ഓക്സ്ഫോർഡിനെയും ബ്രിസ്റ്റോളിനെയും ഒരേ കണ്ണിൽ കാണുന്ന കേരള സർക്കാർ; വിദേശ പഠന സ്കോളർഷിപ്പിന് ഉമ്മൻ ചാണ്ടി സർക്കാർ നിശ്ചയിച്ച 200 യൂണിവേഴ്സിറ്റികളെ 600 ആക്കി മാറ്റി നിലവാര തകർച്ചയ്ക്ക് അംഗീകാരം നൽകുന്ന മാജിക്കുമായി പിണറായി സർക്കാർ; ഉപദേശക വൃന്ദത്തിന്റെ അട്ടിമറികൾ വീണ്ടും സർക്കാരിനെ നാണം കെടുത്തുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരളത്തിൽ നിന്നും ഓരോ വർഷവും അനേകായിരം വിദ്യാർത്ഥികളാണ് യുകെയിൽ അടക്കമുള്ള വിദേശ സർവകലാശാലകൾ തേടിയെത്തുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കിൽ യുകെയിലേക്കു മാത്രം ഇന്ത്യൻ വിദ്യാർത്ഥികൾ പഠന ചെലവിനായി നൽകിയത് 28.8 ബില്യൺ പൗണ്ട് ആണെന്ന വെളിപ്പെടുത്തൽ പുറത്തു വരുമ്പോൾ അതിൽ ഒട്ടും മോശം അല്ലാത്ത തുകയും മലയാളിയുടേതാണ്. ഓരോ വർഷവും വിദേശ പഠനത്തിന് ഉള്ള വിദ്യാർത്ഥികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഏഴു വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്കായി രൂപം നൽകിയ സ്കോളർഷിപ്പ് പദ്ധതി ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു തന്നെ വിദഗ്ധമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
ഇതോടെ മികച്ച സർവകലാശാലകളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ബ്രിട്ടനിൽ പഠിക്കുക എന്ന മോഹം സാക്ഷാൽക്കരിക്കാൻ മറ്റു വഴികൾ തേടേണ്ട ദുരവസ്ഥയാണ്. ഇത്തരം പരിതാപകരമായ അവസ്ഥയിൽ എത്തിയ യൂണിവേഴ്സിറ്റി ഓഫ് സസ്കസ് ആന്ത്രോപ്പോളജി വിഭാഗം വിദ്യാർത്ഥിനി ഹഫീഷ ഇക്കാര്യം പൊതു സമൂഹത്തിനോട് വിളിച്ചു പറയുമ്പോൾ മാത്രമാണ് സ്കോളർഷിപ്പിന്റെ പേരിൽ നടന്ന ആസൂത്രിത അട്ടിമറി പുറത്തറിയുന്നത്.
മികവ് കാട്ടുന്ന വിദ്യാർത്ഥികൾക്ക് സഹായമില്ല
മികച്ച വിദ്യാർത്ഥികളിൽ ഇഷ്ടക്കാർ കുറവായിരിക്കും എന്ന സത്യം മൂലം സ്കോളർഷിപ്പിന് അർഹരായവരെ കണ്ടെത്താനുള്ള അടിസ്ഥാന യോഗ്യതയിൽ വെള്ളം ചേർത്താണ് ഇപ്പോൾ കേരള സർക്കാർ മികവ് കാട്ടുന്ന വിദ്യാർത്ഥികളോട് ചിറ്റമ്മ നയം കാട്ടുന്നത്. സ്കോളർഷിപ്പിന് ഉള്ള യോഗ്യത നേടാൻ ലോകത്തെ മികച്ച 200 യൂണിവേഴ്സിറ്റികൾ എന്ന പട്ടിക 600ലേക്ക് വലിച്ചു നീട്ടിയപ്പോൾ മികവ് എന്ന ലക്ഷ്യം കൂടിയാണ് അട്ടിമറിക്കപ്പെട്ടത്.
അതായതു കേരള സർക്കാരിന്റെ മുന്നിൽ ഇപ്പോൾ യുകെയിലെ ഒന്നാം നമ്പർ യൂണിവേഴ്സിറ്റികളായ കേംബ്രിഡ്ജിനും ഓക്സ്ഫോർഡിനും ഇംപീരിയൽ കോളേജിനും ഒക്കെ റാങ്കിൽ ഏറെ പിന്നിൽ ഉള്ള കീൽ, ബ്രിസ്റ്റോൾ, ബിർമിങ്ഹാം യൂണിവേഴ്സിറ്റികൾക്കു ഒപ്പം പരിഗണന. ഒരു പക്ഷെ എല്ലാം യുകെ യൂണിവേഴ്സിറ്റികൾ അല്ലേയെന്ന ചോദ്യമാകും കേരള സർക്കാരിന്റെ ഉപദേശകർക്കുള്ളത്.
എന്നാൽ യുകെയിൽ പഠിക്കാൻ അവസരം കിട്ടിയ ഏതെങ്കിലും ഒരു വിദ്യാർത്ഥിയോട് ഇക്കാര്യം തിരക്കിയെങ്കിൽ യൂണിവേഴ്സിറ്റി റാങ്കിങ്ങിന്റെ വിശദാംശങ്ങൾ വ്യക്തമായി കേരള സർക്കാരിന് പിടികിട്ടുമായിരുന്നു. മാത്രമല്ല മികച്ച പല യൂണിവേഴ്സിറ്റികളും ഇപ്പോൾ കേരളത്തിന്റെ പട്ടികയിൽ ഇല്ലെങ്കിലും ഒരു യോഗ്യതയും പറയാൻ ഇല്ലാത്ത അനേകം യൂണിവേഴ്സിറ്റികൾ കടന്നു കൂടിയിട്ടുമുണ്ട്.
കഴിഞ്ഞ ഏതാനും വർഷമായി പിന്നോക്ക വികസന വകുപ്പിന്റെ ഓവർസീസ് സ്കോളർഷിപ്പ് നേടിയവരുടെ കണക്കെടുത്താൽ മികച്ച യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവരാണോ മോശം യൂണിവേഴ്സിറ്റിയിൽ എത്തിയവരാണോ സർക്കാർ സഹായം കരസ്ഥമാക്കിയത് എന്ന് വ്യക്തമാകും. സർക്കാരിന്റെ ദീർഘവീക്ഷണം ഇല്ലാത്ത നയം മൂലം അർഹതയുള്ള പ്രതിഭകളാണ് തുടർച്ചയായി തഴയപ്പെട്ടിരിക്കുന്നത്.
സർക്കാരിന്റെ കയ്യിൽ ഉള്ളത് രണ്ടു കോടി രൂപ, നൽകുന്നത് പാതി മാത്രം
പലപ്പോഴും കയ്യിൽ ഉള്ളതിന്റെ പാതി പോലും നൽകാൻ സർക്കാർ ഈ സ്കോളർഷിപ്പിലൂടെ തയ്യാറാകുന്നില്ല എന്നാണ് പിന്നോക്ക വികസന വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ മനസിലാകുന്നത്. ചുരുങ്ങിയത് 20 വിദ്യാർത്ഥികൾക്കായി 200 ലക്ഷം രൂപ കയ്യിൽ ഉള്ള സർക്കാർ പലപ്പോഴും നൂറു ലക്ഷം മാത്രം നൽകി കൈകഴുകുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സർക്കാരിന്റെ പണമല്ലേ ഇതിനൊക്കെ കണക്കുണ്ട് എന്ന ഭാവത്തിൽ ഏതാനും പേരടങ്ങിയ ഒരു സംവിധാനത്തിലൂടെ കടന്നു പോകുന്നത് വഴിയാണ് അനേകായിരം പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കാൻ വരുമ്പോഴും സർക്കാർ സഹായം സ്വീകരിക്കാൻ ആളില്ലാതെ പോകുന്നത്.
നിലവിൽ സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാൻ ആയും പിന്നോക്ക വികസന വകുപ്പിൽ നിന്നും ഒരാൾ ഡയറക്ടർ ആയും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി ആയി അഡിഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ആളുടെ കൂടി സാന്നിധ്യത്തിൽ മാത്രമേ സ്കോളർഷിപ്പിനുള്ള അപേക്ഷകരെ തിരഞ്ഞെടുക്കാവൂ എന്നാണ് ചട്ടം. അർഹതയുള്ള കുട്ടികൾ കണ്ണീരും കിനാവുമായി കാത്തിരിക്കുകയാണ് എന്ന കാര്യം തീരുമാനം എടുക്കാൻ നിയോഗിക്കപ്പെട്ട ഇവർക്കും അറിയാമെങ്കിലും അടുത്തകാലത്തൊന്നും മുഴുവൻ തുകയും നൽകിയിട്ടില്ല.
വരുമാനം മാത്രം മാനദണ്ഡം ആകുമ്പോൾ മികച്ചവർ പിന്നിലാകുന്നു
ലോകത്തെ വിവിധ ഇടങ്ങളിലെ മികച്ച വിദ്യാര്ഥികളുമായി മത്സരിച്ചു മുന്നേറി സീറ്റു നേടുന്ന യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥിയെയും അപേക്ഷിച്ചാൽ ഉടനെ സീറ്റ് ലഭിക്കുന്ന യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയെയും ഒരേ കണ്ണിൽ കാണുന്ന സോഷ്യലിസമാണ് ഇപ്പോൾ ഹഫീസയെ പോലുള്ള വിദ്യാർത്ഥികൾ ചോദ്യം ചെയ്യുന്നത്.
മാനദണ്ഡത്തിൽ വരുമാനം മാത്രം പരിഗണിക്കുന്ന കേരള സർക്കാർ മികവ് കാട്ടാൻ ഓരോ വിദ്യാർത്ഥിയും നടത്തുന്ന അധ്വാനത്തിനും അവരുടെ പ്രതിഭയ്ക്കും ഒരു വിലയും നൽകാൻ തയ്യാറല്ലേ എന്ന ചോദ്യത്തോടും സർക്കാർ ഉത്തരവ് ഇങ്ങനെയാണ് എന്ന് മാത്രമാണ് മറുപടിയായി മുഴങ്ങുന്നത്. ഒരു നോട്ടിഫിക്കേഷൻ വഴി ഈ അപാകത പരിഹരിക്കാമല്ലോ എന്ന് ചോദിക്കുമ്പോഴും അതൊക്കെ സർക്കാർ തീരുമാനിക്കട്ടെ എന്ന് പറഞ്ഞു കൈകഴുകുകയാണ് പിന്നോക്ക വികസന വകുപ്പ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ.
ഒരു പക്ഷേ ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്ന് പറഞ്ഞു കൈകഴുകാൻ കേരള സർക്കാരിന് കഴിഞ്ഞേക്കാം. എന്നാൽ ഓരോ വർഷവും വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഒരിക്കലും കേരള സർക്കാരിന്റെ മുന്നിൽ എത്തുന്നില്ല എന്നതാണ് സത്യം. സ്വന്തം പണം മുടക്കി എത്തുന്ന വിദ്യാർത്ഥിക്ക് പോലും ബാങ്കിൽ നിന്നും ഒരു സ്റ്റേറ്റ്മെന്റ് ലഭിക്കാൻ പോലും മാനേജർമാരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേടാണ് അനുഭവിക്കേണ്ടി വരുന്നത്.
വിദേശത്തു പോയി പഠിക്കുക എന്നത് തലയിൽ വെളിവ് ഉള്ളവർക്ക് കിട്ടുന്ന സൗഭാഗ്യം ആണെന്ന തിരിച്ചറിവിൽ ഉദ്യോഗസ്ഥർ കാട്ടുന്ന കുശുമ്പിനും കുത്തിത്തിരിപ്പിനും ഇരയായവരാണ് ബിനേഷ് ബാലനെ പോലുള്ള മിടുക്കരായ അനേകം വിദ്യാർത്ഥികൾ. എന്നാൽ ഇതിലൊന്നും തങ്ങൾക്കു ഒന്നും ചെയ്യാനില്ല എന്ന തികച്ചും നിരുത്തരവാദപരമായ സമീപനമാണ് കേരള സർക്കാരിനുള്ളത്.
സർക്കാരിന്റെ നോക്കുകുത്തി നയം ഏജൻസികൾ വളമാക്കുന്നു
ലക്ഷക്കണക്കിന് രൂപ അങ്ങോട്ടു നൽകുന്ന അനേകം ബ്രിട്ടീഷ് സ്കോളർഷിപ്പുകൾ കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ലഭിക്കാൻ അവസരം ഉണ്ടെങ്കിലും ഇതേക്കുറിച്ചൊന്നും അവബോധം നൽകാനോ വേണ്ട സഹായം നൽകാനോ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നേരവുമില്ല. വേണ്ടവർ എല്ലാം സ്വന്തം ഉത്തരവാദിത്തത്തിൽ കണ്ടുപിടിച്ചു വേണ്ടത് ചെയ്തോളണം. ഈ സമീപനമാണ് മറ്റു പല കാര്യത്തിലും എന്ന പോലെ വിദേശ പഠന രംഗത്തും കേരള സർക്കാരിന്റെ നിലപാട്. കഴിഞ്ഞ ഏതാനും വർഷമായി കേരളത്തിൽ നിന്നും നേഴ്സിങ് മുതൽ ഗവേഷണം വരെ പല തട്ടിലായി വിദ്യാർത്ഥികൾ എത്തിക്കൊണ്ടിരിക്കുകയാണ്.
ബിസിനസ് രംഗത്തും രാഷ്ട്രീയ രംഗത്തും ഉള്ള പ്രമുഖരുടെ മക്കൾ സ്കൂൾ തലം മുതൽ പഠനം യുകെയിലേക്കു പറിച്ചു നടുന്ന ട്രെന്റും സജീവമാകുകയാണ്. ഐ എ എസ് / ഐ പി എസ് തുടങ്ങി സർക്കാരിൽ ഉന്നത പദവിയിൽ ഉള്ള അനേകരുടെ മക്കളാണ് ഓരോ വർഷവും യുകെ പഠനത്തിനായി എത്തി മടങ്ങുന്നത്. സുരേഷ് ഗോപി എംപിയുടെ മകൻ പ്ലസ് ടു പഠനത്തിന് തുല്യമായ എ ലെവൽ പഠനത്തിനും നന്തിലത്ത് ഗ്രൂപ്പ് സാരഥി ഗോപു നന്തിലത്തിന്റെ മകൻ കോളേജ് പഠനത്തിനും തിരഞ്ഞെടുത്തത് യുകെ തന്നെയാണ്.
ഇത്തരത്തിൽ അനേകായിരം പേരാണ് യുകെയിൽ വന്നു പോകുന്നത്. ഇവരെ ഒക്കെ സഹായിക്കാനോ മാർഗ നിർദ്ദേശം നൽകാനോ നിലവിൽ സ്വകാര്യ ഏജൻസികൾ മാത്രമാണ് രംഗത്തുള്ളത്. ഒരു പക്ഷെ സ്വകാര്യ ഏജൻസികൾക്ക് പണം പിടുങ്ങാൻ വേണ്ടി സർക്കാർ മൗനം പാലിച്ചു നിൽക്കുന്നതാണോ എന്നുപോലും സംശയിക്കേണ്ടി വരും തുടർച്ചയായ നിസ്സംഗത കാണുമ്പോൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്