വെള്ളപ്പൊക്കം തടയാൻ പമ്പയിൽ നിന്നും മണൽ വാരാം; പക്ഷേ വനത്തിൽ തന്നെ നിക്ഷേപിക്കണം; കാടിന് പുറത്തേക്ക് ലോറിയിൽ കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന് വനംവകുപ്പ്; മണൽ വിൽക്കാൻ അനുമതിയില്ലെങ്കിൽ പ്രയോജനമില്ലെന്ന് പറഞ്ഞ് കരാറിൽ നിന്ന് പിന്മാറി ക്ലേയ്സ് ആൻഡ് സെറാമിക് പ്രൊഡക്ട്സ്; ത്രിവേണിയിലെ കടത്തിലും നിറയുന്നത് അഴിമതിയുടെ പുക മറ; സ്പ്രിങ്ളറും ബെവ്കോയ്ക്കും പിന്നാലെ പമ്പയിലെ വിവാദത്തിലും ഗോളടിച്ച് രമേശ് ചെന്നിത്തല; ടോം ജോസിന്റെ ഹെലികോപ്ടർ യാത്ര വെറുതെയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്പ്രിങ്ലറിലും ബെവ്കോ ആപ്പിലും പ്രതിസന്ധിയിലായ പിണറായി സർക്കാരിനെതിരെ അഴിമതിയുടെ പുക മറ സൃഷ്ടിക്കാൻ വീണ്ടും വിഷയം. പമ്പ ത്രിവേണിയിലെ മണൽ കടത്താണ് ഇപ്പോൾ വിവാദമാകുന്നത്. സിപിഎം രാഷ്ട്രീയത്തിലെ ഉന്നതനെതിരെയാണ് ആരോപണങ്ങൾ പരോക്ഷമായി ഉയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തുന്നത്. അതിനിടെ പമ്പ ത്രിവേണിയിൽ നിന്നും മണൽ കടത്തുന്നത് വനംവകുപ്പ് തടഞ്ഞു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം വനാതിർത്തിക്കു പുറത്തേക്ക് മണല്‍ കൊണ്ടുപോകാൻ പത്തനംതിട്ട ജില്ലാ കലക്ടർ നൽകിയ ഉത്തരവിനെതിരേയാണ് വനംവകുപ്പിന്റെ നടപടി. ഇതേത്തുടര്‍ന്ന് പമ്പ ത്രിവേണിയിൽ നിന്നു മണൽ കൊണ്ടുപോകാനെത്തിയ ലോറികൾ വനം വകുപ്പ് തടഞ്ഞിട്ടുണ്ട്.
ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പ്രകാരം കേന്ദ്രാനുമതിയില്ലാതെ മണല്‍ വനാതിർത്തിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ പറ്റില്ലെന്ന് വനംവകുപ്പ് കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. വനംനിയമങ്ങളുടെ പരസ്യമായ ലംഘനമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ ആരോപിച്ചിരുന്നു. മണൽ പുറത്തു കൊണ്ടുകുന്നതിനെതിരേ നടപടി സ്വീകരിക്കാൻ വനം വകുപ്പ് അഡി. ചീഫ് സെക്രട്ടറി വനം മേധാവിക്ക് ഉത്തരവു നൽകി. വനം മന്ത്രിയാറിയാതെയാണ് ഈ ഇടപാട് നടന്നത്. മുൻ ചീഫ് സെക്രട്ടറി ടോം ജോസ് സ്ഥാനമൊഴിയുന്നതിന് തൊട്ടു മുമ്പാണ് വാക്കാൽ ഉത്തരവ് നൽകിയത്. ഇതിൽ ദുരൂഹതയുണ്ടെന്നാണ് സൂചന. വനം മന്ത്രി പോലും അറിയാതെയായിരുന്നു ഹെലികോപ്ടറിൽ ടോം ജോസ് നിലയ്ക്കലിൽ എത്തി വാക്കാൽ ഉത്തരവ് നൽകിയത്.
പമ്പ ത്രിവേണിയിൽ നിന്നും പുതുതായി വാരുന്ന മണൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി വനത്തിന് പുറത്തേക്ക് കൊണ്ട ുപോകുകയായിരുന്നു. വനംവകുപ്പിന്റെ ഉത്തരവനുസരിച്ച് ഇനി ഈ മണൽ കേന്ദ്രാനുമതി തേടാതെ പുറത്തേക്ക് കൊണ്ടുപോകാനാവില്ല. 2018ൽ ടാറ്റ വാരിയ മണ്ണും ചെളിയും പുറത്തേക്ക് കൊണ്ടുപോകുന്നതിന് തടസമില്ല. ഇതിന് നേരത്തേ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. അല്ലാത്ത മണ്ണ് വനം വകുപ്പ് തടയും. കൊറോണക്കാലത്ത് പ്രളയത്തിന്റെ പേരിള്ളു കൊള്ളയാണ് മണലൂറ്റ്. ഇതാണ് തടയുന്നത്. ബ്രൂവറിയിലും സ്പ്രിങ്ലറിലും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയ പ്രതിപക്ഷത്തിന് മറ്റൊരു തുറുപ്പു ചീട്ടാണ് പമ്പയിലെ മണൽ കൊള്ള.
കോടിക്കണക്കിന് രൂപയുടെ മണലാണ് പമ്പ ത്രിവേണിയിലുള്ളത്. കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കത്തിൽ അടിഞ്ഞ ചെളിയും മണ്ണും നീക്കം ചെയ്യാനെന്ന പേരിൽ നല്ല മണലും പുറത്തേക്ക് കൊണ്ടുപോകാനാണ് ശ്രമം നടന്നത്. കോടിക്കണക്കിന് രൂപ വിപണിമൂല്യമുള്ള നല്ല മണലും പമ്പ ത്രിവേണിയിലുണ്ട്. ഇടത്തരം ക്വാളിറ്റിയുള്ള മണലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കടത്തിയത്. Forest conservation act പ്രകാരം അനുമതി വാങ്ങാതെയും sand audit നടത്താതെയുമാണ് മണല്‍ വാരാനും പുറത്തേക്ക് കൊണ്ടുപോകാനും ദുരന്ത നിവരാണ നിയമം അനുസരിച്ച് കലക്ടര്‍ ഉത്തരവിട്ടത്. വിരമിക്കുന്നതിന്റെ തലേന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഹെലികോപ്റ്ററിലെത്തിയാണ് ഇതിന് നിർ്ദ്ദേശം നല്‍കിയത്.
ഡിജിപിയും ടോംജോസും വിമാനത്തിൽ യാത്ര ചെയ്തതും വിവാദമായി. പിന്നാലെയാണ് ആരോപണവുമായി പ്രതിപക്ഷ നേതാവ് എത്തിയത്. സിപിഎം നേതാവിനെ സഹായിക്കാനാണ് ഈ മണൽ കൊള്ളയെന്നും ആരോപണം ഉയർന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ഇടപെടുന്നത്. പരിസ്ഥിതി നിയമങ്ങൾ ദുരന്തനിവാരണനിയമം ഉപയോഗിച്ച് ബൈപ്പാസ് ചെയ്യുന്നതിനെതിരേ പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വനംവകുപ്പ് ഇപ്പോൾ നല്കിയ ഉത്തരവ് അനുസരിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനായി മണൽ വാരാമെങ്കിലും അത് വനത്തിൽ തന്നെ നിക്ഷേപിക്കണം. അത് വനാതിര്‍ത്തിക്ക് പുറത്തുകൊണ്ടുപോകാന്‍ പാടില്ല.
കണ്ണൂരിലെ കേരളാ ക്ലേയ്സ് ആൻഡ് സെറാമിക് എന്ന പൊതുമേഖലാ സ്ഥാപനത്തിനാണ് സൗജന്യമായിട്ടാണ് ഈ മണല്‍ കലക്ടറുടെ ഉത്തരവ് പ്രകാരം നല്‍കിയത്. സര്‍ക്കാര്‍ ഖജനാവിന് നേരിട്ട് മുതല്‍ കൂട്ടാകേണ്ട കോടിക്കണക്കിന് രൂപയാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ പേരു പറഞ്ഞ് നഷ്ടപ്പെടുത്തുന്നത്. ദുരന്ത നിവാരണനിയമം അനുസരിച്ച് മണലു വാരി പുഴയുടെ ആഴം കൂട്ടാന്‍ കലക്ടര്‍ക്ക് ഉത്തരവ് നല്‍കാമെങ്കിലും ഇവ സൗജന്യമായി പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിപണനത്തിനും സൗകര്യമൊരുക്കുന്നത് എങ്ങനെയാണ് നിയമവൃത്തങ്ങളും ചോദിക്കുന്നു. ഡിഎം ആക്ടിന്റെ നഗ്നമായ ലംഘനമാണ് ഇത്. കണ്ണൂരിൽ നിന്നുള്ള നേതാവിന്റെ ബന്ധുവിന് വേണ്ടിയാണ് കടത്തെന്ന ആരോപണവും ശക്തമാണ്. സ്വകാര്യ കമ്പനിയെ കൊണ്ടാണ് കേരളാ ക്ലേയ്സ് ആന്റെ സെറാമിക് മണ്ണ് നീക്കം ചെയ്തത്.
ഇതിനിടെ മണലെടുപ്പ് കരാറിൽ നിന്ന് ക്ലേയ്സ് ആൻഡ് സെറാമിക് പ്രൊഡക്ട്സ് പിന്മാറി. മണൽ വിൽക്കാൻ അനുമതിയില്ലെങ്കിൽ പ്രയോജനമില്ലെന്ന് ചെയർമാൻ ടി.കെ.ഗോവിന്ദൻ പ്രതികരിച്ചു. ഇടപാടിൽ അഴിമതിയില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. മുൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പമ്പ യാത്രയിൽ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ രൂക്ഷമായി വിമർശിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇന്ന് രംഗത്തെത്തിയിരുന്നു. ടോം ജോസിനും ഡി.ജി.പിക്കുമൊപ്പം പമ്പയിൽ താനും പോയെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പമ്പാ യാത്ര വിനോദയാത്രയായിരുന്നില്ല. പ്രളയത്തെ പ്രതിരോധിക്കാനായാണ് മണൽ നീക്കം ചെയ്യുന്നത്. രണ്ട് വർഷം മുമ്പെടുത്ത തീരുമാനം ഉദ്യോഗസ്ഥർ നടപ്പാക്കാത്തതിനാലാണ് നേരിട്ട് പോയത്. കലക്ടറെയും എസ്പിയെയും ശാസിക്കുകയും ചെയ്തു.
ടോം ജോസിന്റെ പേരിൽ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും മണൽ നീക്കൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് വിശ്വാസ് മേത്ത മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. വിരമിക്കുന്നതിന്റെ തലേദിവസം ഡി.ജി.പിയും ടോം ജോസും നടത്തിയ ഹെലികോപ്റ്റർ യാത്ര ദുരൂഹമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. യാത്രയ്ക്കുശേഷം ഉത്തരവിറക്കിയ പമ്പ ത്രിവേണിയിലെ മണൽ കൈമാറ്റത്തിൽ വൻ അഴിമതിയെന്നു ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മെയ് 29 നാണ് ടോം ജോസ്, ലോക്നാഥ് ബഹ്റ എന്നിവർ പത്തനംതിട്ടയിൽ പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ യാത്ര നടത്തിയത്.
തിടുക്കപ്പെട്ട് നടത്തിയ ഈ യാത്രയ്ക്കുശേഷമാണ് പമ്പയിൽ കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനുള്ള ഉത്തരവിറക്കിയത്. ഒരു ലക്ഷത്തിലധികം മെട്രിക് ടൺ മണൽ സൗജന്യമായി കണ്ണൂർ ആസ്ഥാനമായുള്ള ക്ലേ ആൻഡ് സെറാമിക്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിനു കൈമാറിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മാലിന്യ നിർമ്മാർജനത്തിന്റെ പേരിൽ പൊതുമേഖലാ സ്ഥാപനത്തെ മുൻ നിർത്തിയുള്ള കച്ചവടമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രളയം കഴിഞ്ഞ് രണ്ടു വർഷമായിട്ടും പമ്പയിലെ മണൽ നീക്കാത്തതിലും ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു,
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍