എന്റെ സുന്ദരികുട്ടീ ഞാൻ ഗോവയിലാണ്......; ശബ്ദം ആരുടേതാണെന്ന് ഉറപ്പിക്കാൻ സിബിഐ എത്തുമോ? ഹൈക്കോടതി വിധി എതിരായാൽ ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരും; പിണറായി സർക്കാരിനെ വെട്ടിലാക്കാൻ നിയമ യുദ്ധത്തിന് മംഗളം ചാനലിൽ ന്യൂസ് എഡിറ്റർ എസ് വി പ്രദീപ്; ഫോൺ കെണി വിവാദം വീണ്ടും ഹൈക്കോടതിയിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിപിഎം ആകെ പ്രതിസന്ധിയിലാണ്. ഫോൺ കെണിയിൽ എകെ ശശീന്ദ്രനെതിരായ നിയമനടപടികളെല്ലാം അവസാനിച്ചു. നിലവിൽ കേസൊന്നും ശശീന്ദ്രനെതിരെ ഇല്ല. ജ്യുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടും ശശീന്ദ്രന് അനുകൂലം. ഈ സാഹചര്യത്തിലാണ് ശശീന്ദ്രൻ വീണ്ടും മന്ത്രിയായത്.
എന്നാൽ കേസിൽ അതിനിർണ്ണായക ഇടപെടലിന് ശ്രമിക്കുകയാണ് ഹണി ട്രാപ്പ് കേസിൽ പ്രതിയാക്കപ്പെട്ട് ജയിലിൽ കിടന്ന എസ് വി പ്രദീപ്. എന്റെ സുന്ദരികുട്ടി ഞാൻ ഗോവയിലാണ്.. എന്ന ശബ്ദം ശശീന്ദ്രന്റേതാണോ എന്ന് ഉറപ്പിക്കാൻ ശബ്ദ പരിശോധന അനിവാര്യമാണെന്ന് പ്രദീപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ കേരളാ പൊലീസും ജ്യുഡീഷ്യൽ കമ്മീഷനും അന്വേഷണമൊന്നും നടത്തിയില്ല. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി ശശീന്ദ്രൻ കേസിൽ നിന്ന് കുറ്റവിമുക്തി നേടി മന്ത്രിയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തന്റെ നിരപരാധിത്വം തെളിയിക്കാൻ മംഗളം ടിവിയിലെ സീനിയർ ന്യൂസ് എഡിറ്റർ എസ് വി പ്രദീപ് ഹൈക്കോടതിയിൽ എത്തിയത്.
മംഗളത്തിൽ ശശീന്ദ്രനെതിരായ വാർത്ത അവതരിപ്പിച്ചത് പ്രദീപായിരുന്നു. ഇതാണ് പ്രദീപിനെ കേസിൽ കുടുക്കിയതും ജയിലിലാക്കിയതും. ശശീന്ദ്രൻ പീഡിപ്പിച്ചെന്ന് ആരോപിച്ച് മംഗളത്തിലെ റിപ്പോർട്ടർ കോടതിയിൽ പരാതിയും നൽകി. എന്നാൽ പിന്നീട് പരാതിക്കാരെ കേസിൽ നിന്നും പിന്മാറി. ഇതോടെ ശശീന്ദ്രൻ മന്ത്രിയായി. ഇത് മംഗളത്തിന് എതിരായ കേസിനെ ബലപ്പെടുത്തുന്ന സാഹചര്യവും വന്നു. മംഗളത്തിൽ സംപ്രേഷണം ചെയ്ത ഫോൺ സംഭാഷണത്തിൽ ശശീന്ദ്രൻ വ്യക്തത വരുത്തിയതുമില്ല. എന്നാൽ ശശീന്ദ്രനെ കുടുക്കിയെന്ന തരത്തിലാണ് ജ്യൂഡീഷ്യൽ കമ്മീഷൻ നിരീക്ഷണം പോലും എത്തിയത്. ഏത് സാഹചര്യത്തിലായാലും ശശീന്ദ്രനെ പോലെ ധാർമികത അവകാശപ്പെടുന്ന മന്ത്രിക്ക് ഇത്തരത്തിൽ പൈങ്കിളി സംസാരിക്കാമോ എന്നതും ഉയർന്ന ചോദ്യമാണ്. ഈ സാഹചര്യത്തിലാണ് ശശീന്ദ്രനെതിരായ കേസ് വീണ്ടും ചർച്ചയാക്കാൻ എസ് വി പ്രദീപ് തയ്യാറെടുക്കുന്നത്.
മംഗളം ടിവിയിൽ കേൾപ്പിച്ചത് ശശീന്ദ്രന്റേതാണെന്ന ഉത്തമ വിശ്വാസം തനിക്കുണ്ട്. വനിതാ ജേർണലിസ്റ്റിന്റെ വാക്കുകൾ ഇക്കാര്യത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ ശശീന്ദ്രനും വനിതാ മാധ്യമ പ്രവർത്തകയും തമ്മിൽ എല്ലാം പറഞ്ഞു തീർത്തുവെന്നും അതുകൊണ്ട് തന്നെ കോടതി വിധികൾ ശശീന്ദ്രന് അനുകൂലമായെന്നും പ്രദീപ് ഹൈക്കോടതിയിൽ വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ ടേപ്പിലെ ശബ്ദവുമായി ബന്ധപ്പെട്ട സംശയ ദൂരീകരണത്തിന് സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണ്. രാഷ്ട്രീയ ശക്തി ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശശീന്ദ്രൻ ഇടപെടൽ നടത്തിയെന്നും പ്രദീപ് ആരോപിക്കുന്നു. ഈ കേസ് അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.
മംഗളം പുറത്തുവിട്ട ഓഡിയോ ഒരു കുറ്റകൃത്യത്തിന് തെളിവാണ്. ക്രൈംബ്രാഞ്ച് കേസിൽ തന്റെ ശബ്ദ പരിശോധനക്ക് ഏറെ പ്രാധാന്യം ഉണ്ടെന്നും അത് തനിക്ക് ദോഷമാകുമെന്നും അതിനാൽ അത് പരിശോധിക്കപ്പെടാൻ പാടില്ലെന്നും ശശീന്ദ്രൻ ആഗ്രഹിക്കുന്നു. ക്രൈം ബ്രാഞ്ചിന് മുന്നിൽ എ കെ ശശീന്ദ്രനും മാധ്യമ പ്രവർത്തകരും കക്ഷികളായി 51 & 52/CR/OCW1 /17/TVPM എന്ന നമ്പരിൽ 120 B IPC, 67 A IT ACT വകുപ്പുകളിൽ FIR നിലവിൽ ഉണ്ട്. പക്ഷേ ഇക്കാര്യത്തിൽ അന്വേഷണം നടന്നുമില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രദീപ് പരാതി നൽകിയുന്നു. പക്ഷേ നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മംഗളം ചാനലിന്റെ സഹായമില്ലാതെ സ്വന്തം നിലയിലാണ് പ്രദീപിന്റെ നീതിയുറപ്പിക്കാനുള്ള പോരാട്ടം. ഇത് ഫലത്തിൽ ശശീന്ദ്രൻ കേസിനെ വീണ്ടും സജീവ ചർച്ചയാക്കും.
ഫോൺ കെണിയിൽ മംഗളം ചാനലിനെതിരേയും കേസെടുത്തിരുന്നു. ഇതിൽ മംഗളം സിഇഒ അടക്കമുള്ളവർ റിമാൻഡിലാവുകയും ചെയ്തു. ശശീന്ദ്രൻ കേസിൽ നിന്ന് രക്ഷപ്പെടുമ്പോഴും ഈ നിയമ നടപടി തുടരുകയാണ്.മംഗളം ചാനൽ സംപ്രേഷണം ചെയ്തത് ശശീന്ദ്രന്റെ ശബ്ദമാണോ എന്നതാണ് ഉയരുന്ന ചോദ്യം. ശാസ്ത്രീയ ശബ്ദ പരിശോധനയിലൂടെ ഇത് ബോധ്യപ്പെടുത്താവുന്നതേ ഉള്ളൂ. എന്നാൽ കേരളാ പൊലീസ് ഇത് ചെയ്തില്ല. ശശീന്ദ്രൻ തന്നെ ശബ്ദം തന്റേതല്ലെന്ന് പറയുന്നില്ല. ഈ സാഹചര്യത്തിലാണ് ശശീന്ദ്രന്റെ ശബ്ദത്തിന്റെ ആധികാരികതയിൽ അന്വേഷണത്തിന് കേസിൽ പ്രതിചേർക്കപ്പെട്ട മാധ്യമ പ്രവർത്തകർ രംഗത്ത് വരുന്നത്. തങ്ങളുടെ സത്യസന്ധത തെളിയിക്കാൻ ഇത് ആവശ്യമാണ്. എന്നാൽ പൊലീസ് ഇതിന് തയ്യാറാകുന്നുമില്ല. അശ്ലീല സംഭാഷണം ശശീന്ദ്രന്റേത് തന്നെയെന്ന് തെളിഞ്ഞാൽ വാർത്ത സന്ധ്യസന്ധമെന്ന് വ്യക്തമാകും. ഇതിലൂടെ മാത്രമേ മാധ്യമ പ്രവർത്തകർക്ക് രക്ഷ നേടാൻ കഴിയൂ. ഇതിനുള്ള നിയമ വഴികളാണ് പ്രദീപ് തേടുന്നത്.
തങ്ങൾക്കെതിരായ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ആദ്യം ഒരു ഇടത് മന്ത്രിയുടേത് എന്ന പേരിലും പിന്നീട് പേര് പറഞ്ഞും മംഗളം ടിവി പുറത്ത് വിട്ട ഓഡിയോ ക്ലിപ്പാണ് പ്രശ്നം. ഫോൺ രതിയുടെ വിഭാഗത്തിൽ പെടുത്താവുന്ന അശ്ലീമാണ് ചാനൽ കേൾപ്പിച്ചത്. ഇത് ഫോൺ സെക്സ് എന്നാണ് വിലയിരുത്തൽ. എന്റെ സുന്ദരിക്കുട്ടി പറയ്, നിനക്കിപ്പോ എന്താണ് വേണ്ടത്.. ഞാൻ നിന്നെ കടിച്ച് കടിച്ച് തിന്നട്ടേ.. മാറത്ത് കിടക്കാം.. 71 കാരൻ മന്ത്രി പരാതി പറയാനെത്തിയ സ്ത്രീയോട് നടത്തിയ ലൈംഗിക അതിക്രമം എന്ന തരത്തിലാണ് ഈ ഓഡിയോ ക്ലിപ്പ് മംഗളം ടി വി പുറത്ത് വിട്ടത്. പിന്നീട് ചാനാൽ ലേഖികയാണ് യുവതിയെന്നാക്കി. ഈ ലേഖികയാണ് കോടതിയിൽ ശശീന്ദ്രന് അനുകൂലമായി മാറിയത്.
ഈ ലൈംഗികസംഭാഷണങ്ങൾ നടത്തിയെന്ന മംഗളം ടെലിവിഷൻ വാർത്തയേത്തുടർന്നാണ് ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ രാജിവച്ചത്. രാജിക്ക് മുമ്പ് കോഴിക്കോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോടു ശബ്ദരേഖ നിഷേധിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. താൻ കാരണം പാർട്ടിക്കോ സർക്കാരിനോ മുന്നണിക്കോ ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു പ്രതികരണം. അതുകൊണ്ട് തന്നെ ഈ ശബ്ദം ശശീന്ദ്രൻ തന്നെ സ്ഥിരീകരിച്ചതാണെന്ന് മംഗളത്തിലെ ജീവനക്കാർ വിലയിരുത്തുന്നു. ലേഖികയുടെ മനസ്സ് മാറ്റത്തിന് കാരണം ഇവർക്ക് അറിയില്ല. ശശീന്ദ്രന്റെ ശബ്ദ പരിശോധന മാത്രമാണ് സത്യം പുറത്തുവരാനുള്ള പോംവഴിയെന്നാണ് ഇവരുടെ വാദം.
ഇക്കാര്യത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടാൽ ശശീന്ദ്രൻ വീണ്ടും പ്രതിക്കൂട്ടിലാകും. ശബ്ദത്തിന്റെ ആധികാരികത സിബിഐ പരിശോധിക്കും. ഈ ഫലം എതിരായാൽ മന്ത്രിക്ക് വീണ്ടും രാജിവയ്ക്കേണ്ട സാഹചര്യം പോലും ഉണ്ടാകും.
Stories you may Like
- എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം': മുഹമ്മദ് കുട്ടി
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- സമരച്ചൂടിനിടെ രാഹുൽ മാങ്കൂട്ടത്തിൽ മറുനാടനോട്
- പൂക്കോട് വെറ്ററിനറി സർവകലാശാല പുതിയ വിസി ഡോ പി സി ശശീന്ദ്രൻ രാജി വച്ചു
- ബിജു കല്ലേലി കൗമുദി ടിവിയുടെ പേരിലും തട്ടിപ്പ് നടത്തി
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍