ഓണത്തിന് നെയ്യും പരിപ്പും പപ്പടവും കൂട്ടി സദ്യ ഉണ്ണുമ്പോൾ ആരും ഓർത്തില്ല ഇവരെ; സപ്ലൈകോ ഇവരോട് കാട്ടിയത് 'കൊടും ചതി'; കുറഞ്ഞ തുക ക്വോട്ട് ചെയ്ത തമിഴ്നാട് കമ്പനിക്ക് ടെൻഡർ നൽകിയപ്പോൾ ഓണക്കിറ്റിൽ നിറഞ്ഞത് നിലവാരം കുറഞ്ഞ അപ്പളം പപ്പടം; മലയാളികൾ പുറത്തുനിന്ന് പപ്പടം വാങ്ങാതെ വന്നതോടെ കേരളത്തിലെ തനത് പപ്പടത്തിന് കഷ്ടകാലവും; കിറ്റിൽ വന്നത് തമിഴ് പപ്പടമെങ്കിലം കോട്ടം വന്നത് തനത് പപ്പടത്തിന്റെ പെരുമയ്ക്കും

എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിന്റെ തനത് പപ്പടത്തിനെ ഓണം നാളിൽ സർക്കാർ നിഷ്ക്കരുണം തള്ളിക്കളഞ്ഞതിന്റെ ഫലം അനുഭവിക്കുന്നത് പപ്പടം ഉപജീവനമാക്കി ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങൾ. ലോക്ക് ഡൗൺ ആയതിനാൽ സ്വതേ പ്രതിസന്ധിയിലായ പപ്പടം നിർമ്മാതാക്കൾ ഓണക്കാലത്ത് സർക്കാർ നൽകിയ ഇരുട്ടടിയുടെ ആഘാതത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടുമില്ല. ഓണം കിറ്റിലെ സാധനങ്ങൾക്ക് സപ്ലൈ കോ ടെൻഡർ വിളിച്ചപ്പോൾ പപ്പടത്തിനും ടെൻഡർ നല്കി. പപ്പടത്തിനു ടെൻഡർ നൽകേണ്ടത് കേരളത്തിലെ പപ്പട നിർമ്മാതാക്കൾക്കായിരുന്നു. എന്നാൽ ടെൻഡർ വന്നപ്പോൾ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ടെൻഡർ വിളിച്ച കമ്പനിക്ക് ടെൻഡർ നൽകി. ടെൻഡർ പപ്പടത്തിനാണെന്ന് സപ്ലൈകോ ഓർത്തതുമില്ല. സ്വകാര്യ കമ്പനിക്ക് ടെൻഡർ ലഭിച്ചപ്പോൾ അവർ കുറഞ്ഞ വിലയ്ക്ക് അപ്പളം പപ്പടം എന്ന നിലയിൽ കിറ്റിൽ നിറച്ചു. ഗുണനിലവാരം കുറഞ്ഞ തമിഴ്നാട് അപ്പളമാണ് പപ്പടം എന്ന നിലയ്ക്ക് കിറ്റിൽ നിറച്ചത്. കേരളത്തിലെ തനത് പപ്പടം കിറ്റിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ ഇത് പപ്പട നിർമ്മാതാക്കളുടെ വയറ്റത്ത് അടിച്ച നടപടിക്ക് കാരണമാവുകയും ചെയ്തു. ഭക്ഷ്യയോഗ്യമല്ലാത്ത അപ്പളമാണ് കേരളത്തിൽ ഓണത്തിനു സർക്കാർ തലത്തിൽ വിതരണം ചെയ്തത്. നിലവാരമില്ലാത്ത ശർക്കരയ്ക്കും പുറമേയാണ് മോശം അപ്പളം പപ്പടം എന്ന പേരിൽ ഇതേ കിറ്റിൽ നിറച്ചത്. ആക്ഷേപം തമിഴ്നാട് അപ്പളത്തിനെ കുറിച്ചാണെങ്കിലും വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചത് കേരളത്തിന്റെ തനത് പപ്പടത്തിനെയാണ്.
അതേസമയം ഓണത്തിനായി കരുതിവെച്ച പപ്പടം വിതരണക്കാരുടെ കയ്യിൽ അതേപടി കിടന്നു. കിറ്റിൽ പപ്പടം ഉണ്ടായതിനാൽ ഓണത്തിനു മലയാളികൾ അങ്ങനെ പപ്പടം വാങ്ങിയില്ല. പപ്പടം കേടാവുകയും പപ്പട നിർമ്മാതാക്കൾക്ക് കനത്ത നഷ്ടം വരുകയും ചെയ്തു. ശുദ്ധമായ ഉഴുന്നിൽ നിർമ്മിക്കുന്നതാണ് കേരളത്തിന്റെ പപ്പടം. പതിനഞ്ചു ദിവസം മാത്രമാണ് കേരളത്തിലെ പപ്പടത്തിന്റെ കാലാവധി. പതിനഞ്ചു ദിവസം കഴിഞ്ഞാൽ പപ്പടം കേടാവും. പക്ഷെ സപ്ലൈ കോ ടെൻഡർ കാരണം മലയാളികൾ ഓണത്തിനു ഗുണനിലവാരം കുറഞ്ഞ അപ്പളം പപ്പടം എന്ന പേരിൽ കഴിച്ചു. യഥാർത്ഥ പപ്പടം കച്ചവടക്കാരുടെ കയ്യിൽ വെറുതെ കിടന്നു. ഓണത്തിനു സപ്ലൈകോ നടത്തിയ 'കൊടും ചതി' കാരണം പപ്പടം വിപണി ഇതുവരെ യഥാർത്ഥ അവസ്ഥയിലേക്ക് വന്നിട്ടില്ലെന്നാണ് പപ്പടം നിർമ്മാതാക്കളുടെ പരാതി. ഓണം എന്നാൽ കേരളത്തിൽ പപ്പടം ഏറ്റവും കൂടുതൽ വിറ്റഴിയുന്ന സീസണാണ്. ഈ സീസണിലാണ് കേരളത്തിന്റെ പപ്പടം അതെ പടി കിടന്നത്.
മാനുഷികമായ പരിഗണന കൊടുത്ത് കേരളത്തിന്റെ സാഹചര്യങ്ങൾ അറിഞ്ഞു സപ്ലൈകോ തീരുമാനം എടുത്തിരുന്നെങ്കിൽ പപ്പട നിർമ്മാതാക്കൾക്ക് ഈ ഗതി വരില്ലായിരുന്നു. സർക്കാരിന്റെ തലതിരിഞ്ഞ നടപടികൾ കാരണം കേരളത്തിന്റെ പപ്പടം ഓണത്തിനു മലയാളികൾക്ക് കഴിക്കാനും കഴിഞ്ഞില്ല. കിറ്റിലെ പപ്പടം മോശം ഗുണനിലവാരത്തിന്റെ പേരിൽ കളയേണ്ടിയും വന്നു. ഓണത്തിനു സർക്കാർ കൊടുത്ത 'പണി'യുടെ ആഘാതത്തിൽ നിന്ന് പപ്പടം നിർമ്മാതാക്കൾ ഇപ്പോഴും കരകയറിയിട്ടില്ല. പപ്പടത്തിന്റെ പേരിൽ മോശം അപ്പളം കഴിക്കേണ്ടി വന്ന മലയാളികളിൽ പലരും പപ്പടം വെറുത്ത് അത് ജീവിതത്തിൽ നിന്നും ഒഴിവാക്കി എന്നാണ് കേരള പപ്പട് മാനുഫെക്ച്ചേഴ്സ് അസോസിയേഷൻ (കേപ്മ) സംസ്ഥാന സെക്രട്ടറി വിനീത് പ്രാരത്ത് മറുനാടനോട് പറഞ്ഞത്. ഇനിയെങ്കിലും പപ്പടത്തിന്റെ കാര്യം വരുമ്പോൾ സർക്കാർ കേരളത്തിലെ പാവം പപ്പടം തൊഴിലാളികളെ ഓർക്കുകയും അവരുടെ പപ്പടം കേരളത്തിൽ ലഭ്യമാക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. കുത്തുപാള എടുത്ത് നിൽക്കുന്ന പപ്പടം വ്യവസായത്തെ ഇല്ലായ്മ ചെയ്യുന്ന നടപടികൾ സപ്ലൈകോ എടുക്കുകയും ചെയ്യരുതെന്ന് ഇവർ ആവശ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ഓണത്തിന്റെ അനുഭവം മുൻ നിർത്തി മുഖ്യമന്ത്രി പിണറായി വിജയന് കെപ്മ കത്ത് നൽകിയിട്ടുണ്ട്. ഇനിയുള്ള കിറ്റ് വിതരണത്തിൽ കേരളത്തിന്റെ തനത് പപ്പടം തന്നെ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ കത്ത് നൽകിയത്. ഓണത്തിനു ഗുണനിലവാരം കുറഞ്ഞ പപ്പടം നൽകിയപ്പോൾ അത് പപ്പടത്തിന്റെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം തട്ടിച്ചുവെന്നും കത്തിലുണ്ട്.
ഓണം കിറ്റിൽ എല്ലാ സാധനങ്ങൾക്കും ടെൻഡർ വിളിച്ചപ്പോൾ പപ്പടത്തിനും ടെൻഡർ വന്നു. ഹഫ്സർ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നൽകിയത്. ഓണം കിറ്റിലെ പപ്പടത്തിനു ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് ടെൻഡർ പിടിച്ചപ്പോഴാണ് കമ്പനിക്ക് അബദ്ധം മനസിലാക്കാൻ കഴിഞ്ഞത്. ശുദ്ധമായ ഉഴുന്നിൽ ഉണ്ടാകുന്ന പപ്പടം ടെൻഡർ തുകയിൽ നൽകാൻ കഴിഞ്ഞില്ല. തമിഴ്നാടിൽ നിന്നും കുറഞ്ഞ നിരക്കിൽ അവർ അപ്പളം കൊണ്ടുവന്നു പപ്പടത്തിന്റെ ലേബലിൽ നിറച്ചു. പപ്പടം അപ്പളമായപ്പോൾ മലയാളികൾക്ക് അത് കഴിക്കാനും കഴിഞ്ഞില്ല. ഗുണനിലവാരം കുറഞ്ഞ അപ്പളം പപ്പടത്തിന്റെ ലേബലിൽ വിതരണം ചെയ്തതും വിവാദമായി. കിറ്റിലെ അപ്പളം കിട്ടിയവർ അത് കളയുകയും പരാതി ഉന്നയിക്കുകയും ചെയ്തു. ഇതോടെയാണ് ഓണക്കിറ്റിലെ പപ്പടം വിവാദമായത്. ഓണത്തിന് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം വരുകയും ചെയ്തിരുന്നു.
ഓണത്തിനു പപ്പടം ടെൻഡർ വിളിച്ച കമ്പനി പപ്പട നിർമ്മാതാക്കളെ ബന്ധപ്പെട്ടിരുന്നു. കമ്പനി പറഞ്ഞ വിലയ്ക്ക് പപ്പടം നല്കിയാൽ കൈ നഷ്ടം വരും. അതുകൊണ്ട് തന്നെ ആരും കമ്പനിയുടെ ഓർഡർ സ്വീകരിച്ചില്ല. പകരം അവർ തമിഴ്നാട്ടിലേക്ക് പോയി അപ്പളം നിർമ്മിച്ച് പപ്പടമായി വിതരണം ചെയ്തു. പപ്പടം ശുദ്ധ ഉഴുന്നിൽ നിർമ്മിക്കുന്നതാണ്. എന്നാൽ അപ്പളത്തിൽ അരിപ്പൊടി കൂടി മിക്സ് ചെയ്യും. ആറു മാസത്തോളം അപ്പളം കേടുകൂടാതെയിരിക്കുന്നതാണ് അപ്പളം. ഉഴുന്നിന്റെ അളവു വളരെക്കുറവുള്ള ഈ പപ്പടത്തിൽ അരിപ്പൊടി, പട്ടാണിപ്പൊടി എന്നിവയാണു കൂടുതൽ. ഗുണനിലവാരം കുറഞ്ഞ അപ്പളമാണ് ഇവർ വിതരണം ചെയ്തത്. ഓണക്കിറ്റിലേക്ക് പപ്പടത്തിനുള്ള ടെൻഡർ വിളിക്കുമ്പോൾ ഉഴുന്നുകൊണ്ടുള്ള കേരള പപ്പടം വിതരണം ചെയ്യണമെന്ന് സപ്ലൈകോ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹഫ്സർ ട്രേഡിങ് കമ്പനി സപ്ലൈകോയ്ക്കു നൽകിയത് തമിഴ്നാട്ടിൽ നിന്നുള്ള അപ്പളമാണ്.
60 ഗ്രാം വരുന്ന, 12 എണ്ണമുള്ള പപ്പടത്തിന് തമിഴ്നാട്ടിലെ മൊത്തവില പായ്ക്കറ്റിന് 6.30 രൂപയാണ്. എന്നാൽ സിവിൽ സപ്ലൈസ് വകുപ്പ് 9.62 രൂപയ്ക്കാണ് ഓണക്കിറ്റിലേക്ക് ഇവ വാങ്ങിയത്. ശ്രീശാസ്താ അപ്പളത്തിന്റെ ആസ്ഥാനം മധുരയാണ്. ഓണക്കിറ്റിലെത്തിയപ്പോൾ കേരള പപ്പടമെന്നു പേരു മാറ്റിയിട്ടുണ്ടെങ്കിലും കമ്പനിയുടെ ജിഎസ്ടി നമ്പരും എഫ്എസ്എസ്എഐ നമ്പരും ഒന്നുതന്നെയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തമിഴ്നാട്ടിലെ പപ്പട യൂണിറ്റുകൾ പ്രവർത്തിക്കുന്നതെന്നും ആക്ഷേപം ഉയർന്നിരിക്കെ തന്നെയാണ് തമിഴ്നാട്ടിൽ നിന്നും പപ്പടം വന്നത്.
60 ഗ്രാമിന്റെ 88 ലക്ഷം കേരള പപ്പടം പായ്ക്കറ്റുകൾ ലഭിക്കാനാണ് സിവിൽ സപ്ലൈസ് കോർപറേഷൻ ടെൻഡർ നൽകിയത്. ഇതിൽ 9.62 രൂപയ്ക്കു ക്വോട്ട് ചെയ്ത ഹഫ്സർ ട്രേഡിങ് കമ്പനിക്ക് 8127000 പായ്ക്കറ്റുകൾക്കുള്ള ഓർഡറും എസ്കോ കറി പൗഡർ ആൻഡ് ഫുഡ് ഇൻഡസ്ട്രീസിനു 504000 പായ്ക്കറ്റിനുള്ള ഓർഡറുമാണു നൽകിയത്. നിലമ്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി എന്നീ സ്ഥലങ്ങളിലേക്കായി എസ്കോ 504000 പായ്ക്കറ്റുകൾ ക്വോട്ട് ചെയ്തത് 9.30 രൂപയ്ക്കാണ്. എന്നാൽ എക്സോ പിന്നീട് ഇതിൽ നിന്നു പിന്മാറുകയും ബാക്കി 5 ലക്ഷം പപ്പടത്തിന്റെ ഓർഡർ കൂടി ഹഫ്സറിനു ലഭിക്കുകയും ചെയ്തു. പപ്പടത്തിനു കരാറെടുത്ത ഹഫ്സർ കമ്പനി വർഷങ്ങളായി സപ്ലൈകോയ്ക്ക് പലവ്യഞ്ജനങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയാണ്.
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾ
- ഷൊർണ്ണൂരിൽ ശശി കട്ടക്കലിപ്പിൽ; പൊന്നാനിയിലെ പോസറ്റർ ശ്രീരാമകൃഷ്ണനേയും വിമതനാക്കി; അമ്പലപ്പുഴയിൽ സുധാകരനും പിണക്കത്തിൽ; കരുതലോടെ ഐസക്കും; കുന്നത്തനാട്ടിലെ വിൽപ്പനയും റാന്നിയിലെ വച്ചു മാറ്റവും കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയെ തഴഞ്ഞതും 'പിണറായി ബുദ്ധിയോ'? തരൂരിൽ ജമീല എത്തുമ്പോൾ സിപിഎമ്മിൽ പ്രതിസന്ധി ഇങ്ങനെ
- 90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ
- ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം
- കെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടും
- മന്ത്രിമാരെ വെട്ടിനിരത്തിയത് പിണറായിയുടെ പിടിവാശിയെന്ന ആക്ഷേപം ശക്തം; ഐസക്കിനും ജി സുധാകരനുമായി വീണ്ടും വാദിച്ചു ആലപ്പുഴ ജില്ലാ കമ്മിറ്റി; ശ്രീരാമകൃഷ്ണനില്ലാതെ പൊന്നാനി വിജയിക്കില്ലെന്നും വാദം; ചങ്ങനാശ്ശേരി സീറ്റിന്റെ പേരിൽ എൽഡിഎഫിലും പിടിവലി; ചങ്ങനാശ്ശേരി വിട്ടു നൽകിയാലേ കാഞ്ഞിരപ്പള്ളി നൽകൂവെന്ന് കാനം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്