കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ വാഹനാപകടം നടന്നാൽ തീവ്രപരിചരണത്തിനു ഏറ്റവും അനുയോജ്യം കഴക്കൂട്ടത്തെ സബ് സെന്റർ; വികസനത്തിനു ഉടക്കിട്ടത് സ്വകാര്യ ആശുപത്രി ലോബികൾ; പ്രശ്നം ഹൈക്കൊടതിയിലെത്തിയപ്പോൾ കോടതി ഉത്തരവിട്ടത് മുഴുവൻ സമയ ആശുപത്രിയാക്കാൻ; അനങ്ങാതിരുന്ന ആരോഗ്യവകുപ്പ് നടപടിയെടുത്തത് കോടതിയലക്ഷ്യം വന്നതോടെ; പാങ്ങപ്പാറയിലെ മെഡിക്കൽ കോളേജ് സബ് സെന്റർ ആശുപത്രിയാകുമ്പോൾ ലക്ഷ്യം കാണുന്നത് പി.എസ്.ആന്റണിയുടെ നിയമപോരാട്ടം
എം മനോജ് കുമാർ
തിരുവനന്തപുരം: പാങ്ങപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ആശുപത്രിയാക്കാനുള്ള നീക്കം ഹൈക്കോടതിയെ ഭയന്നിട്ട്. ഓണത്തിനു ആശുപത്രി തുറന്നു കൊടുക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കം ഹൈക്കോടതിയെ ഭയന്നതിനാലാണ്. കഴിഞ്ഞ വർഷം തന്നെ പാങ്ങപ്പാറ ആശുപത്രി കിടത്തി ചികിത്സയുള്ള ആശുപത്രിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് ആരോഗ്യവകുപ്പ് കാറ്റിൽപ്പറത്തിയപ്പോൾ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ആദ്യം റിട്ട് ഫയൽ ചെയ്ത സ്നേഹദീപം ചാരിറ്റബിൾട്രസ്റ്റ് ചെയർമാൻ പി.എഎസ്.ആന്റണി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയലക്ഷ്യം വന്നതോടെയാണ് ഓണത്തിനു പാങ്ങപ്പാറ ആശുപത്രി തുറന്നു പ്രവർത്തിപ്പിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായത്. ഒരു വർഷം മുൻപ് തുറന്നു പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ട ആശുപത്രിയാണ് ഓണത്തിനു പ്രവർത്തന സജ്ജമാകുമെന്ന് ആരോഗ്യവകുപ്പ് പറയുന്നത്.
വികസന സാധ്യതകൾ ഒത്തിണങ്ങിയ മുക്കാൽ നൂറ്റാണ്ടോളം പഴക്കമുള്ള ആശുപത്രിയാണ് ഇപ്പോൾ വികസനവഴിയിലേക്ക് നീങ്ങുന്നത്. പാങ്ങപ്പാറ ആശുപത്രിക്ക് സമീപമുള്ള അരഡസനോളമുള്ള സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് പാങ്ങപ്പാറ ഇരുപത്തിനാലും മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയാക്കി മാറ്റാൻ തയ്യാറാവാതിരുന്നത്. ഇപ്പോൾ ഹൈക്കോടതിയെ ഭയന്നിട്ടാണ് ആശുപത്രി തുറന്നു പ്രവർത്തിക്കാൻ തയ്യാറാവുന്നത്. മെഡിക്കൽ കോളേജിന്റെ സബ് സെന്റർ ആയ ആശുപത്രി ഇന്നലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആശുപത്രി സന്ദർശിച്ചിരുന്നു.
ഓണത്തിനു ആശുപത്രി തുറന്നു കൊടുക്കും എന്നാണ് മന്ത്രി പറഞ്ഞത്. ഡോക്ടർ ഉൾപ്പെടെ പതിനേഴ് ജീവനക്കാരെ നിയമിച്ചതായും ഫാർമസി, ലാബ്, ഡെന്റൽ ക്ലിനിക്ക് ഉൾപ്പെടെ സൗകര്യങ്ങൾ ആശുപത്രിയിൽ ഉണ്ടാകുമെന്നും അരക്കോടിക്കടുത്ത തുക ചെലവിട്ടു ഉപകരണങ്ങളും മറ്റും എത്തിച്ചു കൊണ്ടിരിക്കുകയാണ് എന്നുമാണ് മന്ത്രി പറഞ്ഞത്. മെഡിക്കൽ കോളേജിന്റെ കീഴിലുള്ള ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി ആശുപത്രിയെ മാറ്റുമെന്നു ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായാണ് മന്ത്രി പറഞ്ഞത്.
തിരുവനന്തപുരം-കൊല്ലം ദേശീയ പാതയിൽ ഇത്രയും സൗകര്യമുള്ള ആശുപത്രി വേറെയില്ല. 1957 മുതൽ പ്രവർത്തിക്കുന്ന ആശുപത്രിയാണിത്. അപകടം സംഭവിച്ചാൽ എത്രയും പെട്ടെന്ന് എത്തിക്കാൻ കഴിയുന്ന സ്ഥലസൗകര്യമുള്ള ഈ ആശുപത്രിയെ അധികൃതർ മനഃപൂർവം അവഗണനയിൽ മുക്കിയിട്ടിരിക്കുകയായിരുന്നു. 2016-ൽ തന്നെ മൂന്നു നിലയുള്ള കെട്ടിടം ഉദ്ഘാടനം കഴിഞ്ഞു പ്രവർത്തനോദ്ഘാടനം കാക്കുകയായിരുന്നു. പക്ഷെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള സമ്മർദം കാരണം പാങ്ങപ്പാറ ആരോഗ്യകേന്ദ്രം അവഗണനയിൽ തുടരുകയായിരുന്നു. സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള സമ്മർദ്ദം ശക്തമായപ്പോൾ സർക്കാർ പാങ്ങപ്പാറ കേന്ദ്രത്തെ പിൻനിരയിലേക്ക് തള്ളി. ഇതിനു പിന്നിലെ പ്രശ്നങ്ങൾ അറിയാവുന്നതിനാൽ പി.എസ്.ആന്റണി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഒരു വർഷം കഴിഞ്ഞിട്ടും സർക്കാർ അനങ്ങാതെ നിന്നതിനാൽ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി പിന്നെയും ഹൈക്കോടതിയെ സമീപിച്ചു. ഉടനടി ആശുപത്രി തുറന്നു പ്രവർത്തിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോടതിയലക്ഷ്യം വന്നതോടെയാണ് ആരോഗ്യസെക്രട്ടറിയും വകുപ്പും അനങ്ങിയത്. ഇനിയും ആശുപത്രി തുറക്കുന്നത് നീണ്ടുപോയാൽ കോടതി കയറേണ്ടി വരും എന്നു മനസിലാക്കിയാണ് ദ്രുതഗതിയിൽ നടപടികൾക്ക് തുടക്കമിട്ടത്. ഇത് പാങ്ങപ്പാറ സ്വദേശിയായ ആന്റണി ഒറ്റയ്ക്ക് നേടിയ വിജയമാണ്.
വികസിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ പാങ്ങപ്പാറ ആരോഗ്യകേന്ദ്രത്തിന്റെ ശോചനീയ അവസ്ഥയും രാഷ്ട്രീയ കളികളും കണ്ടു മടുത്തിട്ടാണ് ആന്റണി നിയമയുദ്ധത്തിന്റെ പാത തേടിയത്. സ്വകാര്യ ആശുപത്രി ലോബികൾ പാങ്ങപ്പാറയ്ക്ക് തടസം നിൽക്കും എന്ന് കണ്ടതോടെയാണ് ജനക്ഷേമം മുൻ നിർത്തി ഹൈക്കോടതിയെ ശരണം ആന്റണി തീരുമാനിക്കുന്നത്. റിട്ടിന്റെ ഉദ്ദേശ്യശുദ്ധി മനസിലാക്കിയാണ് കഴിഞ്ഞ വർഷം തന്നെ ആശുപത്രി ഇരുപത്തിനാലു മണിക്കൂറും തുറക്കുന്ന ആശുപത്രിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
തിരുവനന്തപുരം ഏറ്റവും പഴക്കമുള്ള ആരോഗ്യകേന്ദ്രം ആശുപത്രിയാക്കാനുള്ള നീക്കം നടത്തിയത് കഴക്കൂട്ടം എംഎൽഎയായിരുന്ന വാഹിദിന്റെ കാലത്താണ്. മൂന്നു നില കെട്ടിടം വന്നത് വാഹിദിന്റെ കാലത്താണ്. കെട്ടിടം വന്നതും ഉദ്ഘാടനവുമല്ലാതെ മറ്റൊന്നും നടന്നില്ല. പിന്നീട് ഇടത് സർക്കാർ അധികാരത്തിൽ വന്നെങ്കിലും കാര്യമായ നടപടികൾ ഒന്നും വന്നില്ല. ശ്രീകാര്യം മുൻ കൗൺസിലർ ബി.വിജയകുമാറാണ് ആശുപത്രി യാഥാർഥ്യമാക്കാൻ ഓടി നടന്നത്. അതിന്നിടയിൽ വിജയകുമാർ മരിച്ചു. ഇതോടെ ആശുപത്രിക്ക് മുന്നിൽ നിൽക്കാൻ ആളില്ലാത്ത അവസ്ഥയായി. വാഹിദ് എംഎൽഎയായപ്പോൾ കെട്ടിടം നിർമ്മിച്ചെങ്കിലും തുടർന്നുള്ള നടപടികൾ നടത്തിയില്ല.
കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടം സ്ഥാനാർത്ഥിയായപ്പോൾ താലൂക്ക് നിലവാരത്തിലുള്ള ആശുപത്രിയാക്കി പാങ്ങപ്പാറ കേന്ദ്രത്തെ ഉയർത്തും എന്ന് വാഗ്ദാനം നൽകിയിരുന്നു. പക്ഷെ പിന്നീട് ആശുപത്രി അവഗണനയിൽ തുടർന്നു. ഇതോടെയാണ് ആന്റണി ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യുന്നത്. നാല് മാസത്തിനുള്ളിൽ ആശുപത്രി തുറന്നു പ്രവർത്തിക്കണം എന്ന 2019ലാണ് വിധി വന്നത്. ഈ വിധി വന്നെങ്കിലും സർക്കാർ അനങ്ങിയില്ല. അഡ്മിനിസ്ട്രെറ്റീവ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ഡയരക്ടർ ഹെൽത്ത് സർവീസ്, ഹെൽത്ത് സെക്രട്ടറി എന്നിവരെ എതിർകക്ഷിയാക്കിയാണ് വിധി വന്നത്.
മെയ് മാസം ഹൈക്കോടതി പറഞ്ഞ കാലാവധി കഴിഞ്ഞിരുന്നു. മേയിൽ വീണ്ടും കോടതിയലക്ഷ്യ ഹർജി ആന്റണി വീണ്ടും നൽകി. ഇതും വിധിയായി. ഇതോടെയാണ് ആരോഗ്യവകുപ്പ് അധികൃതർ ഉത്തരവിറക്കിയത്. ഓർഡർ ഇട്ടെങ്കിലും തുടർ നടപടികൾ നീക്കിയില്ല. ആന്റണി വീണ്ടും ഹൈക്കോടതിയെ സമീപിക്കും എന്ന് മനസിലാക്കിയതോടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സന്ദർശനവും ആശുപത്രി ഓണത്തിനു തുറന്നു നൽകും എന്ന പ്രഖ്യാപനവുമൊക്കെ നടന്നത്.
ഹൈക്കോടതി തുണച്ചതിനാലാണ് ആശുപത്രി യാഥാർഥ്യമാകുന്നത്. രാഷ്ട്രീയക്കാർ എല്ലാം വാഗ്ദാനത്തിൽ ഒതുക്കുമായിരുന്നു. റിട്ട് ഹർജിയും കോടതിയലക്ഷ്യവും ഒക്കെ ഫയൽ ചെയ്തതോടെയാണ് ആരോഗ്യവകുപ്പും ആരോഗ്യസെക്രട്ടറിയും ഒക്കെ ഉണർന്നത്. ഇപ്പോൾ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കമാണ് നടത്തിയിരുന്നത്. കോവിഡ് ആയതുകൊണ്ട് അത് ഡിലേ ആയി. പക്ഷെ സർക്കാർ ഉണർന്നു പ്രവർത്തിക്കുന്നു.
കോടതിയലക്ഷ്യം ഭയന്നിട്ട്-ആന്റണി മറുനാടനോട് പറഞ്ഞു. എന്തായാലും ആന്റണി അടക്കമുള്ള പാങ്ങപ്പാറക്കാരും കഴക്കൂട്ടത്തുള്ളവരും കണ്ണും നട്ടിരിക്കുകയാണ് ഓണത്തിനെങ്കിലും ആശുപത്രി യാഥാർഥ്യമാകുന്ന കാഴ്ച കാണാൻ.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്