15-ാം വാർഷികനാളിൽ അനിശ്ചിതകാല സത്യഗ്രഹസമരം; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോർപ്പറേറ്റ് പ്രീണനത്തിനെതിരെ രണ്ടാംഘട്ട സമരം തുടങ്ങുന്നു; നീതിക്കും നഷ്ടപരിഹാരത്തിനും പ്ലാച്ചിമടക്കാർ വീണ്ടും സമരമുഖത്തേക്ക്
കൊച്ചി: പ്ലാച്ചിമട നഷ്ടപരിഹാരട്രിബ്യൂണൽ ബിൽ അട്ടിമറിച്ച കേന്ദ്ര സർക്കാരിനെതിരെയും ബിൽ വീണ്ടും പാസ്സാക്കുന്നതിൽ അലംഭാവം കാണിക്കുന്ന സംസ്ഥാന സർക്കാരിനെതിരെയും പ്ലാച്ചിമടക്കാർ രണ്ടാം ഘട്ട സമരത്തിന് തയ്യാറെടുക്കുന്നു.
സമരത്തിന്റെ 15-ാം വാർഷികദിനമായ ഏപ്രിൽ 22-ന്്് പാലക്കാട് കളക്റ്റ്രേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിക്കുകയാണ്. വിദേശ ബഹുരാഷ്ട്ര കുത്തകയെ കെട്ടുകെട്ടിച്ച പ്ലാച്ചിമടക്കാർ ഒടുവിൽ സ്വന്തം രാജ്യത്തെ ഭരണകൂടങ്ങൾക്ക് മുന്നിൽ തോൽക്കുന്ന ദയനീയ കാഴ്ചയാണ് ഇപ്പോഴുള്ളത്്. ഭരണകൂടങ്ങളുടെ കോർപ്പറേറ്റ് വിധേയത്വത്തിന് മുന്നിലാണ് പ്ലാച്ചിമടക്കാക്ക് അടിതെറ്റിയത്്. തങ്ങൾ വോട്ട്്് ചെയ്ത് ജയിപ്പിച്ചുവിട്ട സർക്കാരുകൾ ഒടുവിൽ അവർക്ക്് നീതിയും നഷ്ടപരിഹാരവും നിഷേധിച്ചപ്പോൾ രണ്ടാം പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരത്തിന് പാവപ്പെട്ട ആദിവാസികൾ രംഗത്തിറങ്ങുകയാണ്. 2002 ഏപ്രിൽ 22-ന്്്് ആരംഭിച്ച കോളാവിരുദ്ധ സമരത്തിന്റെ ആരംഭകാലത്തെന്നപോലെ ഇവരെ സഹായിക്കാൻ മുഖ്യധാര രാഷ്ട്രീയപാർട്ടികൾ ആരുമില്ല. പരിസ്ഥിതി-ജനകീയ കൂട്ടായ്മകളുടെ പിന്തുണ മാത്രമുണ്ട്്്.
സംസ്ഥാനം പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ നിയമമാക്കുക, പ്ലാച്ചിമടക്കാർക്ക്് നഷ്ടപരിഹാരം നൽകുക, കൊക്കകോള കമ്പനിക്കെതിരെ ചുമത്തിയ പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമപ്രകാരം ശക്തമായ നിയമനടപടികൾ എടുക്കുക, പ്ലാച്ചിമടയിലെ കമ്പനിയുടെ ആസ്തികൾ കണ്ടുകെട്ടുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം. രാവിലെ 11-ന്്്് മഗ്്്സാസെ അവാർഡ്്് ജേതാവും ഇന്ത്യയുടെ വാട്ടർമാൻ എന്ന പേരിൽ അറിയപ്പെടുന്ന ജലസംരക്ഷണ പ്രവർത്തകനുമായ രാജേന്ദ്രസിങ് സമരം ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയാവും. ഇനിയെങ്കിലും തങ്ങൾക്ക്് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്ലാച്ചിമടക്കാർ.
ഇ.കെ.നായനാർ മുഖ്യമന്ത്രിയും സുശീലാ ഗോപാലൻ വ്യവസായ മന്ത്രിയുമായിരുന്ന 2000-ലാണ് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ്്് കമ്പനിയും പെപ്സികോ ഇന്ത്യ കമ്പനിയും കേരളത്തിലെത്തുന്നത്്. വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു കുത്തകകളെയും സർക്കാർ ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. ജലം മുഖ്യ അസംസ്കൃതവസ്തുവായ രണ്ട്്് കമ്പനികളും തങ്ങളുടെ പ്ലാന്റിന് തിരഞ്ഞെടുത്ത സ്ഥലം പാലക്കാട് ജില്ലയായിരുന്നു. രൂക്ഷമായ വരൾച്ചയും അമിത ഭൂജലചൂഷണവും നടക്കുന്ന ജില്ലയായിരുന്നിട്ടും എന്തിനാണ് പാലക്കാട് തന്നെ പ്ലാന്റ്്് തുടങ്ങാൻ അനുമതി നൽകിയത്് എന്നതിന് ഒരു ന്യായീകരണവുമില്ല. പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട ആദിവാസികോളനിക്ക്് സമീപം കൊക്കകോള കമ്പനിയും പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട്് വ്യവസായ മേഖലയിൽ പെപ്സിയും പ്രവർത്തനം തുടങ്ങി.
കൊക്കകോളയുടെ പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം തന്നെ തൊട്ടടുത്ത വിജയനഗർ കോളനിയിലെ പഞ്ചായത്ത്്് കിണറിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലാതായി. സമീപപ്രദേശങ്ങളിൽ രൂക്ഷമായ ജലക്ഷാമവും നേരിട്ടു. ഇതിന്റെ കാരണം തേടിയിറങ്ങിയപ്പോഴാണ് കൊക്കകോളയുടെ ഭൂജലചൂഷണത്തെക്കുറിച്ച്്് നാട്ടുകാർ മനസ്സിലാക്കുന്നത്്. ആറ്്് കുഴൽകിണറിൽ നിന്നും രണ്ട്്് തുറന്ന കിണറിൽ നിന്നുമായി ദിവസം പത്തു ലക്ഷം ലിറ്ററിന് മുകളിൽ വെള്ളം ഊറ്റിയെടുത്തതോടെ പ്ലാച്ചിമടക്കാർക്ക്് കുടിവെള്ളം കിട്ടാതായി. കുടിവെള്ളത്തിന് മൂന്നു കിലോമീറ്റർ അകലെ കൊച്ചിക്കാട് വരെ പോവേണ്ടി വന്നു. കുടിവെള്ളത്തിന് പോയാൽ പണിക്ക്് പോവാൻ പറ്റില്ല, പണിക്ക്് പോയാൽ വെള്ളം കിട്ടില്ല എന്ന്് പ്ലാച്ചിമട സമരനായികയായിരുന്ന മയിലമ്മ എപ്പോഴും പറഞ്ഞിരുന്നത്് ഈ ദുരനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു.
കുടിവെള്ളം മുട്ടിക്കുക മാത്രമല്ല കൊക്കകോള ചെയ്തത്്്. രാസകീടനാശിനികൾ കലർന്ന് മലിനജലം മണ്ണിലേക്ക്് ഇറക്കിവിട്ട്്് സമീപത്തെ ജലസ്രോതസ്സ്്് മുഴുവൻ വിഷമയമാക്കി. മാരകകീടനാശിനികളായ കാഡ്മിയവും ലെഡും കലർന്ന ഖരമാലിന്യം വളമെന്ന്് തെറ്റിദ്ധരിപ്പിച്ച്്് കർഷകർക്ക്് നൽകുക വഴി കൃഷിയിടങ്ങളെ നശിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കൊക്കകോള വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ കോളക്കമ്പനിക്കെതിരെ 2002 ഏപ്രിൽ 22-ലെ ഭൗമദിനത്തിൽ അനിശ്്്ചിതകാല സമരം ആരംഭിക്കുന്നത്്. ഇന്നത്്് 15-ാം വർഷത്തിലെത്തിയിരിക്കുന്നു. ആദിവാസി സമരത്തെ തള്ളിപ്പറഞ്ഞിരുന്ന പെരുമാട്ടി ഗ്രാമപഞ്ചായത്തും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും പിന്നീട് സമരത്തിൽ അണിനിരന്നതോടെ പ്ലാച്ചിമട സമരം ലോകം അറിയുന്ന ജലസമരമായി മാറി. ആദിവാസികളുടെ നിശ്ചയദാർഢ്യത്തിനും പെരുമാട്ടി പഞ്ചായത്തിന്റെ നിയമയുദ്ധത്തിനും മുന്നിൽ 2004-ൽ കൊക്കകോള കമ്പനിക്ക്് പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വന്നു. നിയമയുദ്ധം ഇന്ന്് സുപ്രീംകോടതി വരെ എത്തിയിരിക്കുന്നു.
പ്ലാച്ചിമടയിലെ മണ്ണും ജലവും ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾ കൊള്ളയടിച്ച കൊക്കകോളയെ നിയമത്തിന് മുന്നിൽ വിചാരണ ചെയ്യുകയെന്ന ലക്ഷ്യംവച്ചാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലിന് രൂപം നൽകിയത്്. 2011 -ൽ വി എസ്്്.അച്യുതാനന്ദൻ സർ്ക്കാരിന്റെ അവസാന നാളിൽ കേരള നിയമസഭ ബിൽ ഒറ്റക്കെട്ടായി പാസ്സാക്കി. പ്ലാച്ചിമടക്കാർക്കുണ്ടായ കുടിവെള്ളം-കൃഷി-ആരോഗ്യ-തൊഴിൽ-വിദ്യാഭ്യാസ നഷ്ടങ്ങൾക്കുണ്ടായ സഹായധനം എന്ന നിലക്ക്് 216 കോടിയുടെ നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ബില്ലിൽ പ്രധാനമായും ശുപാർശ ചെയ്തിരുന്നത്്.അന്ന്് അഡീഷണൽ ചീഫ്്് സെക്രട്ടറിയായിരുന്ന കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള 11 അംഗ ഉന്നതാധികാരസമിതിയുടെ ഒരു വർഷം നീണ്ട പഠനത്തിന് ശേഷമാണ് ട്രിബ്യൂണൽ ബില്ലിന് ശുപാർശ ചെയ്തത്്. രാഷ്ട്രപതിയുടെ അംഗീകാരത്തിന് ബിൽ സമർപ്പിച്ചെങ്കിലും അഞ്ചു വർഷം പിടിച്ചുവെച്ചശേഷം 2015 നവംബറിൽ ബിൽ തള്ളുകയായിരുന്നു.സംസ്ഥാനങ്ങൾക്ക്് സ്വന്തമായി ഇത്തരം ബിൽ പാസ്സാക്കാൻ അവകാശമില്ലെന്ന്് പറഞ്ഞാണ് കേന്ദ്രം ബിൽ തള്ളിയത്്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർ്ക്കാർ ബിൽ തള്ളിയിട്ട്്് ഒന്നര വർഷം കഴിഞ്ഞു.ബില്ലിന്റെ കാര്യത്തിലും നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും കേന്ദ്രവും കേരള സർക്കാരും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊക്കകോളയുടെ കോർപ്പറേറ്റ്്് അജണ്ട നടപ്പാക്കുന്ന കേന്ദ്രസർക്കാരിന് രാജ്യത്തെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാൻ ബാധ്യതയില്ലെന്ന തരത്തിലാണ് ഇപ്പോഴത്തെ നടപടികൾ. കേരളമാവട്ടെ ബിൽ വീണ്ടും പാസ്സാക്കുന്നതിന് ചർച്ചകൾ പോലും തുടങ്ങിയിട്ടില്ല.
ഇടതുപക്ഷം അധികാരത്തിലുള്ളപ്പോഴാണ് നഷ്ടപരിഹാര ബിൽ പാസ്സാക്കിയത്്. ഇപ്പോൾ ഭരിക്കുന്നതും ഇടതുപക്ഷ സർക്കാരാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ പ്ലാച്ചിമടക്കാർക്ക്് നഷ്ടപരിഹാരം നൽകുന്ന കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്്്. അതുകൊണ്ടുതന്നെ പ്ലാച്ചിമടക്കാർക്ക്് നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും ഇപ്പോഴത്തെ സർക്കാരിനുണ്ട്്്. ബില്ലിൽ പരിസ്ഥിതി നഷ്ടം എന്ന വാക്ക്് മാറ്റി ഭേദഗതിയോടെ വീണ്ടും പാസ്സാക്കാൻ കഴിയുമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്്. ഒപ്പം ജലസ്രോതസ്സ്്് മലിനപ്പെടുത്തിയ കേസിൽ കൊക്കകോളയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാനും വകുപ്പുണ്ട്്്. ഇതു രണ്ടും ചെയ്താൽ വീണ്ടും കൊക്കകോളയെ പ്രതിക്കൂട്ടിൽ നിർത്താനും നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാനും സാധിക്കും. ലോകം അംഗീകരിച്ച പ്ലാച്ചിമട സമരത്തിന്റെ ലക്ഷ്യവും സഫലമാവും. സർക്കാർ അതിനുള്ള ആർജവം കാണിക്കണമെന്ന്് മാത്രം.ഈ രണ്ടാവശ്യങ്ങൾ മുൻനിർത്തിയാണ് കൊക്കകോള വിരുദ്ധ സമരസമിതിയും ഐക്യദാർഢ്യസമിതിയും രണ്ടാം പ്ലാച്ചിമട സമരത്തിന് തയ്യാറെടുക്കുന്നത്്. അന്തിമവിജയം വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
പ്ലാച്ചിമടക്കാർക്ക്് നീതിയും നഷ്ടപരിഹാരവും നിഷേധിക്കുന്ന ഭരണകൂടങ്ങളുടെ നിലപാടില്ലായ്മയും കോർപ്പറേറ്റ്്് പ്രീണനനയങ്ങളും വെളിപ്പെടുത്തുന്ന പ്ലാച്ചിമട-ജലത്തിന്റെ രാഷ്ട്രീയം എന്ന പുസ്തകം സമരവേദിയിൽവെച്ച്്് പ്രകാശനം ചെയ്യും. കോളക്കമ്പനികളുടെ ഇന്ത്യയിലേക്കുള്ള വരവും പ്ലാച്ചിമട സമരത്തിന്റെ ചരിത്രവും ജലചൂഷണവും ഭരണകൂടങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും ആത്മാർത്ഥതയില്ലായ്മയും ഉൾപ്പെടെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം രചിച്ചിരിക്കുന്നത്് മാതൃഭൂമി മാങ്കുളം (ഇടുക്കി )റിപ്പോർട്ടർ പി.സുരേഷ്ബാബുവാണ്. 2002 മുതൽ പത്തുവർഷത്തോളം പ്ലാച്ചിമട സമരം റിപ്പോർട്ട്്് ചെയ്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് പുസ്തകം എഴുതിയിരിക്കുന്നത്്. തൃശൂർ ഗ്രീൻ ബുക്സ് ആണ്്് പ്രസാധകർ. പ്ലാച്ചിമടയിലെ മുതിർന്ന സമരപ്രവർത്തക കന്നിയമ്മക്ക്് പുസ്്്തകം നൽകി രാജേന്ദ്രസിങ് പ്രകാശനം നിർവഹിക്കും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്