തെരഞ്ഞെടുപ്പു കാലത്ത് പ്രൈംടൈമിനായി കാത്തിരുന്ന് വാർത്താസമ്മേളനം വിളിച്ച പിണറായിക്ക് ഇപ്പോൾ മാധ്യമങ്ങളെ കണ്ടാൽ അലർജി! മൈക്കും സ്റ്റാന്റുമായി എത്തുന്നവർ ആക്രമികളാണെന്ന റിപ്പോർട്ടും ഫോൺകെണി വിഷയത്തിലെ കമ്മീഷൻ റിപ്പോർട്ടും മറയാക്കി മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം സജീവം; മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത് ആലോചിക്കുമെന്ന കോടിയേരിയുടെ പ്രസ്താവനയും മലയാളം മാധ്യമ ലോകത്ത് തീർക്കുന്നത് കടുത്ത ആശങ്ക
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള കാലം. പിണറായി വിജയന്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര സംഘടിപ്പിച്ചിരുന്നു സി.പി.എം. അന്ന് പിണറായി വിജയന് മാധ്യമങ്ങളോട് ഇത്രയ്ക്ക് ഇഷ്ടമാണോ എന്നു പോലും പലരും ചോദിച്ചിരുന്നു. അതുപോലെയായിരുന്നു പിണറായി വിജയന്റെ പെരുമാറ്റം. ചാനലുകളിലെ പ്രൈം ടൈമിൽ ലൈവ് ടെലിക്കാസ്റ്റ് ചെയ്യാനായി കാത്തു നിന്ന് വാർത്താസമ്മേളനം വിളിച്ചു പിണറായി വിജയൻ. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രിയായതോടെ മാധ്യമങ്ങളെ കണ്ടാൽ മൈൻഡ് ചെയ്യാത്ത നേതാവായി അദ്ദേഹം. അതുവരെ മുഖ്യമന്ത്രിമാർ മന്ത്രിസഭായോഗ ശേഷം നടത്തിപ്പോന്ന പതിവു വാർത്താസമ്മേളനവും അവസാനിച്ചു. പ്രതികരിക്കാനുള്ള സമയത്ത് മാത്രമായി മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.
പിന്നീട് കോടതികളിൽ നിന്നും മാധ്യമ വിലക്കുണ്ടായപ്പോൾ അതു നീക്കാൻ കാര്യമായ പ്രതികരണവും പിണറായി വിജയന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇതിനിടെ മാധ്യമങ്ങളോട് കടക്ക് പുറത്ത് പറയാനും മുഖ്യമന്ത്രി തയ്യാറായി. ഇതിനിടെ മാധ്യമ ഇടപെടലുകൾ കൊണ്ട് മാത്രം കേരളത്തിൽ മൂന്ന് മന്ത്രിമാർക്ക് രാജിവെക്കേണ്ടി വന്നു. ഇതിൽ തോമസ് ചാണ്ടിയുടെ രാജി മാധ്യമങ്ങൾ എഴുതി വാങ്ങി എന്നു പറയുന്നതാകും ശരി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മന്ത്രിമാർ രാജിവെക്കേണ്ടതില്ലെന്ന നിലപാട് പിണറായി വിജയനും സ്വീകരിച്ചിരുന്നു. ഗത്യന്തരമില്ലതെയാണ് മുഖ്യമന്ത്രി തന്റെ നിലപാട് മാറ്റിയത്.
ഇപ്പോൾ വീണ്ടും സംസ്ഥാനത്ത് മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുകയാണോ എന്ന ആശങ്ക ശക്തമാകുകയാണ്. മൈക്കും സ്റ്റാൻഡുമായി എത്തുന്നവർ മുഖ്യമന്ത്രിയെ ആക്രമിച്ചേക്കാമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സെക്രട്ടറിയേറ്റിൽ മാധ്യമങ്ങൾക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയ നടപടിയാണ് സംസ്ഥാനത്ത് മാധ്യമ നിയന്ത്രണത്തിന് ഒരുങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നത്. എതിർശബ്ദങ്ങൾ ഉയർത്തുന്ന മാധ്യമങ്ങളോട് തികഞ്ഞ അസഹിഷ്ണുതയാണ് ഇടതു സർക്കാർ വെച്ചു പുലർത്തുന്നത്. സെക്രട്ടറിയേറ്റിൽ മാധ്യമ വിലക്കേർപ്പെടുത്തിയെന്ന വാർത്ത വന്നതോടെ സിപിഐ അടക്കമുള്ളവർ പ്രതികരണവുമായി രംഗത്തെത്തി. എന്നാൽ, സർക്കാർ നിലപാട് കടുപ്പിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതും ഇപ്പോഴത്തെ സംഭവവികാസങ്ങളും ചേർത്തു വായിക്കുമ്പോൾ മാധ്യമ ലോകത്ത് ആശങ്കയാണ് പുറത്തുവരുന്നത്. മാധ്യമപ്രവർത്തകർക്കിടയിൽ നുഴഞ്ഞുകയറി, മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ചോദ്യങ്ങളുമായി മുഖ്യമന്ത്രിയെ സമീപിക്കുന്ന മാധ്യമപ്രവർത്തകർ തിക്കിത്തിരക്കുന്നതു നിയന്ത്രിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ചാനലുകാരുടെ മൈക്ക് മുഖ്യമന്ത്രിയുടെ മുഖത്ത് തട്ടിയിരുന്നു. പിണറായി തുടർന്ന് പ്രകോപിതനായി സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് രഹസ്യാന്വേഷണ റിപ്പോർട്ട് എത്തുന്നത്.
മൈക്കുമായി സമീപിച്ച ചാനൽ പ്രവർത്തകനോടു പിണറായി മാറിനിൽക്കാൻ പറഞ്ഞതു വിവാദമായിരുന്നു. ഇതിനു പിന്നാലെയാണു മാധ്യമപ്രവർത്തകരെന്ന വ്യാജേന മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയത്. ഇതോടെ പിണറായിയുടെ സുരക്ഷ ശക്തമാക്കും. മംഗളത്തിൽ ചീഫ് റിപ്പോർട്ടർ നാരായണനാണ് ഈ ഇന്റലിജൻസ് റിപ്പോർട്ട് വാർത്തയാക്കിയിരിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് ഇനി കടുത്ത നിയന്ത്രണങ്ങൾ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഏർപ്പെടുത്തുമെന്നാണ് സൂചന.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ, അദ്ദേഹം വാഹനത്തിൽനിന്ന് ഇറങ്ങുമ്പോഴും തിരികെക്കയറുമ്പോഴുമൊക്കെ മാധ്യമപ്രവർത്തകർ മാർഗതടസം സൃഷ്ടിക്കുന്നതു ഗുരുതര സുരക്ഷാഭീഷണിയാണെന്നു റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഉടൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കു കൈമാറും. റിപ്പോർട്ട് സെക്രട്ടറിക്ക് കിട്ടിയാൽ ഉടൻ നടപടിയെടുക്കും. മാധ്യമ പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ അടുത്തെത്താൻ കഴിയാത്ത സുരക്ഷയാകും ഉയർത്തുക. പ്രധാനമന്ത്രിക്കും മറ്റും നിലവിൽ ഇത്തരത്തിൽ സുരക്ഷാ ക്രമീകരണമുണ്ട്. ഈ മാതൃക പിണറായി വിജയന് വേണ്ടിയും നടപ്പാക്കും.
അതിനിടെ സി.പി.എം ഭരണത്തിൽ മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അസഹിഷ്ണുത വർധിച്ച് വരികയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവർത്തനം കേരളത്തിൽ അസാധ്യമായിരിക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുള്ളിൽ മാധ്യമ പ്രവർത്തകരെ കയറ്റുന്നില്ല. മൂന്നാറിലെ ഹർത്താലിലും മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായി. കേരളത്തിലെ ക്രമസമാധാന നില പൂർണ്ണമായും തകർന്നിരിക്കുന്നകയാണ്. പൊലീസ് പൂർണ്ണമായും നിഷ്ക്രിയമായിരിക്കുകയാണ്. ഇത്രയും നാൾ യു ഡി എഫ് പറഞ്ഞ് കൊണ്ടിരിക്കുന്നതാണ് ഇപ്പോൾ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, ഇടതു മുന്നണി കൺവീനർ വൈക്കം വിശ്വനും പറയുന്നതെന്നും ചെന്നിത്തല പറയുകയുണ്ടായി.
അതിനിടെ മാധ്യമങ്ങളെ നിയന്ത്രിക്കണെന്ന സൂചന നൽകുന്നതാണ് ഫോൺകെണി വിവാദത്തിലെ ജുഢീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെയും ആശങ്കയോടെയാണ് ചാനലുകൾ നോക്കിക്കാണുന്നത്. മാധ്യമ നിയന്ത്രണമെന്ന കാര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കാൻ സർക്കാറും ഈ റിപ്പോർട്ട് ആയുധമാക്കുമോ എന്നതാണ് ചോദ്യം. ഇതിനിടെ മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത് സംബന്ധിച്ച കാര്യം ചർച്ച ചെയ്യാൻ നിയമവിദഗ്ധരുമായി ആലോചിക്കും എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് നടത്തിയ പ്രസ്താവന. ഈ പ്രസ്താവനയും മലയാളം മാധ്യമ ലോകത്തിന് ആശങ്കക്ക് ഇട നൽകുന്നതാണ്.
എന്നാൽ, സിപിഐ പതിവുപോലെ ഈ വിഷയത്തിലും വിമർശനം ഉന്നയിച്ച് രംഗത്തെത്തി കഴിഞ്ഞു. മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പന്ന്യൻ രവീന്ദ്രനും വിഷയത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. മാധ്യമങ്ങൾ സെക്രട്ടേറിയറ്റിൽ കയറാൻ പാടില്ലെന്ന തീരുമാനമുണ്ടെങ്കിൽ അതു തെറ്റാണെന്നു പന്ന്യൻ വിമർശിച്ചു. വിമർശനങ്ങളോട് എന്താണിത്ര വിഷമം. വിമർശനങ്ങൾക്കു മുന്നിൽ ചൂളുന്നത് എന്തിനാണ്. അതിനെ സത്യാവസ്ഥ പറഞ്ഞു നേരിടുകയാണു വേണ്ടത്. സമൂഹത്തിലെ അഴുക്കുകൾ കൂടി അറിയിക്കുക മാധ്യമങ്ങളുടെ ജോലിയാണ്. വാർത്ത തരില്ല എന്നു വേണമെങ്കിൽ പറയാം. കയറാൻ പാടില്ലെന്നു പറയാൻ പാടില്ല. വിലക്കുണ്ടെങ്കിൽ അതു പുനഃപരിശോധിക്കണം. സെക്രട്ടേറിയറ്റ് പത്രക്കാർക്കു കയറാൻ പറ്റാത്ത ഇടമെന്ന് പറയുമ്പോൾ അതു വേറേ വല്ല ലോകവുമാണോ. ജവഹർലാൽ നെഹ്റു അന്നത്തെ പത്രങ്ങളിൽ വന്ന വിമർശനങ്ങളെ സ്വീകരിച്ചിരുന്നയാളാണ്. വിമർശനങ്ങളെ സ്വീകരിച്ചിരുന്ന എത്രയോ നേതാക്കന്മാരുണ്ടായിരുന്നെന്നും പന്ന്യൻ വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍