ഒരുലോഡ് കൊണ്ടുപോകാൻ 400 രൂപയ്ക്ക് പാസ് എടുത്താൽ ടിപ്പറുകൾ കടത്തുന്നത് പത്തോളം ലോഡുകൾ; ടിപ്പറിൽ ജിപിഎസ് ഉണ്ടെങ്കിൽ കള്ളത്തരം കൈയോടെ പിടിക്കും; ഡൽഹിയിലും ആന്ധ്രയിലും ഓട്ടോയിൽ പോലും ജിപിഎസ് നിർബന്ധമായിരിക്കെ കേരളത്തിൽ ചരക്ക് വാഹനങ്ങളിൽ നിന്ന് ജിപിഎസ് എടുത്തുമാറ്റാൻ നീക്കം; ടിപ്പർമാഫിയയുടെ കളികൾക്ക് ഗതാഗതവകുപ്പും കൂട്ട്; കരുനീക്കങ്ങൾ ഫലിച്ചതിൽ സന്തോഷിച്ച് എഎംവി അസോസിയേഷൻ നേതാവിന്റെ ശബ്ദസന്ദേശവും പുറത്ത്; കോവിഡിന്റെ മറവിലെ കളികൾ ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: ടിപ്പർ ലോറികൾ ജിപിഎസ് വിമുക്തമാക്കാൻ ഗതാഗതവകുപ്പിൽ നിന്നും തന്നെ ശ്രമം. കോടികൾ സർക്കാർ ഖജനാവിലേക്ക് ഒഴുകുന്നത് തടയാൻ ഗതാഗത വകുപ്പിൽ നിന്ന് തന്നെയാണ് ശ്രമം നടക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. ടിപ്പർ ഉടമകളും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ടിപ്പറിൽ നിന്നും ജിപിഎസ് സംവിധാനം എടുത്തുമാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഒരു ലോഡ് കൊണ്ടുപോകാൻ 400 രൂപയ്ക്ക് ജിയോളജി വകുപ്പിൽ നിന്നും പാസ് എടുത്ത് ഇതിന്റെ മറവിൽ ദിവസം പത്തോളം ലോഡുകൾ കടത്തുന്ന ടിപ്പർ ഉടമകളുടെ കള്ളത്തരം മറച്ച് പിടിക്കാനാണ് ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കാൻ ശ്രമം നടക്കുന്നത്. ഡൽഹിയിലും ആന്ധ്രയിലും ഓട്ടോ റിക്ഷകൾക്ക് വരെ ജിപിഎസ് നിർബന്ധമാണ്. അതിലൊക്കെ അപകടം വന്നാൽ ബന്ധപ്പെടാൻ കഴിയുന്ന എമർജൻസി ബട്ടണുകളും ഘടിപ്പിച്ചിട്ടുണ്ട്. ഈ അവസ്ഥ സംസ്ഥാനങ്ങളിൽ നിലനിൽക്കുമ്പോഴാണ് കേരളത്തിൽ ചരക്ക് വാഹനങ്ങളിൽ നിന്നും ജിപിഎസ് ഒഴിവാക്കാൻ ശ്രമിക്കുന്നത്.
ടിപ്പറുകളിൽ ജിപിഎസ് വന്നാൽ സർക്കാർ ഖജാനയിലേക്ക് കോടികൾ പണം ഒഴുകുകയും ടിപ്പർ ഉടമകളുടെ കീശ കാലിയാകുകയും ചെയ്യും. ജിപിഎസ് നിർബന്ധമാക്കുകയും അത് മോണിറ്റർ ചെയ്യാൻ സംവിധാനം ഏർപ്പെടുത്തുകയും ചെയ്താൽ ടിപ്പർ ഉടമകൾക്ക് വൻ തിരിച്ചടിയാണ് വരുക. ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കിയുള്ള 151 A വകുപ്പ് ഒഴിവാക്കാനാണ് ശ്രമം നടക്കുന്നത്. ഇരിക്കൂറിൽ നടന്ന വാഹനാപകടത്തിൽ പത്ത് സ്കൂൾ കുട്ടികൾ അതിദാരുണമായി മരണമടഞ്ഞപ്പോഴാണ് സർക്കാർ ഏർപ്പെടുത്തിയ വിദഗ്ധ സമിതിയുടെ തീരുമാനപ്രകാരമാണ് പൊതുവാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കാൻ സർക്കാർ തലത്തിൽ തീരുമാനം വന്നത്. ഈ തീരുമാനം തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അവനാശിയിൽ കണ്ടെയിനറും കെഎസ്ആർടിസിയും വോൾവോയും അപകടത്തിൽപ്പെട്ട് നിരവധി ജീവനുകൾ പൊലിഞ്ഞപ്പോൾ അന്വേഷണത്തിനു സഹായകരമായത് കണ്ടെയിനറിലെ ജിപിഎസ് സംവിധാനമായിരുന്നു. ഇത്തരം അപകടങ്ങളിൽ നിന്നുള്ള പാഠങ്ങൾ മുന്നിൽനിൽക്കുമ്പോഴാണ് ജിപിഎസ് സംവിധാനം ഒഴിവാക്കാൻ വകുപ്പ് തലത്തിൽ തന്നെ ശ്രമം നടക്കുന്നത്.
ജിപിഎസ് നടപ്പിലാക്കാൻ സിഡാക്കുമായി ചേർന്ന് എട്ടു കോടി പൊടിച്ച് അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശേഷമാണ് ജിപിഎസ് സംവിധാനം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. വാഹനങ്ങളിൽ ജിപിഎസ് മാത്രം പോര ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ അക്ഷരം പ്രതി നടപ്പിലാക്കണമെന്ന് കോവിഡ് രോഗി 108 ആംബുലൻസിൽ നിന്ന് ബലാത്സംഗം ചെയ്യപ്പെട്ട പത്തനംതിട്ട സംഭവം വിളിച്ചു പറയുമ്പോഴാണ് ടിപ്പർ ലോറികളിൽ നിന്നും ജിപിഎസ് ഒഴിവാക്കാൻ വകുപ്പ് തലത്തിൽ തന്നെ ശ്രമം നടക്കുന്നത്. കോവിഡ് പടരുന്നതിനാൽ ഡിസംബർ 31 വരെ ജിപിഎസ് സംവിധാനം നിർബന്ധമല്ലെന്ന് സംസ്ഥാനത്തിനകത്ത് തീരുമാനം വന്നിട്ടുണ്ട്. ഡിസംബർ മുപ്പത്തിയൊന്നു വരെ അതുകൊണ്ട് തന്നെ ടിപ്പറിൽ ജിപിഎസ് സംവിധാനം നിർബന്ധമല്ല. ഈ രീതി തന്നെ നടപ്പാക്കാനാണ് നീക്കം നടക്കുന്നത്. ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്ന് ജിപിഎസ് എടുത്ത് മാറ്റാൻ മന്ത്രിതല നീക്കം കാബിനെറ്റിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് ഇത് താത്കാലികമായി ഒഴിവായത്. ജിപിഎസ് ഫിറ്റ് ചെയ്ത വാഹനത്തിന്റെ വിവരങ്ങൾ തൽസമയം മോട്ടോർ വാഹന വകുപ്പ് അറിയും എന്നുള്ള ബോധം ഡ്രൈവർമാർക്ക് ഉണ്ടാകും. ഇത് കാരണം അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും ഒഴിവാകും. വിലപ്പെട്ട എത്രയോ ജീവനുകൾ രക്ഷിക്കാനും സാധിക്കും .
നിർഭയ സംഭവങ്ങൾക്ക് ശേഷമാണ് പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാൻ കേന്ദ്ര തീരുമാനം വന്നത്. കേന്ദ്ര നിയമത്തിന്റെ ചുവടു പിടിച്ച് പൊതുഗതാഗത സംവിധാനങ്ങളിൽ മാത്രം ജിപിഎസ് നിർബന്ധമാക്കുകയും ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്ന് ജിപിഎസ് ഒഴിവാക്കുകയും ചെയ്യുന്ന നീക്കമാണ് മന്ത്രി തലത്തിൽ തന്നെ നടക്കുന്നത്. കേന്ദ്ര നിയമത്തിന്റെ ചുവടു പിടിച്ച് പൊതുഗതാഗത സംവിധാനങ്ങളിൽ മാത്രം ജിപിഎസ് ഘടിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഏതൊക്കെ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കണം എന്ന് സംസ്ഥാന സർക്കാരിനു നോട്ടിഫിക്കേഷൻ ഇറക്കി തീരുമാനം എടുക്കാം എന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഈ രീതിയിലുള്ള ഒരു നോട്ടിഫിക്കേഷനും നിലവിലെ നിയമവും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്.
ടിപ്പറിൽ ജിപിഎസ് ഘടിപ്പിച്ചാൽ വൻ തിരിച്ചടിയാണ് ടിപ്പർ ഉടമകൾക്ക് വരുന്നത്. ടിപ്പർ ട്രാക്ക് ചെയ്യപ്പെടും. വലിയ വരുമാനം നിലയ്ക്കുകയും സർക്കാർ ഖജനാവിലേക്ക് വൻ തുകകൾ പിഴയായും അല്ലാതെയും ഇവർക്ക് അടക്കേണ്ടി വരും. ജിപിഎസ് സംവിധാനം വന്നാൽ ട്രാക്ക് റെക്കോർഡ് എടുക്കാം. ഓവർ സ്പീഡ് തടയാം. അപകടം വന്നാൽ പൊലീസിനു മോട്ടോർ വാഹനവകുപ്പിനും സന്ദേശം പോകും. അപകടത്തിൽപ്പെട്ടാൽ രക്ഷിക്കുകയും ആകാം.പക്ഷെ ജിയോളജി വകുപ്പിൽ ഒരു പാസ് എടുത്ത് പത്ത് ലോഡ് കടത്തുന്നത് തിരിച്ചറിയപ്പെടും. ടിപ്പർ ഏതൊക്കെ ദിശയിലേക്ക് സഞ്ചരിക്കുന്നു എന്നും വ്യക്തമായിക്കൊണ്ടിരിക്കും. പല ടിപ്പർ ഉടമകളും ജിയോളജി വകുപ്പിൽ നിന്നും ഒരു പാസ് ആണ് ദിവസം വാങ്ങിക്കുന്നത്. ഒരു ട്രിപ്പ് മാത്രം ഓടാൻ അനുവാദം നിലനിൽക്കെ ഇത് പത്ത് ലോഡ് വരെ പോകും. നാലായിരം ചെലവാക്കേണ്ട സ്ഥാനത്ത് 400 രൂപ മാത്രം ഒടുക്കിയാൽ മതി. ജിയോളജി വകുപ്പുമായി ബന്ധപ്പെട്ടു അറുപതിനായിരത്തോളം ടിപ്പറുകൾ ഈ രീതിയിൽ സംസ്ഥാനത്തിനകത്ത് ഓടുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
സർക്കാരിനു കൊടുക്കേണ്ട കോടികൾ വരുന്ന തുകയാണ് ഇങ്ങനെ നഷ്ടമാകുന്നത്. ഓവർ ലോഡ് ആണെങ്കിൽ അത് ആറു ടൺ വരെ ഉണ്ടെങ്കിൽ 16500 രൂപ വരെ ഫൈൻ ഉണ്ട്. അതിലും കൂടുതൽ ലോഡ് ഉണ്ടെങ്കിൽ കാൽ ലക്ഷത്തോളം രൂപ ഫൈൻ ഉണ്ടാകും.
ടിപ്പർ കൈകാണിച്ചിട്ടും നിർത്താതെ പോയാൽ മുൻപ് 40000 രൂപയായിരുന്നു പിഴ. ഒത്തുകളിയുടെ ഭാഗമായി അതിപ്പോൾ 20000 രൂപയാക്കിയിട്ടുണ്ട്. ഓവർലോഡ് ഉണ്ടെങ്കിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയി എന്ന് പറയും. ഫൈൻ ഇരുപതിനായിരം മാത്രം അടയ്ക്കും. ഈ രീതിയിലും സർക്കാരിനു വൻ തുകകൾ നഷ്ടമാകുന്നുണ്ട്.
എന്തെങ്കിലും പ്രശ്നം വന്നാൽ കോടതിയിൽ പോയി സ്റ്റേ വാങ്ങും. എന്നിട്ട് പഴയ പടി സർവീസ് തുടരുകയും ചെയ്യും. ഇത്തരം കള്ളക്കളികൾ നിർബാധം തുടരാനുള്ള ശ്രമങ്ങളാണ് ജിപിഎസ് ഒഴിവാക്കാനുള്ള ശ്രമത്തിനു പിന്നിൽ. ഇതിനു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ഒത്താശ ചെയ്യുന്നുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന എഎംവി അസോസിയേഷൻ നേതാവിനെ ഓഡിയോ സന്ദേശം ഇതിനുള്ള തെളിവായി നിൽക്കുന്നു.
എഎംവി അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം:
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടെഴ്സ് അസോസിയേഷൻ ഒരു സർവീസ് സംഘടന മാത്രമാണ്. നമ്മുടെ ഡിപ്പാർട്ട്മെന്റിൽ നിലനിൽക്കുന്ന വിഎൽടിഎസ് അടക്കുമുള്ള പൊതുജനങ്ങളെ വളരേയധികം ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾക്കെതിരെ കഴിഞ്ഞ മാർച്ചിനു ശേഷം കഴിഞ്ഞ ദിവസം മാത്രമാണ് ഞങ്ങൾക്ക് മന്ത്രി ഓഫീസിൽ പോകാനും കാര്യങ്ങൾ സംസാരിക്കാനും സാധിച്ചത്.കാര്യങ്ങൾ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് പബ്ലിക് സർവീസ് വെഹിക്കിൾ ഒഴികെ ബാക്കി എല്ലാ വാഹനങ്ങളെയും ജിപിഎസിൽ നിന്നും ഒഴിവാക്കാനായി നിർദ്ദേശം നൽകിയതായി അറിയാൻ സാധിച്ചു. അങ്ങിനെ നടന്നതിൽ എല്ലാ വിധ ഭാവുകങ്ങളും എല്ലാ വിധ സന്തോഷങ്ങളും ഞങ്ങൾ എല്ലാവർക്കുമായി നേരുന്നു. കാരണം ഇങ്ങനെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത ഒരു നിയമം നടപ്പിലാക്കുന്നതിനുള്ള അവ്യക്തത ചൂണ്ടിക്കാണിക്കാൻ ഞങ്ങൾക്ക് സാധിച്ചതിലുള്ള ചാരിതാർത്ഥ്യം അതുമൂലം ജനങ്ങൾക്കുണ്ടായ ഗുണം ഞങ്ങൾ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.
Stories you may Like
- അനന്തുവിന്റെ കുടുംബത്തിന് അദാനിയൊന്നും നൽകില്ലേ? അപകടം തുടർക്കഥയാകുമ്പോൾ
- ആവർത്തിച്ച് കുറ്റം നിഷേധിച്ച് കഞ്ചാവുമായി പിടിയിലായ മുൻ എസ്എഫ്ഐ നേതാവ്
- ആർബിഐ 2000 രൂപ നോട്ട് പിൻവലിച്ചതിന് പിന്നിൽ
- കലാപാഹ്വാനത്തിന് കേസെടുത്ത് മാനന്തവാടി പൊലീസ്
- വിഴിഞ്ഞം തുറമുഖത്തേക്ക് കല്ലുമായി പോയ ടിപ്പറിൽ നിന്നും കല്ല് തെറിച്ചു വീണ് വിദ്യാർത്ഥി മരിച്ചു
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്