328 കോടി പിരിച്ചിട്ടും പൊലീസ് സുരക്ഷയ്ക്ക് ഒരു രൂപയും ട്രഷറിയിൽ അടയ്ക്കാതെ പാലിയേക്കരയിലെ ടോൾ കമ്പനി; പൊതുജനങ്ങൾ രോഷം തീർക്കുന്നത് പൊലീസുകാരുടെ നേർക്കും; സംരക്ഷണം പിൻവലിക്കാൻ ഉന്നത അനുമതി തേടി പുതുക്കാട് സിഐ
തൃശൂർ: കണക്കുകൾ പ്രകാരം അങ്കമാലി- പാലിയേക്കര ദേശീയ പാത നിർമ്മിക്കാൻ സ്വകാര്യ കമ്പനിക്ക് ചെലവായത് 310 കോടി രൂപയാണ്. നിർമ്മാണം പൂർത്തിയാക്കി ടോൾ പിരിവു തുടങ്ങിയ ശേഷം മൂന്ന് വർഷം പൂർത്തിയായപ്പോൾ ജനങ്ങളിൽ നിന്നും നിർമ്മാതാക്കൾ പിരിച്ചത് 328 കോടി രൂപയാണെന്നാണ് ഔദ്യോഗിക വിവരം. ടോൾ പിരിക്കാനുള്ള അനുമതി ഇനിയും 15 വർഷം കൂടി അവശേഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പാലിയേക്കര ടോൾ പ്ലാസയിൽ കോടാനുകോടികൾ ഇനിയും വന്നടിയുമെന്ന കാര്യം ഉറപ്പാണ്.
ഇങ്ങനെയാണ് കാര്യങ്ങൾ എന്നിരിക്കേ പാലിയേക്കരയിലെ ടോൾപിരിവിനെതിരെ പ്രതിഷേധം പലവിധത്തിൽ ഉണ്ടാകുകയും ചെയ്യുന്നു. അപ്പോഴൊക്കെ ഏറ്റവും അധികം പണിയാകുന്നത് കേരളാ പൊലീസിനാണ്. ഫലത്തിൽ സ്വകാര്യ കമ്പനിക്ക് പണമുണ്ടാക്കാൻ വേണ്ടി പൊലീസ് കാവൽ നിൽക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. എന്നാൽ സ്വകാര്യ കക്ഷിയെന്ന നിലയിൽ നിരന്തരം പൊലീസ് സംരക്ഷണം ഒരുക്കേണ്ട അവസ്ഥ ഉണ്ടാകുമ്പോൾ തന്നെ സർക്കാറിന്റെ ഖജനാവിലേക്ക് യാതൊരു വരുമാനവും എത്തുന്നില്ല. നിയമപരമായി അടക്കേണ്ട തുകയും പാലിയേക്കരയിലെ ടോൾ കമ്പനി നൽകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. നിർമ്മാണ ചെലവിനേക്കാൾ പണം ചുരുങ്ങിയ കാലം കൊണ്ട് പോക്കറ്റിലാക്കിയ വേളയിൽ തന്നെയാണ് ഇക്കാരവും നടക്കുന്നത്.
1965 ലെ ടോൾ ആക്റ്റ് പ്രകാരം രാജ്യത്തെ എല്ലാ ടോളുകളിലും പൊലീസ് പ്രൊട്ടക്ഷൻ കൊടുക്കണമേന്നന്നു നിയമം പറയുന്നത്. ഫുഡ് കോർപറേഷൻ പോലുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ പൊലീസിന്റെ പ്രൊട്ടക്ഷൻ അവിശ്യമായി വന്നാൽ പ്രൊട്ടക്ഷനു ഒരു പൊലീസുകാരന് 375 രൂപ വച്ചു ട്രെഷറിയിൽ അടക്കണം എന്നാണ് ചട്ടം. എന്നാൽ ഇക്കാര്യം സാധാരണയായി ആരും പാലിക്കാറില്ല്. പാലിയേക്കരയിലെ ടോൾ കമ്പനിയും ഈ പാത തന്നെയാണ് പിന്തുടരുന്നത്. ഒരു രൂപ പോലും ട്രഷറിയിൽ അടയ്കാതെയാണ് ടോൾ പ്ലാസകളുടെ സംരക്ഷണത്തിനായി പൊലീസിനെ അധികൃതർ കൂട്ടുപിടിക്കുന്നത്.
കഴിഞ്ഞ ആഴച്ചയിൽ പാലിയേക്കര ടോൾ പ്ലാസയിലെ സമാന്തര പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച യുവാവിനെ ഡിവൈഎസ്പി തടഞ്ഞതും ഭീഷണിപ്പെടുത്തിയതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സംഭവത്തിന് ശേഷം പാലിയേക്കര ടോൾ പ്ലാസയിൽ നിരന്തരം പ്രശ്നങ്ങൾ തീർക്കാൻ ചിലർ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ആളുകൾ സ്വാഭാവികമായി തന്നെ ടോളിനെതിരെ പ്രതികരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ടോളിൽ പണം തരില്ല എന്ന് പരസ്യമായി പറയുവാനും, അടുത്തുള്ള സമാന്തരപാത യാത്രക്കായി ഉപയോഗപെടുത്താനും ഇപ്പോൾ ഇതിലുടെ യാത്ര ചെയുന്നവർ ശ്രമിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ തലവേദന ഏറ്റവും കൂടുതുന്നത് പുതുക്കാട് പൊലീസിനാണ്.
ഇവിടുത്തെ സുരക്ഷാ ചുമതലയുള്ളത് പുതുകാട് പൊലീസിനാണ്. പാലിയേക്കര ടോള്ളിൽ ഇപ്പോഴും സമരങ്ങൾ സജീവമാണെക്കിലും സമര മുറകൾക്ക് വ്യത്യസ്തത വന്നിരിക്കുന്നു. മുൻപ് സമരക്കാർ വരുന്നു മുദ്രവാക്യം വിളിക്കുന്നു ടോൾ ഉപരോധിക്കുന്നു പിരിഞ്ഞു പോകുന്നു എന്നായിരുന്നുവെങ്കിൽ ഇപ്പോൾ സമര മുറകളുടെ രീതി മാറിയിരിക്കുകയാണ്. ഇപ്പോഴത്തെ സമരമുറ ഇങ്ങനെയാണെന്ന് പൊലീസ് പറയുന്നു.
വണ്ടികളിലായി ടോളിന്റെ നാല് ട്രാക്കുകളിലും വണ്ടികൾ നിർത്തി പണം തരില്ല എന്ന് പറയുന്നു. ഇത് വാഹനത്തിലുള്ളവരും ടോൾ ബൂത്തിൽ പണം പിരിക്കാൻ ഇരിക്കുന്നവരുമായി പ്രശ്നമാകുന്നു. ഇതേസമയം പുറകെ വരുന്ന വാഹനങ്ങൾ വന്നു നിൽക്കുക കൂടി ചെയ്യുമ്പോൾ വലിയ ബ്ലോക്ക് ഉണ്ടാകുകയും ചെയ്യും. ഇത് നിയന്ത്രിക്കാൻ നിൽക്കുന്ന പൊലീസുകാർക്കും ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കും ഇത് വലിയ തലവേദനയാണ് ഉണ്ടാക്കുന്നതെന്നാണ് പുതുക്കാട് സിഐ എൻ മുരളീധരൻ പറയുന്നത്.
പ്രശ്നങ്ങളുണ്ടാകുമ്പോൾ അവിടെ പൊലീസിന്റെ അടുത്തേക്കാണ് ആളുകൾ ആദ്യം ദേഷ്യം കാണിക്കുനത്. ഇവിടെ സ്ഥിരമായി ജോലിക്ക് നിൽകുന്ന പൊലീസുകാർ ഇതുമീലം നിരന്തരമായി വേട്ടയാടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. അതുകൊണ്ട് തന്നെ പാലിയേകര ടോൾ പ്ലാസയിൽ നിന്നും പൊലീസിനെ പിൻവലിക്കാനുള്ള അപേക്ഷ കൊടുക്കാൻ അനുമതി തേടാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.
പലപ്പോഴും രമ്യതയുടെ ഭാഷയിൽ പൊലീസ് ഇടപെടുമ്പോഴും അനാവശ്യമായി ചീത്തപ്പേര് കേൾക്കേണ്ടി വരുന്നത് പൊലീസുകാരാണെന്നാണ് സിഐയുടെ പക്ഷം. അടുത്തിടെ രണ്ട് കക്ഷഇകൾ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിക്കവേ ഒരാൾ ടോൾ മാനേജരെ തന്റെ മുന്നിൽ വച്ച് തന്നെ മർദ്ദിക്കാൻ ഒരുങ്ങിയ സാഹചര്യം ഉണ്ടായെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ നിലവിൽ പാലിയേക്കര ടോൾ പ്ലാസയിൽ പുതുകാട് സ്റ്റേഷനിൽ നിന്നും ഒരു കോൺസ്റ്റബിൾ ഉൾപ്പെടെ 16 പൊലീസുകാരാണ്് ഡ്യൂട്ടിക്കായുള്ളത്. ഇവരെല്ലാം ഇവിടെ ദിവസേന നടക്കുന്ന സംഘർഷത്തിൽ ഇടപെടുന്നതുകൊണ്ട് തന്നെ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടി വരുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.
ബി.ഒ.ടി ( നിർമ്മിക്കുക, നടത്തുക, കൈമാറുക ) അടിസ്ഥാനത്തിൽ നിമ്മിച്ച ദേശീയ പാതയാണ് അങ്കമാലി- പാലിയേക്കര പാത. നിർമ്മാണത്തുക വസൂലാക്കാൻ കമ്പനിക്ക് 18 വർഷമാണ് കരാർ പ്രകാരം നൽകിയത്. മണ്ണൂത്തി-അങ്കമാലി നാലുവരി ദേശീയപാതയുടെ നിർമ്മാണത്തിന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് ആകെ ചെലവായത് 312.80 കോടിയാണ്. മൂന്നുവർഷം കൊണ്ട് ഈ തുക കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു. ഇനിയുള്ള 15 വർഷങ്ങൾ കൊണ്ട് ഈ പാതയുടെ നിർമ്മാണത്തിന്റെ പേരിൽ കേരളത്തിലെ സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നും കമ്പനിയിലേക്ക് ഒഴുകാൻ പോകുന്നത് ഔദ്യോഗിക കണക്കുകൾ പ്രകാരം 1700 കോടിയിലധികം രൂപയാണ്. ചുരുക്കം പറഞ്ഞാൽ മുടക്കിയതിന്റെ ആറോ ഏഴോ ഇരട്ടി തുകയാണ് ലഭിക്കാൻ പോകുന്നത്.
ഇനി ചില പാലിയേക്കര' കണക്കുകൾ. ഒരു ദിവസത്തെ വരുമാനം 26.03 ലക്ഷം രൂപ. ഒരുമാസത്തെ വരുമാനം 7.89 കോടി രൂപ. വർഷം 94.68 കോടി രൂപ. ടോൾ പിരിക്കാൻ കമ്പനിക്ക് നൽകിയിരിക്കുന്ന 18 വർഷം കൊണ്ട് കമ്പനിക്ക് ലഭിക്കുന്നത് 1704.24 കോടി രൂപ. ഇത് കമ്പനി സർക്കാരിനോട് പറയുന്ന കണക്കുകളാണ്. ഇതിന് പുറമെ ഓരോവർഷം വർധിപ്പിക്കുന്ന ടോൾനിരക്കും സൂചിക നിലവാര വർധനയും കണക്കിലെടുക്കുമ്പോൾ 1700 കോടി എന്ന കണക്ക് പിന്നെയും വർധിക്കും. കമ്പനി പറയുന്ന കണക്കുമ്പോൾ മുഖവിലയ്ക്കെടുത്താൽ പോലും പാതനിർമ്മിക്കാനാവശ്യമായ 310 കോടിരൂപ കൂടാതെ 15 കോടിയലധികം രൂപ ഇതിനകം പിരിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍