നാഴികയ്ക്ക് നാൽപ്പതുവട്ടം കരുണയെ കുറിച്ചും സഹാനുഭൂതിയെ കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന കത്തോലിക്കാ സഭയ്ക്ക് അംഗപരിമിതർക്ക് മൂന്ന് ശതമാനം സംവരണം കൊടുക്കാൻ സർക്കാർ പറഞ്ഞപ്പോൾ അനുസരിക്കാൻ മടി; ന്യൂനപക്ഷാവകാശം ഹനിക്കപ്പെടുന്നെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ കേസ് കൊടുത്തു; സഭയ്ക്ക് കൂട്ട് സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്ന എൻഎസ്എസും; ദുർബലരെ തഴയുന്ന മതസംഘടനകളുടെ പൊയ്മുഖം പൊളിഞ്ഞു വീഴുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിൽ ഏറ്റവും അധികം അനാഥാലയങ്ങൾ നടത്തുന്നതും അംഗപരിമിതർക്കായുള്ള സ്ഥാപനങ്ങൾ നടത്തുന്നതു ആരെന്ന് ചോദിച്ചാൽ അത് ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട സംഘടനകളോ വ്യക്തികളുടെ സ്ഥാപനങ്ങളോ ആകുമെന്നത് ഉറപ്പാണ്. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ പലതും വിദേശഫണ്ട് അടക്കം കൈപ്പറ്റുന്ന സ്ഥാപനങ്ങളാണ്. പലപ്പോഴും വിദേശ മലയാളികൾ കൈ അയച്ച് ഇത്തരം സ്ഥാപനങ്ങളെ സഹായിക്കുന്നത് അവരുടെ മനസിലെ കരുണകൊണ്ടും അംഗപരിമിതരോടുള്ള സഹാനുഭൂതികൊണ്ടുമാണ്. എന്നാൽ, ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അംഗപരിമിതരോട് പെരുമാറുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന ഒരു വിവരമാണ് പുറത്തുവരുന്നത്.
കേന്ദ്രസർക്കാർ സാമ്പത്തിക സംവരണം പാസാക്കിയപ്പോൾ അതിനെ സ്വാഗതം ചെയ്ത എൻഎസിന്റെയും പൊയ്മുഖം വെളിച്ചത്തു വരുന്നതാണ് പുതിയ സംഭവം. സ്വകാര്യ, എയ്ഡഡ് സ്കൂൾ, കോളജുകളിലെ നിയമനങ്ങളിൽ 3 ശതമാനം അംഗപരിമിതർക്കു സംവരണം ചെയ്യണമെന്ന സർക്കാർ ഉത്തരവിനെതിരെ എൻഎസ്എസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കയാണ്. സമൂഹത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള വിഭാഗത്തെ അവഗണിക്കാൻ നാഴികയ്ക്ക് നാൽപ്പതു വെട്ടം സഹാനുഭൂതിയെ കുറിച്ച് സംസാരിക്കുന്നവർ മത്സരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.
അംഗപരിമിതരുടെ അവകാശ സംരക്ഷണത്തിനുള്ള 1995 ലെ നിയമവും ഇതു റദ്ദാക്കി 2016 ൽ കൊണ്ടുവന്ന നിയമവും സ്വകാര്യ, എയ്ഡഡ് സ്ഥാപനങ്ങൾക്കു ബാധകമാക്കിയിരുന്നില്ലെന്നാണ് എൻഎസ്എസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദിക്കുന്നത്. നിയമ പ്രകാരമുള്ള വിജ്ഞാപനങ്ങളിൽ പറയാത്ത നിലയ്ക്ക് സ്വകാര്യ സ്ഥാപനങ്ങൾക്കു സംവരണം ബാധകമാക്കുന്ന സർക്കാർ ഉത്തരവു ശരിയല്ലെന്നാണു ഇരു കൂട്ടരുടെയും വാദം. സമാന വിഷയത്തിൽ കൺസോർഷ്യം ഓഫ് കാത്തലിക് സ്കൂൾ മാനേജ്മെന്റ്സും കൺസോർഷ്യം ഓഫ് കാത്തലിക് ഇൻസ്റ്റിറ്റിയൂഷൻസ് ഓഫ് ഹയർ എജ്യുക്കേഷനും നേരത്തേ ഹർജി നൽകിയിരുന്നു.
ന്യൂനപക്ഷ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റാണ് അംഗപരിമിതർക്കുള്ള മൂന്ന് ശതമാനം സംവരണം എന്നാണ് കത്തോലിക്കാസഭയ്ക്കു കീഴിലുള്ള സംഘടനയുടെയും വാദം. ഒരേസമയം സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്നവരാണ് സമൂഹത്തിലെ നിരാലംബരം സഹായിക്കാൻ സർക്കാർ കൈക്കൊണ്ട നടപടിക്കെതിരെ രംഗത്തുവന്നത്. സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ അംഗപരിമിതർക്ക് മൂന്നുശതമാനം സംവരണം നടപ്പാക്കണമെന്ന ആവശ്യം 2014 ഒക്ടോബറിൽ ഉണ്ടായ ഹൈക്കോടതി വിധിയെ പിന്തുടർന്നാണ് സർക്കാർ നടപ്പിലാക്കിയത്.
2013ലെ സുപ്രീംകോടതിവിധി സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകൾക്ക് ബാധകമാണെന്നും നിയമനങ്ങളിൽ ശാരീരികപ്രശ്നങ്ങൾ നേരിടുന്നവരെ പരിഗണിക്കാൻ പൊതുനയം രൂപീകരിക്കണമെന്നും ഹൈക്കോടതി വിധിയിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ, 2014 ഒക്ടോബറിൽ വന്ന ഹൈക്കോടതിവിധി നടപ്പാക്കാൻ യുഡിഎഫ് സർക്കാർ കാര്യമായ നടപടികൾ സ്വീകരിച്ചില്ല. കാഴ്ചശക്തി കുറഞ്ഞവർ /അന്ധർ, ശ്രവണശേഷി കുറഞ്ഞവർ /ഇല്ലാത്തവർ, ചലനവൈകല്യം/സെറിബ്രൽ പാൾസി ബാധിച്ചവർ എന്നീ മൂന്നു വിഭാഗങ്ങൾക്ക് ഓരോ ശതമാനംവീതം ആകെ മൂന്നു ശതമാനത്തിൽ കുറയാത്ത സംവരണമാണ് ഉത്തരവിലൂടെ ലഭിക്കുന്നത്. എല്ലാ തസ്തികയിലും ആനൂകൂല്യത്തിന് അർഹത ഉണ്ടാകും.
1958ലെ കേരള വിദ്യാഭ്യാസ ആക്ട് 11ലും 1959ലെ കേരള വിദ്യാഭ്യാസചട്ടം അധ്യായം 14 എ ചട്ടം ഒന്നിലും സംവരണമുറപ്പാക്കാൻ ഭേദഗതികൾ വരുത്തുകതയും ചെയ്തു. അംഗപരിമിതരായ നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് സർക്കാർ ഉത്തരവ് സഹായകരമാകും. മാനേജ്മെന്റുകൾ സംവരണം പാലിക്കാതെ നിയമനങ്ങൾ നടത്തിയാൽത്തന്നെ അംഗീകാരത്തിനുവരുമ്പോൾ നിയമപരമായി നിരസിക്കാൻ ഇനിമുതൽ വിദ്യാഭ്യാസവകുപ്പിനു കഴിയുമെന്ന നിലയും ഈ ഉത്തരവോടെ വന്നിരുന്നു. ഈ തീരുമാനത്തിന് എതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
അംഗപരിമിതർക്കുള്ള സംവരണം വ്യക്തമാക്കാതെ നിയമനത്തിന് വിജ്ഞാപനം ഇറക്കിയ തസ്തികകളിലെ നിയമനങ്ങൾ ഹൈക്കോടതി അടുത്തിടെ തടഞ്ഞിരുന്നു. ഗുരുവായൂർ ദേവസ്വത്തിന്റെയും എൻ.എസ്.എസിന്റെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനമാണ് തടഞ്ഞത്. അതേസമയം, നിയമനത്തിനുള്ള നടപടികൾ പൂർത്തിയാക്കാൻ അനുവദിച്ചിട്ടുണ്ട്. വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അംഗപരിമിതർക്കുള്ള സംവരണം വ്യക്തമാക്കാതെ വിജ്ഞാപനങ്ങൾ ഇറക്കിയതിനെതിരേ കാഴ്ചവൈകല്യമുള്ള അരൂർ സ്വദേശി സി.ബി. വിഷ്ണുപ്രസാദാണ് ഹർജി നൽകിയത്. കഴിഞ്ഞ നവംബറിലാണ് ഇരുവിഭാഗങ്ങളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചത്. അംഗപരിമിതർക്ക് എയ്ഡഡ് കോളേജുകളിലും സ്കൂളുകളിലും സംവരണം ഉറപ്പാക്കുന്ന സർക്കാർ ഉത്തരവ് പാലിക്കാതെയാണ് വിജ്ഞാപനമെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.
സർക്കാർ ജോലികളിൽ അംഗപരിമിതർക്കായി അനുവദിച്ച മൂന്നു ശതമാനം സംവരണം സംസ്ഥാന സർക്കാർ നടപ്പിലാക്കി തുടങ്ങിയിരുന്നു. 1995ലാണ് അംഗപരിമിത സംരക്ഷണ നിയമം നിലവിൽ വന്നത്. കേന്ദ്ര സർക്കാർ മൂന്നരകോടിയോളം വരുന്ന ഇന്ത്യയിലെ അംഗപരിമിതർക്കായി തയ്യാറാക്കിയ പദ്ധതികളെല്ലാം പാതിവഴിയിലാണ്. 20 കോടി രൂപയുടെ പദ്ധതി വിഭാവനം ചെയ്തുവെങ്കിലും ഒന്നും നടപ്പാക്കാൻ
ഇരുസർക്കാറുകളും മുന്നിട്ടിറങ്ങുന്നില്ലെന്ന് അംഗപരിമിതരുടെ അസോസിയേഷനുകൾ കാലങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്.
അടുത്തിടെ സർക്കാറിന്റെ പുതിയ നയത്തോടെ ഡെപ്യൂട്ടി കലക്ടർ തസ്തികയിൽ അംഗപരിമിതൻ നിയമിക്കപ്പെട്ടിരുന്നു. ഏറെ വിവാദങ്ങൾക്കും നിയമനടപടികൾക്കും സർക്കാർ ഇടപെടലുകൾക്കുമൊടുവിലാണ് കഴിഞ്ഞ വർഷം കണ്ണൂർ പയ്യന്നൂർ കോറോം സ്വദേശി കെ.അജേഷ് ഡെപ്യൂട്ടി കലക്ടർ തസ്തികയൽ നിയമിതനായത്. ആറുവർഷമായി സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിൽ അസിസ്റ്റന്റായ അജേഷ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിലെ ഉദ്യോഗസ്ഥനാണ്. സർക്കാർ സ്ഥാപനങ്ങളിൽ അടക്കം കാര്യമായി നിയമനങ്ങൾ നടക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് രണ്ട് പ്രബല സമുദായ സംഘടനകളുടെ സ്ഥാപനങ്ങൾ അംഗപരിമിത നിയമനത്തിനെതിരെ കോടതിയെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍