ആർക്കും വേണ്ടാതെ കഴിയുന്ന ഈ പാവങ്ങൾക്ക് ഒരു ദിവസം ഭക്ഷണം കഴിക്കാൻ 50 രൂപ വീതം നൽകാൻ നിങ്ങൾക്കാകുമോ? മരുന്നു സർക്കാർ തരുമെങ്കിലും ആശുപത്രിയിൽ പോകാൻ വണ്ടിക്കാശില്ലാത്തവർക്കു കൊടുക്കാൻ നിങ്ങളുടെ കൈയിൽ എന്തെങ്കിലുമുണ്ടോ? പാലോട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യക്കും സംഘത്തിനും മറുനാടൻ കുടുംബം സഹായം ഒരുക്കുമ്പോൾ നിങ്ങളും ഒപ്പം നിൽക്കുമോ?
ടോമിച്ചൻ കൊഴുവനാൽ
തിരുവനന്തപുരം: ഒരു നേരത്തെ അന്നത്തിന് ബുദ്ധിമുട്ടുന്നവരുടെ നാടാണ് ഇന്നും ഇന്ത്യ. ആലംബഹീനരായവർക്ക് സഹായം നൽകാൻ വേണ്ടി സംഘടനകളും വ്യക്തികളും പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ അന്നത്തിന് കാശില്ലാതെ ബുദ്ധിമുട്ടുന്നവർക്കും ആശുപത്രിയിൽ പോകാൻ വാണ്ടിക്കാശില്ലാത്തവർക്കും സഹായമൊരുക്കാൻ മറുനാടൻ കുടുംബം നേരിട്ടിറങ്ങുന്നു. പാലോട് സർക്കാർ ആശുപത്രിയിലെ ഡോക്ടറായ ദിവ്യയും സഹപ്രവർത്തകരും നടത്തുന്ന സന്നദ്ധ സേവനത്തിനാണ് മറുനാടൻ സഹായം എത്തിക്കുന്നത്. അതിന് മുമ്പ് ദിവ്യയെന്ന ഡോക്ടറുടെ കഥ വായനക്കാർക്കായി പരിചയപ്പെടുത്താം.
കേരളത്തിൽ ജോലി ചെയ്യുന്ന അനേകം ഡോക്ടർമാരിൽ ഒരാളാണ് ദിവ്യ. പക്ഷേ ചെറിയൊരു വ്യത്യാസം ദിവ്യക്കുണ്ട്. എംബിബിഎസ് എന്ന പ്രലോഭനത്തിലൂടെ പാവങ്ങളെ ചികിത്സിച്ചു പിഴിഞ്ഞു ഉണ്ടാക്കുന്ന കോടികളോടു ഒരു താൽപ്പര്യവും ഈ ഡോക്ടർക്കില്ല. ദിവ്യയെ പോലെ ലാഭേച്ഛ കൂടാതെ സർക്കാർ ശമ്പളം മാത്രം വാങ്ങി സ്വന്തം കടമ പത്തിരട്ടി ആത്മാർത്ഥതയോടെ ചെയ്യുന്ന അനേകം ഡോക്ടർമാർ കേരളത്തിലുണ്ട്. ഞങ്ങൾ യാദൃശ്ചികമായി ദിവ്യയെ കണ്ടു മുട്ടിയതുകൊണ്ട് മാത്രം ദിവ്യയെ കുറിച്ചു പറയുന്നു എന്നു മാത്രം.
തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് ഗ്രാമം എന്ന പഞ്ചായത്തിന് കീഴിലുള്ള പാലോട് സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ദിവ്യ. സർക്കാർ നൽകുന്ന ശമ്പളം കൊണ്ടു ജോലി ചെയ്തു ജീവിച്ചു കൊണ്ടിരുന്ന ദിവ്യ ഒരു പുലിവാലു പിടിച്ചു. എല്ലാ പഞ്ചായത്തുകളും നിർബന്ധമായും നടത്തുന്ന പാലിയേറ്റീവ് കെയർ പ്രോജക്ടിലേക്ക് ആത്മാർത്ഥമായി ഒന്നിറങ്ങി പോയതാണ് ദിവ്യയുടെ ജീവിതം മാറ്റി മറിച്ചത്. ഒരു പാലിയേറ്റീവ് കെയർ നേഴ്സിനെ നിയമിച്ചു പഞ്ചായത്തിലെ കിടപ്പു രോഗികളെ പറ്റുന്ന പോലെ ഒക്കെ ശുശ്രൂഷിക്കേണ്ട ചുമതലയെ ദിവ്യക്കുണ്ടായിരുന്നുള്ളൂ.
പാലിയേറ്റീവ് കെയർ നഴ്സിന്റെ പുറത്ത് എല്ലാം കെട്ടി വച്ച് രക്ഷപ്പെടാതെ ദിവസവും ഈ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും ഇടയ്ക്കിടെ രോഗികളെ തേടിപ്പോയി. ആശാവർക്കർമാർ കണ്ടെത്തുന്ന രോഗികൾ ശരിക്കും രോഗികളാണോ എന്നൊന്നു പരിശോധിക്കുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു ദിവ്യയ്ക്കും സംഘത്തിനും. സർക്കാറിന്റെ പദ്ധതിയാണല്ലോ, അനർഹർ കൈപ്പറ്റിയാലോ എന്നതായിരുന്നു ആശങ്ക. ആ പരിശോധനയിൽ എല്ലാം നല്ലതായി നടക്കുന്നുവെന്ന് കണ്ടെത്തിയ സംഘം 225 രോഗികളെയാണ് ഇപ്പോൾ ശുശ്രൂഷിക്കുന്നത്. കാൻസർ വന്നു കിടന്നു പോയവർ, ആരുമില്ലാതെ കിടപ്പിലായവർ, മറ്റു രോഗങ്ങൾ മൂലം വലയുന്ന ആശ്രയിക്കാൻ ആരുമില്ലാത്തവർ തുടങ്ങിയവരാണ് ഈ പഞ്ചായത്തിൽ ഉള്ളത്.
ഇവരെ സഹായിക്കാൻ സർക്കാർ നൽകിയ പണം കൃത്യമായി വിതരണം ചെയ്തു പാലോട് ആശുപത്രിയിലെ സംഘം പാലിയേറ്റീവ് കെയർ പ്രോജക്ട് ഭംഗിയായി നടത്തി വരുന്നു. ഇവരുടെ വീടുകൾ സന്ദർശിച്ച് ഫിസിയോതെറാപ്പി, ഡോക്ടറുടെ സേവനം എന്നിവ നൽകി വരുന്നു. രോഗ ചികിത്സക്കാവശ്യമായ മരുന്നുകൾ സാമഗ്രികൾ എന്നിവ സർക്കാർ പ്രോജക്ടിലുൾപ്പെടുത്തി നൽകാൻ ഒരു തടസ്സവുമില്ല. സർക്കാർ പഞ്ചായത്ത് വഴി അത്യാവശ്യം ഫണ്ട് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനു വേണ്ടി ആരുടെയും പണം വാങ്ങേണ്ട കാര്യവുമില്ല. എന്നു മാത്രമല്ല ഈ സാന്ത്വനം ചികിത്സ പദ്ധതി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടക്കുന്നുമുണ്ട്.
ആദിവാസികളും തോട്ടം തൊഴിലാളികളും ശ്രീലങ്കൻ അഭയാർത്ഥികളുടെ തലമുറകളും ഒക്കെ അടങ്ങിയ പാവപ്പെട്ടവർക്ക് ചികിത്സയുമായി നടന്നപ്പോൾ ഡോ. ദിവ്യയ്ക്കും സംഘത്തിനും ഒന്നു മനസ്സിലായില്ല. ഇവരിൽ പലരുടെയും പ്രശ്നം മരുന്നും ചികിത്സയുമല്ല. ഒരു നേരമെങ്കിലും വിശപ്പകറ്റുന്ന ഭക്ഷണമാണ്. അതു കൊടുക്കാൻ സർക്കാറിന് വകുപ്പില്ല. സാന്ത്വാനാ ചികിത്സാ ഫണ്ട് മരുന്നിനും ചികിത്സയ്ക്കും മാത്രമെ ഉപയോഗിക്കാനാവൂ. ഭക്ഷണത്തിന് കൊടുത്താൽ കേസുമാവും, അഴിമതിക്കാരിയുമാവും.
അങ്ങനെയാണ് ദിവ്യയും സംഘവും നാട്ടുകാരുടെ സഹായം തേടാൻ പോയത്. നാട്ടുകൂട്ടങ്ങളിലും സംഘടനകളേയും മറ്റും ഭക്ഷണത്തിനു വേണ്ടി സമീപിച്ചു. അവർ നൽകുന്ന പണം ഉപയോഗിച്ച് അനേകം വീടുകളിൽ ഭക്ഷണം കൊണ്ടുകൊടുത്തു. 'നമുക്ക് വിശ്വസിക്കാൻ കഴിയുകയില്ല. ഭക്ഷണം ഇല്ലാത്തതുകൊണ്ട് മാത്രം പട്ടിണി കിടക്കുന്ന അനേകം പേരെ ഞങ്ങൾ കണ്ടു മുട്ടി. അവർക്കു മരുന്ന് ലഭിക്കുന്നതിനേക്കാൾ ആവേശം ഭക്ഷണം കിട്ടുന്നതിനാണ്. വിശപ്പ് മാറുമ്പോൾ ആണ് അവർ സന്തോഷിക്കുന്നത്'. ദിവ്യയും സംഘവും ഇങ്ങനെയാണ് ഇതിനെ കുറിച്ച് പറയുന്നത്.
ഇങ്ങനെ പണം തേടിയുള്ള യാത്രക്കിടയിലാണ് ഡോ. ദിവ്യ മറുനാടന്റെ നേതൃത്വത്തിലുള്ള ചാരിറ്റിയെ കുറിച്ച് അറിഞ്ഞത്. ലണ്ടനിലെ എക്സ്റ്റർ യൂണിവേഴ്സിറ്റി പ്രബന്ധം അവതരിപ്പിക്കാൻ വന്നപ്പോൾ മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയും നേതൃത്വത്തിൽ നടത്തുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെ കുറിച്ചു കേട്ടത്. ദിവ്യയുടെ സേവനങ്ങൾ നേരിട്ടറിഞ്ഞതോടെയാണ് ചാരിറ്റി ഫൗണ്ടേഷനിലൂടെ സഹായിക്കാൻ മറുനാടൻ കുടുംബം തയ്യാറെടുക്കുകയായിരുന്നു. ഒരു ലക്ഷം രൂപയോളം രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി തുക സ്വരൂപിച്ച ഡോ. ദിവ്യയ്ക്ക് കൈമാറും.
ഒരു ദിവസം അൻപത് രോഗികളുടെ ഭക്ഷണം ഇവർക്ക് ഒരു വർഷം നൽകും. ഒപ്പം 16 പാവപ്പെട്ട രോഗികൾക്ക് ആശുപത്രിയിൽ പോകാനുള്ള ആംബുലൻസ് സൗകര്യം ഒരുക്കാനും മറ്റുമായി ഉപയോഗിക്കുകയാണ്. മറുനാടൻ കുടുംബം നൽകുന്ന സഹായത്തിന് പുറമേ ഡോ. ദിവ്യയെ വായനക്കാർക്ക് നേരിട്ട് സഹായിക്കുകയും ചെയ്യാം. അശരണരുടെ കണ്ണീരൊപ്പും ഈ സംരംഭത്തിന് ദിവ്യയെ സഹായിക്കാൻ താഴെ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിപണം അയക്കുക.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
Paliative Care Management Committee
Bank of Baroda, Nanniyode Branch
Account No: 5876 0100 0006 77
MICR Code: 695012013
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍