കാലടി പ്രദേശത്തു പ്രത്യേക ആയുധനിയന്ത്രണം; കറിക്കത്തി മുതൽ പപ്പടം കുത്തി വരെ പൊലീസ് നിരീക്ഷിക്കുന്നു; അക്രമങ്ങളും കൊലപാതകവും അരങ്ങു തകർത്തപ്പോൾ പൊലീസിന്റെ പുതിയ മുൻകരുതൽ
പ്രകാശ് ചന്ദ്രശേഖർ
കാലടി: കറിക്കത്തിക്കു രൂപമാറ്റം വരുത്തിയാലോ വലിപ്പം കൂട്ടിയാലോ പൊല്ലാപ്പാവും. വാക്കത്തിയുടെ കാര്യത്തിലും അങ്ങനെ തന്നെ. ഇളക്കുകമ്പി, ചുറ്റിക, ആണി പറിക്കാനുള്ള ലിവറുകൾ എന്നിവയുൾപ്പെടെയുള്ള പണിയായുധങ്ങൾ പണിക്കാരുടേതെന്ന് സാക്ഷ്യപ്പെടുത്തിയില്ലെങ്കിൽ പിടിവീഴും. അക്രമപ്രവർത്തനങ്ങൾക്ക് തടയിടാൻ കാലടി പൊലീസ് ആവിഷ്കരിച്ചിട്ടുള്ള ആയുധനിയന്ത്രണത്തിന്റെ ചിട്ടവട്ടം ഏതാണ്ടിങ്ങനെയെന്നാണ് സൂചന. സ്റ്റേഷൻ പരിധിയിൽ വ്യാപകമായിരിക്കുന്ന അക്രമപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ലക്ഷ്യമിട്ടാണ് പൊലീസ് ഈ അസാധാരണ നടപടിക്കൊരുങ്ങുന്നത്.
ഇതുസംബന്ധിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറെ സമീപിക്കുന്നതിനാണ് ഉന്നത പൊലീസ് നേതൃത്വത്തിന്റെ നീക്കം. ഇക്കാര്യത്തിൽ നടപടികൾ പൂർത്തിയായി വരുന്നതായി എസ് ഐ നോബിൾ മാനുവൽ അറിയിച്ചു. കളക്ടറുടെ ഉത്തരവ് പ്രാബല്യത്തിലായാൽ നിശ്ചിത അളവിലും രൂപത്തിലും അളവിലും അല്ലാത്ത പണിയായുധങ്ങൾ, വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കറിക്കത്തി, വാക്കത്തി, അരിവാൾ എന്നുവേണ്ട പപ്പടംകുത്തി പോലും പൊലീസ് റെയ്ഡ് നടത്തി പിടികൂടുന്ന സാഹചര്യമുണ്ടാവുമെന്നാണ് അറിയുന്നത്.
ഗുണ്ടാസംഘങ്ങൾ വൻതോതിൽ ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയം. വടിവാൾ , വിവിധ തരം കത്തികൾ, ഇടിക്കട്ട എന്നിവയാണ് ഇതിൽ പ്രധാനം. കഴിഞ്ഞ ദിവസം സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകത്തിൽ പണിയായുധങ്ങളുപയോഗിച്ചെന്നും അക്രപരമ്പരകളുണ്ടായതും കണക്കിലെടുത്താണ് പൊലീസ് ഇത്തരത്തിലൊരു നീക്കം ആരംഭിച്ചിട്ടുള്ളത്.
കഴിഞ്ഞ 26-ന് രാവിലെ ഏഴു മണിയോടെ കാറിലെത്തിയ ഗുണ്ടാസംഘം സ്കൂട്ടർ യാത്രികനായിരുന്ന കാലടി കൈപ്പട്ടൂർ ഇഞ്ചക്ക കവലയിൽ ഇഞ്ചക്ക വീട്ടിൽ ദേവസിക്കുട്ടിയുടെ മകൻ സനലി (33) നെ കാലടി പുത്തൻകാവ് റോഡിൽ സംസ്കൃത സർവകലാശാലാ ലേഡീസ് ഹോസ്റ്റലിനു സമീപം നടുറോഡിലിട്ട് വെട്ടിയും കുത്തിയും മാരകമായി പരുക്കേൽപ്പിച്ചിരുന്നു.
നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ ഇയാൾ മരണമടഞ്ഞു. അത്യസന്ന നിലയിലായിരുന്ന സനൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഡോക്ടർക്ക് നൽകിയ വിവരങ്ങളിൽ നിന്നാണ് സംഭവത്തിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഇതിന് പിന്നാലെയാണ് മഞ്ഞപ്രയിൽ യുവാവിന് നേരെ ഗുണ്ടാആക്രമണമുണ്ടായതായി വാർത്ത പുറത്തുവന്നത്.
അയ്യമ്പുഴ കുറ്റിപ്പാറ പൊടിക്കാട്ട'് അജീഷിനാണ് വെട്ടേറ്റത്. ഇയാൾ അങ്കമാലി എൽ എഫ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതികളായ രണ്ടുപേരെ പൊലീസ് ഉടൻ വലയിലാക്കി. സംഭവത്തിന്റെ ചുരുൾ നിവർന്നപ്പോൾ പൊലീസ് അന്തംവിട്ടു. പ്രതികളിലൊരാളായ സോമിക്ക് നിലവിലുള്ളത് 16 ക്രിമിനൽ കേസ്സുകൾ. മറ്റൊരു പ്രതിയായ സ്റ്റാന്റിനെതിരെ 3 ക്രിമിനൽ കേസ്സുകളുണ്ട്. വെട്ടുകൊണ്ട അജീഷും കേസ്സിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇയാൾക്കെതിരെ ആറ് അടിപിടിക്കേസ്സുകൾ നിലവിലുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
നെടുമ്പാശ്ശേരിയിൽ മണ്ണടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ ഒരാളുടെ കൈവെട്ടിമാറ്റിയ സംഭവത്തിൽ ഇവർ മൂവരും പ്രതികളായിരുന്നു. ഇതിനുശേഷം ഇവർ തമ്മിൽ തല്ലിപ്പിരിഞ്ഞ് വിവിധ ഗുണ്ടാസംഘങ്ങളിലേക്ക് ചേക്കേറി. കഴിഞ്ഞ മാസം 28-ന് രാത്രി എട്ടുമണിയോടെ രണ്ടു ബൈക്കുകളിൽ എത്തിയ ആറംഗസംഘം മഞ്ഞപ്രയിലെ മാർക്കറ്റിനു സമീപം വച്ച് അനീഷിനെ വടിവാളിന് വെട്ടുകയായിരുെന്നന്നാണ് പുറത്തായ വിവരം. രക്തം വാർന്ന് അവശനിലയിലായ ഇയാളെ നാട്ടുകാർ തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനെ തുടർന്നാണ് ജീവൻ രക്ഷപെട്ടത്.
കാലടിയിൽ അരുംകൊല നടന്നതിന്റെ ഞെട്ടൽ മാറുംമുമ്പേ നടന്ന ഈ വടിവാൾ ആക്രമണം പ്രദേശവാസികളെ വല്ലാതെ പരിഭ്രാന്തിയിലാക്കിയിരുന്നു. എന്തും സംഭവിക്കാവുന്ന സ്ഥിതിവിശേഷം രൂപം കൊണ്ടത് പൊലീസിനും തലവേദനയായി. ഇതേത്തുടർന്നു കാലടി കൊലപാതകത്തിന്റെ അന്വേഷണത്തിന് നേതൃത്വം നൽകാൻ റൂറൽ എസ് പി ഉണ്ണിരാജ നേരിട്ടെത്തി കാലടിയിൽ ക്യാമ്പ് ചെയ്ത് അന്വേഷണങ്ങൾക്ക് നേതൃത്വം നൽകി. ഇതിന് ഗുണമുണ്ടാവുകയും ചെയ്തു.
തൊട്ടടുത്ത ദിവസങ്ങളിൽ കൊലക്ക് സഹായിച്ച ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. കൊലയിൽ നേരിട്ടുപങ്കാളികളായ കൊടുംകുറ്റവാളികളെ കണ്ടെത്താൻ പൊലീസ് സംസ്ഥാനം അപ്പാടെ അരിച്ചുപെറുക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിൽ മംഗലാപുരത്തെ ഒളിസങ്കേത്തിൽ നിന്നും കൃത്യം നിർവ്വഹിച്ച നാൽവർ സംഘത്തെ കണ്ടെത്തിയത് എസ് പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് അഭിമാനിക്കാവുന്ന നേട്ടമായി.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് നടത്തിയ കണക്കെടുപ്പിൽ അടിപിടിക്കേസ്സിൽ ഉൾപ്പെട്ടിട്ടുള്ള 70-ഓളം സ്ഥിരം കുറ്റവാളികളുണ്ടെന്നാണ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഒട്ടുമിക്കവർക്കെതിരെയും ഗുണ്ടാആക്ട് പ്രയോഗിക്കാനും അണിയറയിൽ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇവരിലേറെപ്പേരെയും ഈ നിയമപ്രകാരം അകത്താക്കുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍