Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകളില്ല; രോഗം സംശയിച്ച 1345 പേരുടെ പരിശോധന ഫലം നെഗറ്റീവ്; നിരീക്ഷണത്തിലുള്ളത് 7,677 പേർ; നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഫലപ്രദമായെന്ന് മുഖ്യമന്ത്രി; തീവണ്ടികളിലും റോഡുകളിലും യാത്രക്കാരെ പരിശോധിക്കാൻ സൗകര്യമൊരുക്കും; റോഡുകളിലെ പരിശോധനയ്ക്ക് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം; റിപ്പോർട്ടിംഗിൽ മാധ്യമങ്ങളും ജാഗ്രത പാലിക്കണം; ആശുപത്രി പരിസരത്ത് രോഗികളുടെ ബന്ധുകക്കളുടെ പ്രതികരണം എടുക്കുന്നത് ഒഴിവാക്കാനും നിർദ്ദേശം

സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകളില്ല; രോഗം സംശയിച്ച 1345 പേരുടെ പരിശോധന ഫലം നെഗറ്റീവ്; നിരീക്ഷണത്തിലുള്ളത് 7,677 പേർ; നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഫലപ്രദമായെന്ന് മുഖ്യമന്ത്രി; തീവണ്ടികളിലും റോഡുകളിലും യാത്രക്കാരെ പരിശോധിക്കാൻ സൗകര്യമൊരുക്കും; റോഡുകളിലെ പരിശോധനയ്ക്ക് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം; റിപ്പോർട്ടിംഗിൽ മാധ്യമങ്ങളും ജാഗ്രത പാലിക്കണം; ആശുപത്രി പരിസരത്ത് രോഗികളുടെ ബന്ധുകക്കളുടെ പ്രതികരണം എടുക്കുന്നത് ഒഴിവാക്കാനും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ കേസുകൾ റിപ്പോർട്ടു ചെയ്തിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രോഗം സംശയിച്ച 1345 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഫലപ്രദമായിട്ടുണ്ടെന്നും തിരുവനന്തപുരത്ത് നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. വൈറസ് ബാധയിൽ സംസ്ഥാനത്ത് ഇതുവരെ 7,677 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 302 പേർ ആശുപത്രികളിലാണ്. പുതുതായി 106 പേരെ ശനിയാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്താകെ കോവിഡ് ഭീഷണി ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി ബ്ലോക്ക്-പഞ്ചായത്ത് തലത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കും. ഇവിടെ ഇതിനായി എസ്‌പിമാരെ നിയോഗമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാന തീവണ്ടികളിലും റോഡുകളിലും യാത്രക്കാരെ പരിശോധിക്കാൻ സൗകര്യമൊരുക്കും. കേരളത്തിൽ പ്രവേശിച്ചതിനു ശേഷമുള്ള ആദ്യ സ്റ്റേഷനിൽ ആയിരിക്കും പരിശോധന. ഓരോ ബോഗികളിലും മൂന്നു പേർ വീതം പരിശോധനയ്ക്കു ഉണ്ടാകും.

റോഡുകളിലെ പരിശോധനയ്ക്ക് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിക്കും. ആരോഗ്യ-സന്നദ്ധ പ്രവർത്തകരും സംഘത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡുകളിൽ പരിശോധനയ്ക്കായി 24 കേന്ദ്രങ്ങളിൽ ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ ടീമുകളെ നിയോഗിക്കും. അസുഖബാധിതരെ വിമാനത്താവളത്തിന് സമീപം തന്നെ പാർപ്പിക്കാൻ സംവിധാനം ഒരുക്കും. ഉത്സവങ്ങളും പ്രാർത്ഥന യോഗങ്ങളും നിയന്ത്രിക്കാൻ ജില്ലാ പൊലീസ് മേധാവികൾ നേരിട്ട് ഇടപെടണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. അത് പോലെ തന്നെ അന്തർ സംസ്ഥാന പാതകളിലും ചെക്‌പോസ്റ്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റിലും പരിശോധന കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ട്രെയിനുകളിൽ രണ്ട് ബോഗികൾക്ക് ഒരു സംഘമെന്ന നിലയിൽ പരിശോധന സംവിധാനം ഒരുക്കാനാണ് തീരുമാനം. ട്രെയിനുകളിൽ അനൗൺസ്‌മെന്റ് നടത്താനും യാത്രക്കാർക്ക് മുൻകരുതൽ മെസേജ് നൽകാനും പദ്ധതിയുണ്ട്.

രോഗത്തിന്റെ സാഹചര്യം ചിലർ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആഹാരമെത്തിക്കാനടക്കം പദ്ധതിയാണ് സർക്കാർ തയ്യാറാക്കുന്നത്. അസുഖം സംശയിക്കുന്നവരെ പാർപ്പിക്കാൻ വിമാനത്താവളത്തിൽ കോറോണ കെയർ സെന്ററുകൾ തയ്യാറാക്കും. ആശുപത്രിയിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തും. അതിനുള്ള നടപടികളും തയ്യാറായിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

പരിസര ശുചീകരണം അടക്കം നടപടികൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂട്ടായ്മകൾ പാടില്ലെന്ന നിർദ്ദേശം അങ്ങിങ്ങ് ലാഘവത്തോടെ എടുക്കുന്നവർ ഉണ്ട്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ പൊലീസ് ഫലപ്രദമായി ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്രീയവും കൃത്യവുമായി വിവരങ്ങൾ നൽകാൻ ശ്രദ്ധിച്ച മാധ്യമങ്ങളെയും മുഖ്യമന്ത്രി പ്രശംസിച്ചു. എല്ലാവരം സ്വയം നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രി പരസരത്തെ റിപ്പോർട്ടിങ് ഒഴിവാക്കുകയാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. രോഗികളുടെ ബന്ധുക്കളുടെ പ്രതികരണം മൈക്ക് ഉപയോഗിച്ചു എടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP