മാമ്പഴക്കള്ളനും ക്രിമിനലുകളും കേരള പൊലീസിൽ ഉണ്ടാവില്ല; അന്യഗ്രഹത്തിൽ നിന്ന് കെട്ടിയിറക്കിയവരല്ല പൊലീസിലുള്ളത്; പൊലീസുകാരുടെ പോപ്പുലർ ഫ്രണ്ട് ബന്ധം ഉയർത്തിക്കാട്ടുന്നത് വ്യാജപ്രചാരകർ; ഇത്തരം പ്രചാരകരിൽ പലരും മറുപക്ഷ തീവ്രവാദികൾ; പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു
സായ് കിരൺ
കൊച്ചി: പൊലീസുകാരുടെ പോപ്പുലർ ഫ്രണ്ട് ബന്ധം കണ്ടെത്താൻ ഇന്റലിജൻസ് വിഭാഗം നിരീക്ഷണവും ഫോൺ വിളി പരിശോധനകളുമടക്കം ശക്തമാക്കിയിരിക്കുകയാണ്. പൊലീസിന്റെ നിരോധിത സംഘടനാ ബന്ധത്തെ വിമർശിക്കുന്നവരും, ഉയർത്തിക്കാട്ടുന്നവരും വ്യാജപ്രചാരകരെന്നും, അതിൽ പലരും മറുപക്ഷ തീവ്രവാദികളും എന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജുവിന്റെ പ്രസ്താവന വിവാദമാകുന്നു.
ബിജുവിന്റെ വാക്കുകളുടെ പ്രസക്ത ഭാഗം:
നിരോധിത സംഘടനാബന്ധം ഉള്ളവരേയോ, അവരെ സഹായിക്കുന്നവരോ, മാമ്പഴക്കള്ളനെപ്പോലെയോ മറ്റേതെങ്കിലും രൂപത്തിലുള്ളതോ ആയ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോ ഉണ്ടെങ്കിൽ അവർ കേരള പൊലീസിൽ ഉണ്ടാകില്ല.വീഴ്ചകൾ ചെറുതാണെങ്കിലും തെറ്റ് തെറ്റെന്നും, വീഴ്ച വീഴ്ചയെന്നും ഉറക്കെ പറയുക തന്നെ ചെയ്യും. യഥാർത്ഥ രാജ്യസ്നേഹികൾ ഇത്തരം വ്യാജ പ്രചാരകരാകാതിരിക്കുക. ഇങ്ങനെ പ്രചാരകരാകുന്നവരിൽ പലരും ഇതിന്റെ മറുപക്ഷ തീവ്രവാദികളാണ് എന്ന സാഹചര്യവും നമുക്ക് കാണാൻ കഴിയും. ഇതും അപകടകരമാണ് എന്ന് കൂടി സൂചിപ്പിക്കട്ടെ
നേതാവ് പറയുന്നത് ഇങ്ങനെ:-
സമൂഹ്യ ബന്ധം ഇല്ലാത്തവരെ അന്യഗ്രഹത്തിൽ നിന്ന് കെട്ടിയിറക്കി രൂപം നൽകിയതല്ല കേരള പൊലീസ് എന്ന് വ്യക്തമാക്കട്ടെ. ഈ നാട്ടിൽ ജനിച്ച് വളർന്നവരിൽ നിന്ന് പി.എസ്.സി ടെസ്റ്റ് എഴുതി മികവ് തെളിയിക്കുന്നവർ പൊലീസാകുന്നു. അവരിൽ പലതരം ആളുകൾ ഉണ്ടാകും. വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതിക്കാർ, വ്യത്യസ്ത മതവിഭാഗക്കാർ, സമൂഹത്തിൽ ഏതെല്ലാം തരം മനുഷ്യരെ നമ്മൾ കാണാറുണ്ടോ അതിന്റെയെല്ലാം പരിച്ഛേദം തന്നെയാകും പൊലീസ് ഉൾപ്പെടെയുള്ള സമസ്ത വിഭാഗങ്ങളിലും ഉണ്ടാകുക. പൊലീസിലേക്ക് നിയമനം നൽകുന്നത് പബ്ലിക് സർവീസ് കമ്മിഷനാണ്. അപ്രകാരം പി.എസ്.സി സെലക്ഷൻ നടത്തി അഡൈ്വസ് ചെയ്യുന്നവർക്കാണ് ഡിപ്പാർട്ട്മെന്റിൽ നിയമനം നൽകുന്നത്. നിയമന സമയം വരെയുള്ള അവരുടെ ചെയ്തികൾ പരിശോധിച്ചാണ് നിയമനം നൽകുന്നത്. ഇത്തരത്തിലുള്ള ദൗർബല്യങ്ങളുള്ളവരെ നിയമനം നൽകാതെ തന്നെ ഒഴിവാക്കാറുണ്ട്. നിയമന സമയത്ത് മനുഷ്യരായതിനാൽ ചൂഴ്ന്ന് നോക്കാൻ കഴിയില്ലല്ലോ? എന്നെങ്കിലും ഇത്തരം പ്രവർത്തികൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഇത്തരക്കാരെ തിരിച്ചറിയാൻ കഴിയുക.
തൊഴിൽ നേടുന്ന കാലഘട്ടത്തിൽ പുറത്ത് വരാത്ത പല സ്വഭാവവും അതിന് ശേഷം പുറത്ത് കാണിക്കുന്നവർ ഉണ്ട്. അത്തരത്തിൽ പൊലീസ് സേനയ്ക്ക് ചേരാത്ത പ്രകൃതക്കാരെ കൃത്യമായി നടപടികൾക്ക് വിധേയരാക്കുന്നുമുണ്ട്. അതിൽ വ്യവസ്ഥാപിതമായ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. നടപടിക്രമങ്ങൾ പാലിക്കാതെ പൊതുവികാരത്തിനടിപ്പെട്ട് നടപടികളിലേക്ക് നീങ്ങിയാൽ അത്തരം നടപടിക്രമങ്ങൾ നീതിന്യായ കോടതികൾ റദ്ദ് ചെയ്യുന്ന അനുഭവവുമുണ്ട്. അത്തരത്തിൽ പൊലീസിന് ചേരാത്ത ബന്ധങ്ങൾ ഉള്ളവരെ കൃത്യമായി സർവിസിൽ നിന്ന് പുറത്ത് കളയുന്നുണ്ട്. പലരേയും ഇങ്ങനെ പുറത്ത് കളഞ്ഞ ശേഷമാണ് വാർത്തയാകുന്നത്. പല പുറത്താക്കലുകളും നാളിതുവരെ വാർത്തകളിൽ ഇടം പിടിച്ചിട്ടില്ലെന്നതും വസ്തുതയാണ്. അത്തരത്തിൽ ഏറെ ജാഗ്രതയോടെയുള്ള നിരീക്ഷണങ്ങളും, മറ്റൊരു മേഖലയിലും കാണാത്ത ശുദ്ധീകരണവും നടക്കുന്ന വകുപ്പാണ് പൊലീസ് എന്ന് അഭിമാനത്തോടെ പറയാൻ ആഗ്രഹിക്കുന്നു.
ഇത്തരത്തിൽ സമൂഹമനസിൽ അരക്ഷിതത്വബോധം സൃഷ്ടിക്കാനും, അതിലൂടെ നമ്മുടെ പൊലീസ് സേനയെ ഇകഴ്ത്തിക്കാട്ടുന്നതിനും ചിലർ ഇത്തരം വാർത്തകളെ താലോലിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരം വാർത്തകളെ ആഘോഷമാക്കി പ്രചരിപ്പിക്കുന്നവർ നിരുപദ്രവകാരികളല്ല എന്നതും ശ്രദ്ധേയമാണ്. ഇങ്ങനെ വ്യാജവാർത്തകൾ സൃഷ്ടിച്ചും അത്തരം വാർത്തകൾ പ്രചരിപ്പിച്ചും സമൂഹമനസ്സിൽ അരക്ഷിതത്വബോധം വളർത്താൻ ശ്രമിക്കുന്നവർ പലപ്പോഴും നാടിന്റെ നന്മ ആഗ്രഹിക്കുന്നവരല്ല. ഇത്തരത്തിൽ ഏതെങ്കിലും നിരോധിത സംഘടനാബന്ധം ഉള്ളവരേയോ, അവരെ സഹായിക്കുന്നവരോ, മാമ്പഴക്കള്ളനെപ്പോലെയോ മറ്റേതെങ്കിലും രൂപത്തിലുള്ളതോ ആയ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരോ ഉണ്ടെങ്കിൽ അവർ കേരള പൊലീസിൽ ഉണ്ടാകില്ല. അവരെ ഒഴിവാക്കി ശുദ്ധികരണ പ്രക്രിയ നിരന്തരം നടക്കുന്ന വിഭാഗമാണ് കേരള പൊലീസ് എന്നതിൽ അഭിമാനിക്കുന്നവരാണ് ഞങ്ങൾ.
ഭരണകക്ഷിയുടെ രാഷ്ട്രീയ നിറമല്ല ഇത്തരം കാര്യങ്ങളിൽ കേരള പൊലീസ് ഉൾപ്പെടെയുള്ള ഏജൻസികൾ കൈക്കൊള്ളുന്നത് എന്ന് കൂടി സൂചിപ്പിക്കട്ടെ. രാജ്യസുരക്ഷയ്ക്കുള്ള പ്രവർത്തനങ്ങളിൽ കേന്ദ്ര- സംസ്ഥാന ഏജൻസികൾ എന്ന വേർതിരിവ് കാണുന്നത് വിവരദോഷികൾ മാത്രമാണ്. ഇത്തരത്തിൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കേന്ദ്ര- സംസ്ഥാന ഏജൻസികൾ നിരന്തരം പരസ്പരം ബന്ധപ്പെട്ട് വിവരങ്ങൾ പരസ്പരം കൈമാറി നാടിനെ കാത്ത് സൂക്ഷിക്കുന്നവരാണ്. കേന്ദ്ര ഏജൻസികളുടേയും, കേരള പൊലീസിന്റേയും തലപ്പത്തുള്ളത് ഐ.പി.എസ് ഉദ്യോഗസ്ഥന്മാരാണ്. മാത്രമല്ല, കേരളത്തെ സംബന്ധിച്ച് മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഭരണ നേതൃത്വമാണെന്ന പ്രത്യേകതയുമുണ്ട്.
കേരളത്തിലെ പൊലീസ് സേന ശരിക്കൊപ്പമാണ്. ജനങ്ങൾക്കൊപ്പമാണ്. വ്യക്തിപരമായ ദൗർബല്യങ്ങൾ ഉള്ളവർ എല്ലാ വിഭാഗത്തിലും കടന്നുകൂടാറുണ്ട്. അത്തരക്കാരെ തിരിച്ചറിയുമ്പോൾ കൃത്യമായി വലിച്ചെറിയാറുമുണ്ട്. ശരികേടുകൾ കാണിക്കുന്നവർ കേരള പൊലീസിൽ ഉണ്ടാവില്ല. അവരെ സംരക്ഷിക്കുന്നവരും കേരള പൊലീസിൽ ഉണ്ടാകില്ല. ഇതാണ് പൊലീസ് സംഘടനകളുടെ കാഴ്ചപ്പാട്. ഒപ്പമുള്ളവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകൾ ചെറുതാണെങ്കിലും തെറ്റ് തെറ്റെന്നും, വീഴ്ച വീഴ്ചയെന്നും ഉറക്കെ പറയുക തന്നെ ചെയ്യും. യഥാർത്ഥ രാജ്യസ്നേഹികൾ ഇത്തരം വ്യാജ പ്രചാരകരാകാതിരിക്കുക. ഇങ്ങനെ പ്രചാരകരാകുന്നവരിൽ പലരും ഇതിന്റെ മറുപക്ഷ തീവ്രവാദികളാണ് എന്ന സാഹചര്യവും നമുക്ക് കാണാൻ കഴിയും. ഇതും അപകടകരമാണ് എന്ന് കൂടി സൂചിപ്പിക്കട്ടെ- ബിജു വ്യക്തമാക്കി.
Stories you may Like
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണി
- സ്ലീപ്പർ സെല്ലുകളിലെ രഹസ്യ യോഗങ്ങളിൽ പരിശീലകന്റെ റോളിലെത്തി
- നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍