വേദനസംഹാരികളും സ്റ്റിറോയിഡുകളും ചേർത്ത് വ്യാജ ആയൂർവേദമരുന്നു നിർമ്മിച്ച് വില്പന നടത്തുന്ന ഹരീന്ദ്രൻനായരെ മെഡിക്കൽ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് വൈദ്യമഹാസഭ; പങ്കജകസ്തൂരിക്കായി മലേഷ്യയിൽ നൽകിയ വ്യാജരേഖയിൽ മറുനാടൻ പുറത്തു വിട്ട കേസെടുക്കൽ വാർത്ത വിവാദ കൊടുങ്കാറ്റാകുന്നു; പങ്കജകസ്തൂരിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വേദനസംഹാരികളും സ്റ്റിറോയിഡുകളും ചേർത്ത് വ്യാജ ആയൂർവേദമരുന്നു നിർമ്മിച്ച് വില്പന നടത്തുന്ന തിരുവനന്തപുരം കാട്ടാക്കടയിലെ പങ്കജകസ്തൂരി ഹെർബൽസ് ഉടമയും ആയൂർവേദ ഡോക്ടർമാരുടെ സംഘടനാനേതാവുമായ ഡോ. ഹരീന്ദ്രൻനായരെ ട്രാവൻകൂർ- കൊച്ചി മെഡിക്കൽ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് വൈദ്യമഹാസഭ. കാര്യകാരണങ്ങൾ നിരത്തിയാണ് വൈദ്യമഹാ സഭ ഇത്തരത്തിൽ ഒരു ആവശ്യം മുമ്പോട്ട് വയ്ക്കുന്നത്. പങ്കജകസ്തൂരിക്കായി മലേഷ്യയിൽ നൽകിയ വ്യാജരേഖാ വിവാദം മറുനാടൻ പുറത്തു വിട്ടിരുന്നു. ഈ വിഷയത്തിൽ പങ്കജ കസ്തൂരിയ്ക്കെതിരെ എഫ് ഐ ആറും ഇട്ടു. ഈ സാഹചര്യത്തിലാണ് വൈദ്യമഹാ സഭയുടെ ആവശ്യം.
പങ്കജ കസ്തൂരി ഹെർബൽസ് ഉടമയായ ഡോ. ഹരീന്ദ്രൻനായർ ബി.എ.എം.എസ് കേരളത്തിലെ മെഡിക്കൽ രംഗത്തെ നിയന്ത്രിക്കുന്ന ട്രാവൻകൂർ- കൊച്ചി മെഡിക്കൽ കൗൺസിലിൽ അംഗമാണ്. വ്യാജചികിത്സ തടയാനും വ്യാജമരുന്നു നിർമ്മാണം തടയാനുമായി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനത്തിന്റെ പ്രതിനിധിയായി വ്യാജ മരുന്നുകച്ചവടക്കാരനെ ഇരുത്തുന്നത് വ്യാജ ഡിഗ്രിയും സങ്കര ചികിത്സയുമായി ഗമ കാണിക്കുന്ന ആയൂർവേദ ഡോക്ടർമാർക്ക് അഭിമാനമായിരിക്കാം. പക്ഷേ ലോകം അംഗീകരിക്കുന്നതും ലോകത്തെ ഏതു രാജ്യത്തുചെന്നാലും വിലയും നിലയുമുള്ള എം.ബി.ബി. എസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായ കേരള സംസ്ഥാനത്തിനും കേരള ആരോഗ്യവകുപ്പിനും അപമാനമാണെന്ന് വൈദ്യമഹാ സഭ ആരോപിക്കുന്നു.
പങ്കജകസ്തൂരി മലേഷ്യക്കാരെയും പറ്റിച്ചതായി അവിടത്തെ സർക്കാർ നൽകിയ പരാതിയിൽ തെളിഞ്ഞിരിക്കുന്നു. അലോപ്പതി മരുന്നുചേർത്ത ആയൂർവേദമരുന്ന് നൽകി ഇന്ത്യാമഹാരാജ്യ ത്തേയും ഇന്ത്യയിലെ ആയൂർവേദമരുന്നു നിർമ്മാണത്തേയും അപകീർത്തിപ്പെടുത്തുകയും വിലയിടി ക്കുകയും ചെയ്തിരിക്കുന്നു. ഡോ. ഹരീന്ദ്രൻനായരെ ട്രാവൻകൂർ - കൊച്ചി മെഡിക്കൽ കൗൺസിലിൽ നിന്ന് പുറത്താക്കാൻ സർക്കാർ അടിയന്തിര നടപടിയെടുക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി ഇതിനായി അടിയന്തിര നടപടി സ്വീകരിക്കണ മെന്നും വൈദ്യമഹാസഭ ആവശ്യപ്പെടുന്നു. ഡോ. ഹരീന്ദ്രൻനായർ കേരളത്തിലെ ആയൂർവേദ മരുന്നു നിർമ്മാതാക്കളുടെ സംഘടനയുടെ സംസ്ഥാന നേതാവാണ്. ഈ വിഷയത്തിൽ സംഘടനാ നേതാവും സീതാറാം എം.ഡിയുമായ ഡോ. രാമനാഥൻ നിലപാട് വ്യക്തമാക്കണമെന്നും വൈദ്യമഹാ സഭ ആവശ്യപ്പെട്ടു.
കേരളത്തിലെ മുപ്പതിനായിരം ആയൂർവേദ ഡോക്ടർമാരുടെ സംഘടനയായ ആയൂർവേദ മെഡിക്കൽ അസോസിയേഷൻ നിലപാട് വ്യക്തമാക്കണം. യാതൊരു പരിശോധനയുമില്ലാതെ ഇതരസംസ്ഥാന ങ്ങളിൽ നിന്ന് ആയൂർവേദമരുന്ന് എത്തിച്ച് മുപ്പത് ശതമാനം കമ്മിഷൻ കൈയിലെടുത്തശേഷം വില്പന നടത്തുന്ന എ.എം.എ.ഐ നേതാക്കൾക്ക് മിണ്ടാട്ടമോ ഉരിയാട്ടമോ ഉണ്ടെങ്കിൽ മറുപടി പറയണം. ആസ്ത്മക്കുള്ള മരുന്നിൽ അസ്താലിൻ ചേർത്ത് വിൽക്കുന്നതായി നേരത്തേ ഡ്രഗ്സ് വകുപ്പ് സംസ്ഥാന ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പക്ഷേ ഡോ. ഹരീന്ദ്രൻ നായരുടെ രാഷ്ട്രീയ സ്വാധീനം കൊണ്ട് കേസ് തേച്ചുമാച്ചു കളയുകയായിരുന്നുവെന്നും വൈദ്യമഹാ സഭ കുറ്റപ്പെടുത്തി.
അസ്ഥിതേയ്മാനം മാറ്റാൻ അലോപ്പതിയിൽ ചികിത്സയില്ല. അസ്ഥി മജ്ജ തീർന്ന് തരുണാസ്ഥി തേഞ്ഞു തീർന്നവർക്ക് വേദന സംഹാരികളും സ്റ്റിറോയിഡുകളും ചേർത്ത പങ്കജകസ്തൂരി ഓർത്തോ ഹെർബ് നൽകിയാൽ അസ്ഥിതേയ്മാനം മാറുമോയെന്ന് കേരളത്തിലെ ആയൂർവേദ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ ജയ. വി. ദേവ് വ്യക്തമാക്കണം. തന്റെ സഹപാഠിക്ക് ഓർത്തോ ഹെർബ് എന്ന പേരിൽ മരുന്നു വില്പനക്ക് ലൈസൻസ് നൽകിയത് ആരാണെന്ന് വ്യക്തമാക്കേണ്ട ചുമതലയിൽ നിന്ന് മുൻ ആയൂർവേദ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറും തിരുവനന്തപുരം ആയൂർവേദ കോളജിലെ പ്രഫസറുമായിരുന്ന ഡോ. വിമലക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും വൈദ്യമഹാസഭ പറയുന്നു.
മലയാളം ചാനലുകളിൽ രാപ്പകൽ നിരന്തരമായും നിർഭയമായും അസ്ഥിതേയ്മാനത്തിനുള്ള പ്രതിവിധി യായി പരസ്യത്തിലൂടെ നിർദ്ദേശിക്കുന്ന മരുന്നാണ് പങ്കജകസ്തൂരിയുടെ ഓർത്തോ ഹെർബ് ടാബ്ലറ്റും പെയിൻഓയിലും. കേരളത്തിൽ വിൽക്കുന്ന ഓർത്തോ ഹെർബ് ടാബ്ലറ്റും പെയിൻഓയിലും മലേഷ്യ യിലേക്ക് കയറ്റി അയച്ചിരുന്നു. മലേഷ്യൻ സർക്കാർ ലാബിൽ പരിശോധിച്ചപ്പോഴാണ് പങ്കജകസ്തൂരി ഓർത്തോ ഹെർബ്ടാബ്ലറ്റിൽ പെയിൻ ഓയിലും സ്റ്റിറോയിഡും ചേർത്തതായി ലാബ് റിസൾട്ട് വന്നത്. ഇതേതുടർന്ന് സർട്ടിഫിക്കറ്റുകളുടെ കോപ്പി കേരളത്തിലെ ആയൂർവേദ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോ ളർക്ക് പരിശോധക്കായി കൈമാറി. ഡ്രഗ്സ് വകുപ്പ് നടത്തിയ പരിശോധനയിൽ അവർ നൽകിയ സർട്ടിഫിക്കറ്റ് തിരുത്തിയെന്നും വ്യാജസർട്ടിഫിക്കറ്റാണ് പങ്കജകസ്തൂരി മലേഷ്യയിൽ നൽകിയ തെന്നും കണ്ടെത്തുകയായിരുന്നു.
ഇതേതുടർന്ന് പങ്കജകസ്തൂരി ഉടമ ഡോ. ഹരീന്ദ്രൻനായർക്കെതിരേ വഞ്ചനയക്കും ചതിക്കും സർക്കാർ സർട്ടിഫിക്കറ്റ് തിരുത്തിയതിനും എതിരേ കേസെടുക്കാൻ നിർദ്ദേശിക്കുകയും കാട്ടാക്കട പൊലീസ് കേസെടുക്കുകയുംചെയ്തു. ഈ സാഹചര്യത്തിലാണ് വിമർശനവുമായി വൈദ്യമഹാ സഭയും രംഗത്ത് വന്നത്. മറുനാടനാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഈ വാർത്ത മുക്കി. വൈദ്യമഹാ സഭയുടെ പത്രക്കുറിപ്പും ആരും നൽകിയില്ല. പങ്കജകസ്തൂരിക്കെതിരെ കൂടുതൽ അന്വേഷണം നടത്തണമെന്നും വൈദ്യമഹാ സഭ ആവശ്യപ്പെടുന്നു.
ഓർത്തോ ഹെർബ് കഴിക്കുന്നവർക്ക് ഉറക്കം വരുന്നു. ക്ഷീണം ഉണ്ടാകുന്നു. ഉറക്ക ഗുളികയോ വേദന സംഹാരിയോ കഴിക്കുന്പോഴാണ് ഉണ്ടാകുന്നത്. ഓർത്തോ ഹെർബ് കഴിക്കുന്നവർക്ക് ഉറക്കംവരാനും പെട്ടെന്ന് വേദനമാറാനും സഹായിക്കുന്ന ഏതു ആയൂർവേദമരുന്നാണ് ചേർത്തിട്ടുള്ളതെന്നു പറയാ നുള്ള ഉത്തരവാദിത്തം ഡ്രഗസ് വകുപ്പിലേയും മരുന്നുപരിശോധന നടത്തുന്ന സംസ്ഥാന പബ്ലിക് ലാബിലെയും ഉദ്യോഗസ്ഥർ തയാറാകണമെന്നാണ് ആവശ്യം.
ഓർത്തോഹെർബ് എന്ന മരുന്നു കഴിച്ചാൽ അസ്ഥി തേയ്മാനം മാറുമെന്ന് സർട്ടിഫിക്കറ്റ് നൽകിയ വിദഗ്ധ സമിതിയിൽ ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളറും തിരുവനന്തപുരം ആയൂർവേദ കോളേജിലെ പ്രൊഫസർമാരും ആണ് പ്രതിനിധികൾ. ലോകത്ത് ഇതേവരെ ഒരു രാജ്യത്തും മരുന്നു കണ്ടുപിടിച്ചിട്ടി ല്ലാത്ത അസ്ഥി തേയ്മാനത്തിന് പങ്കജ കസ്തൂരിയുടെ ഓർത്തോ ഹെർബ് കഴിച്ചാൽ പരിഹാരമാകുമെന്ന് വില്പന സർട്ടിഫിക്കറ്റ് നൽകിയത് ഇവരാണ്. ഓർത്തോ ഹെർബിൽ ഉറക്കമുണ്ടാക്കാനും പെട്ടെന്ന് വേദന മാറ്റാനും കഴിയുന്ന ഏത് മരുന്ന് ചേർക്കാനാണ് വിദഗ്ധ സമിതി അനുമതി നൽകിയതെന്ന് തിരുവനന്തപുരം ആയൂർവേദ കോളജിലെ ആയൂർവേദ വിദഗ്ധരായ പ്രൊഫസർമാരും സമൂഹത്തോട് വിശദീകരിക്കണമെന്നും വൈദ്യമഹാസഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍