അമിത വേഗതയിൽ പാഞ്ഞ സ്വകാര്യ ബസിൽ നിന്നും വയോധിക വീണു; ചോദ്യം ചെയ്ത വിദ്യാർത്ഥിനിയെ അഞ്ച് രൂപ കൊടുത്ത് ജീവനക്കാർ ഇറക്കിവിട്ടു; ചോദിക്കാൻ ചെന്ന യുവാക്കളെ പൊലീസ് പൊക്കികൊണ്ട് പോയി മർദ്ദിച്ചു; സിഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം മർദ്ദിച്ച യുവാവിന്റെ നട്ടെല്ല് തകർന്നു
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ : സ്വകാര്യ ബസ് ജീവനക്കാരുമായി തർക്കമുണ്ടാക്കിയെന്ന പോരിൽ പൊലീസ് മർദ്ദിച്ച യുവാക്കൾക്ക് ഗുരുതര പരിക്ക്. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച മർദ്ദനം അർദ്ധരാത്രി പിന്നിടും വരെ തുടർന്നു. കോൺസ്റ്റബിൾമാരിൽ തുടങ്ങിയ മർദ്ദനം തുടർന്ന് ഗ്രേഡനുസരിച്ച് എസ്.ഐ.യും സിഐയും ഏറ്റെടുക്കുകയായിരുന്നുവെന്ന് പരിക്കേറ്റ യുവാക്കൾ പറഞ്ഞു. കരിമണ്ണൂർ സ്വദേശികളായ വെട്ടിപ്ലാക്കൽ ഷാനു നാസർ (19), വേളൂപറമ്പിൽ ആഷിക് ഹമീദ് (20), അമ്പലക്കാട്ട് ദീപു അഭിലാഷ് (20) എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂവരും തൊടുപുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവുമായി ബന്ധപ്പെട്ട സ്വകാര്യ ബസിലെ ജീവനക്കാർ ഒരു വിദ്യാർത്ഥിനിയെ അപമാനിച്ച് ഇറക്കി വിട്ടിരുന്നു. അമിതവേഗത്തിൽ പോയ ബസ് വളവ് വീശിയപ്പോൾ പ്രായമായ ഒരു യാത്രക്കാരി സീറ്റിൽ നിന്നും താഴെ വീണിരുന്നു. ബസിന്റെ വേഗത കുറക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ കണ്ടക്ടർ അഞ്ച് രൂപ നൽകി ബസിൽ നിന്നും ഇറക്കി വിടുകയായിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥനോട് വിദ്യാർത്ഥിനി പരാതി പറഞ്ഞെങ്കിലും ചെവികൊണ്ടില്ല. ഇതിന്റെ പേരിലാണ് ബസ് ജീവനക്കാരുമായി യുവാക്കൾ തർക്കം ഉണ്ടായത്. എന്നാൽ പൊലീസ് ഈ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കൊപ്പം നിന്നു.
പൊലീസ് മർദ്ദനത്തെ കുറിച്ച് യുവാക്കൾ പറയുന്നത് ഇങ്ങനെയാണ്- ബസ് സ്റ്റാന്റിൽ വച്ച് സ്വകാര്യ ബസ് ജീവനക്കാരുമായി ചെറിയ തർക്കമുണ്ടായി. ഇതേതുടർന്ന് ബസ് ജീവനക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങി മൂവരെയും പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കോൺസ്റ്റബിൾമാരുടെ നേതൃത്വത്തിൽ മർദ്ദനം തുടങ്ങി. പിന്നീട് എസ്.ഐയുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ഒടുവിൽ സർക്കിൾ ഇൻസ്പെക്ടർ മർദ്ദിച്ചതോടെ ഇവരിൽ ആഷിക് തലകറങ്ങി സ്റ്റേഷനിൽ വീഴുകയായിരുന്നു. വീടുകളിലേക്ക് ഫോൺ വിളിക്കുന്നതിനോ മറ്റാരെയെങ്കിലും വിവരം അറിയിക്കുന്നതിനോ പൊലീസ് അനുവദിച്ചില്ല.
മർദ്ദനം ആരംഭിച്ചപ്പോൾ ആഷിഖിന്റെ നട്ടെല്ലിന് ഓപ്പറേഷൻ നടത്തിയതാണെന്ന് പറഞ്ഞ് ഇവർ കരഞ്ഞെങ്കിലും പൊലീസ് കരുണ കാട്ടിയില്ല. ഓപ്പറേഷൻ നടത്തിയത് ഏത് ഭാഗത്താണെന്ന് സർക്കിൾ ഇൻസ്പെക്ടർ സ്നേഹപൂർവ്വം ചോദിച്ചു. ഓപ്പറേഷൻ ചെയ്ത ഭാഗം കാണിച്ച് കൊടുത്തപ്പോൾ അവിടം നോക്കിയായിരുന്നു സർക്കിൾ വക മർദ്ദനം. മൂവരും അവശരായി തറയിൽ വീഴുന്ന അവസ്ഥയായപ്പോൾ പൊലീസ് അർദ്ധരാത്രിയോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. തിരിച്ച് സ്റ്റേഷനിൽ എത്തിച്ചശേഷം ഇവരെ മദ്യപാനികളാക്കുവാനുള്ള നീക്കമാണ് നടന്നത്. മൂവരുടെയും വായിൽ ബലമായി പൊലീസ് ഉദ്യോഗസ്ഥർ മദ്യം ഒഴിച്ച് കുടിപ്പിക്കുവാൻ ശ്രമിച്ചു. ഇതിനുശേഷമാണ് വീട്ടുകാരെ വിവരം അറിയിക്കുവാൻ പൊലീസ് അനുവദിച്ചു.
രക്ഷകർത്താക്കൾ സ്റ്റേഷനിൽ എത്തിയപ്പോൾ അവശനിലയിൽ കിടക്കുന്ന മക്കളെയാണ് കണ്ടത്. തുടർന്ന് മൂവരെയും തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പുതുതായി ഒരു ദിവസം മുമ്പ് ചുമതലയേറ്റ സർക്കിൾ ഇൻസ്പെക്ടർ ചാർജ്ജെടുത്ത വിവരം ജനങ്ങളെ അറിയിക്കുന്നതിന് മർദ്ദനം നടത്തിയപോലെയാണ് കാര്യങ്ങൾ. മർദ്ദനമേറ്റ യുവാക്കളുടെ പേരിൽ മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി എന്ന പേരിൽ 160ാം വകുപ്പും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്നുകാണിച്ച് 118 എ വകുപ്പുമാണ് ചാർത്തിയിരിക്കുന്നത്. ഇതേസമയം ഇവരുമായി പ്രശ്നമുണ്ടാക്കിയ സ്വകാര്യ ബസ് ജീവനക്കാരുടെ പേരിൽ കേസെടുത്തിട്ടില്ല. ഒരു വിഭാഗം തന്നെ എങ്ങനെ പ്രശ്നം ഉണ്ടാക്കുമെന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല.
സിപിഐ(എം) അജണ്ട നടപ്പിലാക്കുവാൻ പ്രാദേശിക നേതാക്കൾ താൽപര്യമെടുത്തുകൊണ്ടുവന്ന പൊലീസ് സർക്കിൾ ഇൻസ്പെക്ടർ തൊടുപുഴയിൽ കുഴപ്പങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി ആരോപിച്ചു. നിരപരാധികളെ സ്റ്റേഷനിൽ അന്യായമായി കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവം ഗൗരവമായി കാണേണ്ടിയിരിക്കുന്നു. ശനിയാഴ്ച രാത്രിയിൽ നടന്ന പൊലീസ് മർദ്ദനത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് എൻ.ഐ. ബെന്നി ആവശ്യപ്പെട്ടു. മുമ്പ് സബ് ഇൻസ്പെക്ടർ ആയിരിക്കെ നിരവധി വിവാദങ്ങൾക്കിടയാക്കിയിട്ടുള്ള ഉദ്യോഗസ്ഥൻ സിഐയായി തൊടുപുഴയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ ഇറങ്ങിയാൽ കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും ബെന്നി മുന്നറിയിപ്പ് നൽകി.
കൗമാരക്കാരായ മൂന്ന് യുവാക്കൾക്ക് തൊടുപുഴ ലോക്കപ്പിൽ മർദ്ദനമുണ്ടായ സംഭവത്തിൽ ഐഎൻ.റ്റി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി കെ.എം. ജലാലുദ്ദീൻ പ്രതിഷേധിച്ചു. എൽ.ഡി.എഫ്. ഭരണം തുടങ്ങിയതേ ലോക്കപ്പ് മർദ്ദനം ആരംഭിച്ചിരിക്കുന്നത് പ്രതിഷേധാർഹമാണ്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നും ജലാലുദ്ദീൻ ആവശ്യപ്പെട്ടു. ഇതേസമയം ബസ് സ്റ്റാന്റിൽ ബഹളം വച്ചവരെ പിടികൂടുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് പൊലീസ് വിശദീകരണം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍