പ്രവാസി വ്യവസായി സാജനെ കൊലയ്ക്ക് കൊടുത്തത് എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഈഗോ; ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിൽ സാജൻ പി ജയരാജനോട് പരാതിപ്പെട്ടതോടെ അനിഷ്ടം വളർന്നു; ചെയർപേഴ്സണായ ഭാര്യയെ ഉപയോഗിച്ച് പകപോക്കി; താൻ ചെയർപേഴ്സണായി ഇരിക്കുന്ന കാലത്തോളം അനുമതി നൽകില്ലെന്ന് തുറന്നടിച്ചത് പി കെ ശ്യാമള; സഖാവായിട്ടും പാർട്ടിഗ്രാമത്തിൽ രക്ഷയില്ലെന്ന് ബോധ്യമായതോടെ ജീവനൊടുക്കി; അണികൾക്കിടയിലും രോഷം അണപൊട്ടിയതോടെ ഉദ്യോഗസ്ഥരെ പഴിച്ച് തടിയൂരാൻ നഗരസഭയുടെ ശ്രമം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: നൈജീരിയയിൽ എല്ലു വെള്ളമാക്കി അധ്വാനിച്ചാണ് 15 കോടിയോളം രൂപ പ്രവാസി വ്യവസായിയായ സാജൻ സമ്പാദിച്ചത്. പ്രവാസം മതിയാക്കുന്നതിനൊപ്പം നാട്ടിൽ ഒരു നിക്ഷേപം എന്ന നിലയിലാണ് സിപിഎമ്മിന്റെ പാർട്ടി ഗ്രാമമായ ആന്തൂരിൽ ഒരു കൺവെൻഷൻ സെന്റർ പണിയാൻ സാജൻ തീരുമാനിച്ചത്. നിരവധി പേർക്ക് തൊഴിൽ നൽക്കുന്ന സംരംഭകൻ ആയിട്ടും സിപിഎമ്മിനുള്ള ശീതസമരങ്ങളും മൂപ്പിളമ തർക്കങ്ങളുമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് എന്ന ആക്ഷേപം ശക്തമാണ്. സാജന്റെ ആത്മഹത്യ നടന്നിരിക്കുന്നത് സിപിഎമ്മിന്റെ പാർട്ടി കോട്ടയിലാണ്. അതുകൊണ്ട് ഈ രക്തം പുരണ്ടിരിക്കുന്നത് പ്രമുഖ സിപിഎം നേതാക്കളിലുമാണ്.
സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭ വേട്ടയാടിയതാണ് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കുടുംബാംഗങ്ങൾ പറയുന്നു. അതിന് അപ്പുറത്തേക്ക് സിപിഎമ്മിന് ഉള്ളിലെ വിഭാഗീയ പ്രവർത്തനങ്ങളും ഈ വ്യവസായിയുടെ ജീവനെടുക്കാൻ ഇടയാക്കി. ഓഡിറ്റോറിയത്തിന് അനുമതി നൽകില്ലെന്ന വാശിയിലായിരുന്നു നഗരസഭ. ഓരോ തവണയും നിസ്സാര കാരണങ്ങൾ പറഞ്ഞ് നഗരസഭ അനുമതി നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ കുറെ ദിവസമായി ഭർത്താവ് മാനസിക വിഷമത്തിലായിരുന്നുവെന്ന് മരിച്ച സാജന്റെ ഭാര്യ ബീന തന്നെ പറഞ്ഞു വെക്കുന്നു.
നിരവധി തവണ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെ കടുത്ത മാനസിക വിഷമത്തിലായി സാജൻ. എന്തെങ്കിലും ഒരു പരിഹാരം എന്ന നിലയിൽ കണ്ണൂരിലെ പ്രമുഖനായ നേതാവ് പി ജയരാജനെ സാജൻ സമീപിക്കുകയും ചെയ്തു. എന്നാൽ, സാജന്റെ ഈ നീക്കം ഇഷ്ടപ്പെടാത്തവരും സിപിഎമ്മിനുള്ളിൽ ഉണ്ടായിരുന്നു. അവരുടെ തുടർന്നുള്ള നീക്കങ്ങളാണ് ഈ വ്യവസായിയുടെ ജീവനെടുക്കാൻ ഇടയാക്കിയത്. സിപിഎം ഒഴികെയുള്ള മറ്റൊരു പാർട്ടിക്കും പ്രവർത്തന സ്വാതന്ത്ര്യം പോലും ഇല്ലാത്ത പാർട്ടി ഗ്രാമമാണ് ആന്തൂർ. ഇവിടെ നഗരസഭയുടെ അധ്യക്ഷയായ പി കെ ശ്യാമള ആകട്ടെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയും. ഭാര്യയെ ചെയർപേഴ്സൺ സ്ഥാനത്തിരുത്തി എം വി ഗോവിന്ദൻ ഭരണത്തിൽ പിൻസീറ്റ് ഡ്രൈവിങ് നടത്തുകയാണ് എന്ന ആക്ഷേപം അടുത്തകാലത്തായി പാർട്ടിക്കാർക്കിടയിലും ശക്തമായിരുന്നു.
അതുകൊണ്ട് തന്നെ 15 കോടി രൂപ ചെലവിട്ട് നിർമ്മിച്ച കൺവെൻഷൻ സെന്ററിന്റെ അനുമതി വിഷയത്തിൽ എം വി ഗോവിന്ദന്റെ ഇടപെടൽ ഉണ്ടെന്നും ആക്ഷേപമുണ്ട്. കണ്ണൂർ രാഷ്ട്രീയത്തിൽ ഗോവിന്ദന്റെ ശക്തികേന്ദ്രമായ ഏക പ്രദേശമാണ് ആന്തൂർ. ജില്ലയിൽ അത്രയ്ക്ക് ജനകീയൻ അല്ലാത്ത ഗോവിന്ദൻ അടക്കമുള്ള ചേരിയാണ്. ജില്ലാ സെക്രട്ടറി ആയിരുന്ന പി ജയരാജനെ സംഘടനാ ചട്ടങ്ങളിൽ വ്യതിയാനം ആരോപിച്ച് പരസ്യമായി ശാസിക്കുന്നത് അടക്കമുള്ള കാര്യത്തിൽ മുൻകൈ എടുത്തതിന് പിന്നിൽ. എം ഗോവിന്ദൻ നിയന്ത്രിക്കുന്ന ആന്തൂർ നഗരസഭയിൽ നിന്നും കൺവെൻഷൻ സെന്ററിന് അനുമതി ലഭിക്കില്ലെന്ന ഘട്ടത്തിലായിരുന്നു സാജൻ പ്രശ്നം ജയരാജന്റെ മുന്നിൽ എത്തിച്ചത്. അദ്ദേഹം വിഷയത്തിൽ ഇടപെടാം എന്നും വാക്കു നൽകിയതായും സഹായിക്കുകയും ചെയ്തതായി വ്യവസായിയുടെ ഭാര്യ ബീനയും പറയുന്നുണ്ട്. എന്നാൽ, പി ജയരാജനെ കണ്ട് അനുമതി തേടാനുള്ള ശ്രമം ഗോവിന്ദന് അനിഷ്ടമുണ്ടാക്കി എന്നാണ് സാജന്റെ ബന്ധുക്കൾ തന്നെ സൂചിപ്പിക്കുന്നത്. ഇതോടെ ജയരാജനോടുള്ള അനിഷ്ടം മൂലം കൺവെൻഷൻ സെന്ററിന് അനുമതി നീട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് ആക്ഷേപം.
താൻ ചെയർപേഴ്സണായി ഇരിക്കുന്ന കാലത്തോളം അനുമതി ലഭിക്കില്ലെന്ന് നഗരസഭാധ്യക്ഷ പി കെ ശ്യാമള സാജനോട് പറഞ്ഞതായി ബീന തന്നെ വെളിപ്പെടുത്തുന്നുണ്ട്. നഗസഭാ അധ്യക്ഷയുടെ ഈ ഇടപെടലിന് പിന്നിൽ സിപിഎമ്മിന്റെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ ഉണ്ടെന്നാണ് സാജന്റെ കുടുംബം വിരൽചൂണ്ടുന്നത്. കൺവെൻഷൻ സെന്റർ ഒരിക്കലും തുറക്കാനാവില്ലെന്ന തോന്നലാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. കൂടെനിന്ന പാർട്ടിക്കാർത്തന്നെ സാജനെ ചതിക്കുകയായിരുന്നെന്നും ബീനയും പിതാവ് പുരുഷോത്തമനും ആരോപിച്ചു. പൂർണമായും സിപിഎം അംഗങ്ങൾ മാത്രമാണ് ആന്തൂർ നഗരസഭയിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് മത്സരിക്കാൻ പോലും ഇവിടെ സാധിച്ചിരുന്നില്ല. അത്രയ്ക്ക് മൃഗീയമാണ് ഈ പാർട്ടിഗ്രാമത്തിലെ കാര്യം. ഓരോ കുടുംബത്തിലും പാർട്ടിക്ക് വേരുകൾ ഉള്ള സ്ഥലം. സാജനും സഖാവായിരുന്നു. ഒപ്പം നിൽക്കുമെന്ന് കരുതിയ സഖാക്കൾ പോലും പിന്നിൽ നിന്ന് കുത്തിയപ്പോൾ ഇനി രക്ഷപെടാൻ മറ്റു വഴികൾ ഇല്ലെന്ന് ബോധ്യമായതോടെയാണ് സാജൻ ജീവനൊടുക്കിയത്.
നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമള ഭീഷണിപ്പെടുത്തിയതായി മാനേജർ കെ.സജീവും വ്യക്തമാക്കിയതോട് ആരോപണത്തിൽ നിന്നും എഴുപ്പ കൈകഴുകാൻ സാധിക്കില്ല എം വി ഗോവിന്ദന്റെ ഭാര്യയ്ക്ക്. കുറച്ചു ദിവസമായി ചേട്ടൻ ഭയങ്കര ടെൻഷനിലായിരുന്നു. ഓഡിറ്റോറിയത്തിന്റെ കടലാസ്സുകളുമായി പിന്നാലെ നടക്കുകയായിരുന്നു. ചേട്ടനെ കളിപ്പിക്കുന്നതായി തോന്നിയിട്ടുണ്ടാവണം. തരില്ലാന്ന് ഉറപ്പു തോന്നിയിട്ടുണ്ടാവണം. പാർട്ടിക്ക് വേണ്ടി ജീവിക്കുന്നയാളായിരുന്നു ഭർത്താവ്. ഇതുമായി ബന്ധപ്പെട്ട് പി ജയരാജന്റെ അടുത്ത് പോയിട്ടുണ്ടായിരുന്നു. അവര് സഹായിച്ചിരുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ബീന പറഞ്ഞു.
പരാതിയുമായി ചെന്നപ്പോൾ ചെയർപേഴ്സൺ പി കെ ശ്യാമള മാനസികമായി തളർത്തുകയാണ് ചെയ്തത്. കോടികൾ മുടക്കി നിർമ്മിച്ച കൺവെൻഷൻ സെന്റർ ഒരിക്കലും തുറന്നു പ്രവർത്തിക്കാൻ പറ്റില്ലെന്ന തോന്നൽ സാജനെ മാനസികമായി തളർത്തി. നിർമ്മാണത്തിലെ അപാകത കാരണം കെട്ടിടം പൊളിക്കണമെന്നു നഗരസഭ നോട്ടിസ് നൽകി. സാജന്റെ പരാതിയിൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടതോടെ നഗരസഭയും നഗരാസൂത്രണ വിഭാഗവും അടങ്ങുന്ന സംയുക്ത സമിതി കഴിഞ്ഞ ഒക്ടോബറിൽ പരിശോധന നടത്തി. അപാകതയില്ലെന്നാണ് ടൗൺ പ്ലാനിങ് ഓഫിസർ റിപ്പോർട്ട് നൽകിയതെന്നു സാജന്റെ കമ്പനിയായ പാർഥ ബിൽഡേഴ്സ് പറയുന്നു. നിസ്സാര കാരണങ്ങൾ പറഞ്ഞു ഫയൽ പിടിച്ചുവയ്ക്കുകയാണെന്നു സാജൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. അതേസമയം അനുമതി നിഷേധിച്ചിട്ടില്ലെന്നും നടപടിക്രമങ്ങൾ പൂർത്തിയാകാനുള്ള താമസമാണ് ഉണ്ടായതെന്നും നഗരസഭ വിശദീകരിച്ചു.
അതേസമയ പ്രവാസി സംരംഭകന്റെ ആത്മഹത്യ പാർട്ടി ഗ്രാമത്തിനുള്ളിലും പ്രശ്നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അണികൾക്കുള്ളിൽ നേതാക്കളോടും കടുത്ത അമർഷം രൂപം കൊണ്ടിട്ടുണ്ട്. ഇത് സിപിഎമ്മിനുള്ളിലെ വിഭാഗീയതയായി മാറുമെന്നാണ് അറിയുന്നത്. അതേസമയം പാർട്ടിക്ക് മേൽ ആരോപണം ശക്തമായതോടെ എങ്ങനെയും തങ്ങളുടെ പ്രശ്നമല്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമിത്തിലാണ് നഗസഭാ അധ്യക്ഷ പി കെ ശ്യാമളയും കൂട്ടരും. മെയ് അവസാനമാണ് പാറയിൽ സാജന്റെ കെട്ടിടവുമായി ബന്ധപ്പെട്ട ഫയൽ സെക്രട്ടറിക്ക് മുന്നിൽ വന്നതെന്നും അതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആത്മഹത്യയെന്നമാണ് എം വി ഗോവിന്ദന്റെ ഭാര്യ പറയുന്നത്. ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപെടാനാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രമം.
നേരത്തെ തളിപ്പറമ്പ് നഗരസഭയിൽനിന്നാണ് കെട്ടിടനിർമ്മാണത്തിനുള്ള പ്ലാൻ പാസാക്കിയത്. പിന്നീട് ആന്തൂർ നഗരസഭ നിലവിൽവന്നതിന് ശേഷമാണ് നിർമ്മാണം ആരംഭിച്ചത്. ഇതിനിടെ അനധികൃത നിർമ്മാണമാണെന്ന് കാണിച്ച് പരാതി ലഭിച്ചിരുന്നു. പാറയിൽ സാജന് ഇക്കാര്യത്തിൽ നോട്ടീസ് അയക്കുകയും പണിനിർത്തിവെയ്ക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. പിന്നീട് ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചശേഷമാണ് നിർമ്മാണം പുനരാരംഭിച്ചത്- പി.കെ. ശ്യാമള വ്യക്തമാക്കി.
ഏപ്രിൽ 12-നാണ് പാറയിൽ സാജൻ കെട്ടിടത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. അപേക്ഷയിലെ ന്യൂനതകൾ കണ്ടെത്തുകയും അത് പരിഹരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പാർഥാസ് കൺവെൻഷൻ സെന്ററിൽ ഏപ്രിൽ 20-നും മെയ് 20-നും വിവാഹങ്ങൾ നടന്നിരുന്നു. താൻ ഉൾപ്പെടെ ഒരു വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇനിയുള്ള ദിവസങ്ങളിലും വിവാഹം നടക്കാനുണ്ട്. ഇതൊന്നും നഗരസഭ തടഞ്ഞിട്ടില്ല. നഗരസഭ ഭരണസമിതിക്ക് അദ്ദേഹത്തോട് യാതൊരു വിരോധവുമില്ലെന്നും നഗരസഭാധ്യക്ഷ വിശദീകരിച്ചു.
കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ഭരണസമിതിക്ക് യാതൊരു പങ്കില്ലെന്നും ഇക്കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥതലത്തിലെ നടപടികളാണെന്നും പി.കെ. ശ്യാമള പറയുന്നു. ബക്കളത്തെ പാർഥാസ് കൺവെൻഷൻ സെന്റർ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയിൽ സാജൻ(48) ചൊവ്വാഴ്ച പുലർച്ചെയാണ് ആത്മഹത്യ ചെയ്തത്. 15 വർഷമായി നൈജീരിയയിൽ ബിസിനസ് നടത്തിവരികയായിരുന്നു. 15 കോടിയോളം രൂപ ചെലവിൽ നിർമ്മിച്ച കൺവെൻഷൻ സെന്റർ പൂർത്തിയായ ശേഷം പ്രവർത്തനാനുമതിക്കായി നഗരസഭയിൽ കയറി ഇറങ്ങി മടുത്ത് ഒടിവിലായിരുന്നു ആത്മഹത്യ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്