Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസുകാരനായ ഭർത്താവ് അദ്ധ്യാപികയായ കാമുകിക്കൊപ്പം താമസമാക്കിയെന്ന് ഭാര്യ; മൂന്ന് മക്കളെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പമുള്ള പൊറുതിക്കെതിരെ വാർത്താസമ്മേളനം; 10000 രൂപ ചെലവിന് നൽകണമെന്ന ഉത്തരവും തെറ്റിച്ചു; നീതിക്ക് വേണ്ടി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ ഉപവാസം നടത്താൻ ഒരുങ്ങി വീട്ടമ്മ

പൊലീസുകാരനായ ഭർത്താവ് അദ്ധ്യാപികയായ കാമുകിക്കൊപ്പം താമസമാക്കിയെന്ന് ഭാര്യ; മൂന്ന് മക്കളെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പമുള്ള പൊറുതിക്കെതിരെ വാർത്താസമ്മേളനം;  10000 രൂപ ചെലവിന് നൽകണമെന്ന ഉത്തരവും തെറ്റിച്ചു; നീതിക്ക് വേണ്ടി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ ഉപവാസം നടത്താൻ ഒരുങ്ങി വീട്ടമ്മ

കോട്ടയം: പൊലീസ് കോൺസ്റ്റബിളിന്റെ കാമുകിയുമായുള്ള ചുറ്റിക്കറക്കത്തിനെതിരെ വാർത്താസമ്മേളനം വിളിച്ച് ഭാര്യ. തന്നെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് കാമുകിക്ക് ഒപ്പമാണ് കോൺസ്റ്റബിളിന്റെ സുഖവാസമാണെന്ന ആരോപണവുമായാണ് ഭാര്യ വാർത്താസമ്മേളന വിളിച്ചത്. ഇതോടൊപ്പം ഭർത്താവും കാമുകിയും ചേർന്ന് മാനസികമായി പീഡിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു. പരാതികളിൽ അധിക്യതർ നടപടി സ്വീകരിക്കുനില്ലന്നും ഇതിനാൽ ഭീഷണിയിൽ മനം മടുത്ത് തനിക്കും മക്കൾക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ ഉപവാസം നടത്താനൊരുങ്ങുകയാണ് ഈ വീട്ടമ്മ.

ഈരാറ്റുപേട്ട സ്റ്റേഷനിലെ കോൺസ്റ്റബിളായ ആലപ്പുഴ കരുവാറ്റ സ്വദേശി കെ എൻ വിനോദ് കുമാറും കാമുകിയും ആലപ്പുഴ മാന്നാർ നായർ സമാജം ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപിക അഞ്ജന സേനനും ചേർന്ന് തന്നെയും മക്കളെയും മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് വിനോദിന്റെ ഭാര്യ മഹേശ്വരിയുടെ ആരോപണം. 1999ലായിരുന്നു വിനോദിന്റെയും ഹരിപ്പാട് സ്വദേശിനിയായ മഹേശ്വരിയുടെയും വിവാഹം.അന്ന് വിനോദ് ആലപ്പുഴ കെ.ആർ.പി ക്യാമ്പിലെ പൊലീസുകാരനായിരുന്നു.

ഒരുപതിറ്റാണ്ടിലധികം സുഖകരമായി ദാമ്പത്യ ജിവിതം നയിച്ചു. ഇതിനിടയിൽ മൂന്ന് മക്കളും ഉണ്ടായി. മൂന്നുമക്കളിൽ മൂത്തകുട്ടി രോഗിയാണ്. 2009തോടെയാണ് മഹേശ്വരിയുടെ ജീവിതം തകർക്കുന്നതിനായി അഞ്ജന കടന്നു വരുന്നത്. ആദ്യം സുഹ്യത്ത് എന്ന പരിവേഷത്തിലാണ് എത്തിയത്. ആസുഹ്യത്ത് ബന്ധത്തെ മഹേശ്വരി എതിർത്തിരുന്നില്ല. സുഹ്യത്ത് ബന്ധം പരിധിവിട്ടതോടെ, പല കോണുകളിൽ നിന്ന് അടക്കം പറച്ചിൽ ഉയർന്നതോടെ മഹേശ്വരി എതിർക്കുകയും ഭർത്താവിനെ നേർ വഴിക്ക് നയിക്കാനും ശ്രമിച്ചു. ഇതോടെ ഭർത്താവ് വിനോദ് അലമ്പ് ആരംഭിച്ചു.

വിനോദും അഞ്ജനയുമായി അടുപ്പത്തിലായതോടെ മഹേശ്വരിയെയും കുട്ടികളെയും വിനോദ് ക്വാർട്ടേഴ്സിൽ നിന്നും ഇറക്കിവിട്ടെന്നും 2010 ഓടെ ഇരുവരും വേർപിരിഞ്ഞു താമസിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.എന്നാലും ഇതുവരെയും നിയമപരമായി വേർപെടുത്തിയിട്ടില്ല. ഇതിനിടെ വിനോദും അഞ്ജനും തമ്മിലുള്ള ബന്ധം അറിഞ്ഞതിനെതുടർന്ന് അഞ്ജനയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞു. വിനോദും അഞ്ജനയും തമ്മിൽ ഒരുമിച്ചായി താമസവും. ഇക്കാലയളവിലൊന്നും വിനോദ് തന്നെയും മക്കളെയും നോക്കിയിട്ടില്ലെന്നും ചെലവിന് നൽകിയില്ലെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കും, ഡിജിപിക്കും, കോടതിയിലും നൽകിയ പരാതിയിൽ പറയുന്നു.

വർഷങ്ങളോളമായി പരാതി നൽകിയിട്ടും പൊലീസ് അധികൃതർ ഒരു നടപടിയും സ്വീകരിക്കാതെ കോൺസ്റ്റബിളിനെ സഹായിക്കുന്ന നടപടിയാണ് സ്വീകരിച്ചത്.വിവരങ്ങൾ ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനിലും ഇവർ പരാതി നൽകിയിരുന്നു. 10000 രൂപ ചെലവിന് നൽകണമെന്ന് കമ്മീഷൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ ചെലവിന് നൽകിയില്ലെന്ന് മാത്രമല്ല, തന്നെയും മക്കളെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ മെസേജുകൾ അയയ്ക്കുകയും തന്നെ സഹായിക്കുന്നവരുടെ പേര് ചേർത്ത് അപവാദം പറഞ്ഞുണ്ടാക്കുകയുമാണ് വിനോദും അഞ്ജനയും ചെയ്യുന്നതെന്നും മഹേശ്വരി പറയുന്നു. സംഭവം ആരംഭിച്ചയുടനെ തന്നെ സ്‌കൂൾ ആധിക്യതർക്ക് മഹേശ്വരി പരാതി നൽകിയിരുന്നു.എന്നാൽ അവർ നടപടിയെന്നും സ്വീകരിച്ചിരുന്നില്ല.

ഇപ്പോൾ സ്‌കൂൾ അധിക്യതർ അദ്ധ്യാപികയുടെ നടപ്പ് ശരിയല്ലന്ന് കണ്ട് നടപടി സ്വീകരിക്കാൻ ഒരുങ്ങിയപ്പോൾ പ്രൻസിപ്പാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കള്ള പരാതി നൽകി വെട്ടിലായിരിക്കുകയാണ്. ഇപ്പോൾ വിനോദ് മഹേശ്വരിയെ വിളിക്കുകയും ഒന്നു ഇല്ല. മൂത്തകളുടെ ഫോണിൽ വിളിച്ചാണ് അസഭ്യം പറയുകുയും വാട്സ് ആപ്പിൽ മെസേജ് അയ്ക്കുന്നതും. പല കേസുകളിൽ ഉൾപ്പെട്ട വിനോദ് പല തവണ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വഭാവ ദൂഷ്യത്തെ തുടർന്ന് ഇയാളുടെ കുടുംബത്തിൽ ആരും വിനോദുമായി സഹകരണത്തിലല്ലെന്നും മഹേശ്വരി ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP