ടിപി വധക്കേസ് പ്രതികൾ ശിക്ഷ ഇളവ് നൽകുന്ന പ്രതികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടെന്ന വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മറുനാടന് എതിരെ ഉറഞ്ഞു തുള്ളാൻ നേതൃത്വം നൽകിയ ദേശാഭിമാനി എഡിറ്ററും ഒടുവിൽ അത് സമ്മതിച്ചു; നിയമപരമായി ലഭിക്കേണ്ട ഇളവ് ലഭിച്ചാൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച് പിഎം മനോജിന്റെ പോസ്റ്റ്: മനോജിനെ വിശ്വസിച്ച് പോരിന് ഇറങ്ങിയ സൈബർ സഖാക്കൾക്ക് ദേഷ്യം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള പിറവിയുടെ വജ്ര ജൂബിലിപ്രമാണിച്ച് 1850 പേരുടെ കുറ്റവാളികൾക്ക് ഇളവ് നൽകാൻ എൽഡിഎഫ് സർക്കാർ ശുപാർശ നൽകിയെന്നു ആദ്യം റിപ്പോർട്ട് ചെയ്തത് ടൈംസ് ഓഫ് ഇന്ത്യ ആയിരുന്നു. തൊട്ടുപിന്നാലെ ഈ ലിസ്റ്റിൽ ടിപി വധക്കേസിലെ പ്രതികളും മാണിച്ചനും, ഷെറിനും വരെ ഉൾപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞ് മറുനാടന്റെ വാർത്ത പുറത്തുവന്നു. മറുനാടൻ വാർത്ത വന്നതോടെ സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വന്നത് വൻ അക്രമണം ആയിരുന്നു. ലിസ്റ്റ് തയ്യാറാക്കിയത് യുഡിഎഫ് ആണെന്നും അതുകൊണ്ട് തന്നെ ആ ലിസ്റ്റ് കൊടി സുനിയും കൂട്ടരും ഉൾപ്പെടില്ല എന്നും മറുനാടൻ പറയുന്നത് പച്ചക്കള്ളം ആണ് എന്നുമായിരുന്നു പ്രചാരണം.
ഒരു കാരണവശാലും കൊടി സുനി ലിസ്റ്റിൽ ഇല്ല എന്നു സോഷ്യൽ മീഡിയ സഖാക്കൾ തീർത്തു പറഞ്ഞപ്പോൾ മറുനാടൻ ഒരു വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ആഭ്യന്തര വകുപ്പ് ഉത്തരം പറയാൻ വിസമ്മതിച്ചെങ്കിലും ജയിൽ വകുപ്പ് പേര് സഹിതം ഉത്തരം തന്നതോടെ കൊടി സുനി ഇല്ല എന്ന വാദം ഞൊടിയിടയിൽ സോഷ്യൽ മീഡിയയിലെ സഖാക്കൾ ഉപേക്ഷിക്കുകയായിരുന്നു. രണ്ട് സമയത്തും അക്രമണത്തിന് നേതൃത്വം നൽകിയത് ദേശാഭിമാനിയുടെ എഡിറ്റോറിയൽ വിഭാഗത്തിന്റെ രണ്ടാമത്തെ പ്രമുഖ സ്ഥാനം വഹിക്കുന്ന റസിഡന്റ് എഡിറ്റർ പി എം മനോജ് ആയിരുന്നു.
ജയിൽ വകുപ്പ് സർക്കാരിന് അയച്ച ലിസ്റ്റിൽ ആണ് ആ പേര് കടന്നു കൂടിയതെന്നും, സർക്കാർ ആ പേര് വെട്ടിയാണ് ഗവർണർക്ക് നൽകിയതെന്നുമായിരുന്നു തുടർന്നുള്ള വാദം. എന്നാൽ ആ നിലപാടിൽ നിന്നും മനോജ് തന്നെ പിന്മാറുന്ന സാഹചര്യം ആണിപ്പോൾ. കഴിഞ്ഞ ദിവസം പി എം മനോജ് ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ആണ് റെമിഷൻ ലിസ്റ്റിൽ കൊടി സുനി ഉൾപ്പെട്ടിരുന്നു എന്നു സമ്മതിച്ചത്. ടിപി വധക്കേസ് പ്രതികൾക്ക് ന്യായമായ അവകാശം ലഭിച്ചാൽ എന്താണ് കുഴപ്പം എന്നാണ് മനോജ് ചോദിക്കുന്നത്. കുഴപ്പം ഉണ്ടോ ഇല്ലയോ എന്നല്ല, ആ ലിസ്റ്റിൽ അവരുടെ പേരും ഉൾപ്പെട്ടു എന്നായിരുന്നു ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. ആ റിപ്പോർട്ട് ശരിവെയ്ക്കുകയാണ് മനോജിന്റെ പുതിയ പോസ്റ്റ്. ഇത് പ്രതിസന്ധിയിലാക്കിയത് സിപിഎമ്മിന്റെ സൈബർ പോരാളികളെയാണ്. ടിപി കേസ് പ്രതികൾ ലിസ്റ്റിൽ ഇല്ലെന്ന മനോജിന്റെ വാദങ്ങൾ മുഖവിലയ്ക്കെടുത്തായിരുന്നു ഇവർ സോഷ്യൽ മീഡിയയിൽ ഈ വാർത്തയ്ക്കെതിരെ പ്രതികരിച്ചിരുന്നത്.
ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോൾ ഉയർന്ന രാഷ്ട്രീയ കൊലപാതക വാർത്തയെ സി.പി.എം തള്ളിക്കളഞ്ഞിരുന്നു. എന്നാൽ കൊടി സുനി അടക്കമുള്ളവർ ശിക്ഷാ ഇളവ് വരുമ്പോൾ രാഷ്ട്രീയ കൊലപാതകികളുമായി. തടവുകാരിൽ സൽസ്വഭാവികളെന്നു കാട്ടി 2262 പേരുടെ പട്ടികയാണു ജയിൽ എഡിജിപി അനിൽകാന്ത് കഴിഞ്ഞ നവംബറിൽ ശിക്ഷാ ഇളവിനു പരിഗണിക്കാൻ ആഭ്യന്തര വകുപ്പിനു കൈമാറിയത്. സുപ്രീം കോടതി മാനദണ്ഡപ്രകാരം ഇവരിൽനിന്നു 'യോഗ്യരായ'വരെ തിരഞ്ഞെടുക്കാൻ സർക്കാർ മൂന്നംഗ ഉപസമിതിയെയും നിയോഗിച്ചു. എന്നാൽ, തടവുകാരെ സംബന്ധിച്ച കോടതിവിധികൾ പരിശോധിക്കാതെയും രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങിയുമാണു സമിതി 1850 പേരുടെ അന്തിമ പട്ടിക തയാറാക്കിയത്. നിയമവകുപ്പിൽനിന്നുള്ള സമിതി അംഗമാകട്ടെ അപകടത്തിൽപ്പെട്ടതിനാൽ ഇടയ്ക്കുവച്ചു സമിതി വിടുകയും ചെയ്തു.
പട്ടിക അതേപടി അംഗീകരിച്ച മന്ത്രിസഭ ഗവർണർക്കു ശുപാർശ കൈമാറി. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ പി.സദാശിവത്തിന്റെ നിയമപരിശോധനയിലാണു പട്ടികയിൽ സംശയം മണത്തത്. ഇതോടെ ഫയൽ വിശദീകരണം തേടി ഗവർണർ തിരിച്ചയച്ചു. പ്ത്രക്കുറിപ്പും പുറത്തിറക്കി. ഇതിൽ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ളവരുടെ പട്ടിക തിരിച്ചയച്ചുവെന്നാണ് ഗവർണ്ണറുടെ ഓഫീസ് സൂചിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഈ പട്ടികയിൽ കൊടി സുനിയുൾപ്പെടെയുള്ള കൊടും ക്രിമിനലുകൾ ഉണ്ടെന്ന് വ്യക്തമായത്. എന്നാൽ കൊടി സുനി പട്ടികയിലേ ഇല്ലെന്നായിരുന്നു വാദം. തുടർന്ന് വിട്ടയയ്ക്കൽ അല്ല ശിക്ഷാ ഇളവാണെന്നും വ്യക്തമായി. നിയമസഭയിൽ ചോദ്യമായി ഈ വിഷയമെത്തിയപ്പോൾ കൊടി സുനിക്ക് ശിക്ഷാ ഇളവിന് അർഹതയില്ലെന്ന് മുഖ്യമന്ത്രി പിണറായിയും തുറന്നു പറഞ്ഞു. ലിസ്റ്റിൽ കൊടി സുനി ഉണ്ടോ എന്ന് വ്യക്തമാക്കിയതുമില്ല.
ഇതിനാണ് മനോജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് അന്ത്യമിടുന്നത്. കൊടി സുനിയും ടിപി കേസിലെ മറ്റ് പ്രതികളും ഇതിൽ ഉൾപ്പെടുന്നുവെന്ന് മനോജ് തന്നെ സമ്മതിക്കുന്നു. ഇതിനൊപ്പം ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവിന് അർഹതയുണ്ടെന്നും പറയുന്നു. അതായത് മുഖ്യമന്ത്രിയുടെ യോഗ്യതയില്ലായെന്ന വാദം മനോജ് തള്ളുകയാണ്. ഇത് സിപിഎമ്മിനുള്ളിൽ പോലും പുതിയ ചർച്ചകൾക്ക് വഴി വയ്ക്കും. ഗുണ്ടകൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന് വ്യവസ്ഥയുള്ളപ്പോൾ സ്ഥിരം കുറ്റവാളിക്കായി ദേശാഭിമാനി റെസിഡന്റ് എഡിറ്റർ രംഗത്ത് വന്നത് ശരിയല്ലെന്ന് സിപിഎമ്മിലെ മുതിർന്ന നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്തിനും ഏതിനും അഭിപ്രായം പറയുന്നവർ സർക്കാരിന് കളങ്കവും പ്രശ്നങ്ങളുമാണ് ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതായാലും കൊടി സുനിക്ക് ഇളവ് നൽകിയേ പറ്റൂവെന്ന നിലപാടിലാണ് സിപിഎമ്മിലെ ഒരു വിഭാഗം എന്നാണ് വ്യക്തമാകുന്നത്.
പി മനോജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ- ടി പി ചന്ദ്രശേഖരൻ കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്നവർക്ക് നിയമപരാമായ ഒരു അവകാശവും ആനുകൂല്യങ്ങളും ലഭിക്കാൻ പാടില്ല എന്ന് വാദിക്കുന്നവരിൽ മാധ്യമ രംഗത്തെ ചില പ്രധാനികളെയും കണ്ടിരുന്നു. ടി പി കേസിലെ ഒൻപതു പേരുകൾ റെമിഷൻ ലിസ്റ്റിൽ ഉൾപ്പെട്ടതാണ് അവരുടെ രോഷത്തിനു അടിസ്ഥാനം. എന്നാൽ, വിഷമദ്യ ദുരന്തക്കേസിലെ കുറ്റവാളികളെ ഉൾപ്പെടെ ഉമ്മൻ ചാണ്ടി സർക്കാർ സ്പെഷ്യൽ റെമിഷൻ നൽകി വിടാൻ തീരുമാനിച്ചതിന്റെ വാർത്ത പുറത്തു വന്നപ്പോൾ ആ ധാർമ്മിക രോഷം എവിടെയും കിനിയുന്നതു കണ്ടില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ടി പി കേസിലെ തടവുകാർക്ക് (ആ കേസിൽ അപ്പീൽ പരിശോധന നടക്കാനിരിക്കുന്നതേ ഉള്ളൂ.) റെമിഷൻ നൽകാൻ ശുപാർശ ചെയ്തതു തെറ്റാണ് എന്ന് എങ്ങനെ പറയും? ആ കേസിലേതടക്കം തടവുകാർക്ക് ന്യായമായ ആനുകൂല്യങ്ങളും പരിഗണനയും നൽകേണ്ടതുണ്ട്. കേസ് അന്വേഷിച്ച ചില ഉദ്യോഗസ്ഥരെകുറിച്ച് ഒരു പത്രം എഴുതിയത് കണ്ടു. കുറ്റം കോടതി കണ്ടെത്തിയാലാണ് ശിക്ഷ വിധിക്കുക.അപ്പീലിൽ ആ വിധി സ്ഥിരീകരിക്കുകയോ മാറ്റുകയോ ചെയ്യാം. എന്നാൽ മുൻ വിധിയോടെയും പ്രത്യേക വൈരാഗ്യം വെച്ചും അവർക്കു പരോൾ നൽകാതിരിക്കുന്നത് ശരിയായ കാര്യമല്ല.
ഈ ഫെയ്സ് ബുക്ക് പോസ്റ്റിനെ കോൺഗ്രസ് നേതാക്കൾ പോലും തള്ളിക്കളയുന്നു. ഉമ്മൻ ചാണ്ടി സർക്കാർ ആർക്കും ശിക്ഷാ ഇളവ് നൽകിയിട്ടില്ല. ജയിൽ ഉപദേശക സമിതിയുടെ ശുപാർശ ഉണ്ടായിരുന്നു. അത് മന്ത്രിസഭ പോലും പരിഗണിച്ചിട്ടില്ല. ഇവിടെ കൊടി സുനിക്ക് ശിക്ഷാ ഇളവ് ഉറപ്പാക്കാനാണ് മനോജിന്റെ ശ്രമം. അതിന് വേണ്ടി മനപ്പൂർവ്വം യുഡിഎഫ് സർക്കാരിനെ ചിത്രത്തിലേക്ക് കൊണ്ടുവരികയാണ്. ശിക്ഷാ ഇളവെന്ന് ഒരു തരത്തിൽ വിട്ടയ്ക്കൽ തന്നെയാണ്. ശിക്ഷാ വിധി പൂർത്തിയാകുന്നതിന് മുമ്പ് മോചനത്തിനുള്ള സാഹചര്യം തന്നെയാണ് ശിക്ഷാ ഇളവും സൃഷ്ടിക്കുന്നതെന്ന് അവർ പറയുന്നു.
മനോജിന്റെ പോസ്റ്റോടെ ശിക്ഷാ ഇളവിനുള്ള പട്ടികയിൽ ടിപി കേസിലെ 10 പ്രതികളുണ്ടെന്നാണ് വ്യക്തമാവുകയാണ്. എം.സി.അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ.ഷിനോജ് എന്നിവരാണ് ഇളവിനായി സമർപ്പിച്ച പട്ടികയിൽ ഉൾപ്പെട്ട ടിപി കേസിലെ കൊലയാളി സംഘം. കൂടാതെ ഗൂഢാലോചനയ്ക്കു ശിക്ഷിക്കപ്പെട്ട സി.പി.എം നേതാക്കളായ പി.കെ.കുഞ്ഞനന്തൻ, കെ.സി.രാമചന്ദ്രൻ, ട്രൗസർ മനോജൻ എന്നിവരുമുണ്ട്. ടിപിയോടു രാഷ്ട്രീയ വൈരാഗ്യമുള്ളവരുടെ കൈയിലെ ആയുധമായാണു കൊലയാളി സംഘം പ്രവർത്തിച്ചതെന്നു വിധിയിൽ ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ നിയോഗിച്ച ഉപസമിതി കൃത്യമായി പരിശോധിച്ചിരുന്നെങ്കിൽ ഏഴംഗ കൊലയാളി സംഘം പട്ടികയിൽനിന്നു പുറത്താകുമായിരുന്നു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസംഗം ചുവടെ
ജയിൽ വകുപ്പു ശുപാർശ ചെയ്തതു സംസ്ഥാനത്തെ ജയിലുകളിലെ മൂവായിരത്തോളം ശിക്ഷാ തടവുകാരിൽ 2262 പേർക്കും ശിക്ഷായിളവു നൽകാൻ. പിന്നീടു സർക്കാർ രൂപീകരിച്ച മൂന്നംഗ സമിതിയാണ് ഇവരുടെ എണ്ണം 1850 ആയി കുറച്ചത്. ഇതു സംബന്ധിച്ച ശുപാർശ ഗവർണർ പി.സദാശിവം തിരിച്ചയയ്ക്കുകയും ചെയ്തു. അനർഹരായ തടവുകാർ പട്ടികയിലുണ്ടെന്നു കണ്ടെത്തിയാണു സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന ഗവർണർ സർക്കാർ ശുപാർശ നിരസിച്ചത്. സംസ്ഥാന ജയിൽ മേധാവി ആർ. ശ്രീലേഖയാണ് ഈ കണക്കു പുറത്തു വിട്ടത്. നേരത്തെ തടവുകാർക്കു ശിക്ഷായിളവു നൽകാൻ സ്വീകരിച്ച മാനദണ്ഡ പ്രകാരമാണു ഇക്കുറിയും പട്ടിക തയാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. 2012,2011,2007 എന്നീ വർഷങ്ങളിലും സർക്കാർ തടവുകാർക്കു പ്രത്യേക ശിക്ഷായിളവു പ്രഖ്യാപിച്ചിരുന്നു.
2016 ൽ കേരളപ്പിറവി ദിനത്തോടനുബന്ധിച്ചാണു പ്രത്യേക ശിക്ഷായിളവ് ഉദ്ദേശിച്ചിരുന്നത്. ഇതിൽ കൊലപാതകം തൊഴിലാക്കിയവർ, വാടകക്കൊലയാളികൾ, രാജ്യദ്രോഹ കുറ്റത്തിനു ശിക്ഷിച്ചവർ, കള്ളക്കടത്തുമായി ബന്ധപ്പെട്ടു കൊല നടത്തിയവർ, ജയിൽ ഉദ്യോഗസ്ഥരെ കൊല ചെയ്തവർ, സ്ത്രീകളെയും കുട്ടികളെയും കൊല ചെയ്തവർ, 65 നു മേൽ പ്രായമുള്ളവരെ കൊല ചെയ്തവർ, ലഹരിമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ടവർ, വിദേശികളായ തടവുകാർ എന്നിവരെയൊന്നും പരിഗണിക്കരുതെന്നു സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതാണ് കൊടി സുനിക്ക് വേണ്ടി അട്ടിമറിക്കപ്പെട്ടത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്