എസ്എസ്എൽസി പാസായ വിദ്യാർത്ഥികളുടെ ടിസി നൽകണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്ന് സ്കൂൾ മാനേജ്മെന്റിന്റെ വാശി; രക്ഷിതാക്കളുടെ പരാതിക്ക് പിന്നാലെ നിലമ്പൂർ ഗുഡ് ഷെപ്പേഡ് സ്കൂൾ മാനേജർക്കെതിരെ കേസ്; കുട്ടികൾക്ക് ടിസി നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്; പ്രതിവർഷം മൂന്നും നാലും അദ്ധ്യാപകർ മാറിപോകുന്നതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം സംഗമമാകുന്നില്ലെന്നും രക്ഷിതാക്കൾ
ജംഷാദ് മലപ്പുറം
മലപ്പുറം: 10-ാംക്ലാസ് വിജയിച്ച വിദ്യാർത്ഥികളുടെ ടി.സി. നൽകണമെങ്കിൽ ഒരു ലക്ഷംരൂപാ വീതം നൽകണമെന്നാവശ്യപ്പെട്ട എടക്കര പാലുണ്ട ഗുഡ് ഷെപ്പേഡ് സ്കൂളിനെതിരെ നടപടി. ടി.സി ആവശ്യപ്പെട്ട വിദ്യാർത്ഥികൾക്ക് ഇവ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നൽകി. സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പാസായ ആറ് വിദ്യാർത്ഥികൾക്ക് വിടുതൽ സർട്ടിഫിക്കറ്റ് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നൽകിയത്. സ്കൂൾ മാനേജർക്ക് ഇത് സംബന്ധിച്ച ഉത്തരവിന്റെ കോപ്പി ഇന്ന് കൈമാറിയിട്ടുണ്ട്. 10-ാംക്ലാസ് വിജയിച്ച വിദ്യാർത്ഥികളുടെ ടി.സി. ആവശ്യപ്പെട്ട് രക്ഷിതാക്കൾ സ്കൂളിലെത്തിയപ്പോൾ ഒരു ലക്ഷം രൂപ മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു.
ഒരു ലക്ഷം രൂപ അടച്ചാൽ മാത്രം കുട്ടിയുടെ ടി.സി നൽകാമെന്നും അല്ലെങ്കിൽ ഇവിടെ തന്നെ പ്ലസ് വൺ, പ്ലസ്ടു പഠനം നടത്തണമെന്നുമാണ് സ്കൂൾ മാനേജ്മെന്റ് രക്ഷിതാക്കളോട് പറഞ്ഞത്. എന്നാൽ സ്കൂളിൽ വൻ ഫീസുകൊടുത്തു പഠിപ്പിച്ചിട്ടും കുട്ടികൾക്ക് മാർക്ക് കുറഞ്ഞതോടെയാണ് കുട്ടികളെ രക്ഷിതാക്കൾ 10ക്ലാസിന് ശേഷം സർക്കാർ സ്കൂളിലേക്ക് മാറ്റുന്നതിനെ കുറിച്ചു ആലോചിച്ചത്, അലീനക്ക് 10ക്ലാസിൽ വെറും 62ശതമാനം മാത്രമായിരുന്നു മാർക്ക്, എന്നാൽ ടി.സി ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ കണ്ടപ്പോഴാണ് പ്ലസ് വൺ, പ്ലസ്ടു ഫീസായ ഒരു ലക്ഷം രൂപ അടച്ചെങ്കിൽ മാത്രമെ ടി.സി നൽകുകയുള്ളുവെന്ന മറുപടി ലഭിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
സ്കൂളിലെ എബൻ ജോർജ്, അലീന സുനിൽ, എഡ് വിൻ ടി. വിൽസൺ, പി. അനസ് അഷ്റഫ്, വഫാ റഷീദ്, ഹിനാ കരീം എന്നീ വിദ്യാർത്ഥികൾക്കാണ് വിടുതൽ സർട്ടിഫിക്കറ്റ് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി പി.എസ്. കൃഷ്ണകുമാർ ഉത്തരവിട്ടത്. ഈ വിദ്യാർത്ഥികൾ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ തുടർപഠനം നടത്തണമെന്നും അല്ലാത്തപക്ഷം ഒരു ലക്ഷം രൂപ വീതം നൽകണമെന്നും എങ്കിൽ മാത്രമേ ടി.സി അനുവദിക്കുകയുള്ളുവെന്നും സ്കൂൾ മാനേജർ ജോർജ് വർഗീസ് ശാഠ്യം പിടിച്ചിരുന്നു.
ഇതേത്തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവർക്ക് പരാതികൾ നൽകിയിരുന്നു. ഇതിന് പുറമെ രക്ഷിതാക്കളുടെ പരാതിയിൽ ചൈൽഡ് ലൈൻ സ്കൂൾ മാനേജർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ ടി.സി നൽകാത്തതിനെ തുടർന്ന് രക്ഷിതാക്കൾ പ്രിൻസിപ്പലിനോട് കയർത്തതോടെയാണ് തനിക്കൊന്നും ചെയ്യാനാകില്ലെന്നും ഡയറ്കടറോട് സംസാരിക്കാനും ആവശ്യപ്പെട്ടു പ്രിൻസിപ്പൽ കയ്യൊഴിഞ്ഞത്.
എന്നാൽ ഇവിടെ പഠിക്കുന്ന കുട്ടികൾ ഏതു ക്ലാസിൽ ചേർന്നാലും പ്ലസ്ടു കഴിയുന്നത് വരെ ഇവിടെതന്നെ പഠിക്കണമെന്ന നിബന്ധനയുണ്ടെന്നും ഇതിനാലാണ് ഇത്തരത്തിൽ തീരുമാനം എടുത്തതെന്നും ഡയറക്ടർ ജോർജ് ഫിലിപ്പ് പറയുന്നത്. അഡ്മിഷൻ എടുത്ത് ഏതു ക്ലാസിൽനിന്നും നിർത്തിയാലും പ്ലസ്ടു വരെയുള്ള മുഴുവൻ ഫീസും നൽകണമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഇത് കുട്ടികൾ അഡ്മിഷൻ എടുക്കുന്ന സമയത്തുതന്നെ പറയാറുണ്ടെന്നും ജോർജ് ഫിലിപ്പ് പറഞ്ഞു.
എന്നാൽ തങ്ങളുടെ മക്കൾ എൽ.കെ.ജി മുതൽ ഇവിടെയാണ് പഠിക്കുന്നതെന്നും ഇവരെ ഇവിടെ അഡ്മിഷൻ എടുക്കുമ്പോൾ ഈ നിയമം ഉണ്ടായിരുന്നില്ലെന്നും പിന്നീടാണ് നിയമം ഉണ്ടാക്കിയതെന്നും ടി.സി ആവശ്യപ്പെട്ട അലീനയുടെ രക്ഷിതാക്കൾ പറയുന്നു, പ്ലസ് വണിന് അമ്പതിനായിരം, പ്ലസ്ടുവിന് അമ്പതിനായിരം, എന്നിങ്ങനെയാണ് ഇവിടെ ഫീസ്. ഈ ഫീസാണ് ടി.സി നൽകാനായി ഒരുലക്ഷമായി ആവശ്യപ്പെടുന്നത്. വൻതുക നൽകി കുട്ടികളെ പഠിപ്പിച്ചിട്ടും ഇവർക്ക് ഇതിനുള്ള ഫലമുണ്ടാകുന്നതായി കാണാഞ്ഞിട്ടാണ് സർക്കാർ സ്കൂളിലേക്ക് മാറ്റാൻ ആലോചിച്ചതെന്നും ഇവർ പറയുന്നു.
ഒരു വർഷം മൂന്നും നാലും അദ്ധ്യാപകർ ഇവിടെ നിന്നും മാറുന്നുണ്ടെന്നും ശേഷം പുതിയ അദ്ധ്യാപകർ വരുമ്പോൾ കുട്ടികളുടെ പഠനം സുഗമമാകുന്നില്ലെന്നും ഇവർ പരാതിപ്പെടുന്നു. ഒരു ലക്ഷം രൂപ ഫീസടച്ച് ടി.സി വാങ്ങാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു രക്ഷിതാക്കൾ തുടക്കം മുതൽ. സ്കൂളിൽ സ്ഥിരം അദ്ധ്യാപകരില്ലാത്തത് വലിയൊരു പ്രശ്നമായി രക്ഷതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം തന്നെ പത്താംക്ലാസ് പരീക്ഷാ സമയത്ത് കുട്ടികളുടെ സി.ഇ.ഇ മാർക്ക് കൊടുക്കുന്ന സമയത്ത് സ്കൂളിൽ തുടരുമെന്ന് ഉറപ്പുനൽകി രേഖാമൂലം എഴുതിക്കൊടുത്ത കുട്ടികൾക്ക് സി.ഇ.ഇ മാർക്ക് മുഴുവൻ നൽകിയതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥികളോട് ഇത്തരത്തിൽ വിവേചനം കാണിച്ചതെന്നാണ് പരാതി ഇതിനെതിരെയും ബാലവകാശ കമ്മീഷനിൽ പരാതി നൽകുമെന്ന് രക്ഷിതാക്കൾ പറഞ്ഞു. എന്നാൽ ഫീസുമായി ബന്ധപ്പെട്ട സംഭവം കുട്ടികളുടെ പ്രവേശന സമയത്ത് തന്നെ രക്ഷിതാക്കളോട് പറഞ്ഞിട്ടുണ്ടെന്നാണ് സ്കൂൾ ഡയറ്കടർ ജോർജ് ഫിലിപ്പ് പറയുന്നത്. കുട്ടികൾ ഏതു ക്ലാസിൽനിന്നും പിരിഞ്ഞു പോകുകയാണെങ്കിലും പ്ലസ്ടുവരെയുള്ള ഫീസ് നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കാരണം ഒരുവിദ്യാർത്ഥി പെട്ടെന്ന് നിർത്തിപ്പോയാൽ ആ സ്ഥാനത്ത് പിന്നെ മറ്റൊരു കുട്ടിയെ കിട്ടില്ലെന്നും അതിനാലാണ് ഇത്തരത്തിൽ നിയമംവെച്ചതെന്നും അദ്ദേഹം പറയുന്നു.
ഇത് രക്ഷിതാക്കൾക്ക് രേഖാമൂലം നൽകിയ കുറിപ്പിലും പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 20ഏക്കറിൽ പാലുണ്ടയിൽ പ്രവർത്തിക്കുന്ന സ്കൂൾ താൻ ഒരു കമ്മ്യൂണിറ്റി സർവീസ് ആയാണ് കാണുന്നതെന്നും ഇതിൽ വലിയ ലാഭം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. നിയമം മാറ്റാൻ താൻ ആലോചിക്കുന്നില്ലെന്നും രക്ഷിതാക്കൾ കോടതിയിലോ, ചൈൽഡ്ലൈനിലോ പോകട്ടെയെന്നും സ്കൂൾ പൂട്ടാൻ ഉത്തരവുണ്ടായാൽ പൂട്ടാൻ റെഡിയാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക നേട്ടമുണ്ടാകാൻ താൻ സ്്കൂളിനെ ഉപയോഗിച്ചിട്ടില്ല, താനും കുടുംബവും അമേരിക്കയിൽ താമസമാണ്, മക്കൾ അമേരിക്കൻ പൗരന്മാരാണ്, അവിടെ ബിസിനസ്സുകളുണ്ട്, സ്കൂളിൽ ഫീസ് വാങ്ങുന്നത് അതിന്റെ നടത്തിപ്പിനുവേണ്ടിയുംകൂടിയാണ്, അന്താരാഷ്ട്ര നിലവാരത്തിൽ എല്ലാവിധ സൗകര്യങ്ങളോടെയുമാണ് സ്കൂൾ പ്രവർത്തിപ്പിക്കുന്നതെന്നും ഇതിനാൽ താൻ ഒരടി പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍