വാക്സിനേഷൻ വിരുദ്ധരെ വിശ്വസിച്ച് കുട്ടികൾക്കു കുത്തിവയ്പ് എടുക്കാതിരിക്കുന്നവർക്ക് ഒരു ദുഃഖവാർത്ത; മൂവാറ്റുപുഴയിൽ എട്ടുമാസവും നാലും വയസായ സഹോദരങ്ങൾക്ക് വില്ലൻചുമ സ്ഥിരീകരിച്ചു; ഉന്മൂലനം ചെയ്തെന്നു വിശ്വസിക്കുന്ന രോഗങ്ങൾ കേരളത്തിൽ തിരിച്ചെത്തുന്നോ? മുന്നറിയിപ്പുമായി ഡോക്ടർമാരും
മറുനാടൻ മലയാളി ബ്യൂറോ
മൂവാറ്റുപുഴ: സംസ്ഥാനത്തുനിന്ന് പൂർണമായി ഉന്മൂലനം ചെയ്തെന്നു കരുതുന്ന മാരക രോഗങ്ങൾ തിരിച്ചെത്തുകയാണോ? മൂവാറ്റുപുഴയിൽ എട്ടുമാസവും നാല് വയസും പ്രായമായ സഹോദരങ്ങൾക്ക് വില്ലൻ ചുമ എന്ന ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു. കടുത്തു ചമയുമായി ചികിത്സ തേടിയെത്തിയ ഇരുവർക്കും പരിശോധനയിൽ വില്ലൻ ചുമയാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. വാരപ്പെട്ടി സ്വദേശികളാണ് ഇരുവരും. ഇവർക്കു കുട്ടിക്കാലത്ത് വില്ലൻചുമ പ്രതിരോധത്തിന്റെ ഭാഗമായി എടുക്കേണ്ട ഡിപിടി വാക്സിനേഷൻ എടുത്തിരുന്നില്ല.
ബോർഡട്ടെല്ല പെർടുസിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് വില്ലൻ ചുമ അഥവാ പെർട്ടൂസിസ്. പ്രധാന രോഗലക്ഷണം ചുമയായതിനാൽ തന്നെ ചുമയിലൂടെ പുറത്തെത്തുന്ന അണുക്കൾ വായുവിലൂടെ രോഗം വേഗത്തിൽ പടരുന്നു. ഡിഫ്ത്തീരിയ,വില്ലൻചുമ എന്നീ മാരക രോഗങ്ങൾ ബാധിക്കാതിരിക്കാനായി ശിശുക്കൾക്ക് നൽകുന്ന പ്രതിരോധ കുത്തിവെയ്പ്പാണ് ഡിപിറ്റി വാക്സിൻ എടുക്കാതിരുന്ന കുട്ടികൾക്കാണ് ഇപ്പോൾ രോഗം സ്ഥിതീകരിച്ചിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ ശുപാർശയനുസരിച്ച് നവജാത ശിശുക്കൾക്ക് ആറാം ആഴ്ച, പത്താം ആഴ്ച, പതിനാലാം ആഴ്ച എന്നീ ക്രമത്തിൽ മൂന്ന് കുത്തിവെയ്പുകളും തുടർന്ന് 16 24 അഴ്ചകൾക്കിടയിൽ ഒരു കുത്തിവെയ്പ്പും തുടർന്ന് 5 6 ആം വയസ്സിൽ വില്ലൻ ചുമയുടെ ഘടകം ഒഴിവാക്കിയ ഡീ ടീ ബൂസ്റ്റർ ഡോസും നൽകുകയാണ് ഈ വാക്സിന്റെ ഭാഗമായി ചെയ്യേണ്ടത്.വാക്സിൻ വിരുദ്ധരുടെ പ്രചരണങ്ങളിൽ വിശ്വസിച്ചാണ് ഇവർ കുട്ടികൾക്ക് ഈ കുത്തിവെപ്പുകൾ എടുക്കാതിരുന്നത്.
മൂക്കൊലിപ്പും ഇടവിട്ടുള്ള ചുമയുമായി തുടങ്ങുന്ന രോഗം 2 ആഴ്ചകൾക്കുള്ളിൽ ഗുരുതരമാകും. ഏതാനും മിനിറ്റുകൾ നീണ്ടു നിൽക്കുന്ന ശക്തമായ നിർത്താതെയുള്ള ചുമ രോഗിയെ അവശനാക്കും. ദിവസം 10 20 തവണ വരെ വന്നേക്കാവുന്ന ഈ ചുമ നിരകളാണ് വില്ലൻ ചുമയിലെ പ്രധാന വില്ലൻ. ഇത്തരത്തിലുള്ള അസഹ്യമായ കടുത്ത ചുമ 2 3 മാസങ്ങൾ വരെ നീണ്ടു നിന്നേക്കാം എന്നുള്ളതുകൊണ്ട് 100 ഡേ കഫ് ( 100 ദിവസചുമ ) എന്ന പേരിലും ഈ അസുഖം അറിയപ്പെടാറുണ്ട്. കടുത്ത ചുമ ശരീരത്തിലെ പല ഭാഗങ്ങളിലെയും രക്തക്കുഴലുകൾ പൊട്ടാൻ ഇടയാക്കുന്നു. തലച്ചോറിലോ മറ്റ് ആന്തരാവയവങ്ങളിലോ ഇത്തരത്തിലുണ്ടാകുന്ന രക്തസ്രാവം കുഞ്ഞിനെ ജീവിതകാലം മുഴുവൻ ശയ്യാവലംബിയാക്കാനോ എന്തിന് മരണം തന്നെ സംഭവിക്കാനോ കാരണമാകാം. തീരേ ചെറിയ കുഞ്ഞുങ്ങൾക്കും ആരോഗ്യക്കുറവുള്ള കുട്ടികൾക്കും വില്ലൻ ചുമ ബാധിച്ചാൽ ചുമയുടെ അവസാനം അവർക്ക് വേണ്ടത്ര ദീർഘമായി ശ്വാസമെടുക്കാനുള്ള ശക്തിയില്ലാത്തതിനാൽ ഹൃദയമിടുപ്പ് കുറഞ്ഞു വരാം. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ കുഞ്ഞ് മരണപ്പെടാനാണ് സാധ്യത.
കേരളത്തിലെ ആരോഗ്യ മേഖല നേട്ടത്തിലേക്ക് കുതിക്കുന്നുവെന്ന് അധികാരികൾ പ്രചരിപ്പിക്കുന്നതിനിടയിലാണ് ഈ വാർത്തകളും പുറത്തു വരുന്നത്. സംസ്ഥാനത്ത് ഒരു വയസിൽ താഴെയുള്ള 4773 കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടില്ലെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന്ത്. 2044 കുട്ടികൾ കുത്തിവെപ്പെടുക്കാത്ത മലപ്പുറം ജില്ലയാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. 2015-2016 വർഷത്തെ കണക്കുകൾ മാത്രമാണിത്. വാക്സിനുകൾ ദോഷകരമാണെന്നും വാക്സിൻ കമ്പനികൾക്കു വേണ്ടിയാണ് ഇത്തരം പ്രചരണങ്ങളെന്നുമാണ് വാക്സിൻ വിരുദ്ധരുടെ പ്രചരണം. മതവിശ്വാസത്തിന്റെ ഭാഗമായും വാക്സിനുകൾ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നുണ്ട്.
അപൂർവമായി മാത്രം പാർശ്വഫലങ്ങൾ ഉണ്ടാക്കാറുള്ളതാണ് ഡിപിറ്റി വാക്സിൻ. വില്ലൻ ചുമയുടെ വാക്സിനിലെ നിർജീവ ബാക്ടീരിയങ്ങളുടെ സാന്നിധ്യമാണ് ഇതിനു കാരണം. പനി, ദേഹാസ്വാസ്ഥ്യം, സന്നി, നിർത്താതെയുള്ള കരച്ചിൽ, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ അനുഭവപ്പെട്ടാൽ തുടർന്നു കുത്തിവയ്പു നടത്തുമ്പോൾ വില്ലൻ ചുമയുടെ വാക്സിൻ ഒഴിവാക്കണമെന്ന് നിഷ്കർഷിച്ചിട്ടുള്ളത്. ഡിപിറ്റി വാക്സിന്റെ ഗുണഫലങ്ങളെ കണക്കിലെടുത്ത് ഈ ചെറിയ അപകട സാധ്യതയ്ക്ക് പ്രാധാന്യം നൽകാറില്ല. ഇതിനെ പെരുപ്പിച്ച് കാട്ടിയാണ് വാക്സിൻ വിരുദ്ധരുടെ പ്രചരണങ്ങളെല്ലാം.
കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടറായ ജിനേഷ് പി.എസ് ഇക്കാര്യങ്ങൾ വിശദമായി ഫെയ്സബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പല ഡോക്ടർമാർക്കും അഞ്ച് വർഷത്തെ എംബിബിഎസ് പഠന കാലയളവിലും മൂന്ന് വർഷത്തെ പിജി റസിഡൻസി കാലയളവിലും കാണാൻ സാധിക്കാതിരുന്ന ഡിഫ്തീരിയയും വില്ലൻ ചുമയും ഒക്കെ അവർക്കിന്ന് കാണാനാകുന്നു. വാക്സിൻ വിരുദ്ധരുടെ മഹത്തായ വിജയമെന്നാണ് ഡോക്ടർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഈ വർഷവും ഡിഫ്തീരിയ മൂലമുള്ള മരണമുണ്ടാകുമെന്നും മലപ്പുറം ജില്ലയിലായിരിക്കും ഇത് കൂടുതലെന്നും ജിതേഷ് വ്യക്തമാക്കുന്നുണ്ട്.
ഇത്തരം വാർത്തകൾ ദിനം പ്രതി വരുന്നുണ്ടെങ്കിലും പല രക്ഷിതാക്കളും ഇപ്പോഴും വാക്സിനുകൾ എടുക്കാൻ തയാറായിട്ടില്ല. ഇവരുടെ വിവരങ്ങൾ ശേഖരിച്ച് നിരന്തരം ബന്ധപ്പെട്ട് ബോധവത്കരണം നടത്താനുള്ള ശ്രമങ്ങളിലാണ് അരോഗ്യവകുപ്പ് ഇപ്പോൾ നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍