സിപിഎം സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങുമ്പോൾ ജനങ്ങൾക്ക് മുന്നിൽ വിലവർദ്ധന വിശദീകരിക്കുക പ്രയാസം; രണ്ടു രൂപ സെസ് പിൻവലിച്ചേ പറ്റൂവെന്ന നിലപാടിൽ എംവി ഗോവിന്ദൻ; ഇന്ധന വില കൂട്ടിയ പിണറായി സർക്കാർ പ്രഖ്യാപനത്തിൽ യെച്ചൂരി അതൃപ്തൻ; ബജറ്റിലെ കൊടുംകൊള്ള വേണ്ടെന്ന് വയ്ക്കാൻ സമ്മർദ്ദം; കേന്ദ്രത്തെ കുറ്റം പറഞ്ഞ് തലയൂരും; പെട്രോൾ-ഡീസൽ വില കൂടാനിടയില്ല

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് എടുത്ത തീരുമാനം ഭാഗികമായെങ്കിലും പിൻവലിച്ചേക്കും. സർക്കാർ നടപടിയിൽ കടുത്ത അതൃപ്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ധനമന്ത്രി കെ എൻ ബാലഗോപാലിനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനോടും തീരുമാനം തിരിച്ചടിയാകുമെന്ന് ഗോവിന്ദൻ വിശദീകരിച്ചിട്ടുണ്ട്. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കടുത്ത അതൃപ്തിയിലാണ്. ദേശീയ തലത്തിൽ പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ സിപിഎമ്മിന് സംസാരിക്കാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടാക്കിയെന്നാണ് യെച്ചൂരിയുടെ പക്ഷം. ഈ സാഹചര്യത്തിലാണ് പെട്രോൾ-ഡീസൽ വിലവർദ്ധനവിൽ ഇടതു സർക്കാർ പുനർചിന്തനം നടത്തുന്നത്. ബജറ്റ് ചർച്ചകൾക്കൊടുവിൽ സെസ് പിൻവലിക്കാനും സാധ്യതയുണ്ട്. അതിനിടെ ഒരു രൂപയായി സെസ് കുറയ്ക്കുന്നതും പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.
ബജറ്റിലെ നികുതി നിർദ്ദേശങ്ങളിൽ ഇളവിന് സാധ്യതയെന്ന് സൂചന. രണ്ട് രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ സിപിഎമ്മിലും എൽഡിഎഫിലും എതിർപ്പ് ശക്തമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഇളവ് നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സംസ്ഥാന ബജറ്റിലുണ്ടായത് നിർദ്ദേശങ്ങൾ മാത്രമാണെന്ന് എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ഇന്ധനവിലയ്ക്ക് കാരണം കേന്ദ്രനയമാണെന്നും സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയോട് പാർട്ടിയോട് ആലോചിക്കാതെ ഇന്ധന വില കൂട്ടിയതിലുള്ള അതൃപ്തി ഗോവിന്ദൻ അറിയിച്ചെന്നാണ് സൂചന.
'ബജറ്റിനെതിരായി വിമർശനങ്ങളും ചർച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ നിലപാട് സ്വീകരിക്കും. സർക്കാരിനെ തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് നടത്തുന്ന കടന്നാക്രമണമാണ് ഇത്', എം വി ഗോവിന്ദൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത് ഇങ്ങനെയാണ്. അതിന് ശേഷം ധനമന്ത്രിയുമായി വീണ്ടും പാർട്ടി സെക്രട്ടറി ചർച്ച നടത്തിയെന്നാണ് സൂചന. നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതിൽ അടക്കം കർശന നിലപാട് ഗോവിന്ദൻ സ്വീകരിച്ചിരുന്നു. പെട്രോൾ-ഡീസൽ വിലയിലും ഇതു തന്നെയാണ് ഗോവിന്ദന്റെ നിലപാട്. പാർട്ടി നേതാക്കളേയും അണികളേയും തീരുമാനം പ്രതിക്കൂട്ടിലാക്കിയെന്നാണ് സിപിഎം സെക്രട്ടറിയുടെ നിലപാട്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങുമ്പോൾ ജനങ്ങൾക്ക് മുന്നിൽ വിലവർദ്ധന വിശദീകരിക്കുക പ്രയാസമാകുമെന്നാണ് പൊതു വിലയിരുത്തൽ. ഈ സാഹചര്യവും എംവി ഗോവിന്ദൻ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് ഏർപ്പെടുത്തിയത് ഒരു രൂപയാക്കി കുറക്കുന്നതാണ് സജീവമായി സർക്കാർ പരിഗണിക്കുന്നത് എന്നാണ് സൂചന. അതു പോരാ പൂർണ്ണമായും പിൻവലിക്കണമെന്നതാണ് ഗോവിന്ദന്റെ നിലപാട്. എന്നാൽ പരസ്യമായി സർക്കാരിനെ ഗോവിന്ദൻ തള്ളി പറയുകയുമില്ല. വിഷയത്തിൽ കേന്ദ്ര നിലപാടും നിർണ്ണായകമാകും. യെച്ചൂരിയും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിലെ സാധ്യതകളേയും ഇത് ബാധിക്കുമെന്നാണ് കേന്ദ്ര വിലയിരുത്തൽ.
അതിനിടെ ഭാവികേരളത്തിനു വേണ്ടിയുള്ള നിരവധി പദ്ധതികളും ആശയങ്ങളുമാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിച്ചു. കാൽ നൂറ്റാണ്ടിനുള്ളിൽ കേരളത്തെ ഏതൊരു വികസിത രാജ്യത്തോടും സമാനമായ അടിസ്ഥാന സൗകര്യ വികസനത്തിലേക്കും ജീവിതസൗകര്യങ്ങളിലേക്കും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യമാണ് എൽ.ഡി.എഫ്. സർക്കാരിനുള്ളത്. ആ ലക്ഷ്യം മുൻനിർത്തിയാണ് ബജറ്റ് തയ്യാറാക്കപ്പെട്ടതെന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സെസും സർചാർജും പിരിക്കുന്നത് ഇടതുനയമാണോ എന്ന് ചോദിക്കുന്നവരുണ്ട്. പെട്രോളിയം ഉത്പന്നങ്ങൾക്കുമേൽ കേന്ദ്രം ചുമത്തുന്ന സെസുകൾക്കും സർചാർജുകൾക്കും ഇപ്പോഴും ഇടതുപക്ഷം എതിരുതന്നെയാണ്. ആ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും ബാലഗോപാൽ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
'കാരണം പെട്രോളും ഡീസലും സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താൻ അധികാരമുള്ള ഉത്പന്നങ്ങളാണ്. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കടന്നുകയറി നികുതിക്ക് മേൽ നികുതി എന്ന പേരിൽ സംസ്ഥാനങ്ങളുമായി വീതം വെക്കേണ്ടതില്ലാത്ത സെസുകളും സർചാർജുകളും ചുമത്തുന്നതിൽ യാതൊരു ന്യായവുമില്ല. ഒരു ലിറ്റർ പെട്രോളിന്മേൽ കേന്ദ്രം ചുമത്തുന്ന സെസ് 20 രൂപയോളമാണ്. വിലവർധനയുടെ യഥാർത്ഥ കാരണമിതാണ്. സംസ്ഥാന വിൽപ്പന നികുതിയുടെ പരിധിയിൽ വരുന്ന ഒരു ഉത്പന്നത്തിന്മേൽ കടന്നു കയറി സർചാർജും സെസും ചുമത്തുന്ന കേന്ദ്രത്തിന്റെ നടപടി തന്നെ തെറ്റാണ്. അതാണ് പിൻവലിക്കേണ്ടത്'- മന്ത്രി പറഞ്ഞു. കേന്ദ്രത്തെ കുറ്റം പറഞ്ഞ് തീരുമാനം പിൻവലിക്കാനുള്ള സാധ്യത തേടലിന്റെ തുടക്കമാണ് ഈ പോസ്റ്റെന്നും സൂചനയുണ്ട്.
സംസ്ഥാനത്തു മാത്രമായി ഇന്ധന സെസ് ഏർപ്പെടുത്തുന്നത് ഇതാദ്യം എന്ന വിലയിരുത്തലും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. കേന്ദ്ര സർക്കാർ വർധിപ്പിക്കുന്ന ഇന്ധന നികുതിക്ക് ആനുപാതികമായി വാറ്റ് വർധിപ്പിക്കുന്നതായരുന്നു ഇതുവരെയുള്ള രീതി. എന്നാൽ ജനങ്ങൾക്കു താങ്ങാൻ കഴിയാത്ത വിധത്തിൽ കേന്ദ്ര സർക്കാർ എക്സൈസ് നികുതി കൂട്ടിയപ്പോൾ മുൻ യുഡിഎഫ് സർക്കാരുകൾ കേരളത്തിൽ വില്പന നികുതി വേണ്ടന്നു വച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഇങ്ങനെ പെട്രോളിയം നികുതി വേണ്ടെന്നു വച്ചിരുന്നു. അന്നും സാമൂഹ്യ സുരക്ഷാ പെൻഷനുകളടക്കം മുടക്കം കൂടാതെ കൊടുത്തിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നു.
ഇതെല്ലാം അവഗണിച്ചാണ് ഒറ്റയടിക്ക് രണ്ടു രൂപ വർധിപ്പിച്ചത്. പെട്രോളിന് ലിറ്ററിന് 10 പൈസ കൂട്ടിയപ്പോൾ 48 മണിക്കൂർ ബന്ദ് നടത്തിയവരാണ് സ്വന്ത നിലയിൽ രണ്ടു രൂപ സെസ് പ്രഖ്യാപിച്ചത്. ഇതിനെതിരേയാണ് കേരളത്തിൽ പ്രതിഷേധം ആളുന്നതെന്ന് കോൺഗ്രസ് പറയുന്നു. യുഡിഎഫും സമരം ശക്തമാക്കും. ഈ സാഹചര്യത്തിലാണ് കടുത്ത ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറക്കുന്നതിൽ എൽഡിഎഫിൽ ആലോചന തുടങ്ങിയത്. ബജറ്റിൽ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാനാണ് നീക്കം. കേന്ദ്ര നയത്തെ കുറ്റപ്പടുത്തിയാണ് ഇടത് നേതാക്കൾ ഇന്നും നികുതി വർദ്ധനവിനെ ന്യായീകരിക്കുന്നത്. സംസ്ഥാന ബജറ്റിനെതിരെ ഇത്രയേറെ ജനരോഷം തിളക്കുന്നത് ഇതാദ്യമായാണ്. ഇതെല്ലാം സിപിഎം നേതൃത്വത്തെ കുഴക്കുന്നുണ്ട്.
കേന്ദ്രത്തെ പഴിപറഞ്ഞ് പിടിച്ചുനിൽക്കാനുള്ള ശ്രമം ദുർബ്ബലമാകുന്നുവെന്നാണ് ഇടതു വിലയിരുത്തൽ. നികുതി സെസ് വർദ്ധനവ് പ്രതിപക്ഷം അതിവേഗം രാഷ്ട്രീയ വിഷയമാക്കി ജനവികാരം സർക്കാറിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നതും ഇടത് ക്യാമ്പ് ഗൗരവത്തോടെയാണ് കാണുന്നത്.
Stories you may Like
- ഇന്ധന സെസ് പിൻവലിച്ചാൽ അത് തന്റെ തോൽവിയായി മാറുമെന്ന് പിണറായിക്ക് ഭയം
- 10 ലക്ഷത്തിലേറെ ചെലവുള്ള സ്വകാര്യ കെട്ടിടങ്ങളിൽ നിന്ന് ഒരു ശതമാനം സെസ് പിരിക്കും
- ഇന്ധന സെസിൽ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടിൽ സിപിഐയും
- സെസിനെ കുറിച്ച് അറിയുന്നത് തൊഴിൽ വകുപ്പിന്റെ നോട്ടിസ് ലഭിക്കുമ്പോൾ
- സമസ്ത മേഖലകൾക്കും കരുത്തേകുന്ന ബജറ്റെന്ന് മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- ശ്രദ്ധ സതീഷ് 16 പേപ്പറുകളിൽ 12 ലും പരാജയപ്പെട്ടിരുന്നു; പ്രാക്ടിക്കൽ ക്ലാസിനിടെ മൊബൈൽ ഉപയോഗിച്ചതിന് വാങ്ങി വച്ചത് സർവകലാശാല നിയമപ്രകാരം; ക്രിസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമമെന്നും അമൽ ജ്യോതി കോളേജിന് എതിരെ തൽപരകക്ഷികൾ പ്രവർത്തിക്കുന്നെന്നും കാഞ്ഞിരപ്പള്ളി രൂപത
- അപ്പർ കോതയാറിൽ നിന്നും നെയ്യാറിലേക്കുള്ള ദൂരം വെറും 20 കിലോമീറ്റർ മാത്രം; അരിക്കൊമ്പനെ എത്തിച്ചത് കേരളത്തിലെ ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയ്ക്കടുത്ത്; രണ്ടു ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്താം; നെയ്യാറിലും പേപ്പാറയിലും വിതുരയിലും പൊന്മുടിയിലും വരെ വനം വകുപ്പിന്റെ ജാഗ്രത
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വിദ്യാ വിജയന് കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായി അനധികൃതമായി പ്രവേശനം നേടി കൊടുത്തത് പി എം ആർഷോ; മന്ത്രിയെ സ്വാധീനിച്ച് വൈസ് ചാൻസലർക്ക് അഡ്മിഷൻ നൽകാൻ നിർദ്ദേശം നൽകിയെന്ന് ആരോപണം; മഹാരാജാസ് വിവാദത്തിൽ കേസെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്
- സ്കൂൾ തുറന്നിട്ടും മക്കൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകിയില്ല; മൂക്കിലിടിച്ച് രക്തം വരുത്തി ആഹ്ളാദിച്ച സാഡിസ്റ്റിൽ നിന്നും ഒന്നര വർഷം മുൻപ് രക്ഷപ്പെട്ടെങ്കിലും കാലുപിടിച്ച് നീതുവിനെ തിരികെ കൂട്ടി കൊണ്ട് പോയത് പക ഉള്ളിലൊതുക്കി, ഭക്ഷണത്തിനുപോലും കണക്ക് പറഞ്ഞ് ഭാര്യയെ പീഡിപ്പിച്ച അരൂരിലെ ഉണ്ണിക്ക് കൂട്ട് മദ്യവും പരസ്ത്രീ ബന്ധവും
- ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം; പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു; കണ്ണൂർ റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങി
- കണ്ണൂരിൽ കെ.സുധാകരനെ വെല്ലുവിളിച്ചു കൊണ്ടു വീണ്ടും വിമത കോൺഗ്രസ് നേതാവ് പി.കെ രാഗേഷ്; കോൺഗ്രസിനകത്തു നിന്നും പോരാടാൻ ജനാധിപത്യസംരക്ഷണസമിതി രൂപീകരിച്ചു; അണികളുടെ പിന്തുണയില്ലാത്ത കഴിവുകെട്ട കണ്ണൂർ ഡി.സി.സി നേതൃത്വം പാർട്ടിയെ തകർക്കുമെന്ന് മുന്നറിയിപ്പ്; രാഗേഷ് വീണ്ടും കലാപക്കൊടി ഉയർത്തുമ്പോൾ കണ്ണൂരിലെ കോൺഗ്രസിൽ ഗ്രൂപ്പ് കലഹവും മൂർച്ഛിക്കുന്നു
- ബെംഗളൂരുവിൽ ബൈജൂസ് ആപ്പിലെ ജോലി പോയത് ആറുമാസം മുമ്പ്; വീട്ടുകാരെ വിവരം അറിയിക്കാതെ രഹസ്യമായി കൊച്ചിയിൽ വന്ന ലിൻസി ജസീലിനെ പരിചയപ്പെട്ടത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ; നാലരക്കോടിയുടെ നിക്ഷേപമുണ്ടെന്നും 10 ലക്ഷം 'പുതിയ സുഹൃത്തിന്' നൽകാമെന്നും വാഗ്ദാനം; ഇടപ്പള്ളിയിലെ അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
- അഞ്ച് മയക്ക് വെടിയേറ്റിട്ടും നാല് കുങ്കിയാനകളെ പ്രതിരോധിച്ച കരുത്തൻ; അരി തീറ്റ തുടങ്ങിയതോടെ ഒടിക്കൊമ്പന്റെ പേര് മാറുന്നു; തകർത്തത് 180ൽപ്പരം കെട്ടിടങ്ങൾ, കൊന്നത് പത്തോളംപേരെ; ഇപ്പോൾ പ്രചരിക്കുന്നത് ഏറെയും കെട്ടുകഥകൾ; ലോക ചരിത്രത്തിൽ ഏറ്റവും ഫാൻസുള്ള കാട്ടാന; വില്ലനിൽ നിന്ന് നായകനായ അരിക്കൊമ്പന്റെ കഥ!
- പരീക്ഷ എഴുതി പാസ്സാകാനാണേൽ എസ്.എഫ്.ഐ യിൽ ചേരണ്ട കാര്യമില്ലല്ലോ; എന്തായാലും കെ-പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്