Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെരിയയിലെ കൊലയിൽ കോളടിക്കുന്നത് അഡ്വ മനീന്ദർ സിംഗിന്; സിബിഐ എത്തിയാൽ സിപിഎം കൊമ്പന്മാർ കുടുങ്ങുമെന്ന ഭീതിയിൽ ഹൈക്കോടതിയിൽ ഡൽഹിയിൽ നിന്ന് അഭിഭാഷകരെ എത്തിച്ച് വാരിക്കോരി കൊടുത്ത് പിണറായി സർക്കാർ; രണ്ട് സിറ്റിംഗിന് ഫീസായി നൽകുന്നത് 40 ലക്ഷം രൂപ; അപ്പീൽ വാദത്തിന് വേണ്ടി മാത്രം ഫീസായി കൊടുത്തത് 82 ലക്ഷവും; ഷുഹൈബ് വധത്തിൽ സിബിഐയെ ഒഴിവാക്കാൻ ചെലവാക്കിയ അരക്കോടി വെറുതെയായിട്ടും പഠിക്കാതെ പിണറായി സർക്കാർ; മൂക്കത്ത് വിരൽ വച്ച് മലയാളിയും

പെരിയയിലെ കൊലയിൽ കോളടിക്കുന്നത് അഡ്വ മനീന്ദർ സിംഗിന്; സിബിഐ എത്തിയാൽ സിപിഎം കൊമ്പന്മാർ കുടുങ്ങുമെന്ന ഭീതിയിൽ ഹൈക്കോടതിയിൽ ഡൽഹിയിൽ നിന്ന് അഭിഭാഷകരെ എത്തിച്ച് വാരിക്കോരി കൊടുത്ത് പിണറായി സർക്കാർ; രണ്ട് സിറ്റിംഗിന് ഫീസായി നൽകുന്നത് 40 ലക്ഷം രൂപ; അപ്പീൽ വാദത്തിന് വേണ്ടി മാത്രം ഫീസായി കൊടുത്തത് 82 ലക്ഷവും; ഷുഹൈബ് വധത്തിൽ സിബിഐയെ ഒഴിവാക്കാൻ ചെലവാക്കിയ അരക്കോടി വെറുതെയായിട്ടും പഠിക്കാതെ പിണറായി സർക്കാർ; മൂക്കത്ത് വിരൽ വച്ച് മലയാളിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്കു വിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ വാദിക്കാൻ ഡൽഹിയിൽ നിന്നുള്ള അഭിഭാഷകനു വേണ്ടി സർക്കാർ 42 ലക്ഷം രൂപ കൂടി മുടക്കുന്നു. നേരത്തേ രണ്ടു തവണയായി 46 ലക്ഷം രൂപ നൽകിയ സർക്കാർ ഇതോടെ മൊത്തം മുടക്കുന്നത് 88 ലക്ഷം രൂപ. പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പിക്കാൻ മാത്രമാണ് ഈ പണം ചെലവാക്കൽ. ഖജനാവ് കാലിയായി സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുമ്പോഴാണ് പെരിയയിലെ സർക്കാർ ഇടപെടൽ.

പെരിയ കേസ് - കേസ് സിബിഐക്ക് വിടാതിരിക്കാൻ കൊണ്ട് വന്നത് മോദി സർക്കാരിന്റെ കാലത്തെ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്ന മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗിന് 40 ലക്ഷം രൂപയും സഹായിക്ക് 2 ലക്ഷം രൂപയും അനുവദിച്ചു കൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒരു സിറ്റിംഗിന് 20 ലക്ഷം ആണ് സിറ്റിങ് ഫീസ്, കൂടാതെ സഹായിക്ക് ഒരു ലക്ഷവും. 12 - 11 - 19 നും 16-11-19 നും ഹാജരായ വകയിലാണ് ഇപ്പോൾ വക്കിലിന് 40 ലക്ഷവും സഹായിക്ക് 2 ലക്ഷവും അനുവദിച്ചിരിക്കുന്നത്. 3 സിറ്റിങ് ആണ് ഈ കേസിനു വേണ്ടി അഡ്വ. മനീന്ദർ സിങ് നടത്തിയത്.. 4-11-19 ൽ സിറ്റിങ് നടത്തിയതിന് വക്കിലിനും സഹായിക്കും 21 ലക്ഷം അനുവദിച്ചു നേരത്തെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. 2014 ലെ മോദി സർക്കാരിൽ സോളിസിറ്റർ ജനറലായ അഡ്വ. രജ്ഞിത് കുമാറിനെയാണ് പെരിയ കേസിൽ ഗവൺമെന്റിനു വേണ്ടി ഹാജരാകാനും കൺസൾട്ടേഷനും വേണ്ടി ആദ്യം നിയമിച്ചത്. ആ വക്കിലിന് 25 ലക്ഷം കൊടുത്തു. അങ്ങനെ നികുതി പണത്തിൽ നിന്ന് 88 ലക്ഷം പോയി. ഇതിന് പുറമേ താമസ-ഭക്ഷണ സൗകര്യവും നൽകി. അങ്ങനെ എല്ലാം കൂടി ഒരു കോടിക്ക് അടുത്ത് പെരിയ കേസിൽ സർക്കാർ തുലച്ചു കഴിഞ്ഞു.

ലോക്കൽ പൊലീസിൽ നിന്ന് കേസ് സിബിഐയുടെ കയ്യിലെത്തിയാൽ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നീങ്ങുമെന്ന ഭീതിയാണ് ജനങ്ങളുടെ പണം വാരിക്കേരി വക്കീലിനു കൊടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതെന്നാണ് അക്ഷേപം. സർക്കാരിനു വേണ്ടി കേസ് വാദിക്കാൻ 78 മുതിർന്ന അഭിഭാഷകരെ ലക്ഷങ്ങൾ വീതം ശമ്പളം നൽകി നിയമിച്ചിരിക്കെയാണ് ഡൽഹിയിൽ നിന്നുള്ള ഈ ഇറക്കുമതി. നേരത്തെ കണ്ണൂരിലെ ചില കൊലക്കേസുകൾ സിബിഐ ഏറ്റെടുത്തിരുന്നു. ഇതിൽ പി ജയരാജൻ അടക്കം പ്രതികളായി. ഇത് പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കി. കാരായിമാർക്കും കണ്ണൂരിൽ കയറാനാവാത്ത വിധം കോടതി ഇടപെടലും എത്തി. ഈ സാഹചര്യത്തിലാണ് പെരിയയിൽ സിബിഐ എത്തുന്നില്ലെന്ന് ഉറപ്പിക്കാനുള്ള നീക്കം.

കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ലാലിനെയും ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്. സിപിഎം പ്രവർത്തകരാണ് പ്രതിസ്ഥാനത്ത്. കൊലയ്ക്കു പിന്നിലെ ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് കൃഷ്ണൻ ആണു ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലിന്മേൽ കോടതി വിധി പറയാനിരിക്കുകയാണ്. സിപിഎമ്മുകാർ പ്രതികളായ കേസുകളുടെ നടത്തിപ്പിന് സർക്കാർ പണം ചെലവഴിക്കുന്നത് പൊതു ഖജനാവിൽ നിന്നുമാണെന്ന വിവാദം നേരത്തെയും ചർച്ചയായിരുന്നു. മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് വധക്കേസിലെ പ്രതികൾക്ക് വേണ്ടിമാത്രം ഇതുവരെ കേസ് നടത്തിപ്പിനായി പിണറായി സർക്കാർ പൊതു ഖജനാവിൽ നിന്നും ഇതുവരെ മുടക്കിയത് 56.4 ലക്ഷം രൂപ. ഈ കേസിൽ സിബിഐ എത്തിയപ്പോൾ പി ജയരാജൻ പ്രതിയായി. ഷുഹൈബ് വധക്കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടിരുന്നു. ഇതിനെതിരെ പ്രതികൾക്കു വേണ്ടി സുപ്രീംകോടതിയിൽ അഭിഭാഷകരെ കൊണ്ടുവന്നതിനാണ് ഇത്രയും തുക ഇടത് സർക്കാർ ചെലവഴിച്ചത്.

കേസന്വേഷണം സിബിഐക്ക് കൈമാറിയതിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഇതു സ്റ്റേ ചെയ്തു. അതിനെതിരെ ഷുഹൈബിന്റെ പിതാവ് നൽകിയ ഹർജിയിൽ, സിബിഐ അന്വേഷണം വേണ്ടെന്നു വാദിക്കാനാണു സംസ്ഥാന സർക്കാർ ഖജനാവിൽ നിന്നു പണമെടുത്തു സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നത്. ഇതും വെറുതെയായിരുന്നു. അന്നും ഈ കേസ് സുപ്രീംകോടതി സിബിഐയ്ക്ക് വിട്ടു. ഒരു കൊലപാതക്കകേസ് സിബിഐക്ക് വിടേണ്ട എന്ന് വാദിക്കുന്നതിന് വേണ്ടി മാത്രമാണ് ഷുഹൈബ് കേസിൽ സർക്കാർ ഇത്രയും ഭീമമായ വക്കീൽ ഫീസ് മുടക്കിയത്. ഇതിനായി ഹാജരായത് സീനിയർ ഗവ. പ്ലീഡർമാരായ പി.നാരായണൻ, സുമൻ ചക്രവർത്തി, സുപ്രീം കോടതി സീനിയർ അഭിഭാഷകരായ അമരേന്ദ്ര ശരൺ, വിജയ് ഹൻസാരിയ, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ എന്നിവരുിവരായിരുന്നു. ഇതിന് സമാനമായ ചെലവിടലാണ് പെരിയ കേസിലും നടക്കുന്നത്. ഈ കേസിലെ ഗൂഢാലോചന അന്വേഷിച്ചാൽ അതും കണ്ണൂരിലെ നേതാക്കളിൽ എത്തുമെന്ന ആരോപണമുണ്ട്. ഇത് ഒഴിവാക്കാനാണ് എന്ത് വില കൊടുത്തും സിബിഐയെ പെരിയയിൽ നിന്നും ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നത്.

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവിന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിൽ സ്റ്റേ അനുവദിക്കാത്തത് സർക്കരിന് തിരിച്ചടിയാണ്. അപ്പീൽ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, 'നിഷ്പക്ഷവും സത്യസന്ധവുമായ വിചാരണയ്ക്ക് നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണവും ആവശ്യമാണ്' എന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം സുപ്രീം കോടതി അഭിഭാഷകനായ രഞ്ജിത്ത് കുമാറിനെ വാദിക്കാനായി കൊണ്ടുവരുന്നതായാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP