ഗവാസ്കർ അടികൊണ്ടപ്പോൾ നേതാക്കൾ നിന്നത് എഡിജിപിക്കൊപ്പം; പോസ്റ്റൽ ബാലറ്റിലും ബലിയാടായത് സാധാരണക്കാർ; യൂണിവേഴ്സിറ്റി കോളേജിലെ ഗുണ്ടകളുടെ അടികൊണ്ടിട്ടും നടപടിയും സസ്പെൻഷനും പൊലീസുകാർക്ക്; പാർട്ടിയും പൊലീസും തമ്മിൽ പ്രശ്നമായാൽ അസോസിയേഷന്റെ നിൽപ്പ് പാർട്ടിക്കൊപ്പം; മുഖ്യമന്ത്രിയും സിപിഎമ്മും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സസ്പെൻഷനിലുള്ള പൊലീസ് സഹകരണ സംഘത്തിൽ അജിത് നേടിയത് മിന്നും വിജയം; പൊലീസും ഇടതിനെ കൈവിടുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് സഹകരണസംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം അനുകൂല പാനലിനേറ്റ കനത്ത പരാജയം സിപിഎമ്മിൽ പുകയുന്നു. യുഡിഎഫ് ഭരണം വന്നാലും ഇടത് ഭരണം വന്നാലും പൊലീസ് സഹകരണ സംഘത്തിൽ വിജയമുണ്ടാകുക ഇടത് പാനലിനാണ് എന്നിരിക്കെയാണ് ഇപ്പോൾ ഇടത് ഭരണത്തിൽ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ വൻ തോൽവി ഇടത് പാനലിനു ഏറ്റുവാങ്ങേണ്ടി വന്നത്.
ശബരിമല പ്രശ്നത്തിന്റെ പേരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന അവസ്ഥ പാർട്ടിക്ക് മുന്നിൽ നിലനിൽക്കയാണ് പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിലെ ഭരണാനുകൂല സംഘടനയുടെ കൂട്ടത്തോൽവിയും വരുന്നത്. സിപിഎമ്മിലെ ഇന്ത്യയിലെ തന്നെ ഏറ്റവും ഉന്നത നേതാവായ പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കവേയാണ് മുഖ്യമന്ത്രിയുടെ മൂക്കിന് കീഴെയുള്ള പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഇടത് പാനലിനു നിന്ന സീറ്റിൽ മുഴുവൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ശബരിമല, ലോക്സഭാ തിരഞ്ഞെടുപ്പിലെ പൊലീസ് പോസ്റ്റൽ ബാലറ്റ് പ്രശ്നം, പൊലീസുകാർക്ക് പൊലീസിൽ നിന്നും നീതിയില്ലാത്ത അവസ്ഥ, പാർട്ടിക്കാരും പൊലീസും തമ്മിൽ പ്രശ്നമുണ്ടാകുമ്പോൾ സംരക്ഷണത്തിന്റെ കവചവുമായി പൊലീസ് അസോസിയേഷൻ പാർട്ടിക്ക് ഒപ്പം നിലയിറപ്പിക്കുക തുടങ്ങിയ പൊലീസിലെ അമർഷത്തിന്റെയും നീതികേടിന്റെതും പ്രതിഫലനമാണ് ഇടത് പാനലിന്റെ കൂട്ടത്തോൽവിക്ക് വഴിവെച്ചത് എന്നാണ് പൊലീസിനുള്ളിൽ നിന്നും വിരൽ ചൂണ്ടപ്പെടുന്നത്.
ആകെ പോൾ ചെയ്ത 4100 വോട്ടിന്റെ 60 ശതമാനത്തോളം വോട്ടുകൾ നേടിയാണ് യുഡിഎഫ് പാനൽ വിജയിച്ചത്. പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റ്റി. എസ് ബൈജു ഉൾപ്പെടെ ഭരണാനുകൂല സംഘടനയിലെ മുഴുവൻ പേരും പരാജയപ്പെട്ടത് സിപിഎമ്മിനേറ്റ കനത്ത തിരിച്ചടികൂടിയായി. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വന്ന പൊലീസ് സഹകരണ സംഘത്തിലെ കൂട്ടത്തോൽവി തലസ്ഥാനത്തെ സിപിഎമ്മിൽ ചർച്ചാ വിഷയമാണ്. നേരത്തെ ഗവാസ്കർ എന്ന പൊലീസുകാരന് എഡിഡിപി സുദേഷ് കുമാറിന്റെ മകളിൽ നിന്ന് അടി കിട്ടിയിരുന്നു. ഈ വിഷയത്തിലും ഗവാസ്കറിനൊപ്പം പൊലീസ് അസോസിയേഷൻ നിന്നിരുന്നില്ല. ഇതും പൊലീസുകാർക്കിടയിൽ വലിയ അമർഷമായി മാറി. ഇതെല്ലാമാണ് പൊലീസ് സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പിൽ നിർണ്ണായകമായത്.
ഒരിക്കലും യുഡിഎഫ് വിജയ പ്രതീക്ഷ പുലർത്തിയിരുന്നില്ല. എന്നാൽ ഘടകങ്ങളെല്ലാം ഭരണവിരുദ്ധ വികാരത്തിന് ഒപ്പമായപ്പോൾ ഭരണാനുകൂല സംഘടന നേതൃത്വം നൽകിയ പാനലിനെ പരാജയപ്പെടുത്തി കേരള പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ ജി.ആർ അജിത്തിന്റെ നേതൃത്വത്തിലുള്ള പാനൽ നേടിയത് വൻ വിജയമായിരുന്നു. ഇടത് ഭരണം വന്നപ്പോൾ പൊലീസ് അസോസിയേഷൻ ഭരണസമിതി പിരിച്ചു വിടുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ടി വന്ന ജി.ആർ അജിത്തിന്റെ നേതൃത്വത്തിലുള്ള പാനലിനു മധുരിക്കുന്ന വിജയമാണ് ഇപ്പോൾ കൈവന്നത്. പിരിച്ചുവിടപ്പെട്ട അതേ പാനൽ തന്നെയാണ് ഇപ്പോൾ വീണ്ടും അധികാരത്തിൽ വന്നിരിക്കുന്നത്. ഇതും സിപിഎമ്മിനും മുഖ്യമന്ത്രിക്കും നാണക്കേടാണ്.
അജിത്തിന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘം അധികാരത്തിൽ വന്നപ്പോൾ പൊലീസുകാർ സഹകരണസംഘം വഴി അനുഭവിച്ചിരുന്ന സകല ആനുകൂല്യങ്ങളും ഇടത് അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിൽ പൊലീസുകാർക്ക് നഷ്ടമായിരുന്നു. പൊലീസുകാർക്ക് പൊലീസിൽ നിന്നും നീതി ലഭിക്കാത്ത അവസ്ഥ വരുക, ലോക്സഭാ തിരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റുകൾ പിടിച്ചു പറിച്ച രീതിയിൽ കവർന്നെടുക്കപ്പെട്ടത്, ശബരിമല പ്രശ്നത്തിൽ ഭക്തരോട് അനുഭാവം കാണിച്ചു എന്ന പേരിൽ ശിക്ഷണ നടപടികൾ നേരിട്ടത് തുടങ്ങി ഇടത് സർക്കാർ ഭരണത്തിൽ കൈപ്പേറിയ അനുഭവങ്ങളാണ് പൊലീസുകാർക്ക് നേരിടേണ്ടി വന്നത്. പിണറായി സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ കേരളത്തിൽ ആത്മഹത്യ ചെയ്തത്.
18 പൊലീസ് ഉദ്യോഗസ്ഥരാണ് 2017-ൽ മാത്രം ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതൽ പൊലീസുകാർക്ക് ശിക്ഷണ നടപടികൾ നേരിട്ടതും ഇതേ സർക്കാരിന്റെ കാലയളവിൽ തന്നെയാണ്. അന്യായമായ ശിക്ഷണ നടപടികളാണ് ഇവ എന്നാണ് പൊലീസുകാർ തന്നെ മറുനാടൻ മലയാളിയോട് പറഞ്ഞത്. ശബരിമല പ്രശ്നത്തിൽ ഒട്ടനവധി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ വന്നിട്ടുണ്ട്. കേസും വന്നു. സസ്പെൻഷനും വന്നു. സർവീസിൽ നിന്ന് മാറ്റപ്പെടുന്ന അവസ്ഥയും വന്നു. ശബരിമല പ്രശ്നത്തിൽ സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്തിയതിനാണ് ഈ നടപടികൾ വന്നത്. ഇതെല്ലാം പൊലീസുകാർക്ക് മുന്നിലുണ്ടായിരുന്നു. സിഐമാർക്ക് പോലും പൊലീസിൽ നീതി കിട്ടാത്ത അവസ്ഥ, നീതി നിഷേധിക്കപ്പെട്ടതിനെ തുടർന്നുള്ള കൊച്ചി സെൻട്രൽ സിഐ നവാസിന്റെ ഒളിച്ചോട്ടം തുടങ്ങിയ പ്രശ്നങ്ങളും പൊലീസിൽ പ്രതിഫലിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ആകെത്തുകയാണ് പൊലീസ് സഹകരണസംഘം വോട്ടെടുപ്പിലും പ്രതിഫലിച്ചത്. .
പൊലീസുകാർക്ക് നേരെ നടപടി വന്നപ്പോൾ നടപടി വന്ന പൊലീസുകാർക്ക് വേണ്ടി ചെറുവിരൽ അനക്കാതെ പാർട്ടിക്കാരെ സഹായിക്കുന്ന സമീപനമാണ് നിലവിലെ പൊലീസ് അസോസിയേഷൻ കാണിച്ചത്. ഇതിൽ പൊലീസുകാർക്ക് ശക്തമായ അമർഷമുണ്ടായിരുന്നു. പാർട്ടിക്കാർ പൊലീസുകാരെ ആക്രമിച്ചപ്പോൾ നീതി പാർട്ടിക്കായി. നിലവിലെ പൊലീസ് അസോസിയേഷന്റെ നിലപാടുകൾ അതുകൊണ്ട് തന്നെ പൊലീസുകാരിൽ കനത്ത എതിർപ്പിനു വഴിവെച്ചിരുന്നു. പാളയത്ത് എസ്എഫ്ഐക്കാർ പൊലീസിനെ ആക്രമിച്ചപ്പോൾ കേസ് വന്നത് പൊലീസിന് നേർക്ക്. അടികൊണ്ട പൊലീസുകാരന് സസ്പെൻഷനും. പൂന്തുറ പൊലീസ് സ്റ്റേഷനിൽ ഗ്രെഡ് എസ്ഐയെ പാർട്ടിക്കാർ ആക്രമിച്ചപ്പോൾ സസ്പെൻഷൻ വന്നത് ഗ്രെഡ് എസ്ഐയ്ക്ക്. പൊലീസിനും മീതെ പാർട്ടിക്കാർക്ക് സംരക്ഷണവുമായി പൊലീസ് അസോസിയേഷൻ നീങ്ങിയതോടെ പൊലീസുകാർക്കിടയിൽ രൂപപ്പെട്ട അമർഷമാണ് സിപിഎം അനുകൂല യൂണിയന്റെ പരാജയത്തിന് കാരണമായത്.
ഈ ഘട്ടത്തിൽ തന്നെയാണ് തിരുവനന്തപുരത്ത് സഹകരണ സംഘം തിരഞ്ഞെടുപ്പും വരുന്നത്. പരാജയം രുചിക്കുന്ന അവസ്ഥ വരുമെന്ന് തിരിച്ചറിഞ്ഞപ്പോൾ അടവുകൾ പലതും ഇടത് അനുകൂല യൂണിയൻ നേതാക്കൾ പയറ്റിയെങ്കിലും ഒന്നും വിജയം കണ്ടില്ല. അതിനായിരുന്നു തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് കാർഡുകൾ ഏർപ്പെടുത്തിയത്. ഈ കാർഡുകൾ പക്ഷെ ഭരണാനുകൂല സംഘടനാ അനുയായികൾക്ക് മാത്രമാണ് ലഭിച്ചത്. ഇപ്പോൾ അധികാരത്തിൽ വന്ന അജിത്തിന്റെ നേതൃത്വവുമായി അടുപ്പമുള്ള പലർക്കും വോട്ടു ചെയ്യാനുള്ള കാർഡ് ലഭിച്ചില്ല. ഇത് സംഘർഷവും സൃഷ്ടിച്ചിരുന്നു. ഇത് ഹൈക്കോടതിയിൽ എത്തുകയും ചെയ്തു. ഹൈക്കോടതി നിരീക്ഷണത്തിലാണ് പിന്നെ ഈ കാർഡുകൾ വിതരണം ചെയ്തത്. 6900 മെമ്പർമാരുള്ളപ്പോൾ 4200 പേരാണ് കാർഡ് കൈപ്പറ്റിയത്. നാലായിരത്തോളം പേർ വോട്ടു ചെയ്യാനും വന്നു. ഇതിൽ അറുപത് ശതമാനം വോട്ടുകളും യുഡിഎഫ് അനുകൂല പാനലിനു ലഭിച്ചു.
സംസ്ഥാനത്ത് ഇടതുമുന്നണി അധികാരമേറ്റയുടൻ പൊലീസ് സഹകരണസംഘം പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 2017-ൽ അധികാരമുപയോഗിച്ച് നിലവിലെ ഭരണ സമിതിയെ സർക്കാർ പുറത്താക്കുകയായിരുന്നു. അതിനുശേഷം അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിൽ തുടരുകയായിരുന്നു പൊലീസ് സഹകരണസംഘം. നിലവിലെ സമിതി പിരിച്ചുവിടപ്പെട്ടാൽ ചട്ടമനുസരിച്ച് ആറുമാസം കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് നടത്തണ്ടതാണ്. എന്നാൽ ഒന്നരവർഷം അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിൽ തുടർന്ന ശേഷമാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടത്തിയത്. ഈ തെരഞ്ഞെടുപ്പിലാണ് ഭരണാനുകൂല സംഘടന കനത്ത തോൽവി ഏറ്റുവാങ്ങിയത്. കേരള പൊലീസിൽ നിലനിൽക്കുന്ന കടുത്ത അസ്വസ്ഥത തന്നെയാണ് സിപിഎം പാനലിനു തിരിച്ചടിയായത്.
1979-ൽനിലവിൽ വന്ന പൊലീസ് സഹകരണ സംഘത്തിൽ 2013 വരെ ഇടത് ഭരണമാണ് നിലനിന്നത്. 2013 ലാണ് ഇപ്പോൾ യുഡിഎഫ് അനുകൂല പാനലിനെ നയിച്ച അജിത്തിന്റെ നേതൃത്വത്തിലുള്ള പാനലിന്റെ ഭരണം വരുന്നത്. അധികാരത്തിൽ വന്നപ്പോൾ രണ്ടു വർഷം കൊണ്ട് തന്നെ സഹകരണ സംഘത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങളാണ് ഇവർ നടത്തിയത്. നന്ദാവനത്തിൽ പുതിയ നാല് നില കെട്ടിടം തന്നെ ഈ ഭരണസമിതി പണിതുയർത്തി. 2016-ൽ ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ യുഡിഎഫ് ഭരണ സമിതിയെ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. സഹകരണവകുപ്പ് ഉപയോഗിച്ചാണ് ഭരണസമിതിയെ പിടിച്ചു കെട്ടാനുള്ള നീക്കങ്ങൾ വന്നത്. 2017- ഡിസംബർ അവസാനം സാങ്കേതിക കാര്യങ്ങൾ നിരത്തി ഇടത് സർക്കാർ ഭരണസമിതിയെ പിരിച്ചുവിട്ടു.
തുടർന്നാണ് അഡ്മിനിസ്ട്രേറ്റിവ് ഭരണം വന്നത്. അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിന് പക്ഷെ അവസാനമായപ്പോൾ പതിവ് തെറ്റിച്ച് വീണ്ടും യുഡിഎഫ് അനുകൂല ഭരണമെത്തുകയാണ് പൊലീസ് സഹകരണ സംഘത്തിൽ. ഇത് പക്ഷെ തലസ്ഥാനത്തെ സിപിഎമ്മിനും ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കും ഏറ്റ തിരിച്ചടി തന്നെയാണ്. ഇതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് ശബരിമല തന്നെയാണ് എന്നത് മുഖ്യമന്ത്രിയെ ഉൾപ്പെടെ അസ്വസ്ഥമാക്കാൻ പര്യാപ്തവുമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്