ഹാരിസിലെ എച്ചും അജിത്തിലെ എയും ഫിജോയിലെ ടിയും ചേരുമ്പോൾ ഹാറ്റ്സായി! നിലമ്പൂരിൽ മൂന്ന് പേർക്ക് ഓസ്ട്രേലിയൻ തൊഴിൽ വിസ നൽകാമെന്ന് പറഞ്ഞ് തട്ടിച്ചത് ഏഴര ലക്ഷം; പ്രളയകാലത്ത് ടെമ്പോയിൽ നാടു ചുറ്റാൻ ഇറങ്ങിയവരെ നാട്ടുകാർ തടഞ്ഞ് വച്ചത് മണിക്കൂറുകൾ; പൊലീസ് എത്തി രക്ഷിച്ച് കൊണ്ടു പോയത് പോത്തുകൽ സ്റ്റേഷനിലേക്കും; ജാമ്യമില്ലാ കേസിലെ എഫ് ഐ ആർ മറുനാടന്; കരഞ്ഞ കണ്ണുമായി ലൈവിലെത്തി പൊലീസിനെ പറ്റിക്കാനുള്ള അവസാന അടവും; ഫിജോയും ഭർത്താവും വീണ്ടും കുടുങ്ങി
എം മനോജ് കുമാർ
നിലമ്പൂർ: ഫേസ് ബുക്കിലെ സാമൂഹിക പ്രവർത്തക ഫിജോ ജോസഫും ഭർത്താവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഏറ്റുമാനൂർ തോപ്പിൽ വീട്ടിൽ ഹാരിസ് സേട്ടും വീണ്ടും പൊലീസ് സ്റ്റേഷനിൽ. നിലമ്പൂരിൽ സ്വന്തം ടെംപോ ട്രാവലറിൽ എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു. പോത്തുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഓസ്ട്രേലിയയിൽ ജോലി നൽകാമെന്ന് പറഞ്ഞ് പോത്തുകല്ലുകാരിൽ നിന്ന് ഏഴര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ഫിജോയ്ക്കും ഭർത്താവിനുമെതിരെ കേസും എഫ് ഐ ആറുമുണ്ട്. ഇതിലെ പരാതിക്കാരാണ് ഫിജോയേയും സംഘത്തേയും തടഞ്ഞു വച്ചത്. പൊലീസ് എത്തി ഇവരെ പോത്തുകൽ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
ഏതായാലും വിസ തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം നേരിടുന്ന ഫിജോ ജോസഫ് നിലമ്പൂർ പോത്തുകൽ പൊലീസ് സ്റ്റേഷനിൽ തുടരുന്നു. വിസ തട്ടിപ്പുമായി ബന്ധപ്പെട്ടു പണം നഷ്ടമായ ആളുകൾ ഫിജോ ജോസഫിനെയും ഭർത്താവിനെയും കാർ അടക്കം തടഞ്ഞു വയ്ക്കുകയും പ്രശ്നമായപ്പോൾ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയുമായിരുന്നു. ഫിജോ ജോസഫിനെ ചോദ്യം ചെയ്തു വരുകയാണെന്ന് പോത്തുകൽ പൊലീസ് മറുനാടനോട് പറഞ്ഞു. എസ്ഐ മെഡിക്കൽ ലീവിലാണ്. സിഐ സ്ഥലത്തില്ല. അതിനാൽ കാര്യങ്ങൾ ഞങ്ങൾ അന്വേഷിച്ചു വരുകയാണ്.
ഫിജോ ജോസഫിനെതിരെ പോത്തുകൽ പൊലീസ് തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത കാര്യം പറഞ്ഞപ്പോൾ എന്തായാലും ഞങ്ങൾ അന്വേഷിക്കുകയാണ് പിന്നീട് വിശദാംശങ്ങൾ നൽകാം എന്നാണ് പോത്തുകൽ പൊലീസ് പറഞ്ഞത്. ഫിജോ ജോസഫ് തന്നെ ഫെയ്സ് ബുക്ക് ലൈവ് വഴി വിശദാംശങ്ങൾ നല്കിയതോടെയാണ് ജനങ്ങൾ തടഞ്ഞുവെച്ച കാര്യവും മുൻപ് തന്നെ വിസ തട്ടിപ്പ് കേസിൽ പോത്തുകൽ പൊലീസ് ഫിജോയ്ക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ രജിസ്റ്റർ ചെയ്ത കാര്യമെല്ലാം വ്യക്തമാകുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ഉള്ളതിനാൽ ഫിജോ ജോസഫ് അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതകൾ ഏറെയാണ്. ചോദ്യം ചെയ്ത ശേഷം വിശദാംശങ്ങൾ നൽകാം എന്നാണ് ഇപ്പോഴും പൊലീസ് വ്യക്തമാക്കുന്നത്.
ഈ വർഷം മെയ് 5നാണ് പോത്തുകൽ പൊലീസ് സ്റ്റേഷനിൽ ഫിജോയ്ക്കെതിരെ പരാതി കിട്ടിയതും എഫ് ഐ ആർ ഇട്ടതും. ഐപിസിയിലെ 420, 406, 506, 34 എന്നിവയാണ് വകുപ്പുകൾ. ഇത് ജാമ്യമില്ലാ വകുപ്പുകളാണ്. അതുകൊണ്ട് തന്നെ പോത്തുകല്ല് സ്റ്റേഷനിലെത്തിച്ചവരെ പൊലീസിന് കോടതിയിൽ ഹാജരാക്കേണ്ടി വരും. എന്നാൽ കേസിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഫിജോ പറയുന്നത്. ജോൺ മാത്യുവാണ് പരാതിക്കാരൻ. അജിത് ജോർജ് ഒന്നാം പ്രതിയും ഫിജോ രണ്ടാം പ്രതിയുമാണ്. ഹരീഷ് മൂന്നാം പ്രതി. ഇതിൽ ഹരീഷ് എന്ന ഹാരീസാണ് ഫിജോയുടെ ഭർത്താവ്. കഴിഞ്ഞ വർഷം മെയ്ക്കും ഈ വർഷം ജനുവരിക്കും ഇടയിൽ കോട്ടയത്തെ ഏറ്റുമാനൂരിലുള്ള ഹാറ്റ് കോർപ്പറേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എംഡിയും ഡയറക്ടർമാരുമായ പ്രതികൾ ചേർന്ന് ഓസ്ട്രേലിയയിലേക്ക് തൊഴിൽവിസ നൽകാമെന്ന് പറഞ്ഞ് പരാതിക്കാരന്റെ മകനും നാട്ടുകാരായ രണ്ട് പേരേയും പറ്റിച്ചെന്നാണ് എഫ് ഐ ആറിലെ ആരോപണം.
ഏഴര ലക്ഷം രൂപ വാങ്ങിയെന്നാണ് ആക്ഷേപം. അതിന് ശേഷം വിസയോ പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് ആരോപണം. കുറ്റകൃത്യം നടന്നുവെന്ന് ബോധ്യപ്പെട്ടതിനാൽ കേസെടുത്തുവെന്നും എഫ് ഐ ആറിൽ പറയുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാർ തടഞ്ഞുവച്ച് കൈമാറിയ പ്രതികൾക്കെതിരെ പൊലീസിന് നടപടികൾ എടുക്കേണ്ടതുണ്ട്. മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കാതെ വിട്ടയ്ക്കാനും കഴിയില്ല. എന്നാൽ പൊലീസ് കാര്യങ്ങൾ തിരക്കുകയാണ്. ഇതിന് ശേഷം മാത്രമേ തീരുമാനങ്ങൾ ഉണ്ടാകൂ. അതിനിടെ ഫെയ്സ് ബുക്കിൽ ലൈവ് നടത്തി കാര്യങ്ങൾ ഫിജോ തന്നെ സ്ഥിരീകരിച്ചു. കരയുന്ന കണ്ണൂകളുമായാണ് ഫിജോ എത്തിയത്. നിലമ്പൂരുകാരുടെ പണം തട്ടയില്ലെന്നും ഹാറ്റ്സിൽ വെറുമൊരു ജോലിക്കാരിയാണെന്നും ഫിജോ പറയുന്നു. പരാതിക്കാർ ഓഫീസിൽ എത്തിയപ്പോൾ താനും അവിടെ ഉണ്ടായിരുന്നുവെന്നും കരഞ്ഞു പറയുന്നു. അങ്ങനെ ആദ്യമായി ഹാറ്റ്സുമായുള്ള ബന്ധം ഫിജോ സ്ഥിരീകരിക്കുകയാണ്. എന്നാൽ ഹാറ്റ്സിന് പിന്നിലെ ബുദ്ധിയും കരുത്തും ഫിജോയുടെ തന്ത്രങ്ങളാണെന്നതാണ് വസ്തുത. നിലമ്പൂരിലെ അറസ്റ്റ് ഒഴിവാക്കാനാണ് ഫിജോ കരഞ്ഞു കൊണ്ട് ലൈവിട്ടത്.
ഹാരീസ് ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പുറത്തു വരുന്ന വിവരം. തട്ടിപ്പ് പിടിക്കപ്പെട്ടാലും ഒരു കാരണവശാലും തങ്ങൾ അകത്തു പോകരുതെന്ന് ഫിജോയ്ക്കും ഹാരിസിനും നിർബന്ധമുണ്ടായിരുന്നു. ഇതു കാരണം തട്ടിപ്പു കമ്പനിയുടെ തലപ്പത്ത് നിന്ന് ഇവരുടെ പേര് ഒഴിവാക്കി. പകരം സന്തത സഹചാരിയും ക്വട്ടേഷൻ നേതാവുമായ തൃശൂർ സ്വദേശി അജിത്ത് ജോർജിന്റെ പേരിൽ തുടങ്ങിയ ഫോർലൈൻ കൺസൾട്ടൻസി മുഖേനെയായിരുന്നു റിക്രൂട്ട്മെന്റ് തട്ടിപ്പ്. ഇവിടേക്ക് ആളെ എത്തിച്ചു കൊടുക്കാനാണ് ഹാരിഷിന്റെ പേരിൽ ഹാറ്റ്സ് കോർപ്പറേറ്റ്സ് തുടങ്ങിയത്. രണ്ടു ഏജൻസികളും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. ഇതു കാരണം ഫോർലൈൻ നടത്തുന്ന തട്ടിപ്പുകൾക്ക് തങ്ങൾക്ക് ഉത്തരവാദിത്തം വരികയില്ല എന്നും ഫിജോ കരുതി. പക്ഷേ, ഇവരുടെ കണക്കു കൂട്ടൽ തെറ്റിച്ചത് തട്ടിപ്പിനെതിരേ പരാതി നൽകിയ ഡോക്ടർ ആയിരുന്നു. ഇതോടെ കൂടുതൽ പരാതികളെത്തി. എന്നാൽ ഈ കേസിൽ ഒന്നും അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നില്ല. അതിനിടെയാണ് സമാന പരാതികൾ നിലമ്പൂരിലും ചർച്ചയാകുന്നത്. ഹാരീസിലെ എച്ചും അജിത്തിലെ എയും ഫിജോയുടെ പഴയ പേരിനൊപ്പമുള്ള ടിയും ചേർന്നാണ് ഹാറ്റ്സ്.
പത്തനംതിട്ടയിലെ കേസിൽ ഫിജോയും ഭർത്താവും പൊലീസിന്റെ വലയിലായതോടെ അഴിഞ്ഞു വീഴുന്നത് അഴിമതി വിരുദ്ധ പോരാളിയുടെ കപടമുഖമാണ്. നിരവധി കേസുകളിൽ മുമ്പും ഇവർ അറസ്റ്റിന്റെ വക്കോളമെത്തിയിരുന്നെങ്കിലും ഒരു ഐജിയുടെ പേരു പറഞ്ഞ് പൊലീസിനെ വിരട്ടി രക്ഷപ്പെടുകയായിരുന്നു ഇവരുടെ തന്ത്രം. തനിക്ക് ഇവരുമായി ബന്ധമില്ലെന്ന് ഐജി പലവട്ടം വിശദീരിച്ചപ്പോൾ തന്നെ കള്ളക്കളി പൊളിഞ്ഞിരുന്നു. ഇതോടെ ഫിജോയുടെ ഈ അവകാശവാദം പൊള്ളയാണെന്ന് ഏവർക്കും മനസ്സിലാവുകയും ചെയ്തു. അപ്പോഴും ഐജിയുടെ പേരു വ്യാജമായി പറഞ്ഞ് ഇവർ തട്ടിപ്പുകൾ നടത്തി. ഇത് മനസ്സിലാക്കി നേരത്തെ കോട്ടയം എസ് പിയായിരുന്ന ഹരിശങ്കർ കൃത്യമായ ഇടപെടൽ നടത്തി. ഏറ്റുമാനൂർ പൊലീസ് കൃത്യമായി ഇടപെട്ടപ്പോൾ ഫിജോയും പങ്കാളിയും അഴിക്കുള്ളിലായി. കൂടുതൽ പേർ പരാതിയുമായെത്തി. ഇതിലൊന്നാണ് നിലമ്പൂരിലേയും.
പത്തനംതിട്ട പുറമറ്റം സ്വദേശി ഡോ. ആഷ്ബി, ഭാര്യ ഹിമ, സഹോദരൻ എബി എന്നിവരിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 9.50 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. 2017 ഓഗസ്റ്റിലാണ് ഇവർ പണം വാങ്ങിയത്. ഏറ്റുമാനൂരിൽ കെഎസ്ആർടിസിക്ക് സമീപം ഫോർലൈൻ കൺസൾട്ടൻസി എന്ന സ്ഥാപനം നടത്തുകയായിരുന്നു പ്രതികൾ. അജിത്ത് ജോർജിനെയാണ് പുറമറ്റം സ്വദേശിയായ ഡോ ആഷ്ബി ആദ്യം പരിചയപ്പെട്ടത്. 2017 ഓഗസ്റ്റ് 29 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇന്റർനെറ്റിൽ ഇവരുടെ വാഹനം വിൽപനയ്ക്ക് എന്ന് പരസ്യം ചെയ്തിരുന്നു. അതേപ്പറ്റി അന്വേഷിക്കാനാണ് ഡോക്ടർ അജിത്തിനെ വിളിക്കുന്നത്. പിന്നീട് ഇവർ സൗഹൃദത്തിലായി. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. ആഷ്ബിയെ ബഹറിൻ ഡിഫൻസ് റോയൽ മെഡിക്കൽ സർവീസിലും സഹോദരൻ എബിക്ക് ദുബായ് എയർപോർട്ടിലും ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം. അതിന്റെ ഭാഗമായി ആദ്യം 1.5 ലക്ഷം രൂപയും രണ്ടാം തവണ രണ്ടു ലക്ഷം രൂപയും മൂന്നാം തവണ നാലു ലക്ഷം രൂപയും അജിത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു.
പിന്നീട് ഇവർ ഏറ്റുമാനൂർ ഫോർലൈൻ കൺസൾട്ടൻസിയിൽ എത്തി ഫിജോയ്ക്കും ഹാരിഷിനുമായി രണ്ടു ലക്ഷം രൂപ കൈമാറി. വർഷം പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് ഡോക്ടർ ആശുപത്രിയിലെ ജോലിയും സഹോദരൻ എബി ബഹറിനിൽ ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ചു. വർഷം രണ്ടു കഴിഞ്ഞിട്ടും പണമോ പണിയോ കിട്ടാതെ വന്നപ്പോൾ ഇവർ വാങ്ങിയ പണം തിരികെ ചോദിച്ചു. അപ്പോഴാണ് ഹാരിഷും ഫിജോയും ഭീഷണി മുഴക്കിയത്. ഇതേ തുടർന്നാണ് ഇവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതിക്കാർ മൊഴിയിൽ ഫിജോയുടെയും ഹാരിഷിന്റെയും പേര് പറഞ്ഞതാണ് ഇരുവർക്കും വിനയായത്. ഇവർ മുൻപ് കണക്കു കൂട്ടിയത് അനുസരിച്ചായിരുന്നെങ്കിൽ ഈ പരാതിയിൽ അജിത്ത് ജോർജ് മാത്രമാകുമായിരുന്നു പ്രതി. മുൻപ് ഇങ്ങനെ പല കേസുകളിലും അജിത്തിനെ മാത്രം പ്രതിയാക്കി ഫിജോയും ഹാരിഷും തല ഊരുകയായിരുന്നു പതിവ്. ഇതിന് ശേഷം ഫേസ്ബുക്ക് ലൈവിൽ വന്ന് അജിത്തിനെ തള്ളിപ്പറയുകയും ചെയ്യും. ഇത് തന്നെയാണ് നിലമ്പൂരിൽ കാറിൽ ഇരുന്ന് കരഞ്ഞ് നടത്തുന്ന നാടക തന്ത്രം.
ഹാറ്റ്സ് കോർപ്പറേറ്റ്സിലും ഫോർലൈൻ കൺസൾട്ടൻസിയിലുമായി നിരവധി ജീവനക്കാരെയും നിയമിച്ചിരുന്നു. ശമ്പളം കിട്ടാതെ വന്നതോടെ ഇവർ പലരും ജോലി ഉപേക്ഷിച്ചു പോയി. ഇവരിൽ ചിലർ തട്ടിപ്പിന്റെ രേഖകളുമായിട്ടാണ് പോയിരിക്കുന്നത്. ഇതും ഫിജോയ്ക്കും കൂട്ടർക്കും വലിയ വെല്ലുവിളിയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്