ശ്രുതിയുടെ മരണം കൊലപാതകാണെന്നുള്ള തെളിവുകൾ ഉണ്ടെന്ന് പൊലീസ് സർജൻ പറഞ്ഞിരുന്നുവെന്ന് പിതാവ്; യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര ശൃംഖലയും; മുല്ലശ്ശേരി യുവചേതന സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് ജനപ്രതിനിധികളും ശ്രുതിയുടെ മാതാപിതാക്കളും ഉൾപ്പെടെ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: പെരിങ്ങോട്ടുകര ശ്രുതി വധവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുല്ലശ്ശേരി യുവചേതനയുടെ ആഭിമുഖ്യത്തിൽ മുല്ലശ്ശേരി മുതൽ പെരിങ്ങോട്ടുകര വരെ പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ "സമര ശ്രുംഖല" ഒരുക്കി. വിവിധകേന്ദ്രങ്ങളിൽ ശ്രുതിയുടെ മാതാപിതാക്കളായ സുബ്രമുണ്യൻ, ശ്രീദേവി,സഹോദരൻ ശ്രീരാഗ് എന്നിവരോടൊപ്പം ചാവക്കാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി വി ഹരിദാസൻ, മുല്ലശ്ശേരി പഞ്ചായത്തു പ്രസിഡന്റ് എ പി ബെന്നി, വെങ്കിടങ് പഞ്ചായത്തു പ്രസിഡന്റ് പത്മിനി ടീച്ചർ ,അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ വി ശ്രീവത്സൻ എന്നിവരെ കൂടാതെ കെ പി ആലി, വി എൻ സുർജിത് ,പി എ രമേശൻ , പി കെ പ്രസാദ്, യുവചേതന ഭാരവാഹികളായ സി ജെ പ്രവീൺ ,എ സി മിഥുൻ ,വാസൻ ,വിബിൻ മുല്ലശ്ശേരി, സി എം നീരജ് എന്നിവരും പങ്കെടുത്തു.
പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വീട്ടിൽ നവവധു മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ശ്രുതിയുടെ അച്ഛൻ സുബ്രഹ്മണ്യൻ രംഗത്തെത്തിയിരുന്നു. ഇതുകൊലപാതകാണെന്നുള്ള തെളിവുകൾ ഉണ്ടെന്ന് അന്ന് തന്നെ പൊലീസ് സർജൻ പറഞ്ഞിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സംഭവത്തിനു പിന്നിൽ സ്ഥലത്ത് സ്വകാര്യ ഫിനാൻസിങ് നടത്തുന്ന വ്യക്തിക്ക് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമായത്. മരണം നടന്നതിനു 38ആം ദിവസം അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ ജിനീഷ് ആണ് ഇക്കാര്യം പറയുന്നത്. മകൾ കുഴഞ്ഞു വീണ് മരണപ്പെട്ടതല്ലെന്നും കഴുത്തിലുണ്ടായ സമ്മർദ്ദമാണ് മരണകാരണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സർജനെ എത്രയും വേഗം പോയി കാണണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ മെഡിക്കൽ കോളജിൽ പോയി മനു ജോൺ എന്ന പൊലീസ് സർജനെ കണ്ടു. അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തന്നപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്. മനു ജോൺ പറഞ്ഞത്, മകൾ കുഴഞ്ഞു വീണതല്ല എന്നായിരുന്നു. കഴുത്തിന് ശക്തമായ മർദ്ദനമേറ്റതാണ് മരണ കാരണമായത്. രണ്ട് കാരണങ്ങൾ അദ്ദേഹം ഇതിന്റെ കാര്യത്തിൽ പറഞ്ഞു. ശ്രുതിയെ മുന്നിൽ നിന്ന് ആരും തള്ളിയിട്ടില്ല. അങ്ങനെയെങ്കിൽ ശാസ്ത്രീയമായ ചില തെളിവുകൾ കിട്ടിയേണെ. രണ്ടാമതായി, ശക്തനായ ഒരു കൊലയാളി ഇതിലുണ്ടോ എന്ന് സംശയിക്കണം. സാരിയോ ഷാളോ കയറോ പോലെ എന്തോ ഒരു വസ്തു ഉപയോഗിച്ചാണ് പിന്നിൽ നിന്ന് വലിച്ചതാണ്. കെട്ടിത്തൂക്കിയതാണെങ്കിൽ അത് അഴിച്ചിട്ടുണ്ടാവും. അതിനുള്ള തെളിവുകൾ ശരീരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.”- സുബ്രഹ്മണ്യൻ പറഞ്ഞു.
അരുണുമായുള്ള പ്രണയ ബന്ധം അറിഞ്ഞയുടൻ വിളിച്ച് അന്വേഷിച്ചിരുന്നു. ഇപ്പോൾ വിവാഹം കഴിക്കാൻ പറ്റിയ സ്ഥിതിയല്ലെന്നും മകളെ പറഞ്ഞ് മനസ്സിലാക്കി മറ്റൊരു വിവാഹത്തിനു സമ്മതിപ്പിക്കണമെന്നാണ് അരുൺ പറഞ്ഞത്. തുടർന്ന് മറ്റൊരാളുമായി മകളുടെ വിവാഹം ഉറപ്പിച്ച് നിശ്ചയം നടത്തി. ഇതറിഞ്ഞ അരുൺ വീണ്ടും ഇടപെട്ടു. ഇതോടെ നിശ്ചയം നടത്തിയ ബന്ധം നഷ്ടപരിഹാരം നൽകി ഒഴിവാക്കി. മകൾ മറ്റൊരു വിവാഹം കഴിക്കാതിരിക്കാൻ അരുൺ ഭീഷണിപ്പെടുത്തിയിരുന്നു.
അരുണിന്റെ അച്ഛനും ജ്യേഷ്ഠനും ആറു മാസം മുൻപ് വീട്ടിലേക്ക് വന്നിരുന്നു. അന്ന് അവർ സ്ത്രീധനം ആവശ്യപ്പെട്ടില്ല. വിവാഹനിശ്ചയം കഴിഞ്ഞ് അരുൺ മകളോട്, കുടുംബത്തിന്റെ നിലവാരം അനുസരിച്ച് തനിക്ക് 150 പവൻ സ്വർണം എങ്കിലും കിട്ടുമായിരുന്നു എന്ന് പറയുമായിരുന്നു. അതുകൊണ്ട് 50 പവനെങ്കിലും തരില്ലേ? എന്നും ഇടക്കിടെ ചോദിക്കുമായിരുന്നു. 40 പവനു മുകളിൽ കൊടുക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. 50 കൊടുക്കാനായില്ല.
മകൾ മരണാസന്നയായി കിടന്നപ്പോൾ ആശുപത്രിയിൽ അരുണോ അരുണിന്റെ കുടുംബം ആരും ഉണ്ടായിരുന്നില്ല. അവിടെ സ്വകാര്യ ഫിനാൻസിങ് നടത്തുന്ന ഒരു വ്യക്തി സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ വെച്ച ബോർഡ് നശിപ്പിച്ച് അതിന്റെ വീഡിയോ ഫോണിലേക്ക് അയച്ചു നൽകിയിരുന്നു. പൊലീസിനെയും ബന്ധുക്കളെയുമൊക്കെ പലപ്പോഴും ഇയാൾ അവഹേളിച്ചിരുന്നു. ഈ അന്വേഷണം എവിടെയും എത്തിക്കില്ലെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞതു വഴി അരുണുമായുള്ള ബന്ധം വഷളായി. പൊലീസ് അന്വേഷണത്തിൽ അലംഭാവം കാണിച്ചു. തെളിവുകൾ ഉണ്ടായിട്ടും ഒന്നും ചെയ്തില്ല. ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനും ഈ അന്വേഷണത്തിൽ കൈകടത്തിയിട്ടുണ്ട്. അദ്ദേഹവും ഈ അന്വേഷണത്തെ എവിടെയും എത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു എന്നും അദ്ദേഹം പറയുന്നു.
വിവാഹം കഴിഞ്ഞ് പതിന്നാലാംദിവസമാണ് പെരിങ്ങോട്ടുകര കിഴക്കുംമുറി കുരുവേലിവീട്ടിൽ അരുണിന്റെ ഭാര്യ ശ്രുതി(26)യെ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജനുവരി ആറിന് രാത്രി ഒമ്പതരയോടെ പെരിങ്ങോട്ടുകരയിലുള്ള അരുണിന്റെ വീട്ടിൽ വച്ചായിരുന്നു മരണം. മരണത്തിൽ ആരും സംശയം പ്രകടിപ്പിക്കാത്തതിനെത്തുടർന്ന് ഹൃദയാഘാതം മൂലമോ മറ്റോ മരണം സംഭവിച്ചതാണെന്നായിരുന്നു ബന്ധുക്കൾ വിശ്വസിച്ചിരുന്നത്. സ്വാഭാവികമെന്ന നിലയിലായിരുന്നു ശവസംസ്കാരനടപടികളും മറ്റും പൂർത്തീകരിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോഴാണ് സ്വാഭാവികമരണമല്ലെന്ന് വ്യക്തമായത്. കഴുത്തിന് ചുറ്റുമുള്ള നിർബന്ധിതബലം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
Stories you may Like
- 'മനസുകൊണ്ട് ചിരിച്ചിട്ട് ആറേഴ് ആഴ്ചയാകുന്നു, ഉറങ്ങാനോ കരയാനോ പോലും കഴിയുന്നില്ല'
- ഇപ്പോൾ താൽപ്പര്യം സിനിമയിൽ, രാഷ്ട്രീയത്തിലേക്ക് ഇല്ല: ശ്രുതി ഹാസൻ
- ഒരു കാലത്ത് താൻ കടുത്ത മദ്യപാനിയായിരുന്നു; ശ്രുതി ഹാസൻ
- ഏഴ് വർഷം തുടർച്ചയായി ഓഡിഷന് പോകുക...അഡ്ജസ്റ്റ് ചെയ്യാമോ എന്ന ചോദ്യം
- റിയാദിൽ കുത്തേറ്റ് മലയാളി ഡ്രൈവർ കൊല്ലപ്പെട്ടു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍