തലപ്പാടിയിൽ നിന്നും മരുന്ന് സ്വീകരിച്ച് പത്ത് മിനിറ്റിനുള്ളിൽ പൊലീസ് പൊക്കി; ആംബുലൻസിൽ നിന്നും പാൻപരാഗ് പിടിക്കലും ദൃശ്യങ്ങൾ ഷൂട്ട് ചെയ്യലും വാർത്തയാക്കലുമെല്ലാം നിമിഷങ്ങൾക്കുള്ളിൽ; ദൃശ്യങ്ങളിലേക്ക് നോക്കി വിളിച്ചു പറയുന്നത് ശിഹാബ് തങ്ങൾ ആംബുലൻസിൽ പാൻപരാഗ് എന്നും; ആംബുലൻസിൽ പാന്മസാല വന്നതിനു പിന്നിൽ ചതിയെന്ന് ശിഹാബ് തങ്ങൾ റിലീഫ് സെൽ; അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി; ശിഹാബ് തങ്ങൾ ആംബുലൻസിൽ പാന്മസാല പിടിച്ചതിൽ കണ്ണൂരിൽ രാഷ്ട്രീയ വിവാദം
എം മനോജ് കുമാർ
കണ്ണൂർ: ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആംബുലൻസിൽ നിന്ന് പാന്മസാല പാക്കറ്റുകൾ പിടിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. ആംബുലൻസിൽ നിന്നും പൊലീസ് പാന്മസാല പിടിച്ച രീതിയും ദൃശ്യങ്ങൾ ഷൂട്ട് ചെയ്യാനും അത് വാർത്തയാക്കാൻ കാണിച്ച ഉത്സാഹവും സംശയാസ്പദമായി തന്നെ നിൽക്കുകയാണ്. കൊറോണ കാലത്ത് മുഴുവൻ സമയം ചാരിറ്റിപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനെ തകർക്കാനുള്ള രാഷ്ട്രീയ നീക്കം ഇതിനു പിന്നിലുണ്ട് എന്നുള്ള ആരോപണവും പാന്മസാല പിടിച്ച സംഭവത്തെ വിവാദമാക്കി തന്നെ നിർത്തുകയാണ്. 90 പാന്മസാല പാക്കറ്റുകളാണ് ആംബുലൻസിൽ നിന്നും പിടിച്ചത്. മുസ്ലിം ലീഗ് നടത്തുന്ന മെഡി ചെയിൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ലീഗ് ആംബുലൻസുകൾ മരുന്നുകൾ സ്വീകരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നുണ്ട്. അങ്ങിനെ തലപ്പാടി നിന്നും സ്വീകരിച്ച മരുന്ന് പാക്കറ്റിനുള്ളിലാണ് പാന്മസാല പാക്കറ്റുകൾ കണ്ടതും കുമ്പള പൊലീസ് അത് പിടിച്ചെടുക്കുകയും ചെയ്തത്.
ശിഹാബ് തങ്ങളുടെ പേരിൽ ചാരിറ്റി നടത്തുന്ന ആംബുലൻസിൽ പാന്മസാല കടത്തേണ്ട ആവശ്യമില്ല. കൊറോണ കാലത്ത് നല്ല രീതിയിൽ ചാരിറ്റി പ്രവർത്തനം നടത്തുന്നത് തകർക്കാനുള്ള രാഷ്ട്രീയ നീക്കമാണ്. ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട് എന്നാണ് ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരോപിക്കുന്നത്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ സെക്രട്ടറി ശുഹൈബ് കൊതേരി ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പാന്മസാല പിടികൂടിയതിനെ തുടർന്നു ആംബുലൻസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും പാന്മസാല പാക്കറ്റുകൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഡ്രൈവറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പൊലീസ് ആംബുലൻസ് വിട്ടു നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന മണക്കുന്നുണ്ടെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതൃത്വവും രംഗത്ത് വന്നിട്ടുണ്ട്. ലീഗ് ഇത്തരം കാര്യങ്ങൾ ചെയ്യുന്ന പാർട്ടിയില്ല. മെഡി ചെയിൻ പദ്ധതി ലീഗ് നടത്തുന്നുണ്ട്. മരുന്നുകളുടെ കൈമാറ്റമാണ് ഇത്. ഇതിന്നിടയിൽ പാന്മസാല കടത്തിന് ലീഗ് നേതാക്കളോ അണികളോ ചാരിറ്റി പ്രവർത്തകരോ ഒരിക്കലും മുതിരില്ല. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കരീം ചേലേരി മറുനാടനോട് പറഞ്ഞു. ഇത് ലീഗിനെ ചെളിവാരിയെറിയാനുള്ള നീക്കം തന്നെയാണ്-കരിം പറയുന്നു.
മംഗളൂരുവിൽ നിന്നുള്ള രോഗിയെ എത്തിക്കാൻ തലപ്പാടിയിലെക്ക് തിരിച്ച ആംബുലൻസിന്റെ മടങ്ങിവരവിലാണ് കുമ്പള പൊലീസ് പാൻ മസാല പാക്കറ്റ് പിടിച്ചത്. ആംബുലൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹാരിസ് ആവശ്യപ്പെട്ടപ്രകാരം തലപ്പാടി നിന്ന് സ്വീകരിച്ച മരുന്ന് പൊതിയുടെ ഉള്ളിലാണ് പാൻ മസാല പാക്കറ്റുകൾ കാണപ്പെട്ടത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആംബുലൻസ് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ആംബുലൻസിൽ നിന്നും പാന്മസാല പാക്കറ്റുകൾ പിടിച്ചത്. ആംബുലൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹാരിസ് പറഞ്ഞ മരുന്ന് പൊതിയാണ് ഇത്. ഇതിൽ എന്താണ് എന്ന് ആംബുലൻസ് ഡ്രൈവർക്ക് അറിയില്ല. പൊലീസിന് കൃത്യമായ വിവരം കിട്ടുകയും പൊലീസ് ആംബുലൻസ് പിടികൂടുകയും ചെയ്തു. ഇത് ആസൂത്രിതമായി നടന്ന ചതിയാണെന്നാണ് ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരോപിക്കുന്നത്. മരുന്നുകൾ വാങ്ങുകയും ഇത് വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. പാവപ്പെട്ട രോഗികളാണ് ഇതിന്റെ ഗുണഭോക്താക്കൾ. ഈ ഘട്ടത്തിൽ കുറച്ച് പാന്മസാല പാക്കറ്റുകൾ കടത്തേണ്ട എന്ത് കാര്യമുണ്ടെന്നാണ് റിലീഫ് സെല്ലിന്റെ ചോദ്യം. ലീഗിന്റെ ആത്മീയ നേതാക്കൾ പരമപ്രധാനമായ സ്ഥാനമുള്ള നേതാവാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. തങ്ങളുടെ പേരിൽ ഓടുന്ന ആംബുലൻസ് ലഹരിമരുന്ന് കടത്തിന് ഉപയോഗിക്കുന്ന പ്രശ്നവും ഉദിക്കുന്നില്ല. അതുകൊണ്ട് തന്നെ രാഷ്ടീയ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. റിലീഫ് സെൽ വിരൽ ചൂണ്ടുന്നു.
തലപ്പാടിയിൽ നിന്ന് രോഗിയെ എത്തിക്കാൻ കണ്ണൂരിൽ നിന്ന് തിരിച്ച ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആംബുലൻസിൽ നിന്നുമാണ് കുമ്പള പൊലീസ് പാന്മസാല പാക്കറ്റുകൾ പിടിച്ചത്. മെഡി ചെയിൻ പദ്ധതിയുടെ ഭാഗമായി ഈ ആംബുലൻസ് ഓടുന്നുണ്ട്. മരുന്ന് സ്വീകരിക്കുകയും മറ്റുള്ള ഇടങ്ങളിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്. മുസ്ലിംലീഗ് പദ്ധതിയാണ് മെഡി ചെയിൻ. പൊതുഗതാഗത സംവിധാനങ്ങൾ നിലച്ചിരിക്കെ മരുന്ന് എത്തിക്കാനുള്ള പദ്ധതിയാണിത്. ആംബുലൻസ് ഡ്രൈവർമാർക്ക് ഒരു ഗ്രൂപ്പുണ്ട്. ഈ ഗ്രൂപ്പിൽ തലപ്പാടിക്ക് പോകുന്ന കാര്യം ആംബുലൻസ് ഡ്രൈവർ മുസദ്ദിക് പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് ആംബുലൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹാരിസ് തലപ്പാടിനിന്ന് മരുന്ന് എത്തിക്കാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകിയത്. ഈ പൊതിയാണ് രോഗികളെ കയറ്റുന്ന കൂട്ടത്തിൽ ഡ്രൈവർ സ്വീകരിച്ച് മുൻ സീറ്റിൽ തന്നെ വെച്ചത്. എന്താണ് പൊതിക്കുള്ളിൽ എന്നറിയാത്തതിനാൽ ഡ്രൈവർക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. പക്ഷെ പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ഇതിൽ പാന്മസാല പാക്കറ്റുകളായിരുന്നു. തുടർന്നു ആംബുലൻസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയ പൊലീസ് ഡ്രൈവറുടെ പേരിൽ പാന്മസാല കടത്തിന് കേസ് രജിസ്റ്റർ ചെയ്തു. നല്ല രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആംബുലൻസിൽ നിന്നും പാന്മസാല പിടിച്ച സംഭവത്തിനു പിന്നിൽ ചതി മണക്കുന്നുണ്ട് എന്നാണ് സെൽ ഭാരവാഹികൾ ആരോപിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇവർ ഡിജിപിക്ക് സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പരാതി നൽകിയത്. ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ഇതിനു പിന്നിലുണ്ട്. ചതിയാണിത്-റിലീഫ് സെൽ ജനറൽ സെക്രട്ടറിയും എംഎസ്എഫ് കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ ശുഹൈബ് കൊതേരി മറുനാടനോട് പറഞ്ഞു.
ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആംബുലൻസിൽ പാന്മസാല കടത്തി എന്ന നിഗമനത്തിൽ കുമ്പള പൊലീസ് ഉറച്ചു നിൽക്കുകയാണ്. പരിശോധിച്ചപ്പോൾ പാന്മസാല പാക്കറ്റുകൾ കണ്ടെത്തി. ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനു ഇതിൽ പങ്കുണ്ട് എന്ന് പറയുന്നില്ല. പക്ഷെ ഡ്രൈവർക്ക് പങ്കുണ്ട്. പാന്മസാല ഉത്പ്പന്നങ്ങൾ കടത്തിയതിന്റെ പേരിൽ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്-കുമ്പള എസ്ഐ സന്തോഷ്കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടിട്ടുണ്ട്. പക്ഷെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്-എസ് ഐപറയുന്നു.
വീഡിയോയിൽ കാണുന്നത്
പൊലീസ് ആംബുലൻസിൽ നിന്നും പാന്മസാല പിടിക്കുന്നു. ആംബുലൻസ് ഡ്രൈവർ പൊലീസിനോട് പറയുന്നു. എനിക്ക് ഇത് തന്നത് വേറെ ആളാണ്. ഹാരിസ് എന്താണ് എനിക്ക് തന്നത്. മെഡിസിൻ എന്ന് പറഞ്ഞു തന്നത് പാൻ പരാഗ് കെട്ടാണ്. നിങ്ങൾ... ഒരു മാതിരി സ്വഭാവം കാണിക്കരുത്. ഇതിൽ ഹാൻസ് ആണുള്ളത്. ഇതെല്ലാം നമ്മൾ ഉപയോഗിക്കുന്ന സാധനമാണോ? നിങ്ങൾ സെക്രട്ടറി ആയതുകൊണ്ടാണ് നിങ്ങളുടെ വാക്ക് കെട്ടാണ് ഞാൻ സാധനം സ്വീകരിച്ചത്.
പൊലീസ്: ശിഹാബ് തങ്ങൾ ആംബുലൻസിൽ പാൻ പരാഗ്.
ഡ്രൈവർ: എന്റെ ഉമ്മാണ് സത്യം ഞാൻ അറിയില്ല...ഞാൻ അറിയാത്ത കാര്യമാണിത്...
ഓഡിയോയിൽ കുമ്പള എസ്ഐയുമായി ഒരാൾ നടത്തുന്ന സംഭാഷണം:
പൊലീസ്: അത് പാന്മസാല പിടിച്ച സംഭവമാണ്. രഹസ്യവിവരം കിട്ടിയതിനാൽ പരിശോധിച്ചതാണ്. അത് കടത്തിയത് തന്നെയാണ്. അതിൽ സംശയമില്ല.
അത് ട്രാപ്പ്ഡ് ആണെന്ന് പറയുന്നുണ്ടല്ലോ?
പൊലീസ്: അത് വെറുതെ പറയുന്നതാണ്. ശിഹാബ് തങ്ങളുടെ ഫോട്ടോയൊക്കെ ഉള്ളതുകൊണ്ട് പറയുന്നതാണ്.
അതിൽ രോഗികൾ ഉണ്ടായിരുന്നോ?
മട്ടന്നൂർ സ്വദേശികളായ രോഗികൾ ഉണ്ട്. അവരെ വേറെ വാഹനത്തിൽ കയറ്റി വിട്ടു.
ആംബുലൻസ് ഡ്രൈവർ അറസ്റ്റിലാണോ?
പൊലീസ്; അതെ. ആംബുലൻസ് ഡ്രൈവർ അറിഞ്ഞു കൊണ്ട് ചെയ്തതാണ്. ഞാൻ പാക്കറ്റ് പൊട്ടിക്കുന്ന സമയത്ത് അയാൾ ഫോണെടുത്ത് ചോദിക്കുകയാണ്. നീ എന്ത് സാധനമാണ് തന്നത് എന്ന്? തുറന്നു നോക്കിയാൽ അല്ലേ അതിൽ എന്താണ് എന്ന് അറിയുകയുള്ളൂ. അതിനു മുൻപ് എങ്ങനെ അറിഞ്ഞു?
അത് ഒരു ഡ്രാമ തന്നെയാണ് അല്ലേ.
അതേ. ഡ്രൈവർക്ക് എല്ലാം കൃത്യമായി അറിയാം.
മരുന്നിനുള്ളിൽ പാന്മസാല ഒളിപ്പിച്ചവരെ കണ്ടെത്തണം: ശുഹൈബ് കൊതേരി
ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനു പണി നൽകിയതാണ്. ഞങ്ങൾ നടത്തുന്ന ചാരിറ്റി പ്രവർത്തനം സിപിഎമ്മിന് അലോസരമുണ്ടാക്കുന്നുണ്ട്. ഞങ്ങളെ ചെളിവാരിയെറിയാനുള്ള നീക്കമാണ് നടന്നത്. ആംബുലൻസ് കണ്ണൂർ ജില്ലാ സെക്രട്ടറി ഹാരിസ് ആണ് തലപ്പാടി നിന്ന് മരുന്ന് വാങ്ങി കണ്ണൂർ എത്തിക്കാൻ പറഞ്ഞത്. തലപ്പാടിക്ക് പോകുന്നു എന്ന് അറിഞ്ഞത്കൊണ്ടാണ് ഇത് പറഞ്ഞത്. ഞങ്ങൾ ലീഗിന്റെ മെഡി ചെയിനിന്റെ ഭാഗമായി മരുന്ന് വിതരണം ചെയ്യുന്നുണ്ട്. അതിനാലാണ് മരുന്ന് സ്വീകരിച്ചത്. റിയാസ് ഉപ്പള മരുന്ന് തരും. അത് കണ്ണൂരിൽ എത്തിക്കണം എന്നാണ് ഹാരിസ് പറഞ്ഞത്. ആംബുലൻസ് ഡ്രൈവർ ഈ മരുന്നാണ് സ്വീകരിച്ചത്. പത്തു രൂപയുടെ തൊണ്ണൂറു പാക്കറ്റുകൾ പാൻ മസാല ആണ് മരുന്ന് കവർ എന്ന പേരിൽ ഇതിലുണ്ടായിരുന്നത്. അതാകെ 900 രൂപയുടെ പാക്കറ്റുകൾ ആണ് ഉണ്ടായിരുന്നത്. 900 രൂപയുടെ പാന്മസാല ആണോ കടത്തുക. ഡ്രൈവർ അത് വെച്ചത് മുന്നിലും. രഹസ്യ അറകളിൽ വച്ചാണ് ഇത്തരം സാധനങ്ങൾ കടത്തുന്നവർ അതിനുള്ള ഒരുക്കങ്ങൾ ചെയ്യുക. മരുന്ന് കവർ കാറിന്റെ മുന്നിൽ തന്നെ വെക്കുകയും ചെയ്തിട്ടുണ്ട്. ഇനി സ്വന്തം ഉപയോഗത്തിനു കൊണ്ട് വന്നത് എന്ന് വെക്കുകയാണെങ്കിൽ തന്നെ ഡ്രൈവർ സിഗരറ്റ് വലിക്കുകയോ പാൻ ഉപയോഗിക്കുകയോ ചെയ്യുന്നയാളല്ല. ചാരിറ്റിയെ മനസുകൊണ്ട് സ്വീകരിച്ച ഡ്രൈവർ ആണിത്. പണം നോക്കിയല്ല ഇയാൾ പോയത്.
മാനസിക രോഗത്തിന് ചികിത്സയിൽ ഉള്ളവരെ കൊണ്ടുവരാനാണ് ആംബുലൻസ് പോയത് തന്നെ. ഉറക്കമില്ലാതെ ആംബുലൻസ് ഓടിക്കുന്ന ഡ്രൈവർ കൂടിയാണിത്. പണം മോഹിച്ച് ഡ്രൈവർ ജോലി ഏറ്റെടുത്ത ആളുമല്ല. മരുന്ന് സ്വീകരിച്ച് പത്ത് മിനിറ്റിനുള്ളിൽ പൊലീസ് ആംബുലൻസ് പൊക്കി. വളരെ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നത്. ഇത് ശിഹാബ് തങ്ങളുടെ പേരിലുള്ള വണ്ടിയാ പാൻ പരാഗ് കടത്തുന്നത് കണ്ടോ എന്നാണ് പൊലീസ് വീഡിയോയിൽ പറയുന്നത്. ഇതിൽ മരുന്നുകൾ മാത്രമാണ് എന്ന് ഡ്രൈവർ പറയുന്നുണ്ട്. പക്ഷെ ലഹരിവസ്തുക്കൾ ഉണ്ട് എന്ന മട്ടിൽ തന്നെയാണ് പരിശോധന നടന്നത്. മാധ്യമങ്ങൾകൂടി പൊലീസിന് ഒപ്പമുണ്ടായിരുന്നു. പാൻപരാഗ് പിടിക്കലും ദൃശ്യങ്ങൾ ഷൂട്ട് ചെയ്യലും അത് വാർത്തയാക്കലുമെല്ലാം നിമിഷങ്ങൾകൊണ്ട് കഴിഞ്ഞു. ആംബുലൻസ് പിടിക്കുമ്പോൾ അതിനു പിന്നിൽ പൊലീസ് ഒരു ആംബുലൻസ് കൂടി റെഡിയാക്കി നിർത്തിയിരുന്നു. ഇതിലുള്ള രോഗികളെ ആ ആംബുലൻസിലേക്ക് ആണ് മാറ്റിയത്. ഒരു ആംബുലൻസ് വിളിക്കാൻ സമയം വേണ്ടെ? അതിനുള്ള സമയം പോലും പൊലീസ് എടുത്തില്ല. മുൻകൂട്ടി തയ്യാറാക്കിയ ഒരു നാടകമാണ് അവിടെ നടന്നത്.
ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനു ഉപ്പളയിലും ആംബുലൻസ് ഉണ്ട്. ആ ആംബുലൻസിനു നൽകിയ പണി ലക്ഷ്യം തെറ്റി ഞങ്ങളുടെ മേൽ പതിച്ചതാണ്. ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പ്രവർത്തനങ്ങളെ മോശമാക്കാൻ സിപിഎം നടത്തിയ ശ്രമമാണിത്. ഞങ്ങൾ പാന്മസാല കടത്തി എന്ന് ആരും വിശ്വസിക്കുന്നില്ല. എന്തായാലും പാന്മസാല പിടുത്തം പൊലീസ് അന്വേഷിക്കട്ടെ. ആദ്യമായാണ് ആംബുലൻസ് തലപ്പാടി പോകുന്നത്. പാന്മസാല കടത്തുന്നത് ആണ് ലക്ഷ്യം എങ്കിൽ ഇടയ്ക്കിടെ അവിടെ പോയി വരേണ്ടതല്ലേ. ഡിജിപി പരാതി നൽകിയപ്പോൾ ഉടൻ തന്നെ വണ്ടിയും ഡ്രൈവറെയും വിട്ടു തന്നു-ശുഹൈബ് പറയുന്നു.
മരുന്ന് വാങ്ങാൻ നിർദ്ദേശം നൽകിയ ഹാരിസ് പറയുന്നത് ഇങ്ങനെ:
ഞാൻ ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. ഒരു പ്രശ്നത്തിനും പോകാത്തയാളാണ്. ഞാൻ സിപിഎമ്മുകാരനല്ല, കോൺഗ്രസുകാരനാണ്. ഞാൻ ഒരു കുഴപ്പവും കാണിച്ചിട്ടില്ല. ഞാൻ അറസ്റ്റിലാണ് എന്ന് വരെ വാർത്ത വന്നിട്ടുണ്ട്. ഞാൻ അറസ്റ്റിലല്ല വീട്ടിലുണ്ട്. ഞാൻ രാഷ്ട്രീയം കളിക്കാറില്ല. ഒരു പോസ്റ്റും നടത്താറുമില്ല. ആളുകൾ കുഴഞ്ഞു വീണാൽ ആശുപത്രിയിൽ എത്തിക്കുന്ന ജോലിയാണ് ഞങ്ങളുടെത്. അതിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയം നോക്കാൻ കഴിയുകയുമില്ല. ഇന്നലെ മുതൽ എനിക്ക് വളരെയേറെ വിഷമമുണ്ടാക്കുന്ന പ്രചാരണമാണ് നടക്കുന്നത്. മരുന്ന് പ്രശ്നത്തിൽ മുസദ്ദിക്, റിയാസ് ഉപ്പള, ഹാരിസ് അതായത് ഞാൻ എല്ലാവരും നിരപരാധികളാണ്. ഇതിനു പിന്നിൽ ശരിയായ കളിക്കാരുണ്ട്. അതാരാണ് എന്ന് ഞങ്ങൾ അന്വേഷിക്കുകയാണ്. ഞങ്ങൾ ഒരുങ്ങി തന്നെ പുറപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ പിന്തുണ കൂടി വേണം-വീഡിയോയിൽ ഹാരിസ് ആവശ്യപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്