ഓണത്തിന് നെയ്യും പരിപ്പും പപ്പടവും കൂട്ടി സദ്യ ഉണ്ണുമ്പോൾ ആരും ഓർത്തില്ല ഇവരെ; സപ്ലൈകോ ഇവരോട് കാട്ടിയത് 'കൊടും ചതി'; കുറഞ്ഞ തുക ക്വോട്ട് ചെയ്ത തമിഴ്നാട് കമ്പനിക്ക് ടെൻഡർ നൽകിയപ്പോൾ ഓണക്കിറ്റിൽ നിറഞ്ഞത് നിലവാരം കുറഞ്ഞ അപ്പളം പപ്പടം; മലയാളികൾ പുറത്തുനിന്ന് പപ്പടം വാങ്ങാതെ വന്നതോടെ കേരളത്തിലെ തനത് പപ്പടത്തിന് കഷ്ടകാലവും; കിറ്റിൽ വന്നത് തമിഴ് പപ്പടമെങ്കിലം കോട്ടം വന്നത് തനത് പപ്പടത്തിന്റെ പെരുമയ്ക്കും
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിന്റെ തനത് പപ്പടത്തിനെ ഓണം നാളിൽ സർക്കാർ നിഷ്ക്കരുണം തള്ളിക്കളഞ്ഞതിന്റെ ഫലം അനുഭവിക്കുന്നത് പപ്പടം ഉപജീവനമാക്കി ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങൾ. ലോക്ക് ഡൗൺ ആയതിനാൽ സ്വതേ പ്രതിസന്ധിയിലായ പപ്പടം നിർമ്മാതാക്കൾ ഓണക്കാലത്ത് സർക്കാർ നൽകിയ ഇരുട്ടടിയുടെ ആഘാതത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടുമില്ല. ഓണം കിറ്റിലെ സാധനങ്ങൾക്ക് സപ്ലൈ കോ ടെൻഡർ വിളിച്ചപ്പോൾ പപ്പടത്തിനും ടെൻഡർ നല്കി. പപ്പടത്തിനു ടെൻഡർ നൽകേണ്ടത് കേരളത്തിലെ പപ്പട നിർമ്മാതാക്കൾക്കായിരുന്നു. എന്നാൽ ടെൻഡർ വന്നപ്പോൾ ഏറ്റവും കുറഞ്ഞ തുകയ്ക്ക് ടെൻഡർ വിളിച്ച കമ്പനിക്ക് ടെൻഡർ നൽകി. ടെൻഡർ പപ്പടത്തിനാണെന്ന് സപ്ലൈകോ ഓർത്തതുമില്ല. സ്വകാര്യ കമ്പനിക്ക് ടെൻഡർ ലഭിച്ചപ്പോൾ അവർ കുറഞ്ഞ വിലയ്ക്ക് അപ്പളം പപ്പടം എന്ന നിലയിൽ കിറ്റിൽ നിറച്ചു. ഗുണനിലവാരം കുറഞ്ഞ തമിഴ്നാട് അപ്പളമാണ് പപ്പടം എന്ന നിലയ്ക്ക് കിറ്റിൽ നിറച്ചത്. കേരളത്തിലെ തനത് പപ്പടം കിറ്റിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ ഇത് പപ്പട നിർമ്മാതാക്കളുടെ വയറ്റത്ത് അടിച്ച നടപടിക്ക് കാരണമാവുകയും ചെയ്തു. ഭക്ഷ്യയോഗ്യമല്ലാത്ത അപ്പളമാണ് കേരളത്തിൽ ഓണത്തിനു സർക്കാർ തലത്തിൽ വിതരണം ചെയ്തത്. നിലവാരമില്ലാത്ത ശർക്കരയ്ക്കും പുറമേയാണ് മോശം അപ്പളം പപ്പടം എന്ന പേരിൽ ഇതേ കിറ്റിൽ നിറച്ചത്. ആക്ഷേപം തമിഴ്നാട് അപ്പളത്തിനെ കുറിച്ചാണെങ്കിലും വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചത് കേരളത്തിന്റെ തനത് പപ്പടത്തിനെയാണ്.
അതേസമയം ഓണത്തിനായി കരുതിവെച്ച പപ്പടം വിതരണക്കാരുടെ കയ്യിൽ അതേപടി കിടന്നു. കിറ്റിൽ പപ്പടം ഉണ്ടായതിനാൽ ഓണത്തിനു മലയാളികൾ അങ്ങനെ പപ്പടം വാങ്ങിയില്ല. പപ്പടം കേടാവുകയും പപ്പട നിർമ്മാതാക്കൾക്ക് കനത്ത നഷ്ടം വരുകയും ചെയ്തു. ശുദ്ധമായ ഉഴുന്നിൽ നിർമ്മിക്കുന്നതാണ് കേരളത്തിന്റെ പപ്പടം. പതിനഞ്ചു ദിവസം മാത്രമാണ് കേരളത്തിലെ പപ്പടത്തിന്റെ കാലാവധി. പതിനഞ്ചു ദിവസം കഴിഞ്ഞാൽ പപ്പടം കേടാവും. പക്ഷെ സപ്ലൈ കോ ടെൻഡർ കാരണം മലയാളികൾ ഓണത്തിനു ഗുണനിലവാരം കുറഞ്ഞ അപ്പളം പപ്പടം എന്ന പേരിൽ കഴിച്ചു. യഥാർത്ഥ പപ്പടം കച്ചവടക്കാരുടെ കയ്യിൽ വെറുതെ കിടന്നു. ഓണത്തിനു സപ്ലൈകോ നടത്തിയ 'കൊടും ചതി' കാരണം പപ്പടം വിപണി ഇതുവരെ യഥാർത്ഥ അവസ്ഥയിലേക്ക് വന്നിട്ടില്ലെന്നാണ് പപ്പടം നിർമ്മാതാക്കളുടെ പരാതി. ഓണം എന്നാൽ കേരളത്തിൽ പപ്പടം ഏറ്റവും കൂടുതൽ വിറ്റഴിയുന്ന സീസണാണ്. ഈ സീസണിലാണ് കേരളത്തിന്റെ പപ്പടം അതെ പടി കിടന്നത്.
മാനുഷികമായ പരിഗണന കൊടുത്ത് കേരളത്തിന്റെ സാഹചര്യങ്ങൾ അറിഞ്ഞു സപ്ലൈകോ തീരുമാനം എടുത്തിരുന്നെങ്കിൽ പപ്പട നിർമ്മാതാക്കൾക്ക് ഈ ഗതി വരില്ലായിരുന്നു. സർക്കാരിന്റെ തലതിരിഞ്ഞ നടപടികൾ കാരണം കേരളത്തിന്റെ പപ്പടം ഓണത്തിനു മലയാളികൾക്ക് കഴിക്കാനും കഴിഞ്ഞില്ല. കിറ്റിലെ പപ്പടം മോശം ഗുണനിലവാരത്തിന്റെ പേരിൽ കളയേണ്ടിയും വന്നു. ഓണത്തിനു സർക്കാർ കൊടുത്ത 'പണി'യുടെ ആഘാതത്തിൽ നിന്ന് പപ്പടം നിർമ്മാതാക്കൾ ഇപ്പോഴും കരകയറിയിട്ടില്ല. പപ്പടത്തിന്റെ പേരിൽ മോശം അപ്പളം കഴിക്കേണ്ടി വന്ന മലയാളികളിൽ പലരും പപ്പടം വെറുത്ത് അത് ജീവിതത്തിൽ നിന്നും ഒഴിവാക്കി എന്നാണ് കേരള പപ്പട് മാനുഫെക്ച്ചേഴ്സ് അസോസിയേഷൻ (കേപ്മ) സംസ്ഥാന സെക്രട്ടറി വിനീത് പ്രാരത്ത് മറുനാടനോട് പറഞ്ഞത്. ഇനിയെങ്കിലും പപ്പടത്തിന്റെ കാര്യം വരുമ്പോൾ സർക്കാർ കേരളത്തിലെ പാവം പപ്പടം തൊഴിലാളികളെ ഓർക്കുകയും അവരുടെ പപ്പടം കേരളത്തിൽ ലഭ്യമാക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. കുത്തുപാള എടുത്ത് നിൽക്കുന്ന പപ്പടം വ്യവസായത്തെ ഇല്ലായ്മ ചെയ്യുന്ന നടപടികൾ സപ്ലൈകോ എടുക്കുകയും ചെയ്യരുതെന്ന് ഇവർ ആവശ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ഓണത്തിന്റെ അനുഭവം മുൻ നിർത്തി മുഖ്യമന്ത്രി പിണറായി വിജയന് കെപ്മ കത്ത് നൽകിയിട്ടുണ്ട്. ഇനിയുള്ള കിറ്റ് വിതരണത്തിൽ കേരളത്തിന്റെ തനത് പപ്പടം തന്നെ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ കത്ത് നൽകിയത്. ഓണത്തിനു ഗുണനിലവാരം കുറഞ്ഞ പപ്പടം നൽകിയപ്പോൾ അത് പപ്പടത്തിന്റെ വിശ്വാസ്യതയ്ക്ക് തന്നെ കോട്ടം തട്ടിച്ചുവെന്നും കത്തിലുണ്ട്.
ഓണം കിറ്റിൽ എല്ലാ സാധനങ്ങൾക്കും ടെൻഡർ വിളിച്ചപ്പോൾ പപ്പടത്തിനും ടെൻഡർ വന്നു. ഹഫ്സർ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നൽകിയത്. ഓണം കിറ്റിലെ പപ്പടത്തിനു ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് ടെൻഡർ പിടിച്ചപ്പോഴാണ് കമ്പനിക്ക് അബദ്ധം മനസിലാക്കാൻ കഴിഞ്ഞത്. ശുദ്ധമായ ഉഴുന്നിൽ ഉണ്ടാകുന്ന പപ്പടം ടെൻഡർ തുകയിൽ നൽകാൻ കഴിഞ്ഞില്ല. തമിഴ്നാടിൽ നിന്നും കുറഞ്ഞ നിരക്കിൽ അവർ അപ്പളം കൊണ്ടുവന്നു പപ്പടത്തിന്റെ ലേബലിൽ നിറച്ചു. പപ്പടം അപ്പളമായപ്പോൾ മലയാളികൾക്ക് അത് കഴിക്കാനും കഴിഞ്ഞില്ല. ഗുണനിലവാരം കുറഞ്ഞ അപ്പളം പപ്പടത്തിന്റെ ലേബലിൽ വിതരണം ചെയ്തതും വിവാദമായി. കിറ്റിലെ അപ്പളം കിട്ടിയവർ അത് കളയുകയും പരാതി ഉന്നയിക്കുകയും ചെയ്തു. ഇതോടെയാണ് ഓണക്കിറ്റിലെ പപ്പടം വിവാദമായത്. ഓണത്തിന് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം വരുകയും ചെയ്തിരുന്നു.
ഓണത്തിനു പപ്പടം ടെൻഡർ വിളിച്ച കമ്പനി പപ്പട നിർമ്മാതാക്കളെ ബന്ധപ്പെട്ടിരുന്നു. കമ്പനി പറഞ്ഞ വിലയ്ക്ക് പപ്പടം നല്കിയാൽ കൈ നഷ്ടം വരും. അതുകൊണ്ട് തന്നെ ആരും കമ്പനിയുടെ ഓർഡർ സ്വീകരിച്ചില്ല. പകരം അവർ തമിഴ്നാട്ടിലേക്ക് പോയി അപ്പളം നിർമ്മിച്ച് പപ്പടമായി വിതരണം ചെയ്തു. പപ്പടം ശുദ്ധ ഉഴുന്നിൽ നിർമ്മിക്കുന്നതാണ്. എന്നാൽ അപ്പളത്തിൽ അരിപ്പൊടി കൂടി മിക്സ് ചെയ്യും. ആറു മാസത്തോളം അപ്പളം കേടുകൂടാതെയിരിക്കുന്നതാണ് അപ്പളം. ഉഴുന്നിന്റെ അളവു വളരെക്കുറവുള്ള ഈ പപ്പടത്തിൽ അരിപ്പൊടി, പട്ടാണിപ്പൊടി എന്നിവയാണു കൂടുതൽ. ഗുണനിലവാരം കുറഞ്ഞ അപ്പളമാണ് ഇവർ വിതരണം ചെയ്തത്. ഓണക്കിറ്റിലേക്ക് പപ്പടത്തിനുള്ള ടെൻഡർ വിളിക്കുമ്പോൾ ഉഴുന്നുകൊണ്ടുള്ള കേരള പപ്പടം വിതരണം ചെയ്യണമെന്ന് സപ്ലൈകോ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹഫ്സർ ട്രേഡിങ് കമ്പനി സപ്ലൈകോയ്ക്കു നൽകിയത് തമിഴ്നാട്ടിൽ നിന്നുള്ള അപ്പളമാണ്.
60 ഗ്രാം വരുന്ന, 12 എണ്ണമുള്ള പപ്പടത്തിന് തമിഴ്നാട്ടിലെ മൊത്തവില പായ്ക്കറ്റിന് 6.30 രൂപയാണ്. എന്നാൽ സിവിൽ സപ്ലൈസ് വകുപ്പ് 9.62 രൂപയ്ക്കാണ് ഓണക്കിറ്റിലേക്ക് ഇവ വാങ്ങിയത്. ശ്രീശാസ്താ അപ്പളത്തിന്റെ ആസ്ഥാനം മധുരയാണ്. ഓണക്കിറ്റിലെത്തിയപ്പോൾ കേരള പപ്പടമെന്നു പേരു മാറ്റിയിട്ടുണ്ടെങ്കിലും കമ്പനിയുടെ ജിഎസ്ടി നമ്പരും എഫ്എസ്എസ്എഐ നമ്പരും ഒന്നുതന്നെയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് തമിഴ്നാട്ടിലെ പപ്പട യൂണിറ്റുകൾ പ്രവർത്തിക്കുന്നതെന്നും ആക്ഷേപം ഉയർന്നിരിക്കെ തന്നെയാണ് തമിഴ്നാട്ടിൽ നിന്നും പപ്പടം വന്നത്.
60 ഗ്രാമിന്റെ 88 ലക്ഷം കേരള പപ്പടം പായ്ക്കറ്റുകൾ ലഭിക്കാനാണ് സിവിൽ സപ്ലൈസ് കോർപറേഷൻ ടെൻഡർ നൽകിയത്. ഇതിൽ 9.62 രൂപയ്ക്കു ക്വോട്ട് ചെയ്ത ഹഫ്സർ ട്രേഡിങ് കമ്പനിക്ക് 8127000 പായ്ക്കറ്റുകൾക്കുള്ള ഓർഡറും എസ്കോ കറി പൗഡർ ആൻഡ് ഫുഡ് ഇൻഡസ്ട്രീസിനു 504000 പായ്ക്കറ്റിനുള്ള ഓർഡറുമാണു നൽകിയത്. നിലമ്പൂർ, മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി എന്നീ സ്ഥലങ്ങളിലേക്കായി എസ്കോ 504000 പായ്ക്കറ്റുകൾ ക്വോട്ട് ചെയ്തത് 9.30 രൂപയ്ക്കാണ്. എന്നാൽ എക്സോ പിന്നീട് ഇതിൽ നിന്നു പിന്മാറുകയും ബാക്കി 5 ലക്ഷം പപ്പടത്തിന്റെ ഓർഡർ കൂടി ഹഫ്സറിനു ലഭിക്കുകയും ചെയ്തു. പപ്പടത്തിനു കരാറെടുത്ത ഹഫ്സർ കമ്പനി വർഷങ്ങളായി സപ്ലൈകോയ്ക്ക് പലവ്യഞ്ജനങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്