അശ്ലീല തമാശകൾ പറഞ്ഞ് തുടക്കം; സൗന്ദര്യം ആസ്വദിക്കാനുള്ളതാണെന്ന് പറഞ്ഞ് പീഡനം തുടങ്ങി; വീട്ടിലേക്ക് വിളിച്ച് ബലാൽസംഗം ചെയ്തു; സുപ്രീംകോടതിയും കൈവിട്ടത് ഒരു പാവം വിദ്യാർത്ഥിനിയെ പിച്ചി ചീന്തിയ ഒരു സംഘം കോളേജ് അദ്ധ്യാപകരെ
മറുനാടൻ മലയാളി ബ്യൂറോ
അടൂർ: 1997ലാണ് കേസിനാസ്പദമായ സംഭവം. പന്തളം എൻ എസ് എസ് കോളേജിലെ മലയാളം മൂന്നാം വർഷ വിദ്യാർത്ഥിനിയായ യുവതിയോട് അദ്ധ്യാപകരായ രാധാകൃഷ്ണനും വേണുഗോപാലും രവീന്ദ്രനാഥൻ പിള്ളയും സി.എം. പ്രകാശും 1996 മുതൽ അടുപ്പം കാണിച്ചു തുടങ്ങിയത്. അത് പിന്നീട് പീഡനത്തിലും ബലാൽസംഗത്തിലുമെത്തി. എല്ലാം അതിരു വിട്ടപ്പോൾ നിയമ പോരാട്ടത്തിലേക്ക് കടന്ന യുവതിക്കൊപ്പം ജ്യൂഡീഷറിയും നിലയുറപ്പിച്ചു. ഇതോടെ പീഡക വീരന്മാരായ അദ്ധ്യാപകരും സുഹൃത്തുക്കളും അഴിക്കുള്ളിലായി. സുപ്രീം കോടതിയും കീഴ്ക്കോടതി വിധികളെ ശരിവയ്ക്കുമ്പോൾ നീതിയാണ് വിജയിക്കുന്നത്.
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ശിക്ഷയിളവു തേടി അദ്ധ്യാപകർ ഉൾപ്പെടെയുള്ള പ്രതികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതോടെ പ്രതികൾ അഴിക്കുള്ളിൽ കിടക്കുമെന്നും ഉറപ്പായി. പന്തളം എൻഎസ്എസ് കോളജിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പ്രഫ.കെ.വേണുഗോപാൽ രണ്ടാം പ്രതിയും കോൺട്രാക്ടറുമായ വേണുഗോപാൽ, അഞ്ചാം പ്രതി ജ്യോതിഷ് കുമാർ എന്നിവരുടെ ഹർജിയാണു തള്ളിയത്. ഇവർക്കു 11 വർഷത്തെ തടവു വിധിച്ച ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, മൂന്നാം പ്രതി പ്രഫ.സി.എം.പ്രകാശ്, ആറാം പ്രതി മനോജ് കുമാർ, ഏഴാം പ്രതി അറുനൂറ്റിമംഗലം ഷാ ജോർജ് എന്നിവർക്കു ഹൈക്കോടതി നൽകിയ ഏഴുവർഷം തടവുശിക്ഷ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് അഞ്ചുവർഷമായി കുറച്ചു.
ബിരുദവിദ്യാർത്ഥിനിയെ 1997 ജൂലൈ മുതൽ ഒക്ടോബർ വരെ എട്ടുതവണ കോളജിലെ നാല് അദ്ധ്യാപകരും അവരുടെ സുഹൃത്തുക്കളും പീഡിപ്പിച്ചുവെന്നതാണു കേസ്. പെൺകുട്ടി പ്രിൻസിപ്പലിനു നൽകിയ പരാതി പൊലീസിനു വിടുകയായിരുന്നു. കോട്ടയം അഡീഷനൽ സെഷൻസ് കോടതി 2002 ജനുവരിയിൽ പ്രതികൾക്കു നൽകിയ ശിക്ഷ പിന്നീടു കേരള ഹൈക്കോടതിയും ശരിവച്ചു. ഇതിനെതിരെയാണു പ്രതികൾ സുപ്രീം കോടതിയിലെത്തിയത്. പെൺകുട്ടിയുടെ മൊഴി സ്വാഭാവികവും വിശ്വസനീയവും ശക്തവുമാണെന്നു കീഴ്ക്കോടതിയും ഹൈക്കോടതിയും കണ്ടെത്തിയതു സുപ്രീം കോടതിയും ശരിവച്ചു.
തന്ത്രപരമായിട്ടായിരുന്നു വിദ്യാർത്ഥിനിയെ അദ്ധ്യാപകർ ചതിക്കുഴിയിൽ വീഴ്ത്തിയത്. അറ്റൻഡറെ കൊണ്ട് ഡിപ്പാർട്ട്മെന്റ് ഓഫീസിൽ വിളിച്ചുവരുത്തിച്ച് അശ്ലീലം കലർന്ന തമാശകൾ പറഞ്ഞു. പിന്നീട് സൗന്ദര്യം ആസ്വദിക്കാനുള്ളതാണ് എന്നും മറ്റും പറഞ്ഞ് വിദ്യാർത്ഥിനിയെ പ്രകോപിപ്പിക്കാൻ തുടങ്ങി. പെൺകുട്ടി ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഓഫീസിലേക്ക് വിളിപ്പിച്ച് ആളില്ലാത്ത സമയങ്ങളിൽ അപമര്യാദയായി ശരീരത്തിൽ തൊട്ടു. കുട്ടിയുടെ ലോക്കൽ ഗാർഡിയൻ എന്ന നിലയിലാണ് അച്ഛൻ അദ്ധ്യാപകനായ രാധാകൃഷ്ണനെ കണക്കാക്കിയിരുന്നത്. എന്നിട്ടും അച്ഛന്റെ രോഗ വിവരം പറയാൻ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ അദ്ധ്യാപകൻ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു.
ഭാര്യ വീട്ടിലുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിളിച്ചത്. അടുത്ത വീട്ടിൽ പോയ ഭാര്യയെ വിളിച്ചു കൊണ്ടുവരാമെന്നു പറഞ്ഞ് അദ്ധ്യാപകൻ വീട് പൂട്ടി പുറത്തിറങ്ങി. അപ്പോൾ അടുത്ത മുറിയിലുണ്ടായിരുന്ന രവീന്ദ്രനാഥൻ പിള്ള വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു. എതിർത്തെങ്കിലും വായ് പൊത്തിപ്പിടിച്ചതോടെ തളർന്ന വിദ്യാർത്ഥിനിയെ അയാൾ ബലാത്സംഗം ചെയ്തു. മേലിൽ ആവർത്തിക്കില്ലെന്നും പുറത്തുപറയരുതെന്നും വിദ്യാർത്ഥിനിയോട് പറഞ്ഞു. വീട്ടിലെത്തിയ വിദ്യാർത്ഥിനി വിവരം അമ്മയോട് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് വിദ്യാർത്ഥിനി കോളേജിൽ പോയപ്പോൾ രാധാകൃഷ്ണൻ വീണ്ടും ഡിപ്പാർട്ട്മെന്റ് ഓഫീസിലേക്ക് വിളിപ്പിച്ചു. മറ്റു മൂന്ന് അദ്ധ്യാപകരും ആ സമയത്ത് അവിടെയുണ്ടായിരുന്നു.
അവരെല്ലാം വിവരം അറിഞ്ഞെന്നും പുറത്തുപറഞ്ഞാൽ മലയാളം വകുപ്പുതലവനെ അറിയിച്ച് കോളേജിൽ നിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ഭീഷണി മുഴക്കി പല സ്ഥലങ്ങളിൽ പീഡനം തുടർന്നു. അദ്ധ്യാപകരുടെ സുഹൃത്തുക്കളായ ബിസിനസ്സുകാരും ഇതിൽ ഉൾപ്പെട്ടു. എട്ടു സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നാണ് തെളിഞ്ഞിട്ടുള്ളത്. 1997-ൽ കോളേജ് കൗൺസിൽ യോഗത്തിൽ ഒരു അദ്ധ്യാപകൻ ഈ പ്രശ്നം ഉന്നയിച്ചെങ്കിലും പ്രിൻസിപ്പൽ അതേക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സംഘടനകൾ അദ്ധ്യാപകരുടെ ഈ പ്രവൃത്തിക്കെതിരെ ശബ്ദമുയർത്തി. അദ്ധ്യാപകർക്കെതിരെ ചുവരെഴുത്തുകളുമുണ്ടായി. ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായിട്ടും പെൺകുട്ടി കോളേജിൽ വരാതായതിനു ശേഷമാണ് പ്രിൻസിപ്പൽ വിദ്യാർത്ഥിനിയുടെ അച്ഛനെ വിളിപ്പിച്ച് വിവരം അന്വേഷിച്ചത്.
1997 നവംബറിൽ അച്ഛൻ നൽകിയ പരാതി പ്രിൻസിപ്പൽ പൊലീസിന് കൈമാറുകയായിരുന്നു. 2002 ജനവരി മൂന്നിലെ കീഴ്ക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലുകളും ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ റിവിഷൻ ഹർജിയുമാണ് കോടതി പരിഗണിച്ചത്. ഹൈക്കോടതിയിലെ അപ്പീലിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.ഐ. അബ്ദുൾ റഷീദും യുവതിക്കു വേണ്ടി അഡ്വ. എം.കെ. ദാമോദരനും ഹാജരായി. ദാമോദരന്റെ വാദങ്ങൾ പ്രതികളുടെ പ്രതീക്ഷകൾ തകർത്തു. അങ്ങനെ കീഴ്ക്കോടതി വിധി അംഗീകരിക്കപ്പെട്ടു.
കോളേജിലെ മലയാളം ഡിപ്പാർട്ട്മെന്റ് അദ്ധ്യാപകനായ രാധാകൃഷ്ണൻ കേസ് നടക്കുമ്പോൾ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു അദ്ധ്യാപകനും രണ്ടാം പ്രതിയുമായ ബി. രവീന്ദ്രനാഥൻ പിള്ള ഹൈക്കോടതിയിൽ അപ്പീൽ പരിഗണിക്കവേ മരിച്ചിരുന്നു. ശേഷിച്ച ആറ് പേരുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. ഇതാണ് സുപ്രീംകോടതിയും അംഗീകരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍