കോടതി വിധി വന്നപ്പോൾ കൈക്കൊണ്ട നിലപാട് അയ്യപ്പനെ ദുഷ്ടതയിൽ നിന്നു രക്ഷിക്കാൻ ബാധ്യസ്ഥമെന്ന്; പിന്നാലെ രാഷ്ട്രീയ, മത സംഘടനാ ഭേദമന്യേ എല്ലാവരുടെയും പിന്തുണ തേടി പതിനായിരങ്ങളെ അണിനിരത്തിയുള്ള ശക്തിപ്രകടനം; അടുത്തനീക്കം യുവതീപ്രവേശന വിധി തിരുത്താനുള്ള നിയമപോരാട്ടം; ശബരിമലയിലെ ആചാരം സംരക്ഷിക്കാൻ അയ്യപ്പൻ കളിച്ചുവളർന്ന പന്തളം കൊട്ടാരം തന്നെ നേരിട്ട് രംഗത്തിറങ്ങുമ്പോൾ ആശങ്കയിലാകുന്നത് ഭരണപാർട്ടികൾ
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ പന്തളത്ത് നടന്നത് പതിനായിരങ്ങൾ അണിനിരന ജനകീയ കൂട്ടായ്മയായിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ എന്നു വിലയിരുത്തേണ്ട വിധത്താലായിരുന്നു ഈ സമരം. അയ്യപ്പൻ വളർന്നുവെന്ന് വിശ്വസിക്കുന്ന പന്തളം കൊട്ടാരം അധികൃതർ തന്നെയാണ് ഈ വലിയ ജനസഞ്ചയത്തെ ഇവിടേക്ക് ആകർഷിച്ചത്. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപായിയിൽ ഇത്രയും ജനസഞ്ചയം എത്തിയതിന് കാരണം വിശ്വാസപരമായ തീവ്രത തന്നെയാണ്.
അയ്യപ്പ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന രാജവംശത്തോടെ രാഷ്ട്രീയ ഭേദമന്യേ ഏവർക്കും ബഹുമാനവും ആദരവുമുണ്ട്. അതുകൊണ്ട് തന്നെയാണ് ആചാരപരമായ കാര്യങ്ങൾ സംരക്ഷിക്കപ്പെടണം എന്നു വാദിക്കുന്ന രാജവംശത്തിനൊപ്പം പതിനായിരങ്ങൾ തെരുവിൽ ഇറങ്ങിയത്. യുവതികളായിരുന്നു വലിയ തോതിൽ ഇന്നലെ നടന്ന സമരത്തിൽ പങ്കാളിത്തം വഹിച്ചത്. ഇനിയുള്ള നിയമപോരാട്ടങ്ങൾക്കും പന്തളം കൊട്ടാരം മുഖ്യനേതൃത്വം വഹിക്കും. രാഷ്ട്രീയ, മത, സംഘടനാ ഭേദമെന്യേ ഒന്നിച്ചുള്ള നീക്കവും നിയമപോരാട്ടവും നടത്താനാണ് തീരുമാനം. കഴിഞ്ഞ ജദിവസത്തെ പ്രകടനം ഒരു ശക്തിപ്രകടനമായി കണ്ടാൽ മതിയെന്നാണ് വിലയിരുത്തൽ.
അയ്യപ്പധർമവും ആചാരവും രക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് അധ്യക്ഷപ്രസംഗത്തിൽ പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ പറഞ്ഞു. പുനഃപരിശോധനാ ഹർജിയിൽ അനുകൂലവിധി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ ഉദ്ഘാടനം ചെയ്തു. തന്ത്രിമാരായ അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, കണ്ഠര് മോഹനര്, വിവിധ സംഘടനാ നേതാക്കളായ ഇ.എസ്. ബിജു, മോഹൻ കെ. നായർ, ശില്പ നായർ, രാഹുൽ ഈശ്വർ, പി.സി. ജോർജ്, നടൻ ദേവൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
സുപ്രീംകോടതി വിധി വന്ന ഘട്ടം മുതൽ പന്തളം കൊട്ടാരം വിമർശനവുമായി രംഗത്തുവന്നിരുന്നു. ആരെയൊക്കെയോ തൃപ്തിപ്പെടുത്താൻ വേണ്ടി മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണു ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിയെന്നു പന്തളം കൊട്ടാരം അന്ന് പ്രതികരിച്ചത്. അയ്യപ്പ ഭക്തരുടെ പ്രതിനിധികൾ എന്ന നിലയിൽ സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി അടക്കമുള്ളവരെ കൊട്ടാരം സമീപിക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ നിയമ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചും ഭക്തരുടെ സംഘടനകളുമായി സഹകരിച്ചും ആയിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നു പന്തളം കൊട്ടാരം നിർവാഹക സമിതി അധ്യക്ഷൻ പി.ജി. ശശികുമാരവർമ പറഞ്ഞു. സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശിക്കുന്നതിന് ഒരു തടസ്സവുമില്ല. ആകെയുള്ളത് യുവതി നിയന്ത്രണം മാത്രമാണെന്നും ശശികുമാര വർമ പറഞ്ഞു.
ജഡ്ജിമാർക്ക് ഇക്കാര്യങ്ങൾ പോലും അറിയില്ലെങ്കിൽ അവർ എങ്ങനെയാണു ജനങ്ങൾക്കു സാമാന്യ നീതി നടപ്പാക്കി നൽകുന്നത്. ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അഭിഭാഷകർ ശ്രമിച്ചെങ്കിലും അതൊന്നും വിധിന്യായത്തിൽ ഉൾപ്പെടുത്താൻ പോലും കോടതി തയാറായില്ല. മാസമുറ സമയത്തു സ്ത്രീകൾക്കു ക്ഷേത്രങ്ങളിൽ കയറാനുള്ള വിലക്ക് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന്റെ മറവിൽ എടുത്തു കളഞ്ഞിരിക്കുകയാണ്.
സതി നിർത്തലാക്കിയതുമായി ബന്ധപ്പെടുത്തി വിധിയെ കൂട്ടിവായിക്കുന്നവർ പൊട്ടക്കണ്ണൻ ആനയെ കണ്ടതിനു തുല്യമാണ്. അയ്യപ്പനെ ദുഷ്ടതയിൽനിന്നു രക്ഷിക്കാൻ പന്തളം കൊട്ടാരം ബാധ്യസ്ഥമാണ്. വിധി പ്രസ്താവിച്ച ജഡ്ജിമാർക്ക് നല്ല ബുദ്ധി തോന്നണേയെന്നും അവരെ രക്ഷിക്കണേയെന്നുമാണു പ്രാർത്ഥിക്കാനുള്ളതെന്നും പറഞ്ഞു. പിന്നാലെയാണ് കോടതി വിധിക്കെതിരെ നാമജപ യാത് നടത്തിയത്. അത് വലിയ തോതിൽ വിജയമാകുകയും ചെയത്ു.
പന്തളം രാജകൊട്ടാരത്തിന്റെ ചരിത്രം
തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയാണ് ഈ രാജവംശം എന്ന് വിശ്വസിക്കുന്നു. ശബരിമല ക്ഷേത്രവുമായുള്ള ബന്ധം ഈ വംശത്തിന് ഒരു വലിയ പദവി ഉണ്ടാക്കിക്കൊടുക്കുന്നു. അയ്യപ്പൻ തന്റെ കൂട്ടിക്കാലം ചെലവഴിച്ചത് പന്തളം കൊട്ടാരത്തിലാണെന്ന് ചരിത്രരേഖ. അടുത്തിടെ മാളികപ്പുറ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന നിലപാടും പന്തളം കൊട്ടാരം കൈക്കൊണ്ടിരുന്നു. മാളികപ്പുറത്തമ്മ സാക്ഷാൽ മധുരമീനാക്ഷിയാണെന്നും ശബരിമലയിലെ ദേവീചൈതന്യത്തിന് അയ്യപ്പസ്വാമിയുടെ മാതൃഭാവമാണെന്നുമാണ് ആധികാരികമെന്ന് അവകാശപ്പെടുന്ന പുതിയ ഭാഷ്യം.
അയ്യപ്പനെ വിവാഹം കഴിക്കാനായി മാളികപ്പുറത്തമ്മ കാത്തിരിക്കുന്നുവെന്നത് വെറും കെട്ടുകഥയാണെന്നും പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് ശശികുമാരവർമ്മ പറഞ്ഞു. പാരമ്പര്യവിശ്വാസത്തിനു തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണിത്. ശബരിമല ക്ഷേത്രത്തിന്റെ താന്ത്രികസ്ഥാനം വഹിക്കുന്ന താഴമൺമഠവും ഭക്തരും പുലർത്തിവരുന്ന വിശ്വാസത്തെ താളിയോലക്കെട്ടുകളുടെയും ആധികാരിക ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്തിലാണ് കൊട്ടാരം ഭരണസമിതി തിരുത്തുന്നത്.
പിന്തുണ ആർജ്ജിച്ച് പന്തളം കൊട്ടാരം, വെട്ടിലായത് ഭരണപാർട്ടികൾ
പന്തളം രാജകൊട്ടാരത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് വലിയ തോതിൽ പിന്തുണ ലഭിച്ചപ്പോൾ വെട്ടിലായത് കേന്ദ്ര-സംസ്ഥാനം ഭരിക്കുന്ന പാർട്ടികളാണ്. കേരള സർക്കാറിന് സുപ്രീംകോടതി വിധി നടപ്പിലാക്കുന്നത് വലിയ വിഷമകരമായ കാര്യമായി നിൽക്കുമ്പോൾ തന്നെ ബിജെപിയെ വെട്ടിലാക്കിയത് ആർഎസ്എസ് നിലപാടാണ്. വിഷയത്തിൽ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടുകാരാണ് ആർഎസ്എസ്. അതുകൊണ്ട് പ്രത്യക്ഷത്തിൽ ഈ വിഷയത്തിൽ രംഗത്തിറങ്ങാൻ സർക്കാറിന് സാധിക്കുന്നില്ല.
രാഷ്ട്രീയം മറന്ന് വിശ്വാസികളെല്ലാം എത്തി. ഇതോടെ കേരളത്തിലെ സ്ത്രീകളുടെ ബഹുഭൂരിഭാഗം മനസ്സും സുപ്രീംകോടതിക്ക് എതിരാണെന്ന് വ്യക്തമായി. എല്ലായിടത്തും വലിയ തോതിൽ സ്ത്രീകളുമെത്തി. ഇതോടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധത്തിന്റെ ശക്തി തിരിച്ചറിയുകയാണ്. പലരും ഇനി ഈ സമരത്തിനൊപ്പം അണിചേരും. ഇല്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയുന്നുണ്ട്. ഹിന്ദു വിശ്വാസികളായ ഏവരും വികാരത്തോടെ പ്രതിഷേത്തിൽ അണിചേർന്നു. ഇത് കേരളത്തിൽ പുതിയ മുന്നേറ്റമുണ്ടാക്കുമെന്ന വിലയിരുത്തലും സജീവമാണ്. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തീരുമാനം. കോൺഗ്രസും പ്രതിഷേധ സ്വരം ശക്തമാക്കും. ബിജെപിയും മുൻ നിലപാട് മറന്ന് സമരം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്.
സുപ്രീംകോടതി വിധി പുനഃപരിശോധിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ ബിജെപി നേതാക്കളും പ്രവർത്തകരും സജീവമാണ്. തുടക്കത്തിൽ വിധിയെ പിന്തുണച്ച കോൺഗ്രസും ഇപ്പോൾ സർക്കാറിനെതിരെ രംഗത്തുണ്ട്. പുനഃപരിശോധന ഹരജി നൽകണമെന്നാണ് അവരുടെയും ആവശ്യം. ഫലത്തിൽ സമരം സർക്കാറിനെതിരെയാകുകയാണ്. എന്നാൽ, സമരത്തിന്റെ ഗതി മനസ്സിലാക്കിയ ശേഷം കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനം. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. ശബരിമല സംരക്ഷണ സമിതി നേതൃത്വത്തിൽ പലയിടത്തും വഴിതടഞ്ഞായിരുന്നു സമരം. അഖിലേന്ത്യ ഹിന്ദു പരിഷത്താണ് ഈ സമരത്തിന് നേതൃത്വം നൽകുന്നത്.
ബിജെപി വിഷയത്തിൽ പരസ്യനിലപാട് പ്രഖ്യപിച്ചിട്ടില്ല. എന്നാൽ, ബിജെപി-സംഘ്പരിവാർ പ്രവർത്തകരടക്കം വിവിധ ഹിന്ദു സംഘടനകളിലെ നിരവധി പേർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കൊച്ചി, കോട്ടയം, തിരുവനന്തപുരം, പാലക്കാട്, പന്തളം തുടങ്ങിയിടങ്ങളിൽ റോഡുകൾ ഉപരോധിച്ചു. അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്തും ഉപവാസസമരം നടന്നു. കോട്ടയം നഗരത്തിൽ അഞ്ഞൂറോളം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. റോഡ് ഉപരോധിക്കാൻ ശ്രമിച്ചവരെ പൊലീസ് നീക്കം ചെയ്തു. ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ എരുമേലിയിൽ ബുധനാഴ്ച രാവിലെ മുതൽ പ്രതിഷേധ പരിപാടി നടത്തും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്