നിയമം പാലിക്കാതെ പാലിയേക്കരയിൽ തോന്നിയതു പോലെ ടോൾ പ്ലാസക്കാരുടെ പിരിവ് തുടരുന്നു; അഞ്ചിൽ കൂടുതൽ വാഹനങ്ങൾ വരിയിൽ എത്തുമ്പോൾ ഗേറ്റ് തുറന്നു കൊടുക്കണമെന്ന കരാർ വ്യവസ്ഥ നഗ്നമായി ലംഘിക്കുന്നു; കൊള്ളയടിക്കെതിരെ പുലിക്കുട്ടിയെ പോലെ ഒറ്റയ്ക്ക് നിന്നും പൊരുതിയ തങ്കച്ചൻ സഖാവിന്റെ സോഷ്യൽ മീഡിയയിൽ വൈറൽ
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: ബിഒടി വ്യവസ്ഥയുടെ പേരിൽ ദേശീയപാതകളിൽ നാട്ടുകാരെ കൊള്ളയടിക്കുന്ന പതിവ് കേരളത്തിൽ അടുത്തകാലത്തെങ്ങും അവസാനിക്കില്ല. തൃശ്ശൂർ ജില്ലയിലെ പാലിയേക്കര ടോൾപ്ലാസയിൽ പിരിവിന്റെ പേരിൽ നിരന്തരം സംഘർഷം നടക്കുന്നുണ്ട്. സമാന്തര പാത അടച്ചതും അതിന് ടോൾ കമ്പനിക്ക് പൊലീസുകാർ ഒത്താശ ചെയ്തതുമെല്ലാം ഏറെ വിവാദമായ സംഭവങ്ങളായിരുന്നു. ഇതിനൊക്കെ ശേഷവും കരാർ വ്യവസ്ഥകൾ പാലിക്കാതെ ടോളിയേക്കരയിലെ ടോൾ പിരിവ് അനാവശ്യമായി തുടരുകയാണ്. കരാർ പിരിക്കുന്നതിനായി തയ്യാറാക്കിയ കരാറിൽ പറയുന്ന കാര്യങ്ങളെ കാറ്റിൽപ്പറത്തിയുള്ള പിരിവിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ശക്തമാണ്. ഗതാഗത കുരുക്ക് രൂക്ഷമാകുമ്പോഴും ടോൾഗേറ്റ് തുറന്നു കൊടുക്കാതെ പണം പിരിക്കാനാണ് ജീവനക്കാർ മെനക്കെടുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി ടോൾ ജീവനക്കാരെ പാഠം പഠിപ്പിക്കുന്ന ഒരു സഖാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ താരം.
തങ്കച്ചൻ വിതയത്തിൽ എന്ന സഖാവാണ് പുലിക്കുട്ടിയെ പോലെ ടോൾപ്ലാസക്കാരുടെ നിയമലംഘനത്തിന് എതിരെ നിരന്തരം പോരാട്ടം തുടരുന്നത്. തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം ടോൾ ജീവനക്കാരുമായി തർക്കിച്ച് തിരക്കുള്ള വേളയിൽ ടോൾ ഒഴിവാക്കി വിടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. നിയമം ചൂണ്ടിക്കാട്ടിയാണ് തങ്കച്ചന്റെ ഒറ്റയാൾ പോരാട്ടം. ഇതിന് വലിയ പിന്തുണ തന്നെ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. 15 സെക്കന്റിൽ ഓരോ വാഹനങ്ങൾ കടന്നപോകുന്ന തരത്തിൽ ടോൾ പിരിവ് ക്രമീകരിക്കണമെന്നാണ് കരാറിൽ വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ പാലിയേക്കരയിൽ ഗതാഗത കുരുക്ക് മുറുകുന്ന സമയത്തൊക്കെ ടോൾ കമ്പനി നിയമം തെറ്റിക്കും. ഒരു വരിയിൽ അഞ്ചിൽ അധികം വാഹനങ്ങൾ എത്തിയാൽ തുറന്ന് വിടണമെന്ന കരാറാണ് ലംഘിക്കപ്പെടുന്നത്. ഇതിനെതിരെയാണ് തങ്കച്ചൻ സഖാവ് ഒറ്റയ്ക്ക് പൊരുതുന്നത്.
തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ഇങ്ങനെയുള്ള ഗതാഗതക്കുരുക്ക് സ്ഥിരം കാഴ്ചയാണ്. ടോൾ കൊടുക്കാനായി ഒരു കിലോമീറ്റർ ദൂരത്തിലധികം വാഹനങ്ങൾ കാത്തുകിടക്കാറുണ്ട്. എന്നാൽ എത്രവാഹനങ്ങൾ കിടന്നാലും ടോൾ പിരിവ് നിർത്തി വാഹനങ്ങൾ കടത്തിവിടാൻ ടോൾ കമ്പനി തയ്യാറാകില്ല. ഇത്തരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോഴും ടോൾ പിരിക്കാൻവേണ്ടി നിൽക്കുന്ന ജീവനക്കാരോട് തർക്കിച്ചു കൊണ്ടാണ് തങ്കച്ചൻ താരമായത്. നിയമം ചൂണ്ടിക്കാട്ടി ജീവനക്കാരോട് തർക്കിച്ചും പൊലീസിനെ വിളിക്കാൻ നിർദ്ദേശിച്ചും അദ്ദേഹം നിയമലംഘനത്തിന് എതിരെ ശക്തമായി പ്രതികരിച്ചപ്പോൾ ഗേറ്റ് തുറന്നു കൊടുക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാത്ത അവസ്ഥയിലായി.
തങ്കച്ചന്റെ പ്രതിഷേധ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ എല്ലാവരും സല്യൂട്ട് അടിക്കുകയാണ്. തങ്കച്ചൻ ടോൾജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടപ്പോൾ വാഹനങ്ങൾ നിരന്തരം ഹോൺ മുഴക്കുകയായിരുന്നു. ഇതോടെ ടോൾ പിരിവുകാർ സഹികെട്ട അവസ്ഥയും വീഡിയോയിൽ കാണാം. അടുത്തിടെ അപകടത്തിൽപെട്ട യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ടോൾ പിരിവിലെ ഗതാഗതക്കുരുക്കിൽ പെടുകയുണ്ടായി. യുവാവ് പിന്നീട് മരിച്ചപ്പോൾ പ്ലാസയ്ക്കെതിരെ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ടോൾ ബൂത്തിൽ കടുത്ത നിയമലംഘനമാണ് നടക്കുന്നതെന്നതിന് തെളിവായിക്കൂടി ഈ സംഭവം മാറി.
ഒരു വരിയിൽ അഞ്ചിൽ കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ ടോൾ വാങ്ങാതെ തുറന്നു വിടണമെന്ന നിയമം പട്ടാപ്പകൽ ലംഘിക്കുകയാണ് ടോൾ കമ്പനി ചെയ്യുന്നതെന്നാണ് ആക്ഷേപം. നോട്ട് പ്രതിസന്ധി കാരണം ചില്ലറയില്ലാത്തതാണ് പ്രശ്നമെന്നാണ് ടോൾ അധികൃതർ പറയുന്നത്. സ്വൈപിങ് മെഷിൻ ഉപയോഗിക്കുന്നുണ്ടെങ്കിലും വളരെ സാവധാനമാണ് ടോൾ പിരിവ് നടക്കുന്നത്. ഫലത്തിൽ പണം കൊടുത്തു യാത്രചെയ്താലും സമയത്ത് എത്താനാവാത്ത അവസ്ഥയാണ് ഇവിടെയുള്ളത്.
എഐവൈഎഫും യൂത്ത് കോൺഗ്രസ്സുമടക്കം പല സംഘടനകളും ഇതിൽ പ്രതിഷേധിക്കുകയും പ്ലാസ തുറന്നു കൊടുക്കുകയുമുണ്ടായി. അവർക്കെതിരെയും പരാതി കൊടുത്തിരിക്കുകയാണ് ടോൾ അധികൃതർ.ഡിസംബർ അഞ്ചുമുതൽ 17 വരെ ദിവസങ്ങളിൽ പലപ്പോഴായി സംഘടനകൾ ടോൾ പ്ലാസ തുറന്നുകൊടുത്തതിലൂടെ 4.69 ലക്ഷം നഷ്ടമുണ്ടായെന്നാണ് ടോൾ കമ്പനിയുടെ വാദം. ഇടയ്ക്ക് പൊലീസും പ്ലാസ തുറന്നു കൊടുത്തിരുന്നു. പുതുക്കാട് എസ്ഐ വി സജീഷ്കുമാറിനെതിരെയും ടോൾ അധികൃതർ പരാതി നൽകിയിട്ടുണ്ട്. ടോൾപാതയുടെ നിർമ്മാണച്ചുമതലയുള്ള ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി ഡയറക്ടർ അസിം തിവാരിയാണ് പരാതി നൽകിയത്.
വാഹനത്തിരക്ക് നിയന്ത്രണാതീതമാവുന്ന സമയം ടോൾബൂത്ത് തുറന്നുകൊടുക്കുന്നതിന് പകരം ടോൾപിരിവ് സുഗമമാക്കാൻ പൊലീസ് സഹായിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. നിബന്ധന ലംഘിച്ചു വാഹനങ്ങൾ ഏറെസമയം തടഞ്ഞിട്ടു ഗതാഗതകുരുക്കു സൃഷ്ടിച്ചു പിരിവെടുക്കുന്നതായും അനധികൃതമായി പൊലീസ് സംരക്ഷണം ഏർപ്പെടുത്തുന്നു എന്നും ചൂണ്ടിക്കാട്ടി എഐവൈഎഫ് നൽകിയ പരാതിയിലാണ് കമ്മീഷൻ ഇടപെട്ടിരിക്കുന്നത്. കമ്പനിക്കും ദേശീയപാത അഥോറിറ്റിക്കും പൊതുമരാമത്ത് പ്രിൻസിപ്പിൾ സെക്രട്ടറിക്കും ജില്ലാ കലക്ടർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരമുള്ള അപകടരഹിത നാലുവരി പാത ഇതായിരുന്നു മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാതാ നിർമ്മാണത്തിലെ പ്രധാന കരാർ വ്യവസ്ഥ. പാതനിർമ്മാണത്തിന് 725 കോടിയാണ് കമ്പനി ചെലവാക്കിയിട്ടുള്ളത്. 5 വർഷത്തെ ടോൾ പിരിവ് 506 കോടിയാണ്. കഴിഞ്ഞ വർഷം നവംബർ 8 വരെ നാനൂറ്റി പത്ത് കോടി അമ്പത്തി ഒന്ന് ലക്ഷത്തി അറുപതിനായിരം രൂപയോളം ടോൾ ഇനത്തിൽ പിരിച്ചുകഴിഞ്ഞു. ഈ നിലയ്ക്കുമാത്രം പോയാൽ 20 വർഷത്തെ പിരിവ് 2024 കോടിയാവും.
വാഹനങ്ങളുടെ എണ്ണവും നിരക്കും കൂടുമെന്നതിനാൽ വരവ് കൂടും. ടോൾ പ്ലാസ തുടങ്ങിയതുമുതൽ ഇവിടെ പൊലീസ് കാവലുണ്ട്. സാധാരണ ദിവസങ്ങളിൽ പത്ത് പൊലീസുകാരും ഒരു ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന സംഘമാണ് കാവലായി ഉണ്ടായിരുന്നത്. എന്നാൽ, പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്ന ദിവസങ്ങളിൽ പൊലീസിന്റെ എണ്ണം വർധിപ്പിക്കാറുണ്ടായിരുന്നു. പൊലീസിന്റെ ഒത്താശയോടെയായിരുന്നു കമ്പനി കരാർ ലംഘനം നടത്തുന്നത്. ഇങ്ങനെ പൊലീസ് കൂടി അറിഞ്ഞു കൊണ്ടുള്ള നിയമലംഘനത്തിന് എതിരായാണ് തങ്കച്ചൻ സഖാവിന്റെ ഒറ്റയാൻ സമരം നടക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍