ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയ തോക്കിന്റെ മോഡൽ മുതൽ ആധുനിക റൈഫിൾ വരെ; വിരലടയാളത്തിലൂടെ എങ്ങനെയാണ് ഒരു കുറ്റവാളി വലയിലാകുന്നതെന്ന് നേരിട്ട് അറിയാം; കാർഗിലിൽ ഉപയോഗിച്ച വെടിക്കോപ്പുകളുടെ തീവ്രവാദികളുടെ 'കയ്യിലിരിപ്പും' കൺമുന്നിൽ കാണാം; ജനത്തെ ആകർഷിച്ച് അനന്തവിസ്മയം പൊലീസ് എക്സിബിഷൻ
അരുൺ ജയകുമാർ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് കനകകുന്ന് കൊട്ടാര വളപ്പിൽ നടക്കുന്ന അനന്ത വിസ്മയത്തിലെ പൊലീസ് എക്സിബിഷൻ സന്ദർശകർക്ക് വ്യത്യസ്തമായ അനുഭവമാകുന്നു. 'അനന്തവിസ്മയം' പ്രദർശന വിപണനോത്സവം ജനങ്ങൾക്ക് കൗതുകമാക്കി മാറ്റുകയാണ് പൊലീസ് വകുപ്പ്. സംസ്ഥാനത്തെ പൊലീസ് സേനയുടെ ചരിത്രം വിളിച്ചോതുന്ന പ്രദർശനമാണ് കനകകുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്.
പ്രദർശനമേളയിലെ പ്രധാന ശ്രദ്ധാ കേന്ദ്രം ഇന്ദിരാഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച തോക്കിന്റെ മോഡലാണ്. ഇത് കാണാനും തീവ്രവാദികളുടെ ഇഷ്ട ആയുധമായ എകെ 47 വീക്ഷിക്കാനുമാണ് ജനങ്ങൾ തിക്കിതിരക്കുന്നത്. ഏറ്റവും കൂടുതൽ ആരാധകരുള്ളതും എകെ 47തന്നെ.
മേളയിൽ എത്തുന്നവർക്ക് പൊലീസിന്റെ ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ നേരിട്ട് പരിചയപ്പെടാൻ അവസരവുമുണ്ട്. ഒപ്പം പൊലീസിന്റെ പഴയതും പുതിയതുമായ വാർത്താവിനിമയ ഉപകരണങ്ങളുടെ പ്രവർത്തന രീതികൾ ഉദ്യോഗസ്ഥർ വിവരിക്കും. വിരലടയാള ശാസ്ത്രത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് വിവരിക്കുന്ന ഫിംഗർപ്രിന്റ് ബ്യൂറോയുടെ തത്സമയ വീഡിയോ പ്രദർശനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ വിരലടയാളങ്ങളലൂടെ കുറ്റവാളിയെ വലയിലാക്കുന്നതിനേക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും വിധഗ്ദർ വിശദീകരിക്കും.
പൊലീസിന്റെ ചരിത്രം പറയുന്ന ഫോട്ടോ പ്രദർശനമാണ് മറ്റൊരു ആകർഷണം. അപകടങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ട്രാഫിക്ക് വിഭാഗം ബോധവൽക്കരണം നടത്തും. ഇതിനായി ട്രാഫിക് പാർക്ക് എന്ന പേരിൽ തത്സമയ വാനും തയ്യാറാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പപ്പു സീബ്രയുമായി സെൽഫി എടുക്കാനുള്ള സൗകര്യമുണ്ട്. ഒപ്പം ഹ്രസ്വ ബോധവൽക്കരണ ചലച്ചിത്ര പ്രദർശനം കാണാനും സൗകര്യമൊരുക്കിയിട്ടുണ്ട്.വൈകുന്നേരങ്ങളിൽ നിരവധിയാളുകളാണ് പ്രദർശനം കാണാൻ ഇവിടെ എത്തുന്നത്.
തങ്ങളുടെ സുരക്ഷയ്ക്കും സൗര്യമായ ജനജീവിതം ഉറപ്പ് വരുത്തുന്നതിനും പൊലീസ് എടുക്കുന്ന ത്യയാറെടുപ്പുകളും അതിന് ഉപയോഗിക്കുന്ന സാമഗിരികളും ആയുധങ്ങളും ജനങ്ങൾക്ക് കണ്ട് മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് എക്സിബിഷൻ നടത്തുന്നതെന്ന് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.എക്സിബിഷൻ നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ മുതൽ പൊലീസ് സേനയുടെ മുഴുവൻ ചരിത്രവും മനസ്സിലാക്കുന്ന രീതിയിലാണ് എക്സിബിഷൻ.
പ്രധാന പൊലീസ് കവാടം ആദ്യകാല സ്റ്റേഷനുകളെ ഓർമിപ്പിക്കും വിതം കൈകൊണ്ട് കറക്കി ഡയൽ ചെയ്യുന്ന പഴയ ഫോണും, ഗ്രിൽ ഇല്ലാത്ത ടേബിൾ ഫാനും ഭൂഗോളത്തിന്റെ മാതൃകയും ലാത്തിയും ഒക്കെ വെച്ചിട്ടുള്ള മേശയും ഒക്കെ വെച്ച് അലങ്കരിച്ച ശേഷം ഒരു പൊലീസുകാരൻ അതിൽ ഡ്യൂട്ടി നോക്കുന്നു. പിന്നെ പ്രദർശനം നടക്കുന്ന കൊട്ടാര ഹാളിൽ ആദ്യം കാണുക പഴയ കാലത്തെ നിക്കറും വട്ടത്തൊപ്പിയുമണിഞ്ഞ പൊലീസിനെയാണ്. ഒരു ഭാഗത്ത് പൊലീസിന്റെ പ്രധാന നാഴികകല്ലുകളും ആദ്യകാലം മുതൽ ഉള്ള സുപ്രധാന കേസുകളുടെ ഭാഗമായി എടുത്ത ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
പൊലീസിന്റെ ആയുധങ്ങളും ഫിംഗർ പ്രിന്റ് വിഭാഗത്തിന്റേയും പൊലീസിന്റെ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗവും മൂന്നായി തിരിഞ്ഞാണ് പ്രദർശനം നടത്തുന്നത്. പൊലീസ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന നീളൻ തോക്കുകൾ മുതൽ ആധുനിക കാലത്തെ മോഡേൺ വെയ്റ്റ്ലെസ് പിസ്റ്റളുകൾ വരെ പ്രദർശനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ പട്ടാളം ഉപയോഗിച്ച തോക്കുകളും പ്രദർശിപ്പിക്കുന്നുണ്ട്.
ഫിംഗർ പ്രിന്റ വിദഗ്ദരുടെ പ്രത്യേക സംഘവും ഇവിടെ പ്രദർശനം സജ്ജീകരിച്ചിട്ടുണ്ട്. ഒരും കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കേണ്ടി വന്നാൽ ചെയ്യേണ്ടതു മുതലുള്ള കാര്യങ്ങൾ വിവരിച്ചു നൽകും. പിന്നെ വിരളടയാളം തിരിച്ചറിയാനുള്ള വിവധ മാർഗങ്ങൾ പോതുജനത്തിന് പരിചയപ്പെടുത്തുന്നുമുണ്ട്.ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പപ്പറ്റ് ഷോ, 15 മിനിറ്റ് ദൈർഘ്യമുള്ള ലഘു നാടകം, ബാൻഡ് മേളം, എന്നിവ പൊലീസിന്റെ സ്റ്റാളിന് മാറ്റ് കൂട്ടും.
സ്ത്രീകൾക്ക് സ്വയം രക്ഷയ്ക്കുള്ള തത്സമയ പരിശീലനവും കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന പ്രദർശനത്തിന് തിളക്കമേകും. സർക്കാരിന്റെ നൂറോളം വകുപ്പുകൾ പങ്കെടുക്കുന്ന അനന്തവിസ്മയം പ്രദർശന വിപണനോത്സവം നഗരിയിലേക്ക് രാവിലെ 11 മുതൽ രാത്രി 10 വരെ കാഴ്ചകൾ കാണുവാൻ അവസരമുണ്ട്. മെയ് 30ന് അവസാനിക്കുന്ന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍