രാത്രി ആരംഭിച്ച പ്രാർത്ഥന യജ്ഞം രാവിലേയും തുടർന്ന് യാക്കോബായ വിഭാഗം; കോടതി വിധി അനുകൂലമായതിനാൽ രാവിലെ കുർബാനയ്ക്ക് എത്തുമെന്ന് പ്രഖ്യാപിച്ച് ഓർത്തഡോക്സ് വിഭാഗം; ഒത്തുകൂടിയ എതിർ വിഭാഗത്തെ പൂർണമായും പുറത്തിറക്കിയത് വൻ പൊലീസ് സുരക്ഷയിൽ; പെരുമ്പാവൂർ ബഥേൽ സുലൂക്കോ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഓർത്തഡോകസ് സഭ
പ്രകാശ് ചന്ദ്രശേഖർ
പെരുമ്പാവൂർ:സഭതർക്കം രൂക്ഷമായി നിലനിന്നിരുന്ന പെരുമ്പാവൂർ ബഥേൽ സുലൂക്കോ പള്ളി തങ്ങൾ അധീനതയിലാക്കിയെന്നും പ്രാർത്ഥന ചടങ്ങുകൾക്കായി പള്ളി വളപ്പിലെ ഷെഡിൽ ഒത്തുകൂടിയിരുന്ന എതിർപക്ഷത്തെ പൂർണ്ണമായും ഇവിടെ നിന്ന് മാറ്റിയെന്നും ഓർത്തഡോക്സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാൻ. ഇന്നലെ ഇത് സംമ്പന്ധിച്ച് പള്ളി കവാടത്തിൽ ബോർഡ് സ്ഥാപിച്ചു എന്നും പള്ളിയുടെ പൂർണ്ണനിയന്ത്രണം ഓർത്തഡോക്സ് വിഭാഗത്തിന് ലഭിച്ച ശേഷവും എതിർവിഭാഗത്തിന്റെ മരണാനന്തര ചടങ്ങുകൾ തടസ്സം കൂടാതെ നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനകം തന്നെ യാക്കോബായ വിഭാഗത്തിൽപ്പെട്ട ആളുടെ സംസ്കാരചടങ്ങ് യാതൊരു അലോസരങ്ങളുമില്ലാതെ നടന്നുവെന്നും തോമസ്സ് പോൾ റമ്പാൻ മറുനാടനോട് വ്യക്തമാക്കി.
ഈവർഷം ഫെബ്രുവരി 12 -ന് ഈ പള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ നിന്നും വിധിയുണ്ടായിരുന്നു.കോടതിവിധി പുറത്തുവന്നതിനെത്തുടർന്ന് നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന പള്ളിയിൽ യാക്കോബായ വിഭാഗം പ്രാർത്ഥന യജ്ഞം ആരംഭിക്കുകയും ചെയ്തിരുന്നു.കോതമംഗലം മാർത്തോമ ചെറിയപള്ളി വിഷയത്തിൽ മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ നിന്നും ഓർത്തഡോക്സ് വിഭാഗത്തിന് ലഭിച്ചതിന് സമാനവിധിയാണ് സുലൂക്കോ പള്ളി വിഷയത്തിൽ പെരുമ്പാവൂർ കോടതിയിൽ നിന്നും ഉണ്ടായത്.
2017-ലാണ് 1934-ലെ ഭരണഘടന പ്രകാരം പള്ളി ഭരണം തങ്ങൾക്ക് ലഭിക്കണമെന്നും നിലവിൽ യാക്കോബായ പക്ഷം നടത്തിവരുന്ന പ്രാർത്ഥന ചടങ്ങുകൾ വിലക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷത്തെ വികാരി യൽദോ കുര്യക്കോസ് പെരുമ്പാവൂർ കോടതിയിയെ സമീപിച്ചത്.കോടതി വിധി പുറത്തുവന്നതോടെ യാക്കോബായ വിശ്വാസികൾ കൂട്ടമായി പള്ളിയിലേയ്ക്കെത്തി.എതിർവിഭാഗ
ത്തെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലന്ന ഉറച്ച നിലപാട് വ്യക്തമാക്കി ,ഇവർ പള്ളിയകത്തും മുറ്റത്തുമൊക്കെയായി തമ്പടിച്ചു.
രാത്രിയിൽ ആരംഭിച്ച പ്രാർത്ഥന യജ്ഞം പകലും തുടർന്നിരുന്നു.സംഘർഷ സാധ്യത കണക്കിലെടുത്ത് വൻപൊലീസ് സംഘം പള്ളിയിലും പരിസരത്തുമായി നിലയുറപ്പിച്ചിരുന്നു.പിറ്റേന്ന് രാവിലെ 6 മുതൽ 8.45 വരെയുള്ള പതിവ് കുർബ്ബാന അർപ്പിക്കാൻ തങ്ങൾ എന്തായാലും എത്തുമെന്ന് ഓർത്തഡോക്സ് പക്ഷത്തെ തോമസ് പോൾ റമ്പാൻ പ്രഖ്യാപിച്ചതോടെ സംഘർഷാവസ്ഥ ഒന്നുകൂടി മൂച്ഛിച്ചു.
ബഥേൽ സൂലോക്കോ പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന തർക്കത്തിനും സംഘർഷത്തിനും താൽകാലിക പരിഹാരം.
15-ന് രാവിലെ ഓർത്തഡോക്സ് പക്ഷത്തിന് കുർബ്ബാന അർപ്പിക്കാൻ അവസരം നൽകിയതോടെയാണ് പള്ളി ഗെയിറ്റിന് അപ്പുറവും ഇപ്പുറവുമായി തയ്യാറാക്കിയിരുന്ന പന്തലുകളിൽ നിന്നും ഇരുകൂട്ടരും പിന്മാറിയത്.ഈ പള്ളിയുമായി ബന്ധപ്പെട്ട കേസിൽ പെരുമ്പാവൂർ മുൻസിഫ് കോടതി ഓർത്തഡോക്സ് പക്ഷത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ യാക്കോബായ പക്ഷം എതിർവിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കില്ല എന്ന നിലപാടെടുത്ത് രംഗത്തുവരികയായിരുന്നു.പള്ളി തങ്ങളുടെ കൈവശമാണെന്നും മുൻസിഫ് കോടതി വിധി വന്ന സാഹചര്യത്തിൽ മുൻ കോടതി വിധികൾ ബാധകമല്ലന്നും അതിനാൽ എതിർവിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കില്ലന്നുമായിരുന്നു യാക്കോബായ പക്ഷത്തിന്റെ നിലപാട്.
വർഷങ്ങളായി രാവിലെ 6 മുതൽ 8.45 വരെയുള്ള സമയത്ത് ഓർത്തഡോക്സ് വിഭാഗം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇവിടെ കുർബ്ബാന അർപ്പിക്കാൻ എത്തിയിരുന്നു.ഫെബ്രുവരി 14-ന് രാവിലെ പതിവ് കൂർബ്ബാനയ്ക്കായി ഓർത്തഡോക്സ് പക്ഷം വികാരി യൽദോ കുര്യക്കോസും 50-ളം വരുന്ന വിശ്വാസികളും എത്തിയിരുന്നു.എന്നാൽ യാക്കോബായ വിഭാഗം പള്ളിഗേറ്റിൽ തടസ്സം സൃഷിടിച്ച് ഇവരെ അകത്ത് പ്രവേശിപ്പിച്ചില്ല.ഈ സമയം ഗെയിറ്റ് പൂട്ടിയ ശേഷം പള്ളിയകത്ത് യാക്കോബായ വിശ്വാസകൾ പ്രാർത്ഥനഗീതങ്ങൾ ആലപിക്കുകയായിരുന്നു.രാവിലെ .9 മണിവരെ ഈ നിലതുടർന്നു.പിന്നീട് പൊലീസ് ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും ഇരുകൂട്ടരും വീട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
ഇതിനിടയിൽ പ്രാർത്ഥന സംഘത്തിനായി ഗെയിറ്റിനോട് ചേർന്ന് യാക്കോബായ പക്ഷം വെയിലേൽക്കാതിരിക്കാൻ പന്തൽ തീർത്തു.12 മണിയോടടുത്ത് പള്ളിഗെയിറ്റിന് അഭിമുഖമായി പാതയോരത്ത് ഓർത്തഡോക്സ് വിഭാഗവും പന്തൽ ഒരുക്കി.വികാരി യൽദോ കുര്യക്കോസും വിശ്വാസികളും ഈ പന്തലിൽ നിവലയുറപ്പിച്ചു.ഇതിനിടയിൽ യാക്കോബായ പക്ഷത്തെ ബസേലിയോസ് തോമസ്സ് പ്രഥമൻ ബാവ പള്ളിയിലെത്തി.ഈയവസരത്തിൽ പുറമേ നിന്നുള്ളവരെ പള്ളിയിൽ പ്രവേശിപ്പിച്ചതിനെതിരെ ഓർത്തഡോക്സ് പക്ഷവും രംഗത്തെത്തി.ഇതേത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമൊക്കെ നടന്നു.പൊലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം കൂടുതൽ അക്രമ സംഭവങ്ങൾ ഒഴിവാകുകയായിരുന്നു.
ഉച്ചകഴിഞ്ഞ് 3-30-തോടടുത്ത് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോാളികാർപ്പസ്സ് മെത്രപ്പൊലീത്ത ഓർത്തഡോക്സ് വിഭാഗത്തിന്റെ പന്തലിൽ എത്തി വികാരിക്കും വിശ്വാസികൾക്കൊപ്പവും നിലയുറപ്പിച്ചു.ഇതോടെ ഓർത്തഡോക്സ് പക്ഷത്തും ഉണർവ്വായി.സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായതോടെ പൊലീസ് ഇരുവിഭാഗത്തെയും അനുനയിപ്പിക്കുന്നതിന് എസ് പി തലത്തിലും ഡി വൈ എസ് പി തലത്തിലുമെല്ലാം ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ പ്രയോജന മുണ്ടായില്ല.രാത്രിവൈകിയാണ് ഇന്ന് കുർബ്ബാനയ്ക്ക് അവസരമുണ്ടാക്കി തന്നാൽ തൽക്കാലം പിന്മാറാമെന്നുള്ള നിലപാടിലേക്ക് ഓർത്തഡോക്സ് പക്ഷം പൊലീസിനെ അറിയിച്ചത്.
ഇതുപ്രകാരം പൊലീസ് എതിർപക്ഷവുമായി ആലോചിച്ച് പിറ്റേന്ന് പുലർച്ചെ 6-നുള്ള കുർബ്ബാനയ്ക്ക് അവസരമൊരുക്കാമെന്ന് ഓർത്തഡോക്സ് പക്ഷത്തിന് ഉറപ്പുനൽകി.ഫെബ്രുവരി 15-ന് രാവിലെ ഓർത്തഡോക്സ് പക്ഷമെത്തി കുർബ്ബന അർപ്പിച്ചതോടെയാണ് മൂന്നുദിവസത്തോളമായി നിലനിന്നിരുന്ന സംഘർഷാവസ്ഥയ്ക്ക് പരിഹാരമായത്.തുടർന്ന് പള്ളിയുടെ താക്കോൽ റവന്യൂഅധികൃതർ പിടിച്ചെടുത്തിരുന്നു.രണ്ട് വിഭാഗത്തിനും നിശ്ചയിച്ചിരുന്ന ദിവസങ്ങളിൽ വില്ലേജ് ഓഫീസിൽ നിന്നും ജീവനക്കാരനെത്തി എത്തി പള്ളി തുറന്നുനൽകുയായിരുന്നു പതിവ്.ഇതിനിടയിൽ യാക്കോബായ വിഭാഗത്തിന് പള്ളി വളപ്പിലെ ഷെഡിൽ കുർബ്ബാന അർപ്പിക്കുന്നതിന് വരണാധികാരി അനുമതി നൽകുകയും ചെയ്തിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് ഓർത്തഡോക്സ് പക്ഷം കോടതിയെ സമീപിക്കുകയും അനുകൂല നടപടികൾ കോടതിയുടെ ഭാഗത്തുനിന്നും നേടിയെടുക്കുകയും ചെയ്തിരുന്നു.ഇതേത്തുടർന്ന് യാക്കോബായ വിഭാഗത്തിന്റെ പള്ളിവളപ്പിലെ ഷെഡിൽ നിന്നും മാറിക്കൊടുക്കേണ്ടിയും വന്നു.കഴിഞ്ഞ മാസം 6-ന് യാക്കോബായ വിഭാഗം പൂർണ്ണമായും പള്ളിയിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും നിലവിൽ പള്ളി തങ്ങളുടെ പൂർണ്ണനിയന്ത്രണത്തിലാണെന്നും കോതമംഗലം ,കണ്ടനാട്,കടമറ്റം പള്ളികളിലും സഭയ്ക്ക് അനുകൂലമായ നടപടികൾ കോടതികളുടെ ഭാഗത്തുനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തോമസ്സ് പോൾ റമ്പാൻ അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍