എ സമ്പത്തിന് ദിവ്യജ്ഞാനം ഉണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി; കോവിഡ് പലരെയും പല സ്ഥലത്താക്കിയിട്ടുണ്ട്; അത് സ്വാഭാവികമാണ്, എവിടെയാണോ കുടുങ്ങിയത് അവിടെ തുടരും എന്നുള്ളതാണ് കോവിഡിന്റെ അവസ്ഥ; ലോക് ഡൗണിന് മുന്നേ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തെ വീട്ടിലെത്തിയ പ്രത്യേക പ്രതിനിധിയെ ന്യായീകരിച്ച് പിണറായി വിജയൻ; അതൊരു പ്രത്യേക പ്രശ്നമായി കാണേണ്ടതില്ലന്നും ഉപദേശം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് ഡൽഹിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ എ സമ്പത്ത് കേരളത്തിലേക്ക് തിരിച്ചെത്തിെന്ന വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. എ സമ്പത്തിന് ദിവ്യജ്ഞാനം ഉണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് പിണറായി വിജയന്റെ പ്രതികരണം. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പാണ് സമ്പത്ത് കേരളത്തിലേക്കുള്ള അവസാന വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചെത്തിയത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയതോടെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്. ഡൽഹിയിലെ മലയാളികൾക്ക് അത്യാവശ്യമുള്ള ഘട്ടത്തിൽ സ്വന്തം ജീവനും കൊണ്ട് പ്രത്യേക പ്രതിനിധി നാട്ടിലെത്തി എന്നായിരുന്നു പ്രധാന ആരോപണം.
‘ഇന്നതാണ് സംഭവിക്കുന്നത്. ഇത്രദിവസം കോവിഡ് ജനങ്ങളെ തളച്ചിടും, അപ്പോൾ ഞാൻ വേഗം തിരുവനന്തപുരത്തെത്താം എന്ന് സമ്പത്ത് വിചാരിച്ചതായി കരുതുന്നില്ല’– മുഖ്യമന്ത്രി പറഞ്ഞു. “കോവിഡ് പലരെയും പല സ്ഥലത്താക്കിയിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തെ രണ്ട് എസിഎസുമാർ ഇപ്പോൾ തിരുവനന്തപുരത്തില്ല. അതിന് അവരെ കുറ്റം പറയാൻ പറ്റുമോ. അവർ ഡൽഹിയിൽ കടുങ്ങി കിടക്കുകയാണ്. അത് സ്വാഭാവികമാണ്. എവിടെയാണോ കുടുങ്ങിയത് അവിടെ തുടരും എന്നുള്ളതാണ് കോവിഡിന്റെ അവസ്ഥ. അതൊരു പ്രത്യേക പ്രശ്നമായി കാണേണ്ടതില്ല.”- മുഖ്യമന്ത്രി പറഞ്ഞു.
കേരള ഹൗസിലെ കൺട്രോളറുടെയും ലെയ്സൺ ഓഫിസറുടെയും തസ്തിക ഒഴിഞ്ഞു കിടക്കുമ്പോൾ സമ്പത്തും നാട്ടിലേക്കു മടങ്ങിയത് വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നഴ്സുമാരുൾപ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. കേരള ഹൗസ് ലെയ്സൺ ഓഫിസറെ സമ്പത്തിന്റെ ആവശ്യപ്രകാരമാണ് നാട്ടിലേക്കു സ്ഥലം മാറ്റിയത്. പകരം ആളെ നിയമിച്ചിട്ടില്ല. കൺട്രോളറുടെ തസ്തികയും മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ റസിഡന്റ് കമ്മിഷണർ എത്തിയിട്ട് രണ്ടു മാസമാകുന്നതേയുള്ളൂ.
കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് നഴ്സുമാർ ഉൾപ്പെടെ നിരവധി മലയാളികൾ ദുരിതം നേരിടുമ്പോഴാണ് കേന്ദ്രത്തിൽ കേരളത്തിന്റെ ഇടപെടൽ കൂടുതൽ ക്രിയാത്മകമാക്കാനെന്നു കാട്ടി നിയമിച്ച പ്രതിനിധിയുടെ അഭാവം. കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരെ നിരീക്ഷണത്തിലാക്കാൻ കേരള ഹൗസ് വിട്ടുനൽകണമെന്ന ആവശ്യം തള്ളിയത് ഡൽഹിയിലെ മലയാളികൾക്കു തിരിച്ചടിയായിരുന്നു. ഇതിൽ സമ്പത്തിന്റെ ഇടപെടൽ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായവും വേഗത്തിൽ നേടിയെടുക്കാനും സംസ്ഥാനത്തിന്റെ മറ്റു ആവശ്യങ്ങൾ നിറവേറ്റാനുമാണ് പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കാബിനറ്റ് റാങ്കിൽ നിയമിച്ചത്. ഡൽഹി കേരള ഹൗസിലാണ് ഓഫിസും താമസവും ഒരുക്കിയത്. കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറേക്കാൾ അധികാരങ്ങളും നൽകി. സമ്പത്തിന്റെ ആവശ്യപ്രകാരം പഴ്സനൽ സ്റ്റാഫിനെയും സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റൻഡ്, ഡ്രൈവർ, ഓഫിസ് അറ്റൻഡന്റ് തുടങ്ങിയവരെയാണ് ഇത്തരത്തിൽ നിയമിച്ചത്. സമ്പത്തിന് യാത്ര ചെയ്ത വകയിൽ 12 ലക്ഷം രൂപ അനുവദിക്കാനും അനുമതി നൽകി. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കും തിരിച്ചും വിമാനത്തിൽ സഞ്ചരിച്ചതിനും കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തതിനുമാണ് ബത്ത നൽകിയത്. ഡൽഹിയിൽ പ്രവർത്തിക്കേണ്ട സമ്പത്ത് മിക്ക സമയത്തും കേരളത്തിലാണെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് ഈ യാത്രാബില്ലിന് അംഗീകാരം നൽകിയത്.
അതിനിടെ, സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. കോശി ജേക്കബ്സമ്പത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയിട്ടുണ്ട്. ചുമതലയിൽ നിന്നുള്ള ഒഴിഞ്ഞുമാറലും കർത്തവ്യത്തിൽ വരുത്തിയ അശ്രദ്ധയും ചൂണ്ടിക്കാട്ടിയാണ് സമ്പത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് പ്രതിസന്ധി നേരിടവെയാണ് സമ്പത്തിന്റെ ഇത്തരം പ്രവൃത്തികളെന്നു പരാതിയിൽ പറയുന്നു. സമ്പത്തിന്റെ ശമ്പളം വെട്ടികുറയ്ക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കോശി ജേക്കബ് ആവശ്യപ്പെട്ടിരിക്കുന്നത്.
മാർച്ച് 22നുണ്ടായിരുന്ന അവാസാനത്തെ വിമാനത്തിൽ ഡൽഹിയിൽ നിന്നും സമ്പത്ത് തിരുവനന്തപുരത്ത് എത്തിയെന്നും ആ സമയം ഡൽഹിയിൽ ലോക്ക് ഡൗണായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സഹായമഭ്യർത്ഥിച്ച് കേരളാ ഹൗസിലേക്ക് വിളിക്കുന്ന ഡൽഹി മലയാളികളുടെ കോളുകൾ ആരും അറ്റൻഡ് ചെയ്യുന്നില്ല. വിദ്യാർത്ഥികളും വിനോദ സഞ്ചാരികളും അടക്കം നിരവധി പേരാണ് ഡൽഹിയിലും മറ്റുമായി ദുരിതത്തിൽ കഴിയുന്നതെന്നും നാട്ടിലെത്താൻ വഴികളൊന്നുമില്ലാതെ അവർ കുടുങ്ങി കിടക്കുകയാണെന്നും പരാതിയിൽ പറയുന്നു.
ആദ്യം മുതലേ വിവാദം
എ സമ്പത്തിനെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യം മുതൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. കേന്ദ്രവുമായുള്ള ഇടപെടലുകൾ കാര്യക്ഷമമാക്കാനാണ് സമ്പത്തിന്റെ നിയമനമെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നു. എന്നാൽ ഇതിനായി ഒട്ടേറെ ഉദ്യോഗസ്ഥർ ഡൽഹി കേരള ഹൗസിലുണ്ട് എന്നത് പല കോണുകളിൽ നിന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. റസിഡന്റ് കമ്മിഷണർക്കാണു കേരള ഹൗസിന്റെ ചുമതല. പിന്നെ അഡീഷനൽ റസിഡന്റ് കമ്മിഷണർ (ഇപ്പോൾ ഈ തസ്തികയിൽ ആളില്ല).
കേരള ഹൗസിന്റെ പ്രവർത്തനങ്ങൾക്ക് കൺട്രോളറുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുമ്പോൾ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ലെയ്സൺ ഓഫിസറുണ്ട്. സുപ്രീം കോടതിയിലെയും മറ്റും കേസുകൾക്ക് ലോ ഓഫിസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ. പ്രോട്ടോക്കോൾ ഓഫിസർക്കു പുറമേ വിനോദസഞ്ചാരം, ഇൻഫർമേഷൻ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർമാരുമുണ്ട്. അണ്ടർ സെക്രട്ടറി റാങ്കിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർക്കാണു വിവിധ വകുപ്പുകളുടെ ചുമതല. ഇത്രയധികം ആളുകൾ ഡൽഹിയിൽ ഉള്ളപ്പോൾ പുതിയ തസ്തിക സൃഷ്ടിച്ചത് ധൂർത്താണെന്ന ആരോപണവും ഉയർന്നിരുന്നു.
Stories you may Like
- തലയ്ക്കടിയേറ്റു കോൺഗ്രസ് പ്രവർത്തകൻ മരിച്ച സംഭവത്തിൽ മൂന്നു പ്രതികൾക്ക് ജാമ്യമില്ല
- ഇടതന്മാർ ദുർഭൂതമാക്കിയ ക്യാപിറ്റലിസത്തിന്റെ കഥ!
- മന്ത്രവാദത്തിന്റെ പേരിൽ വൻ തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ
- ധോണിയുടെ കോടതി അലക്ഷ്യ ഹർജിയിൽ ഐസിഎസ് ഓഫീസർക്ക് തടവ് ശിക്ഷ
- എസ് ഐ സമ്പത്തിനെതിരെ കേസെടുക്കുന്നത് ജാമ്യം നൽകാവുന്ന വകുപ്പുകളിലും
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍