറിയൽ നാഷണൽ ക്ലബിൽ മാത്രം കടന്നുകയറി പൊലിസ് വിറപ്പിച്ചത്.
രേഖകൾ എല്ലാം പരിശോധിച്ച് ക്ലബ് അധികൃതരെ വിരട്ടിയാണ് പൊലീസ് മടങ്ങിയത്. രേഖകൾ ഒന്നും പിടിച്ചെടുക്കുകയോ ചീട്ടു കളിയുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിൽ എടുക്കുകയോ ഒന്നും ഉണ്ടായിട്ടില്ലെന്ന് ക്ളബ് പ്രസിഡന്റ് രാജശേഖരൻ പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞത്. ഇത് ശരിയല്ലെന്ന് കന്റോൺമെന്റ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ക്ലബിന് മാനക്കേട് ആയതിനാലാണ് അറസ്റ്റ് വിവരം ക്ലബ് പ്രസിഡന്റ് മറുനാടൻ മലയാളിയോട് മറച്ചുവെച്ചത്.
സർക്കാരുമായി എൻഎസ്എസ് ഇടഞ്ഞുനിൽക്കുമ്പോൾ ക്ലബിൽ രാത്രി കടന്നുകയറി പൊലീസ് വിറപ്പിച്ചത് ക്ലബ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. ക്ലബിനെതിരെ സർക്കാർ നീങ്ങിയാൽ ക്ലബ് പ്രതിരോധത്തിലാകുമെന്നു അറിയാമെന്നതിനാലാണ് റെയിഡ് അധികൃതരെ ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നത്. 1928-ൽ സ്ഥാപിച്ച ക്ലബ് ആണെങ്കിലും ഇതുവരെ ക്ലബിന് പട്ടയം ലഭിച്ചിട്ടില്ല. തിരുവിതാംകൂർ രാജഭരണകാലത്ത് അനുവദിച്ച് കിട്ടിയ ഭൂമിയിലാണ് സെക്രട്ടറിയേറ്റിനു അരികിലായി ക്ലബ് നിലകൊള്ളുന്നത്. ഈ സർക്കാർ അധികാരത്തിൽ എത്തിയശേഷം ക്ലബ് അധികൃതർ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഇടത് സർക്കാർ അനുകൂലമായി നിലപാട് എടുത്തിരുന്നില്ല.
അഞ്ചു കോടി രൂപ ക്ലബിന്റെ പേരിൽ സർക്കാരിലേക്ക് അടക്കണമെന്ന് പറഞ്ഞു ഈയിടെ സർക്കാർ നോട്ടീസ് നൽകിയിരുന്നു. അല്ലെങ്കിൽ ക്ളബ് ജപ്തി എന്നാണ് നോട്ടീസിൽ പറഞ്ഞത്. പക്ഷെ ഹൈക്കോടതിയിൽ പോയി ഈ നീക്കം ക്ലബ് സ്റ്റേ ചെയ്യിക്കുകയായിരുന്നു. ഇത്തരം പ്രശ്നങ്ങൾ എല്ലാം സർക്കാരിന് മുന്നിൽ നിലനിൽക്കേയാണ് സർക്കാർ റെയിഡ് അധികൃതരെ ആശങ്കയിൽ ആഴ്ത്തുന്നത്. കുമ്മനം രാജശേഖരന്റെ സ്വീകരണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്ന് തന്നെയാണ് ക്ലബ് അധികൃതരുടെ വിലയിരുത്തൽ. ഒരു വർഷം മുൻപ് ക്ലബിൽ എക്സൈസ് സംഘം റെയിഡ് നടത്തിയിരുന്നു. പക്ഷെ ഒന്നും പിടിച്ചെടുക്കുകയോ നിർദ്ദേശം നൽകുകയോ ഒന്നും ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ നിനച്ചിരിക്കാതെയുള്ള പൊലീസ് റെയിഡും അറസ്റ്റും ക്ലബ് അധികൃതരെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്. അടിയന്തിരമായി മീറ്റിങ് കൂടി അനന്തര നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ക്ലബ് അധികൃതർ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍