പരീക്ഷയ്ക്കിടെ കൈയിൽ കെട്ടിയ സ്മാർട്ട് വാച്ചിൽ സമയം നോക്കി; അദ്ധ്യാപിക കരുതിയത് കോപ്പിയടിയെന്ന്; പരിശോധിച്ചോളൂ.. എന്നു പറഞ്ഞിട്ടും കേട്ടില്ല; സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് അമ്മയുടെ മുന്നിൽ വെച്ചുള്ള വൈസ് പ്രിൻസിപ്പലിന്റെ ഭീഷണിയിൽ മനം തകർന്നു ആത്മഹത്യ; അർജുനെ എംജിഎം സ്കൂൾ അധികാരികൾ 'കൊലയ്ക്കു കൊടുത്തത്' തന്നെയെന്ന് സുഹൃത്തുക്കളും ബന്ധുക്കളും
അരുൺ ജയകുമാർ
തിരുവനന്തപുരം: വർക്കല അയിരൂർ എംജിഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അർജുൻ പിഎസ്സിന്റെ മരണത്തിൽ അക്ഷരാർഥത്തിൽ നടുങ്ങി മരക്കടമുക്ക്. കനത്ത മഴയെപ്പോലും അവഗണിച്ച് നാടിന്റെ നാനാ ഭാഗത്ത് നിന്നും അർജുനെ അവസാനമായി കാണാൻ കൂട്ടുകാരും നാട്ടുകാരും ഓടിയെത്തി. എല്ലാവരുടെയും പ്രിയങ്കരനായ അർജുൻ ആത്മഹത്യ ചെയ്തുവെന്ന വാർത്ത ഞെട്ടലോടെ മാത്രമാണ് സഹപാഠികളും കൂട്ടുകാരും കേട്ടത്.
ആദ്യം വാർത്ത കേട്ടവർ ഇത് സത്യമായിരിക്കരുതേയെന്ന് പ്രാർത്ഥിച്ചു. പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആ പ്രാർത്ഥന വെറുതേയായെന്ന് വ്യക്തമായി. അടുത്ത കൂട്ടുകാർ കരച്ചിൽ അടക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടി. കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ ഡിസ്റ്റിങ്ഷനോടെ പാസ്സായ അർജുൻ പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ഒരിക്കൽ പോലും വിശ്വസിക്കാൻ കൂട്ടുകാർ ആരും തയ്യാറല്ല. ഇക്കാര്യം അർജുന്റെ പഴയ സ്കൂളായ ശിവഗിരി സെന്റട്രൽ സ്കൂളിലെ സഹപാഠികൾ ഒരേ സ്വരത്തിലാണ് അർജുന്റെ വീട്ടിലെത്തിയ മറുനാടൻ മലയാളി വാർത്താസംഘത്തോട് പറഞ്ഞത്. .
വർക്കല എംജിഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അർജുൻ ആത്മഹത്യ ചെയ്തത് അദ്ധ്യാപകരുടെ പീഡനം കാരണമെന്ന് ബന്ധുക്കളും സുഹൃത്തുകളും ഒരേ സ്വരത്തിലാണ് ആരോപിക്കുന്നത്. കോപ്പിയടി ആരോപിച്ച് പരീക്ഷയിൽ നിന്ന് ഡീബാർ ചെയ്യുമെന്ന് വൈസ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്ന് അർജുന്റെ അമ്മ വർക്കല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് മരക്കടമുക്ക് സ്വദേശി അർജുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂളിൽ നടന്ന സംഭവ വികാസങ്ങളെ കുറിച്ച് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത ഇങ്ങനെയാണ്:
അയിരൂർ എംജിഎം സ്കൂളിലെ പ്ലസ്വൺ കൊമേഴ്സ് വിദ്യാർത്ഥിയാണ് അർജുൻ. ഐപി പരീക്ഷയിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് വിഭാഗത്തിലെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനായി അർജുൻ സ്മാർട് വാച്ച് ഉപയോഗിച്ചുവെന്നും കോപ്പിയടി പിടികൂടി ക്ലാസിലുണ്ടായിരുന്ന അദ്ധ്യാപിക റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. എന്നാൽ താൻ വാച്ചിൽ സമയം നോക്കുക മാത്രമാണ് ചെയ്തതെന്നും സംശയമുണ്ടെങ്കിൽ വാച്ച് പരിശോധിക്കാമെന്നും അർജുൻ പറഞ്ഞിട്ടും അത് കേൾക്കാൻ അദ്ധ്യാപിക തയ്യാറായില്ലെന്നും പരാതിയുണ്ട്.
പ്ലസ് വൺ പരീക്ഷയ്ക്കിടെ അർജുൻ സ്മാർട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചതായി അദ്ധ്യാപകർ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞവരെ വിളിപ്പിച്ചതിനൊപ്പം അർജുനേയും അമ്മയേയും മാനേജ്മെന്റ് സ്കൂളിൽ ഇന്നലെ വിളിച്ചുവരുത്തിരുന്നു. മാതാപിതാക്കളേയും കൊണ്ട് സ്കൂളിൽ വരണമെന്ന് അറിയിപ്പ് ലഭിച്ചു എന്നാൽ അർജുനും അമ്മ ശാലിയുമാണ് സ്കൂളിലെത്തിയത്. കോപ്പിയടിച്ചതിന്റ പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് വൈസ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നു.
ഇതിന്റെ മനോവിഷമത്തിലാണ് അർജുൻ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. സ്കൂളിൽ വെച്ച് വൈസ് പ്രിൻസിപ്പാൾ അകാരണമായി അർജുനെ അമ്മയുെടെ മു്നനിൽ വെച്ച് ശകാരിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. സ്കൂളിൽ നിന്നും തിരിച്ച് വീട്ടിലെത്തിയ ശേഷം അർജുൻ ഒന്നും മിണ്ടാതെ മുകളിലെ തന്റെ കിടപ്പ് മുറിയിലേക്ക് പോവുകയായിരുന്നു. ഈ സമയത്ത് പച്ചക്കറി വാങ്ങാൻ പോയ ശേഷമാണ് അമ്മ തിരികെയെത്തിയത്. മകനെ കാണാത്തതിനെ തുടർന്ന് കിടപ്പ് മുറിയിൽ തിരക്കിപ്പോയപ്പോഴാണ് അർജുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് 5.30നാണ് അർജുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അർജുന്റെ മൃതദേഹം മരക്കടമുക്ക് ജംങ്ങ്ഷനിലുള്ള സ്ന്തം വസതിയായ സുകേശിനി ബംഗ്ലാവിലെത്തിച്ചത്. അർജുന്റെ ചേതനയറ്റ ശരീരം ആംബുലൻസിൽ നിന്നും പുറത്തേക്കെടുത്ത് വീടിന് മുറ്റത്തെ പന്തലിൽ പൊതു ദർശനചത്തിന് വെച്ചപ്പോൾ സഹപാഠികളും നാട്ടുകാരും അവന്റെ മുഖം അവസാനമായി കാണാൻ ഓടിക്കൂടി. അർജുന്റെ അമ്മ ശാലിയുടെ അലമുറയിട്ടുള്ള കരച്ചിൽ കണ്ട് നിന്നവരെപ്പോലും കണ്ണീരിലാഴ്ത്തി. അർജുന്റെ സഹോദരി അന്തലക്ഷമിയും സഹപാഠികളും സുഹൃത്തുക്കളും എല്ലാവരും കണ്ണീരടക്കാൻ ബുദ്ധിമുട്ടി.
അർജുൻ പത്താം ക്ലാസ് വരെ പഠിച്ച ശിവഗിരി സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ പ്രിയ സൂുഹൃത്തിനെക്കുറിച്ച് പറഞ്ഞത് അവൻ വെറും പാവമാണെന്നും അത്രയും വഴക്കൊന്നും താങ്ങാനുള്ള മനക്കട്ടിയില്ലാത്തവനാണെന്നുമാണ്. അവനെ അടുത്തറിയാവുന്നവർക്ക് ഒരിക്കലും അവനോട് കയർത്ത് സംസാരിക്കാൻ കഴിയില്ല എന്നിട്ടും അവന്റെ അദ്ധ്യാപകർ കാരണം ഇന്ന് അവൻ നമ്മളുടെ കൂടെയില്ല.
അർജുന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകൻ ആഷിക് ഇതേ സ്കൂളിലെ 12ാംക്ലാസ് വിദ്യാർത്ഥിയാണ്. ആഷികിന്റെ സുഹൃത്തുക്കൾക്കും അർജുനെ ക്കുറിച്ച് നല്ല അഭിപ്രായമാണ്. മാർക്ക് കുറവായിട്ട് രക്ഷിതാക്കളെ വിളിപ്പിച്ചാൽ പിന്നെ ആ വിദ്യാർത്ഥിയെ രകിഷിതാക്കളുടെ മുന്നിലിട്ട നാണംകെടുത്തുന്നത് മാനേജ്മെന്റ്ിന്റെ സ്ഥിരം കലാ പരിപാടിയാണെന്നും ആരോപണമുണ്ട്. ഇതിനിടയിൽ അർജുന്റെ മരണത്തിന് കാരണക്കാരനായ വൈസ് പ്രിൻസിപ്പാൾ ബിഎസ് രാജീവ് രാജിവെക്കണമെന്നാവിശ്യപ്പെട്ട് ഡിവൈഎപ്ഐ, എസ്എഫ്ഐ, ബിജെപി എന്നിവരുടെ ആഭിമുഖ്യത്തിൽ സ്കൂളിന് മുന്നിൽ സമരം സംഘടിപ്പിച്ചു.
വൈസ് പ്രിൻസിപ്പാളിനെ സസ്പെന്റ് ചെയ്തതായി സ്കൂൾ മാനേജർ സുകുമാരൻ അറിയിച്ചതോടെയാണ് സമരക്കാർ പിരിഞ്ഞ് പോയത്.എന്നാൽ, ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കോപ്പിയടി ഇനി ആവർത്തിക്കരുതെന്ന് താക്കീത് നൽകുക മാത്രമാണ് ചെയ്തതെന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു. അതേ സമയം നാളെ പ്ലസ്ടു വിദ്യാർത്ഥികൾക്ക് പരീക്ഷയുണ്ട് അർജുന്റെ മരണത്തിൽ പ്രതിഷേധിച്ച സമരം തുടരാൻ സാധ്യതയുള്ളതിനാൽ പരീക്ഷ മുടങ്ങുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. അർജുന്റെ മരണത്തിൽ അസ്വഭാവീകതയുണ്ടെന്ന് കാണിച്ച് അമ്മ ശാലി നൽകിയ പരാതിയിൽ കേസെടുത്തതായി വർ്കകല സർക്കിൾ ഇൻസ്പെക്ടർ സിജുമോൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- കേരളത്തിലെ റാഗിങ്ങ് കൊലകളുടെ കഥ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- ശ്രദ്ധ സതീഷിന് നീതി തേടി വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു
- അമൽജ്യോതി കോളജിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍