അയ്യപ്പചരിതം തുടങ്ങിയ കാലം മുതലുള്ള ആചാരം ഒരു കോടതിവിധിയുടെ പേരിൽ അട്ടിമറിക്കാൻ കഴിയില്ലെന്ന് കൊട്ടാര പ്രതിനിധികൾ; ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാൻ നിയമം കൊണ്ടുവരുമെന്ന് പന്തളം രാജകുടുംബത്തിനും എൻഎസ്എസിനും ഉറപ്പ് കൊടുത്ത് പ്രധാനമന്ത്രിയും; ആറന്മുളയിൽ എൻഡിഎയുടെ പമ്പാ ആരതിയിൽ മുഖ്യാതിഥികളായി എത്തി രാജകുടുംബാംഗങ്ങൾ: ശബരിമലയിൽ പന്തളം രാജകുടുംബം ബിജെപിയോടൊപ്പം
ആർ കനകൻ
തിരുവനന്തപുരം: ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ നിയമം കൊണ്ടുവരുമെന്ന് പന്തളം രാജകുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ എത്തിയ മോദിയുമായി പന്തളം രാജകൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പിജി ശശികുമാരവർമ, സെക്രട്ടറി പിഎൻ നാരായണ വർമ, ട്രഷറർ ദീപാവർമ എന്നിവർ ചർച്ച നടത്തിയിരുന്നു. ശബരിമല വിഷയത്തിൽ കേന്ദ്രത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂവെന്നാണ് പ്രതിനിധികൾ മോദിയോടു പറഞ്ഞത്.
അയ്യപ്പചരിതം തുടങ്ങിയ കാലം മുതലുള്ള ആചാരം ഒരു കോടതിവിധിയുടെ പേരിൽ അട്ടിമറിക്കാൻ കഴിയുന്നതല്ല എന്നും അവർ ചൂണ്ടിക്കാട്ടി. പ്രതിനിധികളുടെ ആവശ്യം സശ്രദ്ധം കേട്ട മോദി അടുത്ത സർക്കാർ അധികാരത്തിൽ വന്നാലുടൻ ഇതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പു നൽകി. കോടതി വിധി വരുന്നത് എന്തുമായിക്കൊള്ളട്ടെ ശബരിമലയുടെ വിശ്വാസവും ആചാരവും സംരക്ഷിക്കാൻ വേണ്ടി കേന്ദ്രസർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്നാണ് മോദിയുടെ ഉറപ്പ്. ഇതോടെ, ഇടഞ്ഞു നിന്ന പന്തളം രാജകുടുംബവും ബിജെപിയുടെ ഭാഗത്തേക്ക് ചാഞ്ഞിരിക്കുകയാണ്. ബിജെപി കേന്ദ്രനേതൃത്വം മുൻകൈയെടുത്ത് ഇന്നലെ ആറന്മുളയിൽ കെ സുരേന്ദ്രന്റെ പ്രചാരണാർഥം സംഘടിപ്പിച്ച പമ്പ ആരതി എന്ന പരിപാടിയിൽ വിശിഷ്ടാതിഥികളായി നാരായണ വർമയും ദീപാവർമയൂം പങ്കെടുത്തിരുന്നു.
ശബരിമലയിൽ പന്തളം കൊട്ടാരത്തിന്റെ പിന്തുണ ഇടതുപക്ഷം പോലും ചർച്ചയാക്കിയിരുന്നു. ഇതിനിടെ കേന്ദ്രത്തേയും സംസ്ഥാന സർക്കാരിനേയും വിമർശിക്കുന്ന എൻ എസ് എസ് നിലപാടുമെത്തി. ശബരിമല പ്രശ്ന പരിഹാരത്തിൽ കേന്ദ്രം ഒന്നും ചെയ്തില്ലെന്ന് കോൺഗ്രസും ആരോപണം ഉന്നയിച്ചു. ഇതിനിടെയാണ് പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്നത്. കേരളത്തിൽ ഉടനീളം ശബരിമലയാണ് പ്രചരണ രംഗത്ത് ബിജെപിയും ചർച്ചയാക്കിയത്. കേരളത്തിലെ പ്രചരണങ്ങളിൽ മോദിയും അമിത് ഷായും വിഷയം ഉന്നയിച്ചു. ബിജെപിയുടെ പ്രകടന പത്രികയിലും വിഷയം ഉൾപ്പെടുത്തി. ഈ സാഹചര്യത്തിലാണ് പന്തളം കൊട്ടാരം വീണ്ടും ബിജെപിയുമായി എടുത്തത്. ശബരിമല വിഷയത്തിൽ കുമ്മനം നടത്തിയ ഇടപെടലും ഇതിന് കാരണമായി.
ശബരിമല ആചാര ലംഘന പ്രതിഷേധത്തിൽ എൻ എസ് എസും തന്ത്രകുടുംബവും രാജകുടുംബവും ഒരുമിച്ചാണ് മുന്നേറിയത്. എൻ എസ് എസ് നിലപാടുകളായിരുന്നു ഇവരേയും സ്വാധീനിച്ചത്. അതുകൊണ്ട് തന്നെ എൻ എസ് എസിന്റെ മനസ്സ് കൂടി മനസ്സിലാക്കിയാണ് പ്രധാനമന്ത്രിയെ രാജകുടുംബം കണ്ടതെന്നും സൂചനയുണ്ട്. തിരുവനന്തപുരത്ത് പാർട്ടി പരിപാടിയായിരുന്നു. വളരെ കുറച്ചു പേരെ മാത്രമേ പ്രധാനമന്ത്രി കണ്ടുള്ളൂ. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കൂടിയായ കുമ്മനം രാജശേഖരൻ നടത്തി ഇടപെടലാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. മുമ്പ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോഴും മോദിയുമായി പന്തളം കൊട്ടാരം കൂടിക്കാഴ്ച നടത്തിയിരുന്നു.
ശശികുമാര വർമ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നതിനാൽ എത്തിയില്ല. രണ്ടു മണിക്കൂറോളം നീണ്ട പമ്പാ ആരതിയിൽ മുഴുവൻ സമയും സംബന്ധിച്ച് കൊട്ടാരം നിർവാഹകസംഘം പ്രതിനിധികൾ പൂജയിലും പങ്കെടുത്തു. ഉത്തരേന്ത്യൻ മാതൃകയിലാണ് പരിപാടി നടത്തിയത്. കാശിയിൽ നിന്നുള്ള പണ്ഡിറ്റുകളാണ് പൂജയ്ക്ക് നേതൃത്വം നൽകിയത്. ഗംഗാ തീരത്ത് സുപരിചിതമായ നദീവന്ദനവും നദീ പൂജയും കണ്ട് പമ്പാതീരത്തിന്റെ മനം നിറഞ്ഞു. ജയ് പമ്പാ മാതാ... എന്ന് തുടങ്ങുന്ന പമ്പാ ആരതി ഭജൻ പമ്പാതീരത്ത് സത്രക്കടവിലെ വേദിയിൽ മുഴങ്ങിയപ്പോൾ ആരതിയിൽ പങ്കെടുത്ത ഭക്തരും അതേറ്റു പാടി.
കാശിയിൽ നിന്ന് എത്തിയ സീതാറാം ശാസ്ത്രി, പണ്ഡിറ്റ് ഇന്ദ്ര ശാസ്ത്രി, പണ്ഡിറ്റ് ആശ്വാസ് ശാസ്ത്രി, പണ്ഡിറ്റ് ഋഷഭ് ശാസ്ത്രി, ചന്ദ്രശേഖർ ശാസ്ത്രി എന്നിവർ പുജാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പരിസ്ഥിതിയും പാരമ്പര്യവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് പമ്പാ തീരത്ത് ആറന്മുള സത്രക്കടവിൽ പമ്പാ ആരതി നടത്തിയത്. പ്രകൃതിയെയും നദിയെയും അമ്മയായിക്കണ്ട് പൂജിക്കുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളതെന്ന് ചടങ്ങിൽ സംസാരിച്ച മാതാ ജ്ഞാനാഭിഷ്ട പറഞ്ഞു. ആചാരങ്ങളും അനുഷ്ടാനങ്ങളും പ്രകൃതിയോട് ചേർന്നതാണ്. അതിനാൽ അവ സംരക്ഷിക്കപ്പെടണമെന്നും അവർ പറഞ്ഞു.
അശുദ്ധമാവാത്ത ജലം എന്ന സങ്കല്പത്തിൽ നാളികേരം ഉടച്ച് അതിന്റെ വെള്ളം പമ്പയിലേക്ക് പ്രതീകാത്മകമായി ഒഴിച്ചു. ഇടയാറന്മുള ശ്രീകൃഷ്ണ തപോവനാശ്രമത്തിലെ ചിത്രാപൂർണിമ ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായാണ് പമ്പാ ആരതി നടത്തിയതെങ്കിലും മുഖ്യമായും പിന്തുണ നൽകിയത് ബിജെപിയും ആർഎസ്എസുമായിരുന്നു. പമ്പാ നദീതടത്തിലെ ഗ്രാമങ്ങളുടെ വിശുദ്ധിയും പൈതൃകവും കാത്തു സൂക്ഷിക്കുന്നതിനുള്ള പ്രാർത്ഥനാ സമർപ്പണമാണ് പമ്പാ ആരതി. മാലിന്യമുക്തമായ പമ്പയെന്ന സ്വപ്നം സഫലമാക്കുവാൻ പമ്പയെ സ്നേഹിക്കുന്നവരാണ് പമ്പാ തീരത്ത് ഒത്തു കൂടിയത്. ആരതിയോടനുബന്ധിച്ച് നയന മനോഹരമായ ദീപക്കാഴ്ചയിൽ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്ത്. മൺചെരാതുകൾ തെളിച്ച് നദിയെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് എല്ലാവരും മടങ്ങിയത്.
മാതാ ഗുരു പൂർണിമാമയി, സ്വാമിനി ജ്ഞാനാഭിഷ്ഠ, പന്തളം കൊട്ടാരം പ്രതിനിധികളായ നാരായണ വർമ്മ, ദീപാവർമ്മ എന്നിവരെ സഞ്ജു സദാനന്ദൻ, ഡോ ബിജു, രസിത, അഡ്വ അരുൺ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങിൽ ആദരിച്ചു. കെ സുരേന്ദ്രന്റെ ഭാര്യ ഷീബ കാശി ശങ്കരമീത്തിൽ നിന്നുള്ള പുരോഹിതന്മാരെ ആദരിച്ചു. പരിപാടിയുടെ വിളംബരത്തിനായി തൃശൂരിൽ നിന്നുള്ള പുലികളി സംഘം പുലിക്കളി അവതരിപ്പിച്ചു. ശ്രീരാജ് ശ്രീവിലാസം പരിപാടിയുടെ ചടങ്ങുകൾ വിശദീകരിച്ചു.
Stories you may Like
- ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
- ബ്രിട്ടനിലെ ചാൾസ് രാജാവിന് ക്യാൻസർ സ്ഥിരീകരിച്ച് ബക്കിങ്ഹാം കൊട്ടാരം
- പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു
- രാജകുടുംബാംഗം അനുഗമിക്കാതെ തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു
- പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർക്കെതിരേ ഗായകൻ പന്തളം ബാലൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍