ചതച്ചാൽ മതി..ഇടിക്കണ്ട എന്ന് എസ് ഐ; കസേരയിൽ ഇരുന്ന് കുനിച്ച് നിർത്തി കഴുത്തിൽ വിരലുകൾ അമർത്തി മർദ്ദന വീരൻ; ബൈക്കിന്റെ മിറർ പൊട്ടിയതിലെ വാക്കേറ്റത്തിൽ പക്ഷം പിടിച്ച് യുവാവിനെ തല്ലി ചതച്ച് നേമം പൊലീസ്; മുഖ്യമന്ത്രിയും ഡിജിപിയും അറിയാൻ കാക്കിക്കുള്ളിലെ ക്രുരതയുടെ കഥ
അരുൺ ജയകുമാർ
തിരുവനന്തപുരം: ബൈക്ക് സ്റ്റാൻഡിട്ടപ്പോൾ അടുത്തിരുന്ന ബൈക്കിന്റെ മിറർ പൊട്ടിയതിലെ വാക്കേറ്റം പൊലീസ് സ്റ്റേഷനിൽ പരാതിയായപ്പോൾ യുവാവിന് നേരെ ക്രൂരമായ പൊലീസ് മർദ്ദനം. തിരുവനന്തപുരം നേമം സ്വദേശിയായ ശ്രീജിത് എന്ന പ്രേംകുമാറിനാണ് നേമം പൊലീസിൽ നിന്ന് മൂന്നാംമുറ അനുഭവിക്കേണ്ടി വന്നത്.മർദ്ദനത്തിൽ നട്ടെല്ലിനും പുറത്തു കഴുത്തിനും ചതവും കടുത്ത വേദനയും കാരണം ശ്രീജിത്തിനെ ഇപ്പോൾ ജനറൽ ആശുപത്രിയിലെ രണ്ടാം വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു കുറ്റവും ചെയ്യാത്ത തനിക്കെതിരെ മൂന്നാംമുറ പ്രയോഗിച്ച നേമം പൊലീസിനെതിരെ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയിരിക്കുകയാണ് ശ്രീജിത്ത്
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നേമം എസ്ഐ സമ്പത്ത്, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ശ്രീജിത് മറുനാടനോട് പറഞ്ഞു.ഗൾഫിൽ നിന്നും അമ്മയുടെ ശസ്ത്രക്രിയ പ്രമാണിച്ചാണ് ശ്രീജിത് നാട്ടിലെത്തിയത്. ശ്രീജിത്തിനെ മർദ്ദിക്കുന്നത് കണ്ട് അലറിക്കരഞ്ഞ ഭാര്യ സുവിതയെയും പൊലീസ് വിരട്ടുകയായിരുന്നു. എസ്ഐയുടെ നേതൃത്വത്തിലാണ് മർദ്ദനം നടന്നതെന്നും ശ്രീജിത് പറയുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രാവച്ചമ്പലത്തെ ഒരു സീഡി ഷോപ്പിൽ സീഡി എടുക്കാൻ പോയതായിരുന്നു ശ്രീജിത്. കടയുടെ മുൻ വശത്ത് തന്റെ എഫ് ഇസഡ് ബൈക്ക് സ്റ്റാൻഡ് ഇട്ട് വച്ച ശേഷം കടയുടെ ഉള്ളിലേക്ക് പോകാൻ നോക്കുകയായിന്നു അപ്പോഴാണ് ശരിക്കും സ്റ്റാൻഡ് വീഴാത്തതിനാൽ ബൈക്ക് തൊട്ടടുത്തിരുന്ന യൂണിക്കോൺ ബൈക്കിലേക്ക് മറിയുകയായിരുന്നു. ഇത് നിലത്ത് വീണ് ഒരു മിറർ പൊട്ടുകയും ചെയ്തു. ഉടൻ തന്നെ സിഡി ഷോപ്പിൽ നിന്നും അസഭ്യ വർഷം നടത്തികൊണ്ട് ഒരു യുവാവ് പുറത്തേക്ക് വന്ന് ശ്രീജിത്തിനോട് രോഷാകുലനാവുകയും എവിടെനോക്കിയാടാ വണ്ടി കൊണ്ട് വെക്കുന്നത് എന്നും ചോദിച്ചപ്പോൾ സ്റ്റാന്റ് നേരെ വീണില്ല എന്ന മറുപടി കേട്ടിട്ടും വീണ്ടും ഇയാൾ തെറി വിളിക്കുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പരസ്പരം ഉന്തും തള്ളുമാവുകയും ചെയ്തപ്പോൾ സമീപത്തെ ഓട്ടോ സ്റ്റാൻഡിലുണ്ടായിരുന്നവർ വന്ന് പിടിച്ച് മാറ്റുകയായിരുന്നു.
നിസ്സാരമായ ഒരു കാര്യത്തിനാണോ അടികൂടുന്നത് മിറർ പൊട്ടിയത് പകരം വേറെ വച്ചാൽ പോരെ എന്ന് അവിടെയുണ്ടായിരുന്നവർ ചോദിച്ച സമയത്ത് നിന്നെ കാണിച്ച് തരാമെടാ എന്ന് പറഞ്ഞ് യുവാവ് ശ്രീജിത്തിന്റെ ഫോട്ടോ മൊബൈലിൽ പകർത്തുകയും ചെയ്തു. പിന്നീട് ശ്രീജിത് വീട്ടിലെത്തി കുടുംബ സമേതമിരിക്കുമ്പോൾ വൈകുന്നേരം ആറര മണി കഴിഞ്ഞ് ഓട്ടോറിക്ഷയിൽ രണ്ട് പൊലീസുകാർ എത്തി ശ്രീജിത്തിന്റെ വീട് ഏതാണെന്ന് സമീപത്ത് തിരക്കുന്നത് കേട്ട് ഇവർ പുറത്തേക്ക് ഇറങ്ങി നോക്കുകയായിരുന്നു.
കൈയിൽ തന്റെ കുഞ്ഞിനെയും കളിപ്പിച്ച് നിന്ന ശ്രീജിത്തിനോട് കുഞ്ഞിനെ നിലത്ത് വെക്കെടാ എന്ന് അലറികൊണ്ട് ആക്രോശിക്കുകയായിരുന്നു. ഉടൻ തന്നെ വരണം നമുക്ക് സ്റ്റേഷനിലേക്ക് പോണം എന്ന് പറഞ്ഞത് കേട്ട് ശ്രീജിത്തിന്റെ അമ്മ പൊലീസിനോട് തന്റെ മകനെ സ്റ്റേഷനിലേക്ക് കൊണ്ട് പോകാനും വേണ്ടി എന്ത് തെറ്റാണ് ചെയ്തത് എന്ന് ചോദിച്ചപ്പോൾ എന്താ ചെയ്തത് എന്ന് നീ കണ്ടോ എന്നായിരുന്നു സിപിഒ അരുൺ ശ്രീജിത്തിന്റെ അമ്മ ലതികയോട് ചോദിച്ചത്.
ഉടൻ തന്നെ വിടാമെന്നും പറഞ്ഞ് കൈയിലും തോളിലുമായി പിടിച്ച് കൊണ്ട് പോകാൻ നേരത്ത് ചെരുപ്പിട്ടോട്ടെ എന്ന് ചോദിച്ചപ്പോൾ അതൊന്നും വേണ്ട എന്ന് പറഞ്ഞ് പിടിച്ച് വലിച്ച് കൊണ്ട് പോവുകയായിരുന്നു. ഇതെല്ലാം കണ്ട് ഭയന്ന് നിന്ന ഭാര്യയോടും അമ്മയോടും കുട്ടികളോടും പേടിക്കണ്ട എന്ന് പറഞ്ഞ് ശ്രീജിത് പൊലീസിനൊപ്പം പോവുകയായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ട് പോയി കർട്ടൻ ഇട്ട് കതക് അകത്ത് നിന്നും പൂട്ടിയ ശേഷം എസ്ഐ പൊലീസുകാരെ അകത്തേക്ക് വിളിച്ച് തുടങ്ങിക്കോ ചതച്ചാൽ മതി, ഇടിക്കണ്ട അറിയാമല്ലോ അല്ലെ എന്ന് ചോദിക്കുകയായിരുന്നു. കസേരയിൽ ഇരുന്ന ശേഷം ശ്രീജിത്തിനെ അതിനടിയിൽ കുനിച്ച് നിർത്തി കഴുത്തിൽ വിരലുകൾ അമർത്തി മർദ്ദിക്കുകയായിരുന്നു.
ഇതിനിടയിൽ ശ്രീജിത്തിന്റെ അമ്മയും ഭാര്യയും പുറത്ത് വന്നപ്പോൾ ആ പയ്യനെ മർദ്ദിക്കുന്നുണ്ട് എന്ന് പുറത്ത് നിന്ന ചിലർ പറഞ്ഞത് കേട്ട് ഓടി അകത്തേക്ക് പോവുകയായിരുന്നു. അമ്മയെ കണ്ട ശ്രീജിത് തന്നെ ഇവിടെ ഇടിച്ച് കൊല്ലാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് പുറത്തേക്ക് വരാൻ ശ്രമിച്ചപ്പോൾ അമ്മയോട് പരാതി പറയുന്നോടാ എന്നായി പൊലീസിന്റെ ചോദ്യം. ശ്രീജിത്തിന്റെ കരച്ചിൽ കേട്ട് നിലവിളിച്ച ഭാര്യയോട് ഇവിടെ കിടന്ന് ഷോ കാണിച്ചാൽ എല്ലാത്തിനേം പിടിച്ച് റിമാൻഡ് ചെയ്യും എന്നായി ഭീഷണി. പിന്നീട് പരാതി നൽകിയ യുവാവ് സ്റ്റേഷനിലെത്തിയ ശേഷം രണ്ട് പേരോടും സംസാരിച്ച് വിട്ടയക്കുകയായിരുന്നു. ജംങ്ങ്ഷനിൽ വച്ച് ഓട്ടോറിക്ഷാ ഡ്രൈവർമാർ നിനക്കെതിരെയാ മൊഴി നൽകിയത്, കൂടുതൽ വിളഞ്ഞാൽ 5 സാക്ഷികൾ എന്നത് പത്താക്കി മാറ്റാൻ എനിക്ക് അറിയാം എന്നായിരുന്നു എസ്ഐ പറഞ്ഞതെന്നും ശ്രീജിത് പറഞ്ഞു.
അബുദാബിയിൽ എമിറേറ്റ്സ് കാർ പെയിന്റിങ്ങ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് ശ്രീജിത്ത്. അമ്മ ലതികയുടെ ശസ്ത്രക്രിയയ്ക്കായാണ് നാട്ടിലെത്തിയത്. കഴിഞ്ഞ അഞ്ച് മാസമായി കുടുംബത്തോടൊപ്പം നാട്ടിൽ കഴിയുകയാണ്. ഗൾഫിൽ ജോലി ചെയ്യുന്ന തനിക്കെതിരെ ഇന്നു വരെ നാട്ടിലോ വിദേശത്തോ ഒരു പെറ്റിക്കേസ് പോലും ചാർജ് ചെയ്യപെട്ടിട്ടില്ലെന്നും ഇത് ആദ്യത്തെ സംഭവമാണെന്നും ശ്രീജിത്ത് പറയുന്നു. കമ്മീഷണർക്ക് നൽകിയ പരാതി വിശദമായി അന്വേഷിക്കുന്നതിന് വേണ്ടി നേമം സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍