നെൽകൃഷി വർധിപ്പിക്കുന്നത് മോക്ഷം കിട്ടുന്ന പോലെ! മന്ത്രി സുനിൽകുമാറിനൊപ്പം വിഎസിനേയും ബിനോയ് വിശ്വത്തേയും കളിയാക്കി സീമകൾ എല്ലാം ലംഘിച്ചു; സർക്കാർ നയത്തെ പൊതുവേദിയിൽ വിമർശിച്ച പിഎച്ച് കുര്യനെ സസ്പെന്റ് ചെയ്യണമെന്ന് സിപിഐ; അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ കടുത്ത നിലപാടുമായി കൃഷിമന്ത്രി; ആർക്കും അവരുടെ അഭിപ്രായങ്ങൾ പറയാമെന്നും അത് ഗവൺമെന്റ് ചെലവിൽ നടക്കില്ലെന്നും സുനിൽകുമാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സിപിഐ കത്ത് നൽകും. കൃഷിമന്ത്രി വി എസ് സുനിൽകുമാറും കുര്യനുമായുള്ള തർക്കം പൊതുസമൂഹത്തിന് മുന്നിലേക്കും എത്തിയ സാഹചര്യത്തിലാണ് ഇത്. നെൽകൃഷി വർധിപ്പിക്കുന്നത് മോഷം കിട്ടുന്ന പോലെയാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നതെന്ന് കുര്യൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടനാട്ടിലെ നെൽകൃഷി നഷ്ടമാണെന്നും ഇക്കാര്യത്തിൽ പുനർവിചിന്തനം വേണമെന്നും അദ്ദേഹം ആലപ്പുഴയിൽ വ്യക്തമാക്കുകയും ചെയ്തു. ഇത് സർക്കാരിന്റെ നയത്തിന് എതിരാണ്. സർക്കാരിനെ പൊതു സമൂഹത്തിൽ അപമാനിച്ച പിഎച്ച് കുര്യനെ പുറത്താക്കണമെന്നാണ് സിപിഐയുടെ ആവശ്യം.
റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി സിപിഐ നേരത്തെ തന്നെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. റവന്യു വകുപ്പിൽ മന്ത്രി അറിയാതെ പി.എച്ച് കുര്യൻ തീരുമാനങ്ങളെടുക്കുന്നു എന്നതായിരുന്നു അന്ന് സിപിഐയുടെ പരാതി. മന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചെമ്പനോട വിഷയത്തിൽ പി.എച്ച് കുര്യൻ വിശദമായ റിപ്പോർട്ട് സമർപ്പിച്ചില്ല. കരം അടയ്ക്കാനാകാതെ കർഷകൻ ചെമ്പനോട് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിന് ഏറെ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിന് ഭൂമി അനുവദിക്കാനുള്ള തീരുമാനത്തോടെയാണ് സിപിഐയും പിഎച്ച് കുര്യനും തമ്മിലെ ഭിന്നത രൂക്ഷമായത്. അതിന് പുതിയ മാനം നൽകുന്നതാണ് കുട്ടനാട്ട് വികസനത്തിലെ പിഎച്ച് കുര്യാന്റെ പ്രസംഗം.
ഓഖി ദുരിതകാലത്ത് സർക്കാരിനെ ഡിജിപിയായ ജേക്കബ് തോമസ് വിമർശിച്ചു. ദുരിതാശ്വാസ ഫണ്ട് ചെലവഴിച്ചതിലെ പോരായ്മ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതോടെ ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്തു. ഏട്ട് മാസമായി ജോലി ഇല്ലാത്ത സ്ഥിതിയിലാണ് ജേക്കബ് തോമസ്. ഇതേ മാതൃക പിഎച്ച് കുര്യന്റെ കാര്യത്തിലും വേണമെന്നാണ് സിപിഐയുടെ നിലപാട്. പിഎച്ച് കുര്യനെതിരെ കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഇതിനെതിരെ രംഗത്ത് എത്തിയത് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ അനുമതിയോടെയാണ്. എല്ലാ സീമകളും വിട്ടാണ് കുര്യൻ കുട്ടനാട്ടെ സമ്മേളനത്തിൽ പ്രസംഗിച്ചതെന്നാണ് മന്ത്രി സുനിൽകുമാറിന്റെ നിലപാട്.
ഉദ്യോഗസ്ഥൻ എന്ന നിലയിൽ പറയാൻ പാടില്ലാത്തതെന്ന് മന്ത്രി
ജലമാനേജ്മെന്റിൽ നെൽകൃഷിക്ക് പ്രധാനപങ്കുണ്ടെന്നാണ് ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നത്. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നതും കുട്ടനാട്ടിൽ നെൽകൃഷി വർധിപ്പിക്കണമെന്നാണ്.നെൽകൃഷി മൂന്നു ലക്ഷം ഹെക്ടർ കൂടി വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെ നയം. സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നത് മുഖ്യമന്ത്രിയെ അറിയിക്കുമെന്നും സുനിൽ കുമാർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ കുര്യന്റെ പല പ്രവർത്തനങ്ങളും സർക്കാരിനെ ചൊടുപ്പിച്ചിരുന്നു. അതിനിടെ കൃഷിക്കാരന്റെ മകനായ കുര്യൻ കൃഷിക്കാർക്കെതിരെ എന്തെങ്കിലും പറയുമെന്ന് കരുതുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. ഇത് കളിയാക്കലാണെന്നാണ് വിലയിരുത്തൽ.
അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ പറയാൻ പാടില്ലാത്തതെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പ്രതികരിച്ചിട്ടുണ്ട്. അച്ചടക്കമില്ലാത്ത പ്രതികരണമാണ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നുണ്ടായത്. നെൽവയൽ വിസ്തൃതി വർധിപ്പിക്കാനുള്ള തീരുമാനം കൃഷി വകുപ്പ് മന്ത്രിക്ക് മോക്ഷം കിട്ടാനല്ലെന്നും സുനിൽകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രി തിരിച്ചെത്തിയാൽ ഇക്കാര്യം ബോധിപ്പിക്കും. ആർക്കും അവരുടെ അഭിപ്രായങ്ങൾ പറയാം. പക്ഷെ അത് ഗവൺമെന്റ് ചെലവിൽ നടക്കില്ല. കുട്ടനാട്ടിലെ നെൽകൃഷി വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം.
കൃഷി നഷ്ടമാണെന്ന് വരുത്തി തീർക്കാൻ ചില ആളുകൾ ശ്രമിക്കുകയാണ്. സർക്കാർ ചെലവിൽ മണ്ടത്തരങ്ങൾ പറയാനാണ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രമിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പരിഹാസം അംഗീകാരമായാണ് കാണുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥർ വിചാരിച്ചാൽ അട്ടിമറിക്കാൻ കഴിയുന്നതല്ല ഇടതുപക്ഷ സർക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി.
വിഎസിനേയും ബിനോയ് വിശ്വത്തേയും വെറുതെ വിട്ടില്ല
കുട്ടനാട്ടിലെ നെൽകൃഷി നഷ്ടമാണ്. നെൽകൃഷി കൂടിയതാണ് വെള്ളം കൂടിയത്. നെൽകൃഷിക്ക് പകരം മറ്റ് കൃഷികൾ പ്രോത്സാഹിപ്പിക്കണമെന്നാണ് പിഎച്ച് കുര്യന്റെ നിലപാട്. ഇതിനിടെ വിഎസിനേയും കളിയാക്കി. നേരത്തെ 300 ഏക്കറിൽ മത്സ്യകുഞ്ഞുങ്ങളെ വളർത്താൻ തീരുമാനിച്ചപ്പോൾ അന്ന് തിരുവനന്തപുരത്ത് നിന്ന് രാഷ്ട്രീയ നേതാവ് എന്നെ വിളിച്ചു. കർഷക തൊഴിലാളികളുടെ പണി പോകുന്ന കാര്യമാണ്. അതൊന്നും വേണ്ടെന്നും പറഞ്ഞു. ആളെ ഞാൻ പറയുന്നില്ല. നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ എന്നായിരുന്നു കുര്യന്റെ കളിയാക്കാൽ. സിപിഐ നേതാവായിരുന്ന ബിനോയ് വിശ്വത്തേയും വെറുതെ വിട്ടില്ല. ഇതും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്.
ഒരു നില കെട്ടിടമല്ല, ബഹുനില കെട്ടിടമാണ് വേണ്ടതെന്ന് ഉപദേശിച്ചപ്പോൾ ബിനോയ് വിശ്വം തങ്ങളെ റിയൽ എസ്റ്റേറ്റ് മാഫിയയായി ചിത്രീകരിച്ചു. സയന്റിഫിക്കായി കാര്യങ്ങൾ പറയുമ്പോൾ അതൊന്നും വേണ്ട ഞങ്ങളുടെ ഐഡിയോളജിയിൽ അതൊന്നുമില്ലെന്നാണ് പറഞ്ഞത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭൂരഹിത കേരളം പദ്ധതി തട്ടിപ്പാണെന്നും പിഎച്ച് കുര്യൻ പറഞ്ഞു. ഇതോടെയാണ് സിപിഐയും പിഎച്ച് കുര്യനും തമ്മിലുള്ള തർക്കം പുതിയ തലത്തിലെത്തിയത്.
മൂന്നാറിൽ തുടങ്ങിയ പ്രശ്നം
പല വിഷയങ്ങളിലും മന്ത്രി അറിയാതെ പി.എച്ച് കുര്യൻ തീരുമാനങ്ങളെടുക്കുന്നു എന്ന പരാതി സിപിഐ പല ഘട്ടത്തിലും ഉയർത്തിയിരുന്നു. റവന്യൂസെക്രട്ടറി പിഎച്ച് കുര്യനെ മാറ്റണമെന്ന സിപിഐയുടെ ആവശ്യം വീണ്ടും ശക്തമാക്കും. പല വിഷയങ്ങളിലും മന്ത്രി അറിയാതെ പി.എച്ച് കുര്യൻ തീരുമാനങ്ങളെടുക്കുന്നു എന്നതായിരുന്നു സിപിഐയുടെ പരാതി. മന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചെമ്പനോട കർഷകൻ ആത്ഹമത്യ ചെയ്ത വിഷയത്തിൽ പി.എച്ച് കുര്യൻ വിശദമായ റിപ്പോർട്ട് സമർപ്പിച്ചില്ല. മൂന്നാർ വിഷയത്തിൽ വകുപ്പ്മന്ത്രിയുടെ നിലപാടിന് ഒപ്പം നിന്നില്ല. തുടങ്ങി നിരവധി പരാതികളാണ് റവന്യൂസെക്രട്ടറിക്കെതിരെ സിപിഐ ഉന്നയിച്ചത്.
വകുപ്പുമന്ത്രിയുമായി ഒത്ത് പോകാത്ത വകുപ്പ്സെക്രട്ടറിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും അതുകൊണ്ട് പിഎച്ച് കുര്യനെ മാറ്റണമെന്നുമുള്ള ആവശ്യം മുഖ്യമന്ത്രി അന്ന് തള്ളിയിരുന്നു. അതേസമയം, കുര്യനെ മാറ്റണമെന്ന മന്ത്രിയുടെ ആവശ്യം വകവയ്ക്കാതെ അദ്ദേഹത്തിന് പരിസ്ഥിതി വകുപ്പിന്റെ കൂടി ചുമതല നൽകുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. ഇത് കൂടുതൽ പ്രകോപനം സൃഷ്ടിച്ചിരുന്നു. മൂന്നാറിലെ കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി പുനർ നിശ്ചയിക്കാനുള്ള സർക്കാർ തീരുമാനം വിസ്തൃതി കുറയ്ക്കുമെന്ന് സെക്രട്ടറി പി.എച്ച്.കുര്യൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മന്ത്രി ഇതിനെ എതിർത്തു. പട്ടയമുള്ളവരെ നിലനിർത്തി മറ്റുള്ളവരെ പുനരധിവസിപ്പിക്കണമെന്നും ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടത്.
നേരത്തേ ദേവികുളം സബ് കിക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ ഇടപെടലുകളും ഇരുവരെയും രണ്ട് തട്ടിലാക്കിയിരുന്നു. മന്ത്രിയെ മറികടന്ന് മൂന്നാർ വിഷയത്തിൽ യോഗം വിളിച്ചുചേർക്കാൻ മുഖ്യമന്ത്രിക്ക് സഹായം ചെയ്തത് പി.എച്ച്.കുര്യനായിരുന്നു. ഇക്കാര്യത്തിൽ മന്ത്രി പി.എച്ച്.കുര്യനോട് വിയോജിപ്പ് പറഞ്ഞിരുന്നു. സെക്രട്ടറി പി.എച്ച്.കുര്യനല്ല, മന്ത്രി ഇ.ചന്ദ്രശേഖരനാണ് വലുതെന്ന് നേരത്തേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചിരുന്നു.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- കെ വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം പുനഃപരിശോധിക്കാൻ കാലടി സർവകലാശാല
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ദൻ മുതൽ മിടുമിടുക്കർ ഏറെ; ലോകമറിയുന്ന തണ്ടുകോട് ഗ്രാമം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്